Showing posts with label Politics. Show all posts
Showing posts with label Politics. Show all posts

Saturday, 30 July 2011

ഊരുവിലക്കും ഇളനീരും...

ബസ്സിലെ ചർച്ചയുടെ ഒരു ശേഖരം മാത്രം...


https://plus.google.com/102470328790117053902/posts/LhS8VHzg6m8

ഹ ഹ... പാർട്ടിയിൽ നിന്ന്‌ പുറത്തായാൽ കണ്ടാൽ മിണ്ടുകയും ചെയ്യരുത്‌... അതാണ്‌ മാനവികത...

ഒരു പഴയ സഖാവിന്റെ വീട്ടിലെ ഊണ്‌ പോലും ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും ഇടപ്പെട്ട് തീർപ്പ് കല്പ്പിക്കുന്ന പാർട്ടിയിലെ വ്യക്തി സ്വാതന്ത്ര്യം പൂത്തുലയട്ടെ...

ബർലിനുമായുള്ള വി.എസ്സിന്റെ വ്യക്തിബദ്ധങ്ങളെപോലും അറുത്തുമുറിച്ച്‌ വേർപ്പെടുത്തുന്നത്‌ ഒരു തരം ഊരുവിലക്കിന്റെ ഗുണം ചെയ്യും... പാർട്ടി വളരെ വലിയൊരു എസ്റ്റാബ്ലിഷ്മെന്റായതിനാൽ തന്നെ പാർട്ടിക്ക് പുറത്തായാൽ പാർട്ടി അംഗങ്ങളും നിങ്ങളുമായുള്ള വ്യക്തിബദ്ധങ്ങൾ വരെ മുറിക്കേണ്ടിവരും... അതിനാൽ കണ്ടും കേട്ടും നിന്നാൽ നിനക്കൊക്കെ നല്ലത്‌...

ഒരു സംശയം... വൃന്ദ കാരാട്ടും പ്രകാശ്‌ കാരാട്ടും പാർട്ടി പിരിഞ്ഞാൽ ഡൈവോർസ് ചെയ്യണമോ? ആവോ?

സോണിയാജിയുടെ ചിക്കൻ തിന്നാം... പക്ഷേ പാർട്ടിയിൽ നിന്ന്‌ പുറത്താക്കിയവരുടെ ചാവടിയന്തിരം പോലും തീറ്റിക്കില്ല... ഹല്ല പിന്നേ...


https://plus.google.com/102470328790117053902/posts/ajJ5L4VLJCU

 ഹ ഹ... ഇതൊക്കെയാണ് കമ്യൂണിസ്റ്റ് മഹാന്മാർ പറഞ്ഞുവെച്ചിട്ടുള്ളതെങ്ങിൽ... പിന്നെ പിണറായിയെ തെറിവിളിച്ചിട്ട് കാര്യമില്ല... തെളിച്ച വഴിയിലൂടെ പിണറായിയും തെളിക്കുന്നു...

Ex Communist is the worst communist - Lenin

ഒറ്റുകാരന്റെ പ്രതിഫലം മരണമാണ്(ചെയുടെ ഡയറിക്കുറിപ്പുകൾ)

 ...

വ്യക്തി സ്വാതന്ത്ര്യം സി.പി.എമ്മിൽ ഇല്ല... അതുതന്നെയാണ്‌ ഈ വാർത്തയും വെളിവാക്കിയത്...

വി.എസ്സിന്‌ ബെർലിനെ സന്ദർശിക്കാനുള്ള വ്യക്തിസ്വാതന്ത്ര്യം ഉണ്ടെന്ന് പറഞ്ഞ് അവഗണിക്കേണ്ടതായിരുന്നു... അതിന്‌ പകരം ചൂരലിൽ കുട്ടികളേ നിയന്ത്രിക്കുന്നതാണ്‌ ശരിയെന്ന് തോന്നിയതാണ്‌ പാളിയത്... ഈ വിഷയത്തിൽ വി.എസ്സ് ഭംഗിയായി പണിതു...

ജാതിമത സംഘടനകളിൽ നിന്ന്‌ പുറത്താക്കപ്പെട്ടവർ നടത്തുന്ന സദ്യകളിൽ പങ്കെടുക്കരുത് എന്ന രീതിയിൽ ഊരുവിലക്ക് നടത്തുന്നപോലെയായി ഉച്ചഭക്ഷണവിപ്ലവം...


പാർട്ടി കുത്തിയ കുഴിയിൽ പാർട്ടി വീണുവെന്ന് പറയാനുള്ള ആർജ്ജവം പാർട്ടിയണികൾ കാണിച്ചിരുന്നുവെങ്ങിൽ...
 

Tuesday, 26 April 2011

എൻഡോസൾഫാനും നിലപാടുകളും!

എൻഡൊസൾഫാൻ നിരോധിക്കണം എന്ന കാര്യത്തിൽ  മന്മോഹൻ സിംഗിനോ സോണിയ ഗാന്ധിക്കോ ശരദ് പവാറിനോ കേന്ദ്രസർക്കാരിനോ കോൺഗ്രസ്സിന് തന്നെയോ ഒരു താല്പര്യവും ഇല്ല... അതിനെതിരെ ശക്തമായി, എന്നാൽ ലഭിക്കാവുന്ന എല്ലാ പിന്തുണയും നേടിക്കൊണ്ട് ഒരു സമരം നയിച്ചാൽ മാത്രമെ വിജയം എളുപ്പമാകുകയുള്ളൂ...

എൻഡൊസൾഫാൻ നിരോധിക്കണം  എന്ന് ആവശ്യപ്പെടുന്ന പലരും ഇത് ഒരു ഫാഷനായി കൊണ്ടുനടക്കുകയാണ്...

നിരോധിക്കണം എന്ന്  ചുമ്മാ പറഞ്ഞാൽ പോരെ? അത് ഭംഗിയായി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും  ചെയ്തു...  പ്രധാനമന്ത്രിയെ കണ്ട് മറ്റൊരു നാടകം  കളിച്ചു... എന്തൊരു ധീരനിലപാട്, അല്ലേ?

മൗനംകൊണ്ട് കേന്ദ്രമന്ത്രിമാർ  എൻഡോസൾഫാന് കുട പിടിക്കുന്നു... എന്നിട്ട് എപ്പോഴെങ്ങിലും മന്ത്രിസഭയിൽ എൻഡോസൾഫാൻ നിരോധിക്കണം എന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്നു എന്ന് പത്രത്തിൽ  ഒരു വാർത്ത വന്നാൽ പോരേ... കൂട്ടത്തി ൽ എൻഡൊസൾഫാൻ വിതച്ച നാശത്തിന് നികുതിപണത്തിൽ നിന്ന് കുറച്ച് കോടികൾ നൽകി, ദുരിതബാധിതരുടെ മുന്നിൽ മറ്റൊരു നാടകം കളിച്ചാൽ മതിയല്ലോ... ഇവർ പ്രതികരിക്കേണ്ടത്  ഇപ്പോഴാണ്... പ്രതികരണം മന്ത്രിസഭയിലും പൊതുസമൂഹത്തിലും  വേണം... പൊതുസമൂഹത്തി ലെ പ്രതികരണത്തിന് ശക്തമായ ഒരു പ്രഷർ ഉണ്ടാക്കുവാൻ സാധിക്കും... അതുവരെയുള്ള മൗനം കുറ്റകരമാണ്...

എൻഡോസൾഫാനെതിരെയുള്ള പ്രതിക്ഷേധം കോൺഗ്രസ്സിലെ  ഭൂരിഭാഗം പേരും ഒരു ചടങ്ങ് തീർക്കൽ മാത്രമായി ചുരുക്കുകയാണ്...

ഇടതുപക്ഷത്തിനാണെങ്ങിൽ എല്ലാം രാഷ്ട്രീയം ആണല്ലോ... ആ ഭാഗം അവർ കളിക്കുന്നു...

എൻഡോസൾഫാൻ വിഷയത്തിൽ ആത്മാർത്ഥ മായി വികാരം കൊള്ളുന്നവരോട് ഒരു വാക്ക്...

നമ്മുടെ കൂടെ സമരം ചെയ്യുന്നവരിൽ / തെറി പറയുന്നവരിൽ ഭൂരിഭാഗം പേരും ഒരു ഫാഷനായി തുടരുകയാണ്... രാഷ്ട്രീയപൊറാട്ട് നാടകം കളിക്കുകയാണ്...

അത് വ്യക്തമായി അറിയുന്ന കേന്ദ്രസർക്കാർ ജനവിരുദ്ധനയം തുടരുന്നു... എൻഡോസൾഫാനെ പിന്തുണയ്ക്കുന്നു...

ദുരിതബാധിതരെ, നഷ്ടപ്പെട്ടത് നിങ്ങൾക്ക് മാത്രം... ബാക്കിയെല്ലാവരും (ഭൂരിഭാഗം) കൊയ്യുകയാണ്..

...
ചില ലിങ്കുകൾ...
https://profiles.google.com/shijangeorge/posts/iYVxivHUpGb

http://georos.blogspot.com/2010/11/blog-post_11.html




 

Friday, 22 April 2011

ഇന്ത്യൻ വെജിറ്റേറിയനിസവും പെസഹാ കുരിശും...

കാക്കര ഇന്ത്യൻ ആണ്‌, അതിനാൽ തന്നെ ബീഫ് ബർഗ്ഗറിൽ നിന്ന്‌ ബീഫ് മാറ്റിയാൽ ബർഗ്ഗർ സന്തോഷത്തോടെ കഴിച്ചിരിക്കണം... അതിനിടയിൽ പുരികം ഒന്ന്‌ ചുളിഞ്ഞാൽ... പകരം വേറൊരു ബർഗ്ഗർ ചോദിച്ചാൽ... അതാണ്‌ തൊട്ടുകൂടയ്മയുടെ അവതാരം... ഭക്ഷണ ശീലമോ എല്ലാ മനുഷ്യരിലും പലവിധത്തിൽ കാണുന്ന ഇഷ്ടക്കേട്, ഇതൊന്നും തന്നെ ഒരു ഇന്ത്യക്കാരനെ സഹായിക്കില്ല... ഒരു ഇന്ത്യൻ ആയതിന്റെ ഗതികേട്... അയിത്തം എന്നത്‌ ഇന്ത്യയിൽ മാത്രമല്ല... ഈ അറപ്പ്‌ വ്യക്തിപരമാണ്‌, വ്യക്തിപരമായ വിശ്വാസം ഒരു പക്ഷെ അന്ധവിശ്വാസം... ഇതൊന്നും ഇടതുചിന്തകളെ സ്വാധിനിച്ചില്ല... കാരണം ബീഫ് ബർഗ്ഗറെ അയിത്തവുമായി കൂട്ടികെട്ടിയിരിക്കുന്നു... അയിത്തവും സവർണവും... ഇടതുചിന്തകൾ കൊടുങ്കാറ്റായി... കൊടുങ്കാറ്റിനിടയിൽ യുക്തി കൈമോശം വന്നു... അതാണല്ലോ വേണ്ടതും, അല്ലേ?

ശാന്തമായ ഒരു അന്തരീക്ഷത്തിൽ ചിന്തിച്ചാൽ യുക്തി കടന്നുവരും... മനസ്സ്‌ ശാന്തമായാൽ അകകണ്ണിന്‌ പലതും ദർശിക്കുവാൻ സാധിക്കും... ശാന്തമായ ഒരു ദേവാലയത്തിൽ കടക്കുമ്പോൾ ഈശ്വരസാനിധ്യം അനുഭവപ്പെടും എന്ന്‌ കേട്ടിട്ടുണ്ട്...

നമുക്ക്‌ ബീഫിലേക്ക്‌ തിരിച്ചു വരാം... വേണ്ട, ബീഫ്‌ തിന്ന്‌ മടുത്തു... മാത്രവുമല്ല, സ്ഥിരമായി ബീഫ് പാറ്റി തിന്നാൽ ശരീരത്തിൽ കൊളസ്റ്റ്രോൾ അടിഞ്ഞുകൂടുമെന്ന്‌ പ്രശസ്ത “ബീഫോളജിസ്റ്റുകൾ” സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്... അപ്പോൾ ബീഫിനെ മാറ്റി പട്ടിയെ ഇറക്കിയാലോ... പട്ടിയാകുമ്പോൾ, അതിന്റെ പിന്നിൽ ആർഷഭാരതവും ഇല്ല... പട്ടി ബർഗ്ഗറിൽ നിന്ന്‌ പട്ടിയിറച്ചി മാറ്റിയാൽ നമ്മളിൽ എത്ര പേർ പിന്നെ ബർഗ്ഗർ മാത്രം തിന്നും... ഇതും അയിത്തമാണോ... അല്ലേ അല്ല... കാരണം അതിന്റെ പിന്നിൽ ഇന്ത്യൻ സവർണ്ണതയില്ല... പക്ഷെ സായിപ്പ്‌ ഉണ്ട്... ഇടതുചിന്തകൾ തണുത്തുറഞ്ഞു... മലയാളിക്ക്‌ പട്ടിയിറച്ചി ശില്ലമില്ല, അല്ലേ? പട്ടിക്ക്‌ പകരം പന്നിയായാലും ഇടതുപരിപ്രേക്ഷ്യത്തിലിട്ട്‌ ചുട്ട്‌ എടുക്കുകയില്ല... കാരണം പന്നിയിലും സവർണ്ണതയില്ല...

ഇന്നലെ പെസഹ... കൃസ്താനികൾ പെസഹ അപ്പം ഉണ്ടാക്കി അതിന്‌ മുകളിൽ ഓശാനക്ക്‌ പള്ളികളിൽ നിന്ന്‌ കൊണ്ടുവന്ന തെങ്ങിൻ ഓല കുരിശ്ശിന്റെ ആകൃതിയിൽ വെയ്‌ക്കുന്നു, ഓല മാറ്റി അപ്പം മുറിച്ച് കഴിക്കുന്നു... അപ്പം പൂർണ്ണമായും വെജ്... ഓലയാണെങ്ങിൽ കേരവൃഷത്തിന്റെ, അതും പ്രശ്നമല്ല... പക്ഷെ വിശ്വാസം... കുരിശ് തൊട്ട അപ്പം എനിക്ക്‌ വേണ്ടാ... അത് വിശ്വാസം മാത്രമാണ്‌... ഒരു പക്ഷെ അന്ധവിശ്വാസം... അതിൽ കൂടുതൽ ഒന്നുമില്ല... തൊട്ടുകൂടായ്മയല്ല എന്നത്‌ മാത്രമാണ്‌ ശരി...

അപ്പത്തിൽ നിന്ന്‌ കുരിശ്‌ മാറ്റിയെടുത്താൽ ആർക്കും അപ്പം കഴിക്കാമല്ലോ... അല്ലേ? ബീഫ്‌ ബർഗ്ഗറിൽ നിന്ന്‌ ബീഫ് മാറ്റി കഴിക്കുന്നപോലെ... ബീഫിന്റെ പിന്നിൽ ഒരു വിശ്വാസം ഉണ്ട്... അതുകൊണ്ട്‌ തന്നെയാണ്‌ ബീഫും പന്നിയും കുരിശ്ശും കലർന്ന ഭക്ഷണം പലർക്കും ഭക്ഷിക്കാൻ കൂടുതൽ വിമുഖത...

ബീഫ് ബർഗ്ഗറിൽ നിന്ന്‌ ബീഫ് മാറ്റി ബർഗ്ഗർ തിന്ന്‌ കാക്കര അയിത്തത്തിനെതിരെ കുരിശ്ശുയുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു... പല്ലിയിറച്ചി മാറ്റി ബർഗ്ഗർ തിന്ന്‌ അയിത്തോച്ഛാടനം നടത്തുവാൻ ആരെങ്ങിലും വരുമായിരിക്കും...

വിശ്വാസം, അതല്ലേ എല്ലാം...


വാൽകക്ഷണം...

കണ്ണിൽ കണ്ടതെല്ലാം വിശുദ്ധഗ്രന്ഥത്തിലുടെ വ്യാഖ്യാനിക്കുന്നപോലെ എല്ലാം “ചെങ്കൽചൂളയിൽ” ചുട്ട്‌ എടുക്കണം എന്ന്‌ വാശി പിടിക്കരുത്‌...

Tuesday, 12 April 2011

കൊട്ടികലാശവും അമേരിക്കൻ ജനാധിപത്യവും...

എന്തുകൊണ്ട്‌ രാഷ്ട്രീയത്തിൽ അക്രമ മനോഭാവമുള്ള നേതാക്കൾ ഉയർന്നു വരുന്നു... ഇന്നലത്തെ കൊട്ടികലാശം മാത്രം ശ്രദ്ധിക്കുക...

കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്നതായിരുന്നില്ലേ കൊട്ടികലാശത്തിലെ നീതി... അക്രമ പരമ്പരകൾ... എതിരാളികളെ കായികമായി നേരിടുക എന്നതായിരുന്നില്ലോ പദ്ധതികൾ... കൈയൂക്കിൽ വോട്ട് തേടുന്നത്‌ ഗുണ്ടായിസം തന്നെയല്ലേ... രാഷ്ട്രീയ ലേബലിൽ കാണിക്കുന്ന ഗുണ്ടായിസത്തിനെ മലയാളി സമൂഹം തള്ളികളയാത്തത്‌ നമ്മുടെ ജീർണ്ണിച്ച രാഷ്ട്രീയബോധമല്ലേ വെളിവാക്കുന്നത്‌...

മന്ത്രിക്കും എം.എൽ.എക്കും പരിക്ക്‌... പോലീസുകാർക്കും പരിക്ക്‌... പലയിടങ്ങളിൽ ലാത്തിചാർജ്... വാഹനങ്ങൾ തല്ലി തകർക്കുക... ഇതായിരുന്നില്ലേ കൊട്ടികലാശത്തിന്റെ സാമ്പിളുകൾ...

ഇതാണോ രാഷ്ട്രീയബോധം... ഇത്‌ മാത്രമാണ്‌ രാഷ്ട്രീയപ്രവർത്തനം... എന്ന്‌ ധരിച്ചിരിക്കുന്ന കുറെ ആഘോഷക്കാർ ഇന്നലെ തെരുവിൽ ഇറങ്ങി... എല്ലാ കവലകളും അവർ കയ്യടിക്കിയിരുന്നു... ഇവരിൽ നിന്ന്‌ ഉയർന്നുവരുന്ന നേതാക്കൾ തെരുവിനെ പ്രക്ഷുബ്ദമാക്കികൊണ്ടേയിരിക്കും... സാധാരണകാരന്റെ അവകാശങ്ങൾ ചവിട്ടിമെതിച്ചുകൊണ്ടേയിരിക്കും... രാഷ്ട്രീയത്തിൽ മുഴുനീളം തുടരുന്ന ഇത്തരം കൊട്ടികലാശങ്ങൾ രാഷ്ട്രീയബോധമുള്ള നേതാക്കളെ രാഷ്ട്രീയത്തിൽ നിന്ന്‌ അകറ്റിനിർത്തുന്നു... രാഷ്ട്രീയ ജീർണ്ണതക്കെതിരെ ശബ്ദമുയർത്തിയാൽ, അവരെ അരാഷ്ട്രീയവാദികൾ എന്ന ലേബലിൽ തളച്ചിടുന്നു...

ഇതിനൊരു മാറ്റം നമ്മുക്കെന്ന്‌... ഉണ്ടാകും, ഉണ്ടാകണമല്ലോ...

പഴയ ഒരു ഓർമ്മ...

ജോർജ്‌ ബുഷും അൽ ഗോറും തമ്മിൽ നടന്ന മൽസരം കോടതിയിൽ തീർപ്പ്‌ കല്പിക്കുന്നു... കോടതിയിൽ നിന്ന്‌ ഇറങ്ങി വരുന്ന ജോർജ്‌ ബുഷ്‌ പുറത്ത്‌ കാത്ത്‌ നില്കുന്ന വളരെ ചെറിയ ഒരു കൂട്ടം അണികൾക്ക്‌ കൈ കൊടുക്കുന്നു... അവരുടെയിടയിൽ “അൽ ഗോറിന്‌” പിന്തുണയുമായി ഒരു വൃദ്ധ ഒരു ചെറിയ പ്ലക്കാർഡുമായി നിൽക്കുന്നു... വൃദ്ധയുടെ ചുമലിൽ തട്ടി ഒരു ചിരിയും നല്കി ജോർജ്‌ ബുഷ്‌ നടന്നു പോകുന്നു...

ഇങ്ങനെയൊരു അവസ്ഥ ഇന്ത്യൻ സാഹചര്യത്തിൽ, ചുരുങ്ങിയ പക്ഷം ഇന്നലത്തെ കലാശകൊട്ടിന്റെ സാഹചര്യത്തിൽ ഒന്ന്‌ സങ്കൽപ്പിച്ചു നോക്കു...

Thursday, 7 April 2011

വി.എസ്സും ഉണ്ണിത്താനും രമണിയെന്ന "പ്രസ്ഥാനവും"...

ഒരു ചായ... ബസ്സിറങ്ങി വന്ന ഒരു കാർന്നോര്‌...

ചായ എടുക്കുന്നതിനിടയിൽ, മത്തായിച്ചേട്ടന്റെ കുശലാന്വേഷണം....  അല്ല്ലാ, ചേട്ടനെ ഈ പരിസരത്ത്‌ ഒന്നും കണ്ടിട്ടില്ലല്ലോ...

ഇല്ല... ഇത്തിരി അകലേന്നാ... എന്റെ മോന്‌ ഒരു ആലോചന വന്നിട്ടുണ്ട്‌... ഇവിടെ അടുത്താ... പെണ്ണിനെക്കുറിച്ച്‌ ഒന്ന്‌ അന്വേഷിക്കാൻ വന്നതാ... ഒരു രമണി... മണൽക്കാറ്റിൽ രാമന്റെ മോളാ...

ഇതേതാ രമണി... കാക്കരേ... നീയറിയോടാ ഈ പറയുന്ന രമണിയെ... ചായക്കടക്കാരൻ തഞ്ചത്തിൽ ബാറ്റൻ കാക്കരയ്‌ക്ക്‌ കൈമാറി...

ചുമ്മാ കവലയിൽ സൊറ പറഞ്ഞിരിക്കുന്ന കാക്കര അറിയാത്ത പെണ്ണോ? അൽപം ഊറി ചിരിച്ച്‌... പിന്നെ ഗൗരവത്തിൽ... എന്നാ മത്തായി ചേട്ടാ, രമണിയെ അറിയില്ലേന്നോ... കോളേജിലവൾ ഒരു പ്രസ്ഥാനമായിരുന്നില്ലേ?

ഏന്തോന്നാ മോനേ... പ്രസ്ഥാനമെന്നൊക്കെ പറയുന്നേ... കാർന്നോര്‌ കാത്‌ കൂർപ്പിച്ചു...

ഓ, ആ കഥയൊന്നും പറയേണ്ട... നാറ്റകേസ്സാ... കാക്കരയുടെ നാവിന്‌ എല്ലില്ലല്ലോ...

എന്റേ കാക്കരേ... നീ ചായ കുടിച്ച്‌ ഒന്ന്‌ എഴുന്നേറ്റ്‌ പോയേ... മത്തായിച്ചേട്ടൻ ഇടയിൽ കയറി...

പകുതി കുടിച്ച ചായ ഗ്ലാസ്‌ അവിടെ വെച്ച്‌ പൈസയും കൊടുത്ത്‌ കാർന്നോര്‌ ബ്രോക്കറെ തേടി പോയി... ആത്മഗതം... ഒരു ചായകുടിക്കാൻ തോന്നിയത്‌ നന്നായി...

അല്ലാ കാക്കരെ, നീ എന്ത്‌ പണിയാ ചെയ്തത്‌... മുടക്കിയിട്ട്‌ നിനക്ക്‌ എന്ത്‌ കിട്ടാനാ... അല്ലാ, അവൾ ശരിക്കും വശപിശകായിരുന്നോ? മത്തായിച്ചേട്ടൻ ഒന്ന്‌ ചികഞ്ഞു...

അല്ലാ, ഞാനിപ്പോൾ എന്താ പറഞ്ഞേ, പ്രസ്ഥാനമാണെന്നല്ലേ പറഞ്ഞുള്ളു... കോളേജിൽ പഠിക്കുമ്പോൾ അവൾക്കൊരു "അടിച്ചുവാരൽ" പ്രസ്ഥാനമുണ്ടായിരുന്നു... കോളേജും പരിസരവും വൃത്തിയായി സൂക്ഷിക്കുന്ന ഒരു ഗ്രൂപ്പ്‌... ചപ്പും ചവറും പിന്നെ മറ്റു മാല്യന്യവും അടിച്ചുവാരി കോളേജിന്റെ ഒരു മൂലയിൽ കൊണ്ടുവന്ന്‌ തള്ളുമായിരുന്നു... അവിടെ നിന്ന്‌ മുൻസിപ്പാലിറ്റിക്കാര്‌ വന്ന്‌ കൊണ്ടുപോകും... ഡിഗ്രി അവസാനവർഷം കോളേജിന്റെ വക ഒരു സമ്മാനം കൊടുത്തിരുന്നു... കോളേജ്‌ മാഗസിനിൽ അവളുടേ ഫോട്ടോയും ഗ്രൂപ്പിനെ അനുമോദിച്ച്‌ റിപ്പോർട്ടും ഒക്കെയുണ്ടായിരുന്നു... ഈ രമണിയല്ലേ അവരുടെ ടീം ലീഡർ... ഞാനോക്കെ ചുമ്മാ "പ്രസ്ഥാനം" എന്നൊക്കെ പറഞ്ഞ്‌ കളിയാക്കുമായിരുന്നു... ഇപ്പോൾ അതൊന്ന്‌ ഓർത്തതാ...

ഇത്രേയുള്ളു... പക്ഷെ നീ നാറ്റകേസ്സാണ്‌ എന്ന്‌ പറഞ്ഞല്ലോ... മത്തായിച്ചേട്ടനും സംശയമായി...

സമയാസമത്ത്‌ മുൻസിപ്പാലിറ്റിക്കാര്‌ മാലിന്യം കൊണ്ടുപോയില്ലെങ്ങിൽ നാറ്റം ഉണ്ടാകില്ലേ? സർക്കാർ കാര്യമല്ലേ... വണ്ടി വന്നാൽ വന്നു... അത്ര തന്നെ... പിന്നെ നാറ്റവും...

മറ്റേ കേസ്സല്ലല്ലേ... ഒരു കോള്‌ നഷ്ടപ്പെട്ട ദുഃഖത്തിൽ... മത്തായിച്ചേട്ടൻ...

ഛേ... അല്ലെങ്ങിലും നേർസറിയിൽ പഠിക്കുമ്പോൾ റഹീം എന്ന "ഒരുത്തൻ" ഈ രമണിയെ പെൻസിൽ കൊണ്ട്‌ കുത്തിയപ്പോൾ കരയേണ്ട എന്നും പറഞ്ഞ്‌ "സംരക്ഷിച്ച" ഞാൻ അങ്ങനെ വല്ലതും പറയുമോ?

വാൽകഷ്ണം... കഥകൾ ഉണ്ടാക്കാനും ദ്വയാർത്ഥപ്രയോഗം നടത്തുവാനും വളരെ എളുപ്പമാണ്‌... അത്‌ വി.എസ്സ്‌ ആയാലും ഉണ്ണിത്താൻ ആയാലും... അതിനാൽ മുഖ്യമന്ത്രി വി.എസ്സ്‌ മുതൽ സൊറ പറഞ്ഞിരിക്കുന്ന കാക്കര വരെ വാക്കുകൾ സൂക്ഷിച്ച്‌ ഉപയോഗിക്കുക... ആയിരക്കണക്കിന്‌ വനിതകൾ കടന്നുവരേണ്ട രാഷ്ട്രീയമേഖല അപവാദമേഖലയാവരുത്‌...

Sunday, 30 January 2011

റൗഫേ... നീയാടാ പുലി...

റൗഫേ... നീയാടാ പുലി... പുലിക്കുട്ടിയെ കെണിയിൽ വീഴ്ത്തിയ ചാവേർ പുലി, കൂടെ കുറെ ചാവാലി പട്ടികളേയും...

ഉമ്മൻചാണ്ടി പറഞ്ഞതാണ്‌ അതിന്റെയൊരു ശരി... പുതിയതായി ഒന്നുമില്ല... വാർത്താസമ്മേളനത്തിലൂടെയും ചാനലിലുടേയും മറ്റും പുറത്തുവരുന്ന കാര്യങ്ങൾ എല്ലാം തന്നെ അദ്ദേഹത്തിനും ചെന്നിത്തലക്കും വയലാർ രവിക്കും അറിയാമായിരുന്നു... അതുകൊണ്ടാണല്ലോ, അവർ പറഞ്ഞത്‌, പുതിയതായി ഒന്നുമില്ല... ഇതൊക്കെതന്നെയാണ്‌ അണിയറയിൽ നടക്കുന്നത്‌... പാവം അണികൾ... ഒന്നും മനസ്സിലാകാതെ... പാർട്ടിക്കൊടി എയർപ്പോർട്ടിന്‌ മുകളിലും കെട്ടി ശൗര്യം കാണിക്കുന്നു...

കുഞ്ഞാലിക്കുട്ടി ഒരു മുഴം മുന്നേ ജാമ്യം എടുത്തു... റൗഫിന്റെ ട്രാക്‌ റെകോർഡ്‌ അത്ര പന്തിയുള്ളതല്ല... എന്നുവെച്ച്‌ വിശ്വാസിക്കാതിരിക്കാൻ കാരണം ഒന്നുമില്ല... രാഷ്ട്രീയകളികൾ ഉണ്ട്‌... ഉണ്ടാകണമല്ലോ... എന്നാലല്ലേ, അണിയറയിൽ നടന്ന കൂട്ടികൊടുപ്പുകൾ, നാലാൾ അറിയുകയുള്ളു... സംഭാവന കൂടുന്നതിനനുസരിച്ച്‌ കളികൾ ഗമ്പീരമാകും എന്ന്‌ വിളിച്ചു പറയുന്ന സൈക്കിൾ ചവിട്ട്‌ സംഘത്തെയാണ്‌ ഓർമ വരുന്നത്‌... "വലിയ കളികൾ" കാണാൻ പലരും അവരുടേതായ "സംഭാവന" നൽകും...
 
നിയമസഭാസാമാജികർ മദ്യപിച്ച്‌ നിയമസഭയിൽ വരുന്നു എന്ന ശ്രീമതി ടീച്ചറുടെ അഭിപ്രായം കക്ഷിരാഷ്ട്രീയഭേദമെന്യെ സ്പീക്കർ മുതൽ പ്രതിപക്ഷനേതാവ്‌ വരെ എല്ലാവരും കൂടി തല്ലിക്കെടുത്തി... അതെ മനോഭാവം പുലർത്തുന്ന നിയമസഭാകമ്മിറ്റി അതിനേക്കാൾ മാരകമായ, അതും ഇടതും വലതും വേരുകൾ ആഴ്ത്തിയിട്ടുള്ള കുഞ്ഞാലിക്കുട്ടിക്കെതിരെ സത്യസന്ധമായി എങ്ങനെ ഒരു അന്വേഷണം നടത്തും... മീനാക്ഷിതമ്പാൻ വെടിപൊട്ടിച്ച്‌ കഴിഞ്ഞിരിക്കുന്നു...

എന്തായാലും ബുജികൾ കുഞ്ഞാലിക്കുട്ടിയെ ക്രൂശിക്കാൻ മുൻകൈ എടുക്കില്ല... അവർ അങ്ങനെയാ... പാപത്തിന്റെ അളവ്‌ പ്രശ്നമാക്കുകയില്ല... നീതിമാന്മാരാണ്‌... മദനിയെ പഴയകാല ചെയ്തികളുടെ പേരിൽ ഇപ്പോഴും വേട്ടയാടുന്നതിൽ മദനിക്ക്‌പോലും ഇത്രയും അസഹിഷ്ണത ഉണ്ടാവുകയില്ല... മാത്രമല്ല മദനിയെപോലെ തന്നെ കുഞ്ഞാലിക്കുട്ടിയും "ചെയ്ത പാപങ്ങൾ" ഏറ്റുപറഞ്ഞു... പാശ്ചാതപിച്ചു... പുതിയ മനുഷ്യനായി... തെളിവില്ലാത്തതിനാൽ രണ്ടുപേരേയും കോടതികൾ വെറുതെ വിട്ടു... ശിക്ഷ രണ്ടുപേരും ഏറ്റുവാങ്ങി... ഒരാൾ നിയമത്തിന്റെ കോടതിയിലും മറ്റൊരാൾ ജനത്തിന്റെ കോടതിയിലും...

അഞ്ച്‌ വർഷം മുൻപ്‌ പിണറായി സഖാവ്‌ നടത്തിയ യാത്രപോലെയായി... ഉമ്മൻചാണ്ടിയുടെ കാര്യം... വലിയ യാത്രയൊന്നും നടത്താതെ കാര്യം സാധിക്കമായിരുന്നു... ഇനിയിപ്പോൾ ന്യുമോനിയ ഒക്കെ മാറി യാത്ര തുടർന്നാലും... ചോദ്യങ്ങൾക്ക്‌ ഉത്തരം പറഞ്ഞ്‌ ഒന്ന്‌ വലയും...

ഈ കോലാഹലങ്ങളുടെ ഒരു ഗുണം, വി.എസ്സ്‌ പറഞ്ഞത്‌ പോലെ രാഷ്ട്രീയത്തേയും ജനാധിപത്യത്തേയും ബാധിച്ചിരുന്ന ജീർണ്ണത മറനിക്കി പുറത്ത്‌ വരുന്നു... മലബാർ സിമന്റ്സ്‌ അഴിമതിയുടെ രക്തസാക്ഷിയായി നമ്മുടെ മുന്നിൽ ശശീന്ദ്രനും കുടുംബവും... ജഡ്ജിമാർ മുതൽ രാഷ്ട്രീയ നേതാക്കൾ വരെ വിലക്കെടുക്കപ്പെട്ടിരിക്കുന്നു... ഇതുപോലെ എത്രപേരെ പ്രലോഭിപ്പിച്ചും ഭീക്ഷണിപ്പെടുത്തിയും നിശബ്ദരാക്കിയിരിക്കുന്നു... രാഷ്ട്രീയ അതിർത്തികൾ ഭേദിച്ച്‌, കൂട്ടികൊടുപ്പുകൾ... ഇതല്ലേ മാഫിയ... സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കുന്ന മാഫിയ...


ഇതിൽ നിന്ന്‌ നാം വല്ലതും പഠിച്ചാൽ, നമുക്ക്‌ നല്ലത്‌...

വാൽകഷ്ണം... രക്തം രക്തത്തെ തിരിച്ചറിയും എന്ന്‌ പറയുന്നത്‌ എത്ര ശരി... അതല്ലേ ഇടത്ത്‌ നിന്ന്‌ ശശിയണ്ണൻ വലത്തിരിക്കുന്ന കുഞ്ഞാലിക്കൊരു സഹായഹസ്തം നായന്നാരുടേ മേശയുടെ അടിയിലൂടെ നീട്ടിയത്‌...

Wednesday, 29 December 2010

ശ്രീനിജൻ ഇന്ത്യൻ ജനാധിപത്യത്തിന്‌ ഒരു പാഠം...

2006-ൽ നടന്ന കേരള നിയമസഭ തിരഞ്ഞെടുപ്പിൽ ഞാറക്കൽ മണ്ഡലത്തിൽ ഹൈക്കമാന്റ്‌ നേരിട്ട്‌ നൂലിൽ കെട്ടിയിറക്കിയ താരമാണ്‌ ശ്രീനിജൻ... കെ.എസ്.യുവിലും യൂത്ത്‌ കോൺഗ്രസ്സിലും സജീവമായിരുന്ന പി.സി. വിഷ്ണുനാഥിനും അറിയില്ല ഈ ശ്രീനിജൻ എന്ന താരത്തെ... ഹൈക്കമാന്റ് പുറത്തിറക്കിയ ലിസ്റ്റിൽ ശ്രീനിജന്റെ പേരുണ്ടായിരുന്നു എന്ന്‌ മാത്രമാണ്‌ വിഷ്ണുനാഥും ഏഷ്യനെറ്റ്‌ ചർച്ചയിൽ പറയുന്നത്‌... കൂടെ പറയുന്നുണ്ട്‌ അച്ചടക്കമുള്ള ഒരു പാർട്ടി പ്രവർത്തകന്‌ ഇതിൽ കൂടുതൽ പറയാൻ സാധ്യമല്ല... അതിനാണ്‌ മാർക്ക്‌! മുൻമന്ത്രി എം. എ. കുട്ടപ്പനെ മാറ്റി ശ്രിനിജൻ വരണമെങ്ങിൽ ശ്രീനിജന്‌ എടുത്ത്‌ പറയത്തക്ക കഴിവുകൾ വേണം, പാർട്ടി പ്രവർത്തന പരിചയം വേണം... എന്തായിരുന്നു? ഒന്നുമില്ല... അന്നത്തെ സുപ്രീം കോടതി ജഡ്ജി കെ. ജി. ബാലകൃഷ്ണന്റെ മകളുടെ ഭർത്താവ്‌... ഇതൊക്കെ മതി ഒരു എം.എൽ.എ സ്ഥാനാർത്ഥിയാകാൻ... അല്ലേ... എന്നിട്ടും 125 വർഷത്തെ പാരമ്പര്യമുള്ള ജനാധിപത്യ പാർട്ടിയെന്ന്‌ അവകാശപ്പെടുന്നു... ഇന്നലെയായിരുന്നു ജന്മദിനം... ഞാറക്കലിലെ സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നതിൽ ഞാറക്കലിൽ പാർട്ടി കൊടി കെട്ടുന്ന ഒരുത്തനും അഭിപ്രായമില്ല...

ഇന്ത്യൻ ജനാധിപത്യം സംരക്ഷിക്കാൻ കോടികൾ മുടക്കി തിരഞ്ഞെടുപ്പ്‌ കമ്മീഷനെ പരിപാലിക്കുകയും തിരഞ്ഞെടുപ്പുകളും നടത്തുന്ന നാം എന്തുകൊണ്ട്‌ രാഷ്ട്രീയപാർട്ടികളിൽ തിരഞ്ഞെടുപ്പ്‌ നിർബന്ദമാക്കുന്നില്ല... ഗ്രൂപ്പ്‌ തിരിച്ചും പാനലുണ്ടാക്കിയും പാർട്ടി ഭരിക്കുന്നു... ഇവർ തന്നെ പൊതു തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർണ്ണയിക്കുന്നു... ജനാധിപത്യം എവിടെ... ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണത്രെ...

പാർട്ടികളിൽ ജനാധിപത്യം പുനഃസ്ഥാപിക്കാതെ ഇന്ത്യയിലെ അഴിമതി തടയുകാൻ സാധ്യമല്ല... അഴിമതിക്കാർ കൂട്ടുകെട്ടുണ്ടാക്കി പാർട്ടിയും രാജ്യവും പിടിച്ചടക്കുന്നു... ജനം കാഴ്‌ച്ചക്കാർ മാത്രം....

സ്ഥാനാർത്ഥികളെ അതാത്‌ മണ്ഡലങ്ങളിലെ പാർട്ടി അംഗങ്ങൾ തിരഞ്ഞെടുക്കട്ടെ... സ്ഥിരതാമസം ആക്കിയ മണ്ഡലങ്ങളിൽ മാത്രം മൽസരിക്കട്ടെ... വോട്ടില്ലാത്തവന്‌ മൽസരിക്കാൻ സാധ്യമല്ല... എങ്കിൽ പിന്നെ വോട്ട്‌ ചെയുന്ന മണ്ഡലങ്ങളിൽ മൽസരിച്ചാൽ പോരേ... ആര്‌ ആരോട്‌ ചോദിക്കാൻ... രണ്ട് മണ്ഡലങ്ങളിൽ എന്തിന്‌ ഒരേ സമയം സ്ഥാനാർത്ഥിയാകുന്നു... സ്വന്തം നാട്ടിൽ ജയിക്കാത്തവരല്ലെ സുരക്ഷിത മണ്ഡലം നോക്കി പരക്കം പായുക... ആദ്യമായി ചെയ്യേണ്ടത്‌ ജനപ്രാധിനിത്യനിയമം പൊളിച്ചെഴുതണം...

ശ്രിനിജൻ വന്നപ്പോൾ ആരും ഞെട്ടിയില്ല... ഇതുപോലേ എത്ര ശ്രീനിജനെ കണ്ടിരിക്കുന്നു... പക്ഷെ ഏഷ്യനെറ്റ് സ്കൂപ്‌ ഇറക്കിയപ്പോൽ ജനം ഞെട്ടി... ജനം ഞെട്ടികൊണ്ടിരിക്കും... ശരിയായ ജനാധിപത്യം പുനഃസ്ഥാപിക്കും വരെ... അതുവരെ നേതാക്കൾ നമ്മളെ കൊള്ളയടിക്കും...

നീരാ റാഡിയ ബർക്കാ ദത്ത് തുടങ്ങിയവർ എല്ലാവരും കൂടി രാജയെ ടെലകോം മാന്ത്രിയാക്കിയതിന്റെ പാശ്ചാതലത്തിൽ ഇട്ട പോസ്റ്റിന്റെ ലിങ്ക് താഴെ...

http://georos.blogspot.com/2010/11/blog-post_25.html

ലോക്കൽ ന്യൂസ്സായി ഗീതയും മേരിക്കുട്ടിയും


ശ്രീനിജന്മാരും രാജയും ഉണ്ടാകുന്നത്‌ എങ്ങനെ... വാർഡ്‌ തലം മുതലില്ലേ... ഒന്ന്‌ സൂക്ഷിച്ച്‌ നോക്കിയേ...

Wednesday, 1 December 2010

കാക്കര പിന്നെ “എന്തിനാ” പഠിക്കുന്നെ...

കാക്കരേ... ഈ കുരുത്തം കെട്ടവൻ തെണ്ടാൻ പോയോ? ആരെയെങ്ങിലും മെക്കിട്ട്‌ കേറാൻ പോയതായിരിക്കും...

ഞാനിവിടെയുണ്ട്... കാക്കര വരവറിയിച്ചു...

ങാ... പ്രോഗ്രസ്സ്‌ കാർഡൊക്കെ കിട്ടിയെന്ന്‌ കേട്ടു... നിനക്കെത്രയാടാ മാർക്ക്‌?

അയ്യപ്പന്‌ 14... എനിക്ക്‌ 15...

എടാ, നീ... നിന്റെ മാർക്ക്‌ മാത്രം പറഞ്ഞാൽ പോരെ... അതു പോട്ടെ... ജയിക്കണമെങ്ങിൽ... 20 മാർക്ക്‌ വേണ്ടേ...

ങും... പക്ഷേല്‌... രണ്ട് മാർക്കിന്റെ ചോദ്യം... സിലബസ്സിന്‌ പുറത്ത്‌ നിന്നായിരുന്നു...

എന്നാലും നിനക്ക്‌ ജയിക്കാനുള്ള 20 മാർക്കുണ്ടാക്കാൻ ബാക്കി 48 മാർക്കിന്റെ ചോദ്യങ്ങളുണ്ടായില്ലെ...

ഉണ്ടായിരുന്നു... എന്നാലും രണ്ട് മാർക്ക്‌... പിന്നെ... എനിക്ക്‌ പുരോഗതിയുണ്ട്‌... കഴിഞ്ഞ പരീക്ഷക്ക്‌ എനിക്ക്‌ 12 മാർക്കായിരുന്നു... ഇപ്പോൾ 3 മാർക്ക്‌ കൂടിയിട്ടുണ്ട്‌...

ഇങ്ങ്‌ നോക്കിയെ... അമ്മ ഇടയിൽ കയറി... ദേ അപ്പുറത്തെ ഷാഹിനക്ക്‌ ഒരു പുരോഗതിയുമില്ല... ഇപ്രാവശ്യവും അവൾക്ക്‌ ഒരു മാർക്ക്‌ പോലും കൂടുതലില്ല... വെറും 30 മാർക്ക്‌ തന്നെ...

എടീ... 30 മാർക്കെന്ന്‌ വെച്ചാൽ...

പിന്നെ... 30 മാർക്കിന്റെ പുണ്യമൊന്നും പറയേണ്ട... ഗൈഡ് ഒക്കെ നോക്കി പഠിച്ചിട്ട് കിട്ടിയതാണ്‌... പിന്നെ ഇത്‌ വർഷാന്ത്യപരീക്ഷയൊന്നുമല്ലല്ലോ... അമ്മ കത്തിക്കയറി...

നിങ്ങൾ കാക്കരയുടെ നെടുവീർപ്പ്‌ കേൾക്കുന്നില്ലെ...

ഇങ്ങനെയൊരു അമ്മയുണ്ടെങ്ങിൽ, കാക്കര പിന്നെ “എന്തിനാ” പഠിക്കുന്നെ...

Thursday, 25 November 2010

ലോക്കൽ ന്യൂസ്സായി ഗീതയും മേരിക്കുട്ടിയും

ണിം... ണിം... ണിം...

ഹല്ലോ...

ങാ...

ഇത്‌ കല്ലുമുക്കിലെ....

പറയു കാക്കരെ... ആളെ മനസ്സിലായി...

സാറെ... ഞാനിന്നലെ പറഞ്ഞ കാര്യം എന്തായി... കോണ്ട്രാക്‌റ്റർ വിളിച്ചിരുന്നു... ആൾക്ക്‌ താല്പര്യമുള്ള കേസ്സാ...

ഒന്നും ആയിട്ടില്ല... അവിടന്ന്‌ കുറെ പേരുകൾ വരുന്നുണ്ട്‌... നിലവിലെ അംഗം ഗീതയും സീറ്റ്‌ ചോദിച്ചിട്ടുണ്ട്... പിന്നെ അവിടത്തെ യൂണിറ്റ്‌ പ്രസിഡന്റിനും ഭൂരിഭാഗം ഭാരവാഹികൾക്കും താല്പര്യം ഗീതയോടാണ്‌... ചെറുപ്പം മുതലെ പാർട്ടിക്ക്‌ വേണ്ടി കൊടി പിടിച്ച്... അച്ചന്റെ കൂടെ...

പിന്നെ... കൊടിയല്ലെ പിടിച്ചുള്ളു... കോടിയൊന്നും പിരിച്ചില്ലല്ലോ... ഗീത ശരിയാവില്ല... സാറിനറിയാമല്ലോ ത്രിതലം വന്നതിൽപ്പിന്നെ ചുമ്മാ അംഗമായാലും കുറെയേറെ പണിയൊക്കെ ഒപ്പിക്കാം... തിന്നൂല്ല തീറ്റിക്കൂല എന്ന്‌ വെച്ചാൽ... കാണേണ്ടവരെ കണ്ട് ഒപ്പിച്ചെടുത്ത കല്ലുമുക്കിലെ റോഡ്‌ ടാറിട്ടപ്പോൾ... ടാർ പോരാ എന്നുംപറഞ്ഞ്‌ കൂറെയെണ്ണത്തിനെ കൊണ്ടുവന്ന്‌ കൊടി പിടിച്ചു... മീറ്റിങ്ങിലും കച്ചടയുണ്ടാക്കി... 100 വീപ്പ ടാറിറക്കിയിട്ടാണ്‌ പണ്ടാറടങ്ങിയത്‌...

ങും... അറിയാം... ബസ്‌സ്റ്റാന്റിലെ കടകളുടെ ലേലത്തിൽ എന്റെ പേര്‌ വലിച്ചിട്ടതും... ഞാനും മറന്നിട്ടില്ല...

അതാ... പറഞ്ഞത്‌ ഗീത നമുക്കൊരു തടസ്സമാണ്‌...

പകരം മേരിക്കുട്ടിയാണെങ്ങിൽ നമ്മുടെ കാര്യങ്ങൾ എളുപ്പമാണ്‌... അവൾക്ക്‌ മൂന്ന്‌ പെൺമക്കളാ.. എല്ലാം പഠിച്ചോണ്ടിരിക്കയാ... വീടുപണിയും നടന്നിട്ടില്ല... അഞ്ചുകൊല്ലം... അതിനപ്പുറത്തേക്ക്‌ നോക്കേണ്ട... കെട്ടിയവൻ... ഇപ്പോൾ ഷാപ്പിലാണ്‌... നമുക്കത്‌ ബാറിലാക്കാം...

അറിയാമെടാ... പക്ഷെ എങ്ങനെ സീറ്റ്‌ ശരിയാക്കിയെടുക്കും... ഇപ്രാവശ്യവും ഭൂരിപക്ഷം നമുക്ക് കിട്ടാനുള്ള എല്ലാ സാധ്യതയുമുണ്ട്... തരംഗമുണ്ട്‌... എന്നാലും ഒരു ഏഴാംകൂലിയെ നിറുത്തി... പണി പാളുമൊ?

സാറങ്ങനെ പേടിക്കാതെ... തിരഞ്ഞെടുപ്പിന്‌ കോണ്ട്രാക്റ്റർ കാശ്‌ വലിച്ചെറിയും... പിന്നെ തരംഗവും... സമുദായവും...

പക്ഷെ, ഇതെങ്ങനെ പാർട്ടിയിൽ അവതരിപ്പിക്കും... മറ്റെ ഗ്രൂപ്പുകാരൻ...

അടിത്തറ കാക്കരയുടെ പണിയല്ലെ.... നാളെ തന്നെ ലോക്കൽ ന്യൂസ്സായി ഗീതയും മേരിക്കുട്ടിയും വരും... ചുമ്മാതാണോ ഷർട്ടിൽ പേനയും കുത്തി...

“കല്ലുമുക്കിലും സീറ്റ്‌ തർക്കം...


നിലവിലെ അംഗം ഗീതക്ക്‌ രണ്ടാവട്ടം സീറ്റ് കൊടുക്കുന്നതിൽ പ്രദേശത്തെ പാർട്ടി പ്രവർത്തകർക്കും അനുഭാവികൾക്കും താല്പര്യമില്ല... പതിറ്റാണ്ടുകളായി നിലനിൽക്കുന്ന കുടിവെള്ളപ്രശ്‌നവും യാത്രപ്രശ്‌നവും പലതവണ മെമ്പറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും... ഇതുവരെ ഒരു പരിഹാരമുണ്ടാക്കിയിട്ടില്ല എന്നത്‌ ജനങ്ങളിൽ പ്രതിക്ഷേധമുണ്ടാക്കിയിട്ടുണ്ട്... മാത്രവുമല്ല കല്ലുമുക്ക്‌ ബസ്‌ സ്റ്റാന്റിൽ പണിതിരിക്കുന്ന കടകളുടെ ലേലവുമായി ബദ്ധപ്പെട്ട് പറഞ്ഞു കേൾക്കുന്ന ക്രമക്കേടിൽ ഗീതയും ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയമുണ്ട്...


പകരം സ്ഥാനാർത്ഥിയായി ചൂണ്ടിക്കാണിക്കുന്ന മേരിക്കുട്ടിയാണെങ്ങിൽ പ്രബല സമുദായത്തിലെ അംഗവും... പ്രദേശത്തെ മതസാമൂഹ്യസാംസ്കാരികരാഷ്ട്രീയ കാര്യങ്ങളിൽ നിറസാനിധ്യമായ... പള്ളിക്കും പ്രത്യേക താല്പര്യമുള്ള മേരിക്കുട്ടിക്ക്‌ നറുക്ക്‌ വീഴാനാണ്‌ സാധ്യത. ഇവിടെ കൃസ്ത്യൻ വോട്ടുകൾ നിർണ്ണായകവുമാണ്‌... സംസ്ഥാനതലത്തിലുണ്ടാക്കിയ ഗ്രൂപ്പ്‌ സമവാക്യവും മേരിക്കുട്ടിക്ക്‌ അനുകൂലവുമാണ്‌...“

ഓ ഓ... അതുമതി... അപ്പോൾ കാക്കരെ, ഉറപ്പിച്ചോ... മേരിക്കുട്ടി തന്നെ സ്ഥാനാർത്ഥി... പിന്നെ കോണ്ട്രാക്കറ്റരോട് ഒന്ന്‌ പറയണം... ബസ് സ്റ്റാന്റിലെ കടകളിൽ നിന്ന്‌ ഞാനും രണ്ടുമൂന്ന്‌ കട ഒപ്പിച്ചിട്ടുണ്ട്... ബിസിനസ്സ്‌ ഒന്നും തുടങ്ങാൻ പറ്റിയിട്ടില്ല... സാവധാനം മതി... പുതിയ സമിതി നിലവിൽ വന്നിട്ട്‌... പുതിയ കോണ്ട്രാക്റ്റ്‌ പണി കിട്ടുമ്പോൾ മതി...

അത്‌ പിന്നെ പ്രത്യേകം പറയണോ.... അതൊക്കെ ശരിയാക്കാം... അപ്പോ പറഞ്ഞപോലെ... പിന്നെ ഞാൻ മറ്റേ ഗ്രുപ്പുകാരനെ ഇന്ന്‌ തന്നെ കാണുന്നുണ്ട്... അവൻ നമ്മുടെ കോണ്ട്രാക്‌റ്റരുടെ ആളാണ്‌... അവനെകൊണ്ട് സാറിന്‌ പ്രശ്‌നമുണ്ടാകില്ല...

”മേരിക്കുട്ടി സിന്ദാബാദ്...
ധീരതയോടെ നയിച്ചോള്ളു
ലക്ഷം ലക്ഷം പിന്നാലെ...“

അതിലൊരു ലക്ഷം കാക്കരയ്ക്കും...

വാൽകക്ഷണം...

നീരയും ബർഖയും രാജയും കോർപ്പൊറേറ്റുകളും വാണരുള്ളുന്ന ഡൽഹിയുടെ വർത്തമാന ചരിത്രം ആരേയും നാണിപ്പിക്കും... ഈ കോക്കസ്സുകൾ വാർഡ്‌ തലത്തിൽ നിന്ന്‌ ആരംഭിക്കുന്നില്ലെ... ചുറ്റും ഒന്ന്‌ സൂക്ഷിച്ച്‌ നോക്കിയെ...

പാർട്ടി സ്ഥാനാർത്ഥികളെ അതാത്‌ യൂണിറ്റുകൾ യോഗം കൂടി തീരുമാനിക്കുക... അല്ലെങ്ങിൽ... കോർപ്പൊറേറ്റ്‌ സ്ഥാനാർത്ഥികൾക്ക്‌ ജെയ് വിളിച്ച്‌... നാട്‌ നന്നാവില്ലായെന്ന്‌ വിലപിച്ച്‌...

ജനാധിപത്യത്തിന്റെ വിജയത്തിന്‌ ഒറ്റമൂലിയില്ല... ഓരൊ കല്ലും ചെത്തിമിനുക്കി അടുക്കി വെയ്ക്കണം...

Sunday, 17 October 2010

ദൈവത്തിനുള്ളത്‌ ദൈവത്തിനും സീസ്സറിനുള്ളത്‌ സീസ്സറിനും...

ദൈവം ആത്മീയതയുടെയും സീസ്സർ ഭൗതീകതയുടെയും പ്രതീകമാണ്‌... മറ്റൊരു തരത്തിൽ പറഞ്ഞാൽ മതത്തിന്റേയും സ്റ്റേറ്റിന്റേയും പ്രതീകങ്ങൾ.... 2000 വർഷം മുൻപുതന്നെ സമൂഹത്തിൽ മതത്തിന്റേയും സ്റ്റേറ്റിന്റെയും സ്ഥാനം വ്യക്‌തമായി യേശു നിർവചിച്ചിട്ടുണ്ട്‌... ദൈവത്തിനുള്ളത്‌ “മാത്രം” ദൈവത്തിന്‌! സ്റ്റേറ്റിനുള്ളത്‌ സ്റ്റേറ്റിന്‌! വ്യക്‌തമായ വേർതിരിവ്‌...

മെത്രാന്റെ രാഷ്ട്രീയസാമൂഹിക വീക്ഷണങ്ങൾ ഇടയലേഖനമെന്ന പേരിൽ ആരാധനയ്‌ക്കിടയിലൂടെ അടിച്ചേൽപ്പിക്കുന്നത്‌ നീതികരിക്കാവുന്നതല്ല... ആരാധനാലയം ആരാധിക്കുന്നവർക്കുള്ളതാണ്‌... ആരാധനയ്ക്ക് മാത്രം... അതുകൊണ്ടാണ്‌ ദേവാലയം എന്ന്‌ വിളിക്കുന്നത്‌... ദേവാലയത്തിൽ രാഷ്ട്രീയം വേണ്ട... രാഷ്ട്രീയം സീസ്സറിന്റേതാണ്‌...

ആരാധനസമയങ്ങളിൽ ഒരു മതവും യാതൊരുവിധ ജനാധിപത്യവും കാത്തുസൂക്ഷിക്കുന്നില്ല... പുരോഹിതൻ ഏകാധിപതിയാണ്‌... കേൾവിക്കാർക്ക്‌ അഭിപ്രായസ്വാതന്ത്ര്യമില്ല... ഇത്തരം ഒരു അവസ്ഥയിൽ ജനാധിപത്യത്തെ കുറിച്ച്‌ എന്തിന്‌ ചർച്ച ചെയ്യണം... ആരാധനലായം ദൈവത്തിനുള്ളതാണ്‌... അവിടെ സീസ്സറിനെ പ്രതിഷ്ഠിക്കരുത്...

രാഷ്ട്രനിർമ്മാണത്തിൽ അവകാശമുള്ള ഓരോ പൗരനും, അത്‌ മെത്രാനൊ അല്ലെങ്ങിൽ വിശ്വാസികളുടെ കൂട്ടമൊ ഇറക്കുന്ന “രാഷ്ട്രീയ ഇടയലേഖനവും പ്രസ്താവനകളും” പള്ളികമ്മിറ്റികൾ വിളിച്ചുകൂട്ടി വൈദീകനൊ പള്ളികമ്മിറ്റി സെക്രട്ടറിയോ വായിക്കുന്നതിനെ കാക്കര എതിർക്കുകയും ചെയ്യില്ല... പാർട്ടി സർക്കുലറിലൂടെ പാർട്ടി നിലപാടുകൾ അറിയിക്കുന്നതിന്‌ തുല്യമാണ്‌... അത്‌ ജനാധിപത്യപരവുമാണ്‌...

സഭയുടെ കീഴിലുള്ള ജനവിഭാഗങ്ങൾ വട്ടംകൂടിയിരുന്ന്‌ ചർച്ച ചെയ്യുന്നതിനെ കാക്കര എങ്ങനെ എതിർക്കും... പക്ഷെ അത്തരം ചർച്ചകൾ പള്ളിയങ്കണത്തിൽ നടത്തിയാൽ അത്‌ മതത്തിന്റെ പേരിലുള്ള വർഗ്ഗീയതയായി മാത്രമെ കാണേണ്ടതുള്ളു... കുർബാനസമയത്തും ജുമനമസ്കാരസമയത്തും ഭൗതികത മാറ്റിനിറുത്തി, വിശ്വാസികൾക്ക്‌ ആത്മീയതയും ധാർമികതയും പകർന്നുനൽകുക... നാട്‌ ആര്‌ ഭരിക്കണമെന്ന്‌ ആരാധനാലയത്തിന്‌ പുറത്തിരുന്ന്‌ ചർച്ച ചെയ്യുക... സീസ്സറിന്റെ കാര്യം സീസ്സർ തീരുമാനിക്കട്ടെ...

മെത്രാൻ രാഷ്ട്രീയത്തിറങ്ങുമ്പോൾ, ളോഹയിട്ടുകൊണ്ട് തന്നെ രാഷ്ട്രീയത്തിലിടപ്പെടാം... പക്ഷെ കൃസ്ത്യൻ രാഷ്ട്രീയം വേണ്ട, മുസ്ലീം രാഷ്ട്രീയം വേണ്ട, ഹിന്ദു രാഷ്ട്രീയവും പടിക്ക്‌ പുറത്ത്‌... നമുക്ക്‌ വേണ്ടത്‌ ജനാധിപത്യ സോഷ്യലിസ്റ്റ് മതേതര രാഷ്ട്രീയം... അത്‌ മാത്രമെ നമ്മെ രക്ഷിക്കുകയുള്ളു...

Tuesday, 3 August 2010

മരണവും മലയാളി ആഘോഷിക്കുമൊ?

മലയാളമനോരമയുടെ മുഖ്യപത്രാധിപർ ശ്രി കെ.എം. മാത്യുവിന്റെ പത്രപ്രവർത്തന ശൈലിയോടും അതിനുമുകളിൽ അദ്ദേഹം നയിക്കുന്ന മനോരമയുടെ അപ്രഖ്യാപിത കമ്യുണിസ്റ്റ് വിരുദ്ധതയിലും അസഹിഷ്ണതയുള്ള മലയാളി സുഹ്രുത്തുക്കൾ അദ്ദേഹത്തിന്റെ മരണം തെറിയഭിക്ഷേകം നടത്തി ആഘോഷിക്കുന്ന രീതിയിലേക്ക്‌ മാറിയത്‌ കാക്കര അല്പം വേദനയോടെ നോക്കികാണുന്നു... മരിച്ചാൽ നല്ലതേ പറയാവു എന്ന നാട്ടു നടപ്പൊന്നും മുറിവേറ്റവർ പാലിക്കണമെന്നില്ല പക്ഷെ യുദ്ധമുഖത്തുപോലും പാലിക്കുന്ന മാനവികത നാം മറന്നുവെന്നതിൽ ഉൽക്കണ്ഠപ്പെടുന്നു... വിയോജിപ്പുള്ളവരെ കപടദുഃഖം രേഖപ്പെടുത്തി മഹത്വവൽക്കരിക്കണമെന്ന് ഇതിനർത്ഥമില്ല പക്ഷെ സമയവും സന്ദർഭവും മറന്ന്‌ ഒരു മരണത്തേയും അപമാനിക്കരുത്...

മരണം ഒരു പ്രകൃതി നിയമമാണ്‌, ആത്മാവിന്‌ (ഉണ്ടൊ?) എന്ത്‌ സംഭവിക്കും എന്നതിന്‌ തർക്കമുണ്ടാകാം പക്ഷെ ദേഹം ഭൂമിക്ക്‌ അവകാശപ്പെട്ടതാണ്‌... ദേഹം ഭൂമിയിലേക്ക്‌ എടുക്കുന്നതിന്‌ മുൻപ്‌ തന്നെ അദ്ദേഹത്തിനെതിരെ സഭ്യേതര ഭാഷയിൽ വിമർശനങ്ങളും പരിഹാസങ്ങളും ബ്ലോഗിലും ബസ്സിലും ദൃശ്യ മാധ്യമങ്ങളിലും നടത്തിയവർ ഏത്‌ സംസ്കാരമാണ്‌ ഉയർത്തിപിടിച്ചത്‌... ബുദ്ധവിഹാരങ്ങൾ തകർത്ത താലിബാന്റേയോ? തകർക്കപ്പെടുന്നതിനേക്കാൾ തകർക്കുന്നവരുടെ സംസ്കാരമാണ്‌ തകരുന്നത്‌... മലയാളിയുടെ സംസ്കാരം!!!

മനോരമയുടെ വാർത്തകളിലൂടെ വേദനിച്ച ഒരുപാട്‌ വ്യക്തികളും സമൂഹവും ഒരു പക്ഷെ കേരളം തന്നെ ഇരയായിട്ടുണ്ടാകാം... ഒരു പക്ഷെ അശ്രദ്ധയാകാം... കിടമൽസരമാകാം... കുതികാൽവെട്ടലാകാം... രക്തത്തിൽ അലിഞ്ഞുചേർന്നിരിക്കുന്ന കമ്യുണിസ്റ്റ് വിരുദ്ധതയാകാം... രക്തത്തേക്കാൾ വില സമ്പത്തിന്‌ നൽകിയതാകാം... പക്ഷെ താങ്ങളുടെ മരണം ആഘോഷിക്കുവാൻ തക്കവിധത്തിലുള്ള ഒരു പ്രവർത്തനവും താങ്ങൾ നടത്തിയിട്ടില്ല... താങ്ങൾ മനോരമയിൽ കാൽ കുത്തുന്നതിന്‌ മുൻപും പിൻപും മനോരമയുടെ ശൈലിയും നിലപാടുകളും തമ്മിൽ വലിയ വിത്യാസമുണ്ടായിട്ടുണ്ടോ? ഇന്ന്‌ താങ്ങളെ വിമർശിക്കുന്നവർ ഇന്നലേയും മനോരമയെ വിമർശിച്ചിരുന്നു നാളേയും വിമർശിക്കും... താങ്ങളോ മനോരമയോ വിമർശനത്തിന്‌ അതീതരല്ല... പക്ഷെ താങ്ങളുടെ മരണം ആഘോഷിക്കുവാൻ തക്ക വിധത്തിൽ ഒരു ഭയവും അല്ലെങ്ങിൽ ഒരു ഭീകരാവസ്ഥയും താങ്ങളോ മനോരമയോ മലയാളി സമൂഹത്തിൽ ഉണ്ടാക്കിയിട്ടില്ല... അതിനുള്ള ശക്തി താങ്ങൾക്കില്ല, ശ്രമിച്ചുവെന്ന്‌ അർത്ഥവുമില്ല... അത്തരം ഹീനപ്രവർത്തികളുണ്ടായാൽ അതിനെ മറികടക്കുവാൻ തക്ക ശക്തിയുള്ള മാതൃഭൂമിയും ദേശാഭിമാനിയും കേരളകൗമുദിയും മാധ്യമവും ഏഷ്യാനെറ്റും കൈരളിയും ഇന്ത്യവിഷനുമുണ്ട്... പോസ്റ്റും കമന്റുകളുമായും ബ്ലോഗ്ഗേർസും... അതിനാൽ തന്നെ ജീവൻ വെടിഞ്ഞ്‌ ശരീരത്തിന്റെ ചൂട്‌ ആറുന്നതിന്‌ മുൻപ്‌ അസഭ്യം ചൊരിഞ്ഞ്‌ ഭീരുത്വം കാണിക്കേണ്ട ഒരു ഗതികേട്‌ മലയാളിക്കില്ല...

മാധ്യമങ്ങളുടെ നിഷ്പക്ഷത... അതിന്‌ “അമിതവില” കാക്കര കൊടുക്കുന്നില്ല... സ്വന്തം ആശയത്തോട് ചേർന്നുനിൽക്കുന്ന വാർത്തകൾ എല്ലാം സത്യസന്ധവും മറ്റെല്ലാം അപനിർമിതിയുമെന്ന പുത്തൻ നിർവചനങ്ങളോടും യോജിക്കുന്നില്ല... പത്രം നടത്തുന്നവരുടെയും അതിൽ ജോലി ചെയുന്നവരുടെ ആശയങ്ങളും സ്വത്വബോധവും പത്രത്തിന്റെ വാർത്തകളെ സ്വാധീനിക്കും. രാഷ്ട്രീയപാർട്ടികളോ മതങ്ങളോ നടത്തുന്ന മാധ്യമങ്ങൾ ഒഴിച്ച്‌ വ്യക്തികൾ നടത്തുന്ന പത്രങ്ങൾ മാത്രം നിഷ്പക്ഷത പുലർത്തണം എന്നത്‌ മൗഢ്യമല്ലേ? ദേശാഭിമാനിയിൽ സി.പി.എമ്മിന്റെയും മാധ്യമത്തിൽ ജമാത്ത്‌ ഇസ്ലാമിയുടെയും താല്പര്യങ്ങൾ വാർത്തകളിൽ ഇടകലർത്തുമെങ്ങിൽ മാതൃഭൂമിയിൽ വിരേന്ദ്രകുമാരിന്റേയും മനോരമയിൽ കെ.എം.മാത്യുവിന്റേയും താല്പര്യവും വാർത്തകളിൽ ഇടകലരും!!! മനോരമയിൽ കെ.എം. മാത്യുവിന്റെ രാഷ്ട്രീയവും മതവും (ഓർത്തോഡോക്സ് സഭയും) സ്വന്തം ബിസിനസ്സ് താല്പര്യവും കൂട്ടത്തിൽ വായനക്കാരുടെ ഇഷ്ടവും വായന ശൈലിയും പത്രത്തിൽ ഇടം പിടിക്കും... ഇത്തരം പക്ഷപാതം മനോരമയിൽ കാണാം എന്നതിൽ കവിഞ്ഞ്‌ “പരമദുഷ്ടനായി” അവതരിപ്പിക്കപ്പെടാൻ മാത്രം കെ.എം. മാത്യു യോഗ്യനല്ല...

മലയാളിയെന്ന സ്വത്വബോധം ആഴത്തിൽ വേരോടിയിട്ടുള്ളതുകൊണ്ടാണോയെന്നറിയില്ല ഒരു മലയാളിയുടെ വിജയത്തിൽ സന്തോഷിക്കുകയും ദുഃഖത്തിൽ വേദനിക്കുകയും ചെയ്യാറുണ്ട്... കെ.എം. മാത്യുവിനോടുള്ള എല്ലാ വിരുദ്ധ അഭിപ്രായങ്ങളും നിലനിറുത്തികൊണ്ട് തന്നെ “ഭീരുക്കളെപോലെ തങ്ങളുടെ ശരീരത്തെ അപമാനിച്ച” എന്റെ മലയാളി സുഹ്രുത്തുക്കൾക്ക്‌ വേണ്ടി കാക്കര മാപ്പ്‌ ചോദിക്കുന്നു...

വാൽകക്ഷണം...

ദേശാഭിമാനിയുടെ നായകസ്ഥാനത്തിരിക്കുന്നവർ മരിക്കുമ്പോൾ ദേശാഭിമാനി വിരുദ്ധരും കോൺഗ്രസ്സ്നേതാവ്‌ മരിക്കുമ്പോൾ കോൺഗ്രസ്സ്‌വിരുദ്ധരും മരണം “ആഘോഷിക്കുന്ന” ഒരു നാൾ വരുമോ? ഇല്ല... ഇല്ല... ഇല്ല... കഠിനക്ഷോഭംകൊണ്ട് നഷ്ടപ്പെട്ട വിവേകം നമുക്ക്‌ തിരിച്ചുപിടിക്കാം...

Monday, 26 July 2010

നിങ്ങളെന്നെ അരാഷ്ട്രീയവാദിയാക്കി...

കക്ഷിരാഷ്ട്രീയക്കാർ വരച്ചിരിക്കുന്ന ലക്ഷ്മണരേഖക്ക്‌ പുറത്തേക്ക്‌ സഞ്ചരിക്കുന്നവരെ അരാഷ്ട്രീയവാദികൾ എന്ന്‌ മുദ്രകുത്തി താറടിക്കാൻ ശ്രമിക്കുന്ന കാഴ്ച നാം നിരന്തരം കാണുന്നുണ്ട്... രാഷ്ട്രീയ-സാമൂഹ്യ വിഷയങ്ങൾ വസ്തുതപരമായും ജനാധിപത്യപരമായും നിയമപരമായും നിരീക്ഷിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന ഉയർന്ന രാഷ്ട്രബോധമുള്ള പൗരന്മാരെ അരാഷ്ട്രീയക്കാർ എന്ന്‌ നാമകരണം ചെയ്യുന്നത്‌ വ്യക്‌തമായ ഉദ്ദേശ്യലക്ഷ്യങ്ങളോടെയാണ്‌...

ഇന്ത്യയിൽ പാർലമെന്റ് രീതിയിലുള്ള തിരഞ്ഞെടുപ്പാണ്‌ നടക്കുന്നത്‌; എങ്കിൽ പിന്നെ കോളേജിൽ പാർലമെന്റ് രീതിയിൽ തിരഞ്ഞെടുപ്പ്‌ നടത്തിയാൽ മതി എന്ന്‌ “പള്ളിലച്ചൻ” പറഞ്ഞാൽ, ഉടൻ വരുന്നു “രാഷ്ട്രിയവാദിക്കാർ”, എന്നാ പരിപാടിയാ ഇത്‌? ഇത്‌ കേരളമാണ്‌... പള്ളിലച്ചൻ പള്ളികാര്യം നോക്കിയാൽ മതി... അരാഷ്ട്രീയവാദം വെച്ചുപൊറുപ്പിക്കില്ല. രാഷ്ട്രീയം നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയുന്ന കോളേജുകളിൽ മാത്രമാണ്‌ റാഗിംഗ്‌ നടക്കുന്നത്‌!. കോളേജുകളിലെ പുരോഹിതരുടെ പീഢണംപോലും കുട്ടിരാഷ്ട്രീയക്കാരാണ്‌ തടഞ്ഞുനിറുത്തുന്നത്‌. എസ്.എഫ്.ഐ. യുടേയും കെ.എസ്.യു വിന്റെയും കൊടികൾ പാറികളിക്കുന്നത്‌ കണ്ടിട്ടാണ്‌ കേരളത്തിലെ മാതാപിതാക്കൾ മനസമാധാനത്തോടെ കുട്ടികളെ വിദ്യാലയങ്ങളിലേക്ക്‌ പറഞ്ഞുവിടുന്നത്‌. ഇതൊന്നുമറിയാത്ത പള്ളിലച്ചന്മാർ ളോഹയിട്ട്‌ കുരിശ്ശും തൂക്കി രാഷ്ട്രീയം നിരോധിച്ചാൽ അവിടെ വർഗീയവാദികൾ തലപൊക്കും, സാമ്രാജത്വ ഭീകരന്മാർ കടന്നുകയറും, എന്തിന്‌ പാകിസ്താൻ തീവ്രവാദികൾ വരെ നുഴഞ്ഞുകയറും... ഇതൊക്കെ തടയുന്ന S.F.I-K.S.U സഖ്യം സിന്ദബാദ്‌...

വഴിനടക്കാരെ നടപാതയിലൂടെ നടക്കുവാൻ അനുവദിക്കാതെ ആ സ്ഥലം കയ്യേറി സമരവും പൊതുയോഗവും പാർട്ടിയോഗവും നടത്തുമ്പോൾ വഴിനടക്കുവാൻ അനുവദിക്കണമെന്ന്‌ ആവശ്യപ്പെടുന്നതും അരാഷ്ട്രീയതയുടെ കടന്നുകയറ്റമായി “കക്ഷിരാഷ്ട്രീയക്കാർ” ചാപ്പക്കുത്തും... ദലിതർ വഴിനടക്കുവാൻ അനുവാദം തേടി നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു... കോടതി വിധിയെ മറികടക്കുവാൻ അപ്പീൽ നൽകണമെന്ന്‌ അഭിപ്രായപ്പെട്ടവരെ അരാഷ്ട്രീയക്കാരായി മുദ്രകുത്തുകയും “ശുംഭൻ” പ്രയോഗത്തിന്‌ മാന്യത കൽപ്പിക്കുകയും ചെയ്യുന്നു... ജനാധിപത്യവും നിയമവ്യവസ്ഥയും നിലനിൽക്കുമ്പോൾ സർക്കാരിന്‌ വികാരംകൊണ്ട് മാത്രം ഭരണയന്ത്രം തിരിക്കുവാൻ സാധിക്കുകയില്ലല്ലോ? സർക്കാർ നിയമവ്യവസ്ഥയെ പിൻതുടർന്നത്‌ മലയാളിയുടെ ഭാഗ്യം...

ഇത്തിരി പഴയ ചിന്ത, 1987...

ഇംഗ്ളീഷ് മീഡിയത്തിനെതിരെ സമരം ചെയ്യുന്ന കാലം. അമ്മഭാഷയെ ചവിറ്റുകൊട്ടയിൽ തള്ളുന്നതിനെതിരെ എസ്.എഫ്.ഐ യുടെ പഠിപ്പുമുടക്ക്‌ സമരം. അതിസമ്പന്നരുടെ മക്കൾ സായിപ്പിന്റെ ഭാഷ പഠിക്കുന്നതിനെതിരെ പാവങ്ങളുടെ മക്കൽ പഠിക്കുന്ന മലയാളമീഡിയം വിദ്യാലയങ്ങളിൽ മാത്രം സമരം... ഇംഗ്ലീഷ്‌ മീഡിയമാണ്‌ പ്രശ്നമെങ്ങിൽ, അത്തരം “അപരിഷ്കൃതഭാഷയിൽ” പഠിപ്പിക്കുന്ന വിദ്യാലയങ്ങളല്ലെ സമരം ചെയ്ത് അടപ്പിക്കേണ്ടത്. മലയാളം മാധ്യമത്തിൽ ശരിയായ വിദ്യഭ്യാസം നടക്കുന്ന വിദ്യാലയങ്ങളിൽ സമരം കൊണ്ടാടുന്നതിലെ സാംഗത്യം ചോദ്യം ചെയ്താൽ... പിന്നേയും വന്നു അരാഷ്ട്രീയവാദം.

സത്യൻ അന്തിക്കാട്‌ (നല്ല കള്ള്‌ കിട്ടുന്ന സ്ഥലമാണ്‌) “സ്വത്വകക്ഷിരാഷ്ട്രീയം” അക്ഷേപഹാസ്യത്തിലൂടെ കൈകാര്യം ചെയ്ത ഒരു സിനിമയാണ്‌ സന്ദേശം... പതിട്ടാണ്ടുകൾ പിന്നിട്ടിട്ടും അതിലെ “സന്ദേശം” രാഷ്ട്രീയതയാണോ, അരാഷ്ട്രീയതയാണോ സ്വത്വകക്ഷിരാഷ്ട്രിയമാണോ എന്ന്‌ ചർച്ചചെയ്യപ്പെടുന്നുണ്ടെങ്ങിൽ ആ സിനിമ സാമ്പത്തികമായി മാത്രമല്ല സന്ദേശപരമായും മലയാളമനസ്സുകളിൽ ഇടം നേടിയെന്നതിന്‌ തർക്കമില്ല... ഒരു രാഷ്ട്രീയ സിനിമയെ അരാഷ്ട്രീയമായി മുദ്രകുത്തുന്നതിനോട്‌ ഒരിക്കലും യോജിക്കാൻ കഴിയുകയുമില്ല. കേരളത്തിൽ നിലനിൽക്കുന്ന സ്വത്വകക്ഷിരാഷ്ട്രീയത്തെ തൊലിയുരിച്ച്കാണിക്കുന്നു എന്ന കാരണത്താൽ ആ സിനിമ അരാഷ്ട്രീയമാണ്‌ എന്ന്‌ പറയുന്നതിൽ എന്ത്‌ കഴമ്പുണ്ട്... പക്ഷെ സത്യസന്ധമായി ജോലി ചെയ്യുന്ന കൃഷി ആപ്പിസ്സറെ വരച്ചു കാണിച്ചതും സ്ത്രി തന്നെ ധനമായി സ്ത്രീധനമില്ലാതെ വിഹാഹം കഴിച്ചതും ശിഷ്ടകാലം നാട്ടിൽ കൃഷി ചെയ്ത്‌ ജീവിക്കാമെന്ന്‌ ചിന്തിക്കുന്ന തിലകനും നല്ല ചിന്തയാണ്‌ നല്കുന്നത്‌... നല്ല വിദ്യഭ്യാസം നേടിയ ജയറാമും ശ്രീനിവാസനും “ഒരു തൊഴിലും ചെയ്യാതെ” ഏറ്റവും താഴെ തട്ടിൽ കക്ഷിരാഷ്ട്രീയം കളിച്ചവർ സിനിമാന്ത്യത്തിൽ തൊഴിൽ ചെയ്യുവാൻ തീരുമാനിക്കുന്നു... തൊഴിൽ ചെയ്യുന്നതും അരാഷ്ട്രീയമാണോ? അതിനിടയിൽ കുട്ടിരാഷ്ട്രീയക്കാരനായി വളരുന്ന അനിയന്റെ കയ്യിൽ നിന്ന്‌ കൊടിയും വാങ്ങി വലിച്ചെറിയുന്നു... ആ കൊടിയുടെ ലക്ഷ്യവും രാഷ്ട്രബോധമായിരുന്നില്ല. ഇത്‌ തന്നെയല്ലേ രാഷ്ട്രീയം, ശരിയായ രാഷ്ട്രബോധം... ഈ സിനിമയിൽ ചർച്ച ചെയ്യുന്ന ഓരോ ഭാഗവും കേരളസമൂഹത്തിന്റെ പരിച്ചേദം തന്നെയാണ്‌... സിനിമ കാണുമ്പോൾ ഈ കഥാപാത്രാം ഞാൻ തന്നെയല്ലേ, വീടിനടുത്തുള്ള കുമാരനല്ലേ അല്ലെങ്ങിൽ എന്റെ പാർട്ടിയെ ശരിക്കും കുടഞ്ഞല്ലോ എന്നൊക്കെ തോന്നിയാൽ... അത്‌ തന്നെയാണ്‌ സിനിമയുടെ ലക്ഷ്യവും... കല സമൂഹത്തിനുവേണ്ടി...

രാഷ്ട്രീയമെന്നാൽ രാഷ്ട്രബോധമാണ്‌ രാഷ്ട്രനിർമ്മാണമാണ്‌ സമൂഹപുനരുദ്ധാരണമാണ്‌, വ്യക്തിസംസ്കരണമാണ്‌, അതിന്‌ വേണ്ടി ഒരു ഇഷ്ടിക എടുത്തുവെച്ചാൽ കാക്കരയും നിങ്ങളും രാഷ്ട്രീയക്കാരാണ്‌... ജനാധിപത്യവ്യവസ്ഥയിൽ കക്ഷിരാഷ്ട്രിയമുണ്ടാകും, ഉണ്ടാകണം. പക്ഷെ സ്വത്വകക്ഷിരാഷ്ട്രീയം അതിരു വിടരുത്‌... രാഷ്ട്രീയ സാമൂഹിക സാമ്പത്തിക സാംസ്കാരിക മണ്ഡലങ്ങളിൽ തന്റേതായ സംഭാവനകൾ നൽകുന്നവരെ വിശാലമായ അർത്തത്തിൽ രാഷ്ട്രബോധമുള്ളവർ എന്ന്‌ തന്നെ വിശേഷിക്കാം... അവരും രാഷ്ട്രീയക്കാരാണ്‌ പക്ഷെ അവർ നമ്മളിൽ പലരേയുംപോലെ “പക്കാ രാഷ്ട്രീയക്കാരല്ല”...

രാഷ്ട്രത്തിന്‌വേണ്ടി ഒരു ഇഷ്ടികപോലും മുതൽകൂട്ടാത്ത എന്നാൽ പാർട്ടി മാത്രമാണ്‌ രാഷ്ട്രീയം എന്ന്‌ മാത്രം ചിന്തിക്കുന്ന സ്വത്വകക്ഷിരാഷ്ട്രിയക്കാരെ നിങ്ങളാണ്‌ അരാഷ്ട്രീയക്കാരെ നിർമ്മിക്കുന്നതിന്റെ മുഖ്യശില്പി... മലയാളി സമൂഹം നിങ്ങളെ ചൂണ്ടി വിളിച്ചു പറയുന്നു “നിങ്ങളെന്നെ അരാഷ്ട്രീയവാദിയാക്കി”...

ഓഫ്...

കക്ഷിരാഷ്ട്രീയം പടർന്ന്‌ പന്തലിച്ച കണ്ണൂരിൽ കല്യാണറാഗിഗ്, ബലേ ഭേഷ്‌...

Sunday, 18 July 2010

മാതൃഭാഷയും ഇംഗ്ലീഷ്‌മീഡിയവും...

മാതൃഭാഷയിൽ സയൻസ്സും കണക്കും കൂടെ മാതൃഭാഷയും ലോകഭാഷയും ഭരണഭാഷയും ചേരുപടി ചേർത്ത്‌ നല്ല പഠന നിലവാരത്തിലും ഭൗതീകസൗകര്യത്തോടുകൂടിയ ഒരു വിദ്യാലയത്തിൽ ഹിന്ദുവും മുസ്ലീമും കൃസ്താനിയും നിരീശ്വരവാദിയും പാവപ്പെട്ടവനും പണക്കാരനും ആൺകുട്ടിയും പെൺകുട്ടിയും സമാധാനത്തോടെ ജീവിച്ചുപഠിക്കുവാനുള്ള അവസരം... അതാണ്‌ നമ്മുടെ കുട്ടികൾക്ക്‌ നൽകേണ്ടത്‌... പഠിക്കുന്നവർക്കും പഠിപ്പിക്കുന്നവർക്കും സുഗമമായി കൈകാര്യം ചെയ്യുവാൻ സാധിക്കുന്ന മാതൃഭാഷയിലാണ്‌ നമ്മുടെ വിദ്യഭ്യാസരീതിയെങ്ങിൽ, അഭിരുചി വികസനത്തിനും ആഴത്തിലുള്ള പഠനത്തിനും സഹായിക്കും... കുട്ടികളേയുംകൊണ്ട് ശാസ്ത്രവിഷയങ്ങളിലൂടെ ഊളിയിട്ട്‌ യാത്രചെയ്യുവാൻ പ്രാവീണ്യമുള്ള ഒരു അദ്ധ്യാപകൻ പഠിപ്പിക്കുമ്പോൾ ഭാഷയിൽ പ്രാവിണ്യമില്ലെങ്ങിൽ തഥൈവ! വിദ്യാർത്ഥികൾക്ക്‌ ഭാഷയിൽ പ്രാവീണ്യമില്ലെങ്ങിൽ വിഷയം ഗ്രഹിക്കുന്നതിന്‌ അത്‌ ഒരു പരിമിതിയാവില്ലേ? അതിനാൽ തന്നെ മാതൃഭാഷയിലുള്ള വിദ്യാഭ്യാസത്തിന്‌ തന്നെയാണ്‌ കാക്കരയുടെ മുൻഗണന...

ഇങ്ങനെയൊക്കെയാണെങ്ങിലും മലയാളമീഡിയത്തെ മൊഴിചൊല്ലി ഇംഗ്ലീഷ് മീഡിയത്തെ വേൾക്കുന്നവരെ കാക്കര നിരുൽസാഹപ്പെടുത്തുകയില്ല... കാരണം അനുഭവത്തിൽ നിന്ന്‌ പാഠം പഠിച്ചവരുടെ വാക്കുകൾക്ക്‌ വില കൽപ്പിക്കണമല്ലോ? കേരളത്തിൽ നിലനിൽക്കുന്ന സാഹചര്യം ഇംഗ്ലീഷ്മീഡിയത്തിന്‌ കരുത്തു നൽകുന്നു... പ്രസംഗത്തിലും എഴുത്തിലും മലയാളം വേണം പക്ഷെ കാര്യത്തോട്‌ അടുക്കുമ്പോൾ ഇംഗ്ലീഷ് വേണം... അതാണ്‌ കേരളം....

കുട്ടികൾ ജീവിച്ചുപഠിക്കുവാൻ ഏറ്റവും നല്ല വിദ്യാലയം സർക്കാർ വിദ്യലയങ്ങൾ തന്നെ (ഇന്നത്തെ?)... പക്ഷെ അവിടെ പഠിപ്പിക്കുന്നവർപോലും സ്വന്തം കുട്ടികളെ അവിടെ പഠിപ്പിക്കുന്നില്ല... സ്വന്തം മക്കൾ അങ്ങനെ ജീവിച്ച് പഠിക്കണ്ട! ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചിട്ട്‌ ജീവിച്ചാൽ മതി... മൂന്ന്‌ നേരത്തെ അന്നത്തിന്‌ ബുദ്ധിമുട്ടുള്ളവർ സർക്കാർ വിദ്യാലയത്തിൽ ചേർന്ന്‌ ജീവിച്ച്‌ പഠിക്കട്ടെ... അദ്ധ്യാപകർക്ക്‌ മുടക്കമില്ലാതെ ശബളവും കിട്ടട്ടെ...

അടുത്ത കഥ ആരംഭിക്കുന്നത്‌ മലയാള മീഡിയമാണോ ഇംഗ്ലീഷ് മീഡിയമാണോ നല്ലത്‌? അങ്ങനെയൊരു സംശയത്തിന്റെ ആവശ്യം തന്നെയില്ല... മലയാളം മീഡിയം തന്നെ (ഇന്നത്തെ രീതി?)... പക്ഷെ കൂണ്‌ പോലെ ഇംഗ്ലീഷ് മീഡിയം തഴച്ചു വളരുന്നു മലയാള നാട്ടിൽ... മലയാളമാധ്യമ വിദ്യാലയത്തിൽ ഒരു ഡിവിഷൻ സായിപ്പിന്റെ ഭാഷയിൽ വിദ്യ പകർന്നുനൽകുന്നു... മലയാളമാധ്യമത്തിൽ പഠിപ്പിക്കുന്നവരിൽ കൂടുതലും അവരുടെ കുട്ടികളെ ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിക്കുന്നു...

എന്തുകൊണ്ട്‌ മലയാളികൾ ഇംഗ്ലീഷ് മീഡിയം തിരഞ്ഞെടുക്കുന്നു... എല്ലാത്തിനും ഒറ്റ ഉത്തരം - പൊങ്കച്ചം!!! ഇനിയും കാരണം വേണോ? എങ്ങിൽ സായിപ്പിനോടുള്ള അടിമത്വം... മണ്ണാങ്കട്ട... ജയറാം രമേഷിന്റെ “ഔദാര്യത്താൽ” ചാലക്കുടി പുഴ പിന്നേയും ഒഴുകി... മലയാളമീഡിയത്തിൽ പഠിച്ചവർ ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചവരോട് ഇംഗ്ലീഷിൽ മൽസരിക്കുമ്പോൾ പിന്തള്ളപ്പെടുന്നത്‌ കാണുന്നില്ലേ? L.K.G മുതൽ ഇംഗ്ലീഷ് പഠിക്കണമെന്നോന്നും ഒരു നിർബദ്ധവുമില്ല പക്ഷെ മലയാളമീഡിയത്തിൽ പഠിക്കുന്നവർ പിന്തള്ളപ്പെടുന്ന എല്ലാ സാഹചര്യങ്ങളും കേരളത്തിൽ മാറ്റിമറിക്കണം... സാധിക്കുമോ? ഇല്ലെങ്ങിൽ ഇംഗ്ലീഷ്‌ മീഡിയത്തിൽ പോകുന്നവരെ പരിഹസിക്കരുത്...

കഴിഞ്ഞയാഴ്ച്ചയിൽ ഒരു പഞ്ചായത്ത്‌ അധീനതയിലുള്ള വിദ്യാലയത്തിൽ രണ്ട് ക്ലാസുകളിലെ പഠനം നിറുത്തിവെച്ച്‌ ഗ്രാമസഭ കൂടി!!! ഇവിടെ പഠിക്കുന്ന പാവപ്പെട്ട കുട്ടികൾ പഠിച്ചിട്ടെന്ത് കാര്യം!!! 1987 -ൽ ഇംഗ്ലീഷ് മീഡിയത്തിനെതിരെയുള്ള സമരം നടന്ന കാലം ഓർമ്മയുണ്ടല്ലോ? പണക്കാർ പഠിച്ചിരുന്ന ഇംഗ്ലീഷ്മീഡിയം സുഗമമായി നടന്നപ്പോൾ “ഒരു തെറ്റും” ചെയ്യാത്ത പാവപ്പെട്ട കുട്ടികൾ പഠിക്കുന്ന മലയാളമീഡിയം വിദ്യാലയങ്ങളിൽ സമരാഭാസം... ഇതിന്റെ പിന്നാലെ 10 ദിവസം നീളുന്ന അദ്ധ്യാപക സമരവും... ഇതും ഇംഗ്ലീഷ് മീഡിയത്തെ ബാധിച്ചില്ല... ഇതിന്‌ പുറമെ അദ്ധ്യാപകർക്ക്‌ നൽകുന്ന വിദ്യഭ്യാസേതര ജോലികൾ... ഇംഗ്ലീഷ് മീഡിയത്തിൽ ഈവക പൊല്ലാപ്പുകളൊന്നുമില്ല!

ഇംഗ്ലീഷ്മീഡിയത്തിൽ പഠിച്ചവർ പത്താംക്ലാസ് കഴിഞ്ഞാലും ഇംഗ്ലീഷ്‌ സംസാരിക്കുന്നില്ല എന്ന ആരോപണം ഒരു പരിധി വരെ ശരി തന്നെയാണ്‌... അവരും സിലബസ്സിൽ നിന്നുകൊണ്ടാണ്‌ കുട്ടികളെ പരിശീലിപ്പിക്കുന്നത്‌... അതേ കുട്ടികൾക്ക്‌ ഇംഗ്ലീഷിൽ വായിച്ച് കാര്യം ഗ്രഹിച്ച്‌ ഉത്തരം എഴുതുവാൻ സാധിക്കുന്നു! മറിച്ച് മലയാള മീഡിയത്തിൽ പഠിക്കുന്ന കുട്ടികളോ? നമ്മുടെ ഏത്‌ സിലബസ്സാണ്‌ സംസാരം ഒരു പരീക്ഷയുടെ ഭാഗമായി കണക്കാക്കുന്നത്‌? ഭാഷാപഠനം എന്നാൽ വായനയും എഴുതും സംസാരവും പഠിക്കലാണ്‌, അതുപോലും മനസ്സിലാകാതെ ഏതെങ്ങിലും ഒരു വിഖ്യാത എഴുത്തുകാരന്റെ ലേഖനമൊ അല്ലെങ്ങിൽ ഒരു മഹത്‌ വ്യക്തിയുടെ ജീവചരിത്രത്തിൽ നിന്ന്‌ ഒരു ഭാഗം അടർത്തിയെടുത്തോ പഠിപ്പിക്കുന്നു... ഫലമോ കുട്ടികൾ എഴുത്തുകാരനെ പറ്റി പഠിക്കുകയും ഭാഷ പഠിക്കാതെയിരിക്കുകയും ചെയ്യുന്നു... വ്യാകരണം പഠിച്ചിട്ട്‌ വാചകങ്ങളിൽ എഴുതുവാൻ ശീലിച്ചില്ലെങ്ങിൽ അതും വിസ്മൃതിയിൽ...

മലയാളികൾ അടിമത്വംകൊണ്ടല്ല ഇംഗ്ലീഷ് പഠിക്കുന്നത്‌ എന്ന്‌ ഉറച്ച്‌ വിശ്വസിക്കുന്നു... തിരിച്ചറിവ്‌ കൊണ്ടാണ്‌, കൂട്ടത്തിൽ കുറച്ച്‌ ഗതികേടും... വിദേശത്തെ സമ്പൽസമൃതിയിലേക്കാണല്ലോ നമ്മുടെ വിദ്യഭ്യാസം... ജപ്പാനിലെ കുഞ്ഞുങ്ങൾ ജപ്പാൻ ഭാഷയിൽ പ്രാഥമിക വിദ്യഭ്യാസം നടത്തി ജപ്പാൻ ഭാഷയിൽ തന്നെ ഉപരി പഠനം നടത്തി ജപ്പാൻ ഭാഷയിൽ ജോലി ചെയ്ത് ജപ്പാനിൽ മരിക്കുന്നു... എല്ലാ മൽസരവും ഒരേ പ്രതലത്തിൽ... കേരളത്തിലോ? മലയാളത്തിൽ പഠിച്ചവർ ഇംഗ്ലീഷിൽ പഠിച്ചവരോട്‌ ഇംഗ്ലീഷിൽ മൽസരിക്കണം... രണ്ട് പ്രതലം... ഈ മൽസരത്തിൽ വിഷയത്തിൽ പ്രാവീണ്യം കുറഞ്ഞാലും ഭാഷയിൽ നേടിയ പ്രാവീണ്യം മുതലാക്കി സായിപ്പിന്റെ കുട്ടികൾ അവസരങ്ങൾ വെട്ടിപ്പിടിക്കുന്നു...

വീണ്ടും ഇംഗ്ലീഷ്‌ മീഡിയത്തിലേക്ക്‌... വെറും പൊങ്കച്ചത്തിന്‌ വേണ്ടി “മാത്രമല്ല” മാതാപിതാക്കൾ ഇംഗ്ലീഷ്മീഡിയം തേടിപോകുന്നത്‌... സ്വന്തം അനുഭവത്തിൽ നിന്ന്‌ പാഠം പഠിച്ചിട്ട്‌ തന്നെയാണ്‌... “നല്ല രീതിയിൽ” ഇംഗ്ളീഷ് ഒരു ഭാഷയായി മലയാളമീഡിയത്തിൽ പഠിപ്പിച്ചിരുന്നുവെങ്ങിൽ കൂണ്‌ മുളച്ചുവരുന്നപോലെ ഇംഗ്ല്ലിഷ്മീഡിയം വരുമായിരുന്നില്ല... സയൻസിലും മറ്റും ബിരുദം നേടിയവരായിരുന്നു ഇംഗ്ളീഷ്‌ ഭാഷ “കാണാപാഠം” കുട്ടികളെ പഠിപ്പിച്ചിരുന്നത്‌... അതും മറക്കേണ്ട... ബാക്കിയെല്ലാ വിഷയും പഠിപ്പിക്കണമെങ്ങിൽ അതാത് വിഷയങ്ങളിൽ പ്രാവീണ്യം വേണമായിരുന്നു, പക്ഷെ ഇംഗ്ലീഷ്‌ ഭാഷ പഠിപ്പിക്കണമെങ്ങിൽ അതിൽ ഒരു ചുക്കും ചുണ്ണാമ്പും അറിയേണ്ടതില്ല... 7 വർഷം ഇംഗ്ലീഷ്‌ പഠിച്ചിട്ട്‌ 10 വാചകം simple sentence ൽ എഴുതുവാൻ പറ്റുന്നില്ലെങ്ങിൽ ആ പഠനത്തിന്‌ എന്തോ തകരാറില്ലേ? ആ തകരാർ തീർക്കുവാൻ ബാധ്യതയുള്ള 140 M.L.A മാരുണ്ട്, അതിൽ എത്രപേരുടെ കുട്ടികളും പേരക്കുട്ടികളൂം മലയാളമീഡിയത്തിൽ പഠിക്കുന്നുണ്ട്? സർക്കാർ അല്ലെങ്ങിൽ സർക്കാർ സഹായ മലയാളമീഡിയം വിദ്യാലയത്തിൽ പഠിപ്പിക്കുന്ന ആധ്യപകരുടെ മക്കളും പേരക്കുട്ടികളും എവിടെയാണ്‌ പഠിക്കുന്നത്‌? പൊതുജനം “ബഹുമാനത്തോടെ” സാർ എന്ന്‌ വിളിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ മക്കൾ പഠിക്കുന്നത്‌ കൂടുതലും അടിമത്ത ഭാഷയിൽ തന്നെ, ഇതൊക്കെ കാണുന്ന കോരനും ചക്കിയും പട്ടിണി കിടന്നിട്ടായാലും സ്വന്തം മക്കളെ ഇംഗ്ലീഷ് മീഡിയത്തിൽ വിട്ട്‌ പഠിപ്പിച്ചാൽ പൊങ്കച്ചമെന്ന്‌ പറഞ്ഞ് പുച്ഛിക്കല്ലേ?

വാൽകക്ഷണം... സൗജന്യയാത്ര, ഉച്ചഭക്ഷണം, പാല്‌... ഇതിലും വലിയ കോർപ്പൊറേറ്റ്‌ പരസ്യം എവിടെ കിട്ടും പക്ഷെ കുട്ടികളെ മാത്രം കിട്ടുന്നില്ല! പണ്ടത്തെപോലെ പട്ടിണിയില്ല... അല്ലേ?

ഓഫ്... പല പോസ്റ്റുകളിൽ നടന്ന ചർച്ചകളിൽ ഇട്ട കമന്റുകളുടെ ആകതുക ഒരു പോസ്റ്റായി ഇവിടേയും...

Saturday, 17 July 2010

കര്‍ണാടകയില്‍ ഗോമാംസം നിരോധിച്ചു

Mangalam News:

ബാംഗ്ലൂര്‍: കര്‍ണാടകയില്‍ ഗോമാംസം നിരോധിച്ചുകൊണ്ടുള്ള ബില്ല്‌ നിയമനിര്‍മാണ കൗണ്‍സില്‍ പാസാക്കി. പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധ കൊടുങ്കാറ്റിനിടെയാണ്‌ ബില്ല്‌ പാസാക്കിയത്‌. ബില്ലില്‍ ഒപ്പുവയ്‌ക്കുന്നതോടെ ഇരുസഭകളും അംഗീകരിച്ച ഗോവധ നിരോധന ബില്‍ നിയമമാകും. ഇതോടെ കര്‍ണാടകയില്‍ ഗോമാംസം ഉപയോഗിക്കുന്നത്‌ ക്രിമിനല്‍ കുറ്റമാകും. നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ്‌ ബില്‍ പാസാക്കിയത്‌. കൗണ്‍സിലില്‍ ശക്‌തമായ പ്രതിഷേധമുന്നയിച്ച പ്രതിപക്ഷം ബില്‍ കീറിയെറിഞ്ഞു.

നിലവില്‍ വരുന്നതോടെ പശു, കാള, പോത്ത്‌, എരുമ എന്നിവയെ അറക്കുന്നതും അവയുടെ മാംസം ഉപയോഗിക്കുകയോ വില്‍ക്കുകയോ ചെയ്യുന്നതും നിയമവിരുദ്ധമാകും. നിയമം ലംഘിക്കുന്നതു ജാമ്യം ലഭിക്കാത്ത കുറ്റമാണ്‌. ഏഴു വര്‍ഷം വരെ തടവും കാല്‍ ലക്ഷം മുതല്‍ ഒരു ലക്ഷം രൂപവരെ പിഴയും ലഭിക്കാം. ബില്‍ അവതരിപ്പിക്കുന്നതിനെ കുറിച്ച്‌ ആലോചിച്ചു തുടങ്ങിയതു മുതല്‍ വന്‍ പ്രതിഷേധവുമായി പ്രതിപക്ഷവും ന്യൂനപക്ഷവിഭാഗങ്ങളും രംഗത്തുണ്ട്‌.

http://mangalam.com/index.php?page=detail&nid=321856&lang=malayalam

Thursday, 8 July 2010

മലയാളിയും “സ്വത്വകക്ഷിരാഷ്ട്രീയവും”

മലയാളിയും “സ്വത്വകക്ഷിരാഷ്ട്രീയവും” എന്ന എന്റെ പുതിയ ലേഖനം “നമ്മുടെ ബൂലോകത്തിൽ” പ്രസിദ്ധികരിച്ചിരിക്കുന്നു... നന്ദി...


എല്ലാവർക്കും സ്വാഗതം... ലിങ്ക് താഴെ...

http://www.nammudeboolokam.com/2010/07/blog-post_07.html

Sunday, 4 July 2010

ഇന്ദിരഭവനും എ.കെ.ജി സെന്ററും പിക്കറ്റ്‌ ചെയ്യുക...

റോഡരുകിൽ പൊതുയോഗം നിരോധിച്ചതിനെ പൂർണ്ണമായി ഉൾക്കൊള്ളുവാൻ സാധിക്കില്ല, കാരണം സമരങ്ങളും പൊതുയോഗങ്ങളും റോഡരുകിലും പൊതുസ്ഥലങ്ങളിലും നടത്തേണ്ടിവരും. ഉൽസവം പ്രമാണിച്ച്‌ റോഡരുകിൽ കമാനം ഉയർത്തും... പക്ഷെ ഇതിനൊക്കെ ഒരു നേരും നെറിയും വേണം. അധികാരികളുടെ കയ്യിൽ നിന്ന്‌ മുൻകൂർ അനുവാദം വേണം. വണ്ടികൾ തടഞ്ഞിടുന്ന ഗുണ്ടായിസം അവസാനിപ്പിക്കണം. രാഷ്ട്രീയ പാർട്ടികളുടെ വിളംബരജാഥ കടന്നുപോകുവാൻ മണിക്കൂറുകളോളം ബസ്സുകൾ തടഞ്ഞിടുന്നവർ മനസ്സിലാക്കുന്നുണ്ടോ ദീർഘയാത്ര കഴിഞ്ഞുവരുന്ന ക്ഷീണിതരായ കൊച്ചുകുഞ്ഞുങ്ങളും ഈ ബസ്സിൽ യാത്ര ചെയ്യുന്നുണ്ട്... വരി വരിയായി നടന്ന്‌ നമ്മുടെ ജാഥയുടെ ശക്തി തെളിയിക്കം. എണ്ണാമെങ്ങിൽ എണ്ണിക്കോ ലക്ഷം ലക്ഷം പിന്നാലെ... ഈ ജാഥയിൽ പങ്കെടുക്കുന്നവരിൽ, കള്ളുകുടിച്ച്‌ ആഘോഷിക്കുന്നവർ അല്ലെങ്ങിൽ ആൾകൂട്ടത്തിന്റെ ശക്തിയിൽ ഭ്രമിച്ചവർ അതിലൂടെ കടന്ന്‌ പോകുന്ന വാഹനങ്ങളിൽ വളരെ ശക്തിയിൽ അടിക്കുമ്പോൾ അതിലിരിക്കുന്നവരുടെ മനോനിലയെ പറ്റി ഒരിക്കലെങ്ങിലും ചിന്തിച്ചിട്ടുണ്ടോ? അത് കണ്ട് വളരുന്നവർ അരാഷ്ട്രീയവാദികളായാൽ!


റോഡിന്റെ നേർ അവകാശികളായ യാത്രക്കാരുടെ അവകാശങ്ങൾ ചവുട്ടിമെതിച്ചിട്ടല്ല പൊതുയോഗങ്ങൾ നടത്തേണ്ടത്‌. ഇപ്പോൾ നടക്കുന്നത്‌ മത-രാഷ്ട്രീയക്കാരുടെ കൂത്താട്ടമാണ്‌, അതുകൊണ്ടുതന്നെയാണ്‌ കോടതിക്ക്‌ ഇത്തരത്തിൽ ഒരു വിധിയും പ്രഖ്യാപിക്കേണ്ടി വന്നത്‌. റോഡിൽ ഒരു നിയന്ത്രണവുമില്ലാതെ രാഷ്ട്രീയക്കാരും മത സംഘടനകളും നടത്തുന്ന പൊതുയോഗവും റാലികളും പ്രാർത്ഥനകളും, ഇതിനും പുറമെ ഇവരൊക്കെ സ്ഥാപിക്കുന്ന ബോർഡുകളും സ്തൂപങ്ങളും യൂണിയനാപ്പിസുകളും ഭണ്ഢാരപ്പെട്ടികളും എല്ലാം തന്നെ ഒരു ശാപമായി മാറികൊണ്ടിരിക്കുന്നു. കളിസ്ഥലങ്ങളിലാത്ത നാട്ടിലെ കുട്ടികൾ തിരക്കില്ലാത്ത റോഡിൽ ക്രിക്കറ്റ്‌ കളിക്കും. ഇതേ കുട്ടികൾക്ക്‌ N.H 47 ഇൽ ക്രിക്കറ്റ്‌ കളിക്കണമെന്ന്‌ തോന്നുന്നില്ല, ആ വിവേകം പോലും കുട്ടിരാഷ്ട്രീയകാർക്ക്‌ ഇല്ല... റോഡുകൾ എന്റെ ജന്മവകാശം... സുരക്ഷിത മേഖലയായി കണക്കാക്കുന്ന എയർപോർട്ടുകളിൽ പോലും സ്വീകരണചടങ്ങുകൾ നടത്തി പാർട്ടികൊടികൾ കെട്ടിയ പാരമ്പര്യമാണ്‌ നമ്മുടേത്...


കോടതി വിധി സ്വാഗതാർഹമല്ല അല്ലെങ്ങിൽ വ്യക്തത കുറവുണ്ടെങ്ങിൽ പ്രതികരിക്കാം വിമർശിക്കാം, ഉയർന്ന കോടതികളിൽ അപ്പീൽ നൽകാം... ജനാധിപത്യ രീതികൾ പരീക്ഷിക്കണം... നിയമസഭയിൽ നിയമനിർമാണം നടത്താം... കവലകളോട്‌ ചേർന്ന്‌ പൊതുയോഗം നടത്താൻ പ്രത്യേക സ്ഥലം ഏർപ്പെടുത്താം, ആഡിറ്റേറിയവും ഉപയോഗിക്കണം... ടി.വി. ചർച്ചകളിൽ നിലപാടുകൾ വ്യക്തമാക്കാം... ബ്ലോഗിലും ബസ്സിലും സഞ്ചരിക്കാം...


റോഡരുകിൽ നടപാത കയ്യേറി പൊതുയോഗം നടത്തുമ്പോൽ അതിലൂടെ നടന്നുപോകേണ്ടി വരുന്ന സ്ത്രീകളുടെയും കുട്ടികളുടെയും കാര്യം ഇവർ ഗൗനിക്കാറില്ല. ടാർമാർക്കിന്റെ ഉള്ളിലൂടെ തന്നെ ഇവർ നടക്കേണ്ടിവരുന്നു... ആരോട്‌ പരാതി പറയാൻ... റോഡരുകിൽ യോഗം നടത്തുമ്പോൾ കാൽ നടക്കാർക്ക്‌ നടന്നു പോകുവാൻ ബാരിക്കേഡ്‌ കെട്ടി നടപാത നല്കണം, വാഹനങ്ങൾക്ക്‌ സുഗമമായി പോകുവാനുള്ള അവസരം നൽകണം. അച്ചടക്കത്തോടെ യോഗം നടത്തിയാലും കേൾക്കേണ്ടവർ കേൾക്കും പക്ഷെ നിങ്ങൾക്ക്‌ പറയാൻ വല്ലതും വേണം, സത്യസന്ധതതയും വേണം... അല്ലെങ്ങിൽ വി.എസ്സിന്റെ നാക്കു പിഴയിൽ ചവിട്ടി ഉമ്മൻചാണ്ടിയെപോലെ നിയമസഭ വിട്ടിറങ്ങി നാടകം കളിക്കാം...


പൊതുജനത്തിനില്ലാത്ത ഒരു അധികാരവും ജനാധിപത്യവ്യവസ്ഥയിൽ രാഷ്ട്രീയപാർട്ടികൾക്കില്ല... ഇപ്പോൾ കൂടുതലായി അനുഭവിക്കുന്നതെല്ലാം കവർന്നെടുത്തതാണ്‌...


ഓഫ്... കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങളിൽ പ്രതിക്ഷേധിച്ചുകൊണ്ട്‌ ഇന്ദിരഭവൻ പിക്കറ്റ്‌ ചെയ്യുക, പ്രസിഡണ്ടിനെ ഘൊരാവോ ചെയ്യുക. സംസ്ഥാനസർക്കാരിന്റെ പിൻതിരിപ്പൻ നയങ്ങളിൽ പ്രതിക്ഷേധിച്ചുകൊണ്ട് എ.കെ.ജി സെന്റർ പിക്കറ്റ്‌ ചെയ്യുക, സെക്രട്ടറിയെ ഘൊരാവോ ചെയ്യുക... ഇങ്ങനെ പുതിയ സമരപാതകളുണ്ടാക്കി അതിന്‌ ഇരുവശത്തും പൊതുയോഗം സംഘടപ്പിക്കുക, കാക്കരയും പങ്കെടുക്കാം...

Thursday, 27 May 2010

എല്ലാ റോഡുകളും റോമിലേക്ക്‌, കേരളത്തിലോ?



“എല്ലാ റോഡുകളും റോമിലേക്ക്‌” എന്ന ചൊല്ലിന്റെ പാരഡിയാണോ “എല്ലാ റോഡുകളും വിവാദത്തിൽ”? ആയിരിക്കുമല്ലേ?

വളരെ പണ്ടുമുതൽ ഒരു മനുഷ്യന്റെ ആവശ്യഘടകങ്ങളായി കണക്കാക്കിയിരുന്ന പ്രധാനപ്പെട്ട ആവശ്യങ്ങളായിരുന്നു ഭക്ഷണം, വസ്ത്രം, പാർപ്പിടം. അതിനെ പിൻതുടർന്ന്‌ ആരോഗ്യവും വിദ്യഭ്യാസവും ആവശ്യഘടമായി ആധുനിക സമൂഹം കണക്കാക്കി. പഞ്ചേന്ദ്രിയങ്ങൾ പോലെ ഈ ഘടകങ്ങളും ഒരു വ്യക്തിയുടെയും അതിലുടെ ഒരു സമൂഹത്തിന്റേയും വളർച്ചയുടെ അളവുകോലായി നാം കാണക്കാക്കുന്നു. ഇവിടെയാണ്‌ കേരളം യുറോപ്പുമായി താരതമ്യം ചെയ്യപ്പെടുന്നത്‌. ഇന്ത്യയിൽ തലയെടുപ്പോടെ ഉയർന്നുനിൽക്കുന്നത്‌, ഇതാണ്‌ കേരള മോഡൽ പക്ഷെ അവിടെ തീർന്നു കേരള മോഡൽ. ഇതിനപ്പുറത്ത്‌ കേരളം വളരെ പിന്നിലാണ്‌, ആ സത്യം നാം മറച്ചുവെയ്ക്കുന്നു, അല്ലെങ്ങിൽ വിവാദത്തിൽ എല്ലാം മുക്കികളയുന്നു.

കാലം മാറി, കോലം മാറണം എന്നതുകൊണ്ടല്ല, കോലം മാറിയേ തീരു, നാളെയുടെ ആവശ്യങ്ങളെ അഭിമുഖികരിച്ചേ മതിയാകു. ഇന്നിന്റെ ആവശ്യങ്ങൾ പോലും നാം തമസ്കരിക്കുന്നു! ഒരു വ്യക്തിയുടെ അല്ലെങ്ങിൽ സമൂഹത്തിന്റെ പുരോഗതിയുടെ ജീവവായു, മേല്പറഞ്ഞ പഞ്ചേന്ദ്രിയങ്ങളെ മാറ്റി നിറുത്തിയാൽ, ഇന്നിന്റെ ഇന്ദ്രീയമായി പരിഗണിക്കേണ്ടത്‌ ഗതാഗതസംവിധാനത്തെയാണ്‌. ഗതാഗതസൗകര്യത്തിന്റെ കാര്യത്തിൽ ദൈവത്തിന്റെ സ്വന്തം നാട്‌ എവിടെ നിൽക്കുന്നു, എന്തിന്‌ എവിടെ നിൽക്കണമെന്ന്‌ പോലും ഒരു തിരുമാനമായിട്ടില്ല. ദീർഘവീക്ഷണം കവിഞ്ഞൊഴുകുകയാണ്‌ മലയാളനാട്ടിൽ!

ദേശീയപാതക്കെതിരെ സമരം ചെയ്യുകയും സർവകഷിയോഗം വിളിച്ച്‌ 60 മീറ്റർ വീതിയുള്ള റോഡ്‌ 45 മീറ്ററിൽ നിന്നുമിറങ്ങി 30 മീറ്ററിൽ ചുരുക്കിക്കെട്ടുന്നു. ജനപക്ഷത്ത്‌ നിൽക്കുന്നു എന്ന വ്യാജേന എല്ലാവരും കൂടി ഡൽഹിയിൽ ചുറ്റിയടിച്ച്‌ അപേക്ഷയും കൊടുത്ത്‌ തിരിച്ചിറങ്ങിയിട്ട്‌ അധികസമയമായില്ല. ഇടതുപക്ഷക്കാർക്കും വലതുപക്ഷക്കാർക്കും ഒരുപോലെ മനമാറ്റം. വി.എസ്സിന്‌ മനമാറ്റമുണ്ടാകില്ല, അദ്ധേഹം ഇടതുമല്ല വലതുമല്ല “ജനപക്ഷ” നേതാവല്ലെ? ജനപക്ഷമാകുമ്പോൾ, 15 മീറ്റർ തന്നെ ധാരാളം!

കേരളം പോലെ നീണ്ടുനിവർന്ന്‌ കിടക്കുന്ന ഒരു സംസ്ഥാനത്തിന്‌ ഏറ്റവും അനുയോജ്യമായത്‌ തിരുവനന്തപുരം മുതൽ കാസ്സർഗോഡ്‌ വരെ 60 മീറ്റർ വീതിയിൽ ഒരു നട്ടെല്ലും പിന്നെ ഈ നട്ടെല്ലിനെ ബദ്ധിപ്പിക്കുന്ന കുറെ വാരിയെല്ലുകളുമാണ്‌. അതൊക്കെ മലയാളിക്ക്‌ സ്വപ്നപദ്ധതികളായി അവശേഷിക്കുമ്പോൾ ദേശീയ പാതയെങ്ങിലും 60 മീറ്ററിലോ 45 മീറ്ററിലോ വീതിയിൽ വികസ്സിപ്പിക്കാൻ നമ്മുടെ നാട്ടാരും രാഷ്ട്രീയക്കാരും സഹകരിക്കുമെന്ന്‌ നമുക്ക്‌ പ്രത്യാശിക്കാം. നല്ല റോഡുകൾക്ക്‌ ടോൾ നൽകുവാൻ കാക്കരയും തയ്യാർ.

നമ്മുടെയൊക്കെ മനസ്സിൽ നല്ല റോഡുകൾ പണക്കാർക്ക്‌ വേണ്ടിയാണ്‌ പണിയുന്നത്‌, വികസനം കൊണ്ടുവരുന്നത്‌ ഭുമാഫിയക്കുവേണ്ടിയാണ്‌, ഇതുമല്ലെങ്ങിൽ രാഷ്ട്രീയ കണക്കുകൾ തീർക്കുവാൻ വികസനത്തിനെതിരെ സമരം ചെയുക അല്ലെങ്ങിൽ സമരക്കാരെ നേരിടാതെ (അടിച്ചൊതുക്കലല്ല) വികസനം തന്നെ വേണ്ടെന്ന്‌ വെയ്ക്കുക. വാചക കസ്സർത്തിൽ തിരഞ്ഞെടുപ്പിനെ നേരിടുക. എത്ര നാൾ നാം ഇങ്ങനെ മുന്നോട്ട് പോകും. മുംബൈയിൽ വീമാനമിറങ്ങി രണ്ട്‌ നാൾ കഴിഞ്ഞ്‌ നാട്ടിൽ കാൽ കുത്തിയിരുന്ന പഴയകാല പ്രവാസികളോട്‌ ചോദിച്ച്‌ നോക്കുക, നെടുമ്പാശ്ശേരി എയർപ്പോർട്ട്‌ ശരിയോ തെറ്റോ? കരുണാകരനിൽ നിന്ന്‌ ശർമ്മ വല്ലതു പഠിച്ചുവോ?

എക്സ്പ്രസ്സ്‌വെയുമായി മുനീർ വന്നപ്പോൾ, മുനീർ കള്ളന്‌ കഞ്ഞിവെച്ചവൻ! എക്സ്പ്രസ്സ് വെയ്ക്കെതിരായി ഉയർന്ന്‌ കേട്ട ഏറ്റവും വലിയ ആരോപണം കേരളത്തെ വെട്ടിമുറിച്ച്‌ പോകുന്ന പാത! ഒരു ടി.വി ചർച്ചയിൽ പി.സി. ജോർജ്‌ വിലപിക്കുന്നത്‌ കേട്ടപ്പോൽ കാക്കരയും ശരിക്കും ഞെട്ടിപോയി. 50 സെന്റ് ഭുമി സ്വന്തമായുള്ള ഒരു വൃദ്ധയുടെ ഭുമിയെ രണ്ടായി പകുത്തുകൊണ്ട്‌ റോഡ്‌ കടന്നുപോയാൽ, ആ വൃദ്ധ പശുവിനെ റോഡിന്‌ അപ്പുറത്തുള്ള പറമ്പിലേക്ക്‌ എങ്ങനെ പുല്ല്‌ തിന്നുവാൻ കൊണ്ടുപോകും? എക്സ്സ്പ്രസ്സ്‌വേ ഗോപിയായി. ഈ വിവാദത്തിൽ നിന്ന്‌ ഇപ്പോൾ വലതുപക്ഷക്കാരനായി കളം മാറിയ പി.സി. ജോർജും കിനാലുരിലെ നാലുവരിപാത, വികസനം കൊണ്ടുവരുമെന്ന്‌ ആണയിടുന്ന കരീമിനും രാഷ്ട്രീയ നിലപാടുകൾക്കപ്പുറത്ത്‌ വികസനനിലപാടുകളുണ്ടോ?

കിനാലുരിനെ മറന്നുകൊണ്ടല്ല, ഏത്‌ വികസനവുംകൊണ്ടുവരുമ്പോൾ കുടിയൊഴിപ്പിക്കുന്നവർക്ക്‌ ന്യായമായ നഷ്ടപരിഹാരവും വരുന്ന പദ്ധതിയുടെ ലാഭവും നല്കണം, എങ്ങിൽ മാത്രമെ കേരളംപോലെയുള്ള ഒരു സംസ്ഥാനത്ത്‌ കുടിയൊഴുപ്പിക്കൽ സാധ്യമാകു. മുഖ്യധാര രാഷ്ട്രീയപാർട്ടികളെ മാത്രം വിശ്വാസത്തിലെടുത്ത്‌ അല്ലെങ്ങിൽ വിലക്കെടുത്ത്‌ കാര്യങ്ങൾ നടപ്പിലാക്കമെന്ന ധാർഷ്ട്യം ഭരണാധികാരികൾ ഉപേക്ഷിക്കണം, അല്ലെങ്ങിൽ കിനാലുരും ദേശീയപാത ഉപരോധവുമായി നാം സമയം നഷ്ടപ്പെടുത്തും, തമിഴ്നാടും പഞ്ചാബും എന്തിന്‌ ബീഹാറും ഒറീസ്സയും മുന്നിലെത്തും... അപ്പൊഴും നാം തപ്പിനോക്കും, ചന്തിയിൽ വല്ല തഴമ്പും... പിന്നേയും നാണമില്ലാതെ വിളിച്ചുപറയും, കേരളമോഡൽ...

ഇതിലെ ആശയം പൂർണ്ണമാകണമെങ്ങിൽ “വികസനവും കുടിയൊഴുപ്പിക്കലും പിന്നെ കിനാലൂരും...” എന്ന പോസ്റ്റും കൂടി വായിക്കുക. ലിങ്ക് താഴെ.

http://georos.blogspot.com/2010/05/blog-post_11.html

വാൽകഷ്ണം.

കോടതി ഉത്തരവ്‌ പ്രകാരം കോഴിക്കോട് കളക്‌ട്രറ്റിൽ ഇന്നലെ ജപ്തി നോട്ടിസ്‌ പതിച്ചിരിക്കുന്നു. 10 വർഷം മുൻപ്‌ IIM-K കോഴിക്കോടിന്‌ വേണ്ടിയെടുത്ത ഭുമിയാണ്‌ കേസ്സിനാധാരം. 7 പേർക്ക്‌ ആകെ 53 ലക്ഷം രൂപ. ഇങ്ങനെയാണ്‌ നമ്മുടെ കുടിയൊഴുപ്പിക്കൽ. ഭരണകൂടം ചങ്ങലയുമായി വരും, ജനങ്ങൾ മാറി നിൽക്കുക, പ്രതിക്ഷേധിക്കുന്നവരെ ചങ്ങലക്കിടും. ഇതും കേരള മോഡലാണ്‌...

Monday, 2 November 2009

ശ്രികോവിലും 141 ഗുണ്ടകളും

നിയമസഭയിലെ വാച്ച്‌ ആന്റ്‌ വാർഡിന്റെ ഓട്ടം കാണുമ്പോൾ പണ്ടെ എനിക്കു ഒരു സംശയമുണ്ട്‌, ഇതു നിയമസഭയോ അതൊ ഗുണ്ടാലയമോ. സ്വാമി വിവേകാനന്താ, അങ്ങു പറഞ്ഞതു കേരളം ഒരു ഭ്രാന്താലയം എന്നോ, കേരള നിയമസഭ ഒരു ഗുണ്ടാലയം എന്നോ, മറവി ഇത്തിരി കൂടുതലാണേ....


പണ്ട്‌ പണ്ട്‌, കൃത്യമായി പറഞ്ഞാൽ, എന്റെ വീട്ടിൽ ടി.വി വരുന്നതിനു മുമ്പ്‌, ഞാൻ വള്ളി നിക്കർ ഇട്ടിരുന്ന കാലം. നിലത്തിരുന്നു, പത്രത്തിൽ കമ്രന്നു കിടന്നു വായിച്ചിരുന്ന കാലം.. കാലം ഏതുമാവട്ടെ;

പ്രതിപക്ഷം സ്പീക്കറുടെ ചേംബറിലേക്കു പാഞ്ഞടുത്തു, വാച്ച്‌ ആന്റ്‌ വാർഡുകൾ സ്പീക്കറുടെ മുൻപിൽ വേലിക്കെട്ടു തീർത്തു (ഹാ കഷ്ടം, ചൈനാ അതിർത്തിയിൽ കെട്ടാമായിരുന്നില്ലേ ഈ വേലി) വാച്ച്‌ ആന്റ്‌ വാർഡ്‌ ദൈവങ്ങളെ നിങ്ങളില്ലായിരുന്നുവെങ്ങിൽ നമ്മുടെ ശ്രീകോവിലിൽ ഒരു പാവം സ്പീക്കറുടെ രക്തം... ഏല്ലാം കളഞ്ഞു കുളിച്ചല്ലോ.

കാലം മാറി, പണ്ടാരപ്പെട്ടി വന്നു, ലൈവിന്റെ കാലം, എന്തിനും ഏതിനും ബ്ലോഗ്‌ മുത്തപ്പനും. ടിവിയിൽ വാച്ച്‌ ആന്റ്‌ വാർഡ്‌ ആശാന്മാരുടെ ഓട്ടം കാണുമ്പോൾ, എനിക്കു രോഗം മൂത്തു വരും, പിന്നെ ബ്ലോഗ്‌ അല്ലാതെ വേറേ എന്തു ഒറ്റമൂലി.

വാച്ച്‌ ആന്റ്‌ വാർഡ്‌ നാടകക്കാർ ഇല്ലാതെ ബ്ലോഗ്‌ മീറ്റ്‌ കൂടിയിട്ടില്ലേ, അച്ചുവിനെയും പിണറായിയെയും ഇരുത്തി കാരാട്ട്‌ പി.ബി കൂടിയിട്ടില്ലേ.(ഹൈ കമാന്റ്‌ മീറ്റിങ്ങിൽ ചർച്ച നിരോധിച്ചതിനൽ വാച്ച്‌ ആന്റ്‌ വാർഡിന്റെ അവശ്യവും ഇല്ല. ഇങ്ങനെയും ചിലവു ചുരുക്കാം!) അവിടെ ഒന്നും ഇല്ലാത്ത വാച്ച്‌ ആൻഡ്‌ വാർഡ്‌, എന്തിനാ നിയമസഭയിൽ മാത്രം?

അപ്പോൾ ഇതു തന്നെയല്ലേ പൊറാട്ടു നാടകം. കാണാൻ അത്ര സുഖമുള്ള കാഴ്ച്ചയാണൊ? ഒരു തരം ദഹനക്കേട്‌. ഈ വാച്ച്‌ ആന്റ്‌ വാർഡിനെ ഒഴുവാക്കി,.... വേണ്ടാ, ഒഴിവാക്കരുതെ, വാച്ച്‌ ആന്റ്‌ വാർഡില്ലാതെ എന്തു ശ്രികോവിൽ. നിയമസഭയിലെ ചവിട്ടു നാടകത്തിൽ, വാച്ച്‌ ആന്റ്‌ വാർഡും ഒരു കഥാപത്രം അല്ലേ. ആലിബാബയും 41 കള്ളന്മാരും പോലെ ശ്രികോവിലും 141 ഗുണ്ടകളും.

ഇതു എഴുതിയതിനു നിയമസഭയിൽ എന്നെ വിളിച്ചു വരുത്തി ചുട്ട പത്തടി തരണം, അപ്പോൾ ഈ വാച്ച്‌ ആന്റ്‌ വാർഡിന്റെ ഓട്ടം നേരിട്ടു കണ്ടു എനിക്കും ഉണ്ടാകുമല്ലോ രോമാഞ്ച കഞ്ചുകം...

കാക്കര

Thursday, 15 October 2009

ജനാധിപത്യ ഉമ്മകള്‍

പ്രിയ കണ്ണൂർ, എറുണാകുളം, ആലപ്പുഴ നിവാസികളെ,


നിങ്ങൾക്ക്‌ ഇതു തന്നെ വരണം! എന്തായിരുന്നു ആഹോഷം! ഞങ്ങൾ കോൺഗ്രസ്സ്കാർ ജയിച്ചേ! എം.എൽ. എ മാർ ജയിച്ചേ! കമ്മ്യൂണിസ്റ്റ്‌ സമരക്കാരെ നാടു കടത്തി! സിന്ധു നദിതടസംസ്കാരം പഠിപ്പിച്ച്‌ വിട്ടു!

ഇപ്പോൾ എന്തായി, പിന്നെയും ഇലക്ഷൻ, പിന്നെയും പിരിവ്‌, കാശു കൊടക്കെടാ... അടിയും പിടിയും! ഉണ്ടായാൽ അതും സഹിച്ചൊ, കണ്ണൂർക്കാരുടെ ഒരു ഭാഗ്യം, അടിപിടി ലൈവ്‌ അയി കിട്ടുമല്ലോ. ബോംബ്‌ പൊട്ടി തുടങ്ങിയിട്ടില്ല, അതും വരും, ഇത്തവണ വിഷുവിന്റെ നനഞ്ഞ പടക്കമല്ല പൊട്ടിക്കുക, അതാ വരുന്നു, ബക്രീതിന്റെ ഇടിവെട്ടു പടക്കം!

പണ്ടാരോ പറഞ്ഞതു പോലെ, ഇലക്ഷൻ ആണ്‌ ജനാധിപത്യത്തിന്റെ അടിത്തറ (അടിവസ്ത്രം). അപ്പോൾ പിന്നെ അടിവസ്ത്രം ഇല്ലാതെ എന്തു.... രണ്ട്‌ അടിവസ്ത്രം ഒരുമിച്ചു അലക്കി എടുത്തിട്ടുള്ള മദാമ (കടപാട്‌ - മുരളി) (ബെല്ലാരി), ലീടർജി (നേമം), പിന്നെ അടിവസ്ത്രത്തിന്റെ മൊത്ത കച്ചവടക്കാർ ആയ വടക്കൻ ദാദമാർക്കും നാളികേരത്തിന്റെ നാട്ടിലെ ചില്ലറ കച്ചവടക്കാർ ആയ ഉമ്മൻ, ചെന്നിത്തല, പിന്നെ ആർഷ ഭാരതത്തിലെ എല്ലാ മണ്ടന്മ്മാർക്കും എന്റെ ജനാധിപത്യ ഉമ്മകൾ.

അയ്യോ അടിവസ്ത്രത്തിന്റെ കാര്യം പറഞ്ഞപ്പോളാണ്‌, ഒരു കാര്യം ഓർമ്മ വന്നതു, അതു ഞാൻ പറയില്ല...

എന്നു സ്വന്തം,
കാക്കര