Monday 22 February 2010

ആതിരപ്പള്ളിയിലെ ബാലത്തരങ്ങളും കേരളവും

നാല്‌ ബൾബ്‌ കത്തിക്കാനുള്ള വൈദ്യുതിക്ക്‌ വേണ്ടി “ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച്‌” ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം (80 അടി) അടിച്ച്‌മാറ്റാനുള്ള ബാലന്റെ ബാലത്തരങ്ങൾ, ഞങ്ങളുടെ കൺകണ്ട കേന്ദ്ര മന്ത്രി ജയറാം രമേഷ്‌ മടക്കതപാലിൽ മടക്കിയതിലുള്ള സന്തോഷം കാക്കരയും കുപ്പി പൊട്ടിച്ച്‌ ചാലക്കുടി പുഴയുടെ തീരത്തിരുന്ന്‌ ആഘോഷിച്ച വിവരം ഈ ബൂലോകരെ ഇതിനാൽ അറിയിക്കുന്നു. ഡം ഡം ഡം... നിങ്ങളില്ലാതെ എനിക്കെന്താഘോഷം!!!


ഉണ്ണി പിറന്നാലും വർഷം പിറന്നാലും കോരന്‌ കഞ്ഞിയും ചാലക്കുടിക്കാർക്ക്‌ കുപ്പിയും, അതാണ്‌ നാട്ടുപ്രമാണം. ഇച്ചിരി എനർജിയ്‌ക്ക്‌ വേണ്ടി ഇച്ചിരി വെള്ളം അടിച്ച്‌മാറ്റിയാൽ വരും തലമുറ ഇച്ചിരി വെള്ളം “മിക്സ്” ചെയ്യാൻ വെള്ളത്തിന്‌ എവിടെ പോകും. വെള്ളത്തിലെ എനർജി മാറ്റിയാൽ വെള്ളം തനി വെള്ളമാവില്ലെ? അത്‌ ആരെങ്ങിലും കുടിക്കുമൊ? വെള്ളം ഏത്?

ആതിരപ്പള്ളിയുടെ ഗർഭപാത്രം കീഴിമുറിച്ച്‌ അണക്കെട്ടിയാൽ, പിന്നെവിടെ ആതിരപ്പള്ളി വെള്ളച്ചാട്ടം? വരും തലമുറയ്‌ക്കായി ഒരു വെള്ളചാട്ടം പോലും മാറ്റിവെയ്‌ക്കാത്ത കഠിന ഹൃദയനായ ബാലാ ചെവിയിൽ നുള്ളിക്കൊ, നിന്നെ പിന്നെ കണ്ടോളാം!

ആദിവാസികളുടെ ക്ഷേമ മന്ത്രി, സാറിനെ മാത്രം വിശ്വസിച്ച്‌ കാട്ടുതേനും കാട്ടുപഴങ്ങളും തിന്ന്‌ കഴിയുന്ന “ലക്ഷക്കണക്കിന്‌” ആദിവാസികളെ കാട്ടിൽ നിന്നിറക്കി ചാലക്കുടി പട്ടണത്തിൽ ഒരു ഏക്കറൊ മറ്റൊ ഭൂമി നല്കി കുടിയിരുത്തിയാൽ പിന്നെ നാട്ടുവാസിയായ കാക്കരയും പട്ടണവാസികളായ ആദിവാസി സംരക്ഷകരും ജീവിച്ചിരുന്നിട്ട്‌ കാര്യമുണ്ടോ? ഈ ആദിവാസികൾ കാട്ടിലെ “പുല്ലും” തിന്ന്‌ കാട്ടുവാസിയായി തന്നെ ജീവിച്ചാൽ മതി, ആദിവാസി ക്ഷേമനിധി, നാട്ടുവാസികളും സംരക്ഷകരും കയ്യിട്ട്‌വാരട്ടെ!

വയറ്റിപിഴപ്പിന്‌ നാട്‌ വിട്ട മലയാളിയുടെ ഗതിയെ പറ്റി ഒന്ന്‌ ആലോചിച്ച്‌ നോക്കു, താക്കറെയുടെ ആട്ടും അറബിയുടെ തുപ്പും, രണ്ടും സഹിക്കാം, അങ്ങനെ സഹിക്കാവുന്ന വല്ലതുമായിരിക്കുമോ നയാഗ്ര കാണുവാൻ പോകുന്ന വരും തലമുറയുടെ വായിൽ സാമ്രാജത്വഭീകരന്മാർ വയാഗ്ര കുത്തിക്കേറ്റിയാൽ. അതിനാൽ തന്നെ, ഈ തലമുറക്കൊ അടുത്ത തലമുറക്കൊ ഒരു യൂണിറ്റ് വൈദ്യുതി ഇല്ലെങ്ങിലും വേണ്ടില്ല, ആതിരപ്പള്ളി വെള്ളച്ചാട്ടവും ചാലക്കുടിപുഴയും അറബിക്കടലും വറ്റിക്കാതെ അതിന്റെ സ്വാഭാവിക ജീവൻ ബാക്കിവെയ്ക്കണം, അത്രയെങ്ങിലും...

സൈലന്റ് വാലിയെ രക്ഷിച്ച ഇന്ദിരാഗാന്ധിയോടാണ്‌ മലയാളനാട്ടിലെ അഭിനവ പ്രകൃതി സ്നേഹികൾ ജയറാം രമേഷിനെ ഉപമിക്കുന്നത്‌. വരും തലമുറയ്‌ക്ക്‌വേണ്ടി വെള്ളച്ചാട്ടത്തിന്റെയും പുഴയുടെയും രൗദ്രത നിലനിറുത്തണം എന്ന്‌ ആവശ്യപ്പെടുന്ന ചാലക്കുടി പുഴ സംരക്ഷണ സമിതിയോടും മറ്റു പ്രകൃതി സ്നേഹികളോടും എനിക്ക്‌ ഒന്നേ പറയാനുള്ളു, കഴിഞ്ഞ തലമുറ പുഴയെ “ചൂക്ഷണം” ചെയ്തത്‌കൊണ്ട്‌മാത്രമാണ്‌ ചാലക്കുടി പട്ടണവും കേരളവും കുറച്ചെങ്ങിലും തല ഉയർത്തി “കത്തി” നിൽക്കുന്നത്‌, അല്ലായിരുന്നുവെങ്ങിൽ പ്രതിഷേധിക്കാനുള്ള അറിവും ശക്തിയും നമുക്ക്‌ ലഭിക്കുമായിരിക്കില്ല.

ഇതിന്റെ കൂടെ കുറച്ച്‌ ഞഞ്ഞാപിഞ്ഞാ കണക്കുകളും കിടക്കട്ടെ.

കൂടുതൽ വൈദ്യുതി ഉപയോഗമുള്ള രാത്രികാലത്ത്‌ മാത്രമാണ്‌ വൈദ്യുതി ഉൽപാദനം നടക്കുന്നത്‌. വെള്ളച്ചാട്ടം തടസപ്പെടുന്ന രാത്രിസമയത്ത്‌ സഞ്ചാരികളുമില്ല! സഞ്ചാരികൾ വരുന്ന പകൽ സമയങ്ങളിൽ വെള്ളച്ചാട്ടം അതിന്റെ ഗതിയിൽ പതിക്കുകയും ചെയ്യും. 163 MW ചുമ്മാ ലഭിക്കുമോ?

run on the river project ആയതിനാൽ, സാധാരണയായി നിർമ്മിക്കുന്ന ഉയരം കൂടിയ അണകെട്ട്‌ ആവശ്യമില്ല. പരിസ്ഥിതി നാശനഷ്ടം തുലോം കുറവ്‌. ആതിരപ്പള്ളിയിൽ അണ കെട്ടി തടയുന്ന വെള്ളം ഈ അണക്കെട്ടിനു മുകളിൽ ഇപ്പോൾ നിലനിൽക്കുന്ന വൈദ്യുത പദ്ധതിയിൽ നിന്ന്‌ ഉപയോഗിച്ച്‌ തള്ളുന്ന വെള്ളംമാത്രമാണ്‌.


വാൽക്കക്ഷണം.

സാറിന്റെ ഗൂഢാലോചന ആരോപണം കേട്ടപ്പോൾ, ഒരു സംശയം ബാക്കിയായി. മറ്റു പദ്ധതികൾ തകർക്കുന്നതിന്റെ പിന്നിലും ഇതേ ഗൂഢാലോചന സംഘമുണ്ടോ? ഏയ്‌ ചുമ്മാ ചോദിച്ചതാ. നെടുമ്പാശ്ശേരി എയർപോർട്ട്‌ വന്നപ്പോഴും, എക്സ്പ്രസ്സ്‌ പദ്ധതി പ്ലാൻ ചെയ്‌തപ്പോഴും, കുറെ “ഗൂഢാലോചന” നമ്മൽ കണ്ടതാണ്‌. സഖാവ്‌ ശർമ്മയുടെ നെഞ്ചിലൂടെ വീമാനം കയറ്റാതെ തന്നെ ആകാശവണ്ടിയിറക്കാൻ നെടുമ്പാശ്ശേരിയിൽ സ്ഥലം കിട്ടി. കാലം മാറി, ശർമ്മ വീമാനത്താവള ഡയറക്ടർ ബോർഡിൽ അംഗവും. കാലം തെളിയിച്ച സത്യം!!!. ഒന്നോ രണ്ടോ വർഷം കഴിയുമ്പോൾ, ഇന്നത്തെ പരിസ്ഥിതി മന്ത്രി ജയറാം രമേഷ്‌ നാളത്തെ വൈദ്യുതി മന്ത്രിയൊ മറ്റൊ ആയി ആതിരപ്പള്ളി പദ്ധതിക്ക്‌ തറക്കല്ല്‌ ഇടുവാൻ വരുമ്പോൾ സാറ്‌ “തറപണി” ചെയ്യരുത്‌!

48 comments:

ഷൈജൻ കാക്കര said...

കൂടുതൽ വൈദ്യുതി ഉപയോഗമുള്ള രാത്രികാലത്ത്‌ മാത്രമാണ്‌ വൈദ്യുതി ഉൽപാദനം നടക്കുന്നത്‌. വെള്ളച്ചാട്ടം തടസപ്പെടുന്ന രാത്രിസമയത്ത്‌ സഞ്ചാരികളുമില്ല! സഞ്ചാരികൾ വരുന്ന പകൽ സമയങ്ങളിൽ വെള്ളച്ചാട്ടം അതിന്റെ ഗതിയിൽ പതിക്കുകയും ചെയ്യും. 163 MW ചുമ്മാ ലഭിക്കുമോ?

Muralee Mukundan , ബിലാത്തിപട്ടണം said...

ബാലന്റെ ബാലത്തരങ്ങളാണൊ അതോ കേമത്തരങ്ങളാണോ അല്ലെങ്കിൽ വെറും അല്പത്തരങ്ങളോ (അല്പനർത്ഥം കിട്ടിയാൽ അർദ്ധരാത്രിക്കും കുടപിടിക്കുമല്ലോ !)

ഷൈജൻ കാക്കര said...

കാടാർ ആദിവാസികളുടെ ഒരു കോളനി (19 വീടുകൾ) മാത്രമെ ഈ പദ്ധതി പ്രദേശത്ത്‌ വരുന്നുള്ളു. ഡാമിന്‌ ഉയരം കുറവായതിനാൽ കോളനിയെ ബാധിക്കുകയില്ല, എന്നാലും സർക്കാർ അവരെ മാറ്റി പാർപ്പിക്കുവാൻ സന്നദ്ധവുമാണ്‌, പക്ഷെ “ആദിവാസി” സംരക്ഷകർക്ക്‌ ഇതൊന്നും മനസിലാവുകയില്ല! അതാണ്‌ പ്രേമം, പ്രേമം മൂത്താൽ കണ്ണ്‌ കാണുകയില്ല, എത്ര ശരി!.

ബിലാത്തിപട്ടണം

ആതിരപ്പള്ളിയുടെ കാര്യത്തിൽ ബാലന്റെ ബാലത്തരങ്ങളേക്കാൾ “പ്രകൃതിസ്നേഹം തൊഴിലാക്കിയവരുടെ” കേമത്തരമാണ്‌. കൂടെ വല്ല ഗൂഢാലോചനയും? എന്തായാലും നഷ്ടം കേരളത്തിന്‌ മാത്രം.

ഒഴാക്കന്‍. said...

kaakkara .... u said it!

അനില്‍@ബ്ലോഗ് // anil said...

കാക്കരെ,
ഇക്കാര്യത്തില്‍ ഞാന്‍ കേന്ദ്രമന്ത്രിയുടെ കൂടെയാണ്. അതിരപ്പള്ളിയില്‍ പണിയാനുദ്ദേശിക്കുന്ന നിര്‍ദ്ദിഷ്ഠ ഡാം ഈ പ്രദേശത്തെ ജൈവ സമ്പത്തിനെയോ പ്രകൃതിയെയോ ബാധിക്കില്ലെന്ന് പറഞ്ഞാല്‍ അതിനോട് യോജിക്കാന്‍ അല്പം ബുദ്ധിമുട്ടുണ്ട്.

ജയരാജ്‌മുരുക്കുംപുഴ said...

valare nannaayi....... abhinandanangal.........

നന്ദന said...

അവരു ചെയ്യുന്നതെന്താണെന്ന് അവര് പോലും അറിയുന്നില്ല!!! പ്രകൃതിയെ കെട്ടിപ്പിടിച്ചിരിക്കാം,മാങ്ങയും തേങ്ങയും തിന്ന് ജീവിക്കാം. എന്നിട്ട് ഞങ്ങൽക്ക് ജോലിയില്ല, വ്യവസായമില്ല, ഭക്ഷണമില്ല പുരോഗമനമില്ല എന്നൊക്കെ പറഞ്ഞ് സമരം ചെയ്യാം. ബുദ്ധിമരവിച്ചുപോയ വർഗ്ഗങ്ങൾ.

ഷൈജൻ കാക്കര said...

കുറച്ച്‌ ഞഞ്ഞാ പിഞ്ഞാ കണക്കുകൾ കൂടി!

Rs. 675 കോടി ചിലവ്‌
23 M ഉയരം
311 M നീളം
Feb.1 മുതൽ May 31 വരെ 7 pm to 11 pm വരെ ഉൽപാദനം
140 ഹെക്റ്റർ വനം ഇല്ലാതാകും
വെള്ളച്ചാട്ടം പൂർണ്ണമായി നിലനിർത്തുവാൻ വെള്ളച്ചാട്ടത്തിന്‌ താഴെയും രണ്ട് ജനറേറ്റർ വെയ്‌ക്കുന്നുണ്ട്‌.

ഒരു തുള്ളി വെള്ളം പുഴയിൽ നിന്ന്‌ തിരിച്ച്‌ വിടുന്നില്ല!

പകൽസമയങ്ങളിൽ വെള്ളച്ചാട്ടം നിലനിർത്തും (രാത്രിയിലും വെള്ളം ചുമ്മാ ചാടണം എന്ന്‌ നിർബന്തം പറയരുത്‌)

ഈ പദ്ധതിയെ പറ്റി 80 കളുടെ അവസാനത്തിൽ ആരൊക്കെയോ സ്വപ്‌നം കണ്ടു 90 കളിൽ സർക്കാർ ചിന്തിച്ചുതുടങ്ങി, 2010-ലും ഒന്നും സംഭവിച്ചില്ല. അതാണ്‌ കേരളമോഡൽ വികസനം!

ഇതിനേക്കാൾ നല്ല ഒരു പദ്ധതി ആതിരപ്പള്ളി വിരുദ്ധർ കണ്ടുപിടിച്ചാൽ!!!

ഷൈജൻ കാക്കര said...

അനിൽ..... 675 കോടി രൂപ മുടക്കി 163 mw വൈദ്യുതി ഉൽപാദിപ്പിക്കുമ്പോൾ ജൈവസമ്പത്തിനേയൊ പ്രകൃതിയേയൊ ബാധിക്കില്ല എന്ന്‌ പറയുന്നതിനേക്കാൾ മറ്റു പദ്ധതികളെ അപേക്ഷിച്ച്‌ തുലോം കുറവാണ്‌ എന്നതാണ്‌ എന്റെ പക്ഷം.

നന്ദനയുടെ അഭിപ്രായത്തിനോട്‌ യോജിക്കുന്നു. ഈ പദ്ധതി വന്നാൽ തുമ്പൂർമുഴി ചെക്ക്‌ഡാമിലും അതിന്‌ താഴെയുള്ള നൂറു കണക്കിന്‌ llift irrigation പദ്ധതിക്കും കൂടുതൽ വെള്ളം കിട്ടുമെന്ന്‌പോലും മനസിലാക്കാനുള്ള ബുദ്ധി മലയാളിക്ക്‌ ഇല്ലാതെപോയി!

ഒഴാക്കൻ, ജയരാജ്‌.... അഭിപ്രായങ്ങൾക്ക്‌ നന്ദി.

അനില്‍@ബ്ലോഗ് // anil said...

കാക്കരെ,
തുടങ്ങുമ്പോള്‍ 350 കോടി എസ്റ്റിമേറ്റ് ഇട്ടിരുന്ന പദ്ധതി ഇപ്പോള്‍ 675 കോടി ആയി, പണി കഴിയുമ്പോളെത്രയാകും എന്ന് കണ്ടറിയണം.

ഉത്പാദനം പീക്ക് അവേഴ്സില്‍ മാത്രം, ചില മാസങ്ങളില്‍ മാത്രം.എന്നാല്‍ അവിടുത്തെ മറ്റ് എസ്റ്റാബ്ലിഷ്മെന്റ്റുകള്‍ പാര്‍ട്ട് ടൈം അല്ലല്ലോ. കൊല്ലം മുഴുവന്‍ എല്ലാ ദിവസവും വേണ്ടി വരുന്ന ചിലവുകള്‍ കണ്ടെത്താന്‍ കരണ്ട് വില്പന മാത്രമല്ലെ കാണൂ, അപ്പോള്‍ കരണ്ടിന് വില കൂട്ടുമോ, അതോ ഫുള്‍ ടൈം കരണ്ട് ഉത്പാദനം നടത്തുമോ?

നഷ്ടത്തില്‍ ഏതായാലും ബോര്‍ഡോ സര്‍ക്കാരോ ഈ സംരഭം ഉന്തിക്കൊണ്ട് പോവില്ല,ഫലത്തില്‍ വെള്ളച്ചാട്ടം പോയാലും നിര്‍മ്മിച്ചുപോയ പ്ലാന്റ് റണ്‍ ചെയ്യട്ടെ എന്ന് തീരുമാനിക്കാം, അല്ലെ?

ടോട്ടോചാന്‍ said...

ഹും ഉള്ള വൈദ്യുതി ഒക്കെ ഉണ്ടാക്കി വെള്ളത്തിലെ വൈറ്റമിനും പ്രോട്ടീനും ഒക്കെ ചോര്‍ത്തിയെടുത്ത വെള്ളം പിന്നെ ആര്‍ക്കുവേണം.....

ഷൈജൻ കാക്കര said...

അനിൽ,

ചിലവ്‌ 375 കോടിയിൽനിന്ന്‌ 675 കോടിയായെങ്ങിൽ, ഇനി അഞ്ച്‌വർഷം കഴിഞ്ഞാണ്‌ ഈ പദ്ധതി തുടങ്ങുന്നതെങ്ങിൽ ചിലവ്‌ 1000 കോടിയൊ അതിന്‌ മുകളിലോ ആകും!!

ഉൽപാദനം എല്ലാമാസങ്ങളിലും നടക്കുന്നുണ്ട്‌, വേനൽക്കാലങ്ങളിൽ പകൽ സമയങ്ങളിൽ വെള്ളച്ചാട്ടം നിലനിറുത്തുവാനായിട്ടാണ്‌ സമയം നിജപ്പെടുത്തിയിട്ടുള്ളത്‌. വൈദ്യുതിയുണ്ടാക്കിയാലും ഇല്ലെങ്ങിലും നിയമപ്രകാരം 7.65 cumec വെള്ളം തുറന്ന്‌ വിട്ട്‌ വെള്ളച്ചാട്ടം നിലനിറുത്തണം, അതുകൊണ്ടാണ്‌ വെള്ളച്ചാട്ടത്തിന്‌ താഴെ 3 MW വൈദ്യുതിക്കുള്ള ജനറേറ്റർ സ്ഥാപിക്കുന്നത്‌.

വൈദ്യുതി വിറ്റ്‌ കിട്ടുന്ന പണത്തിന്‌ പുറമെ വെള്ളവും ലഭിക്കുമല്ലൊ. മഴക്കാലത്ത്‌ വെറുതെ അറബികടലിൽ പതിക്കുന്ന വെള്ളം തടഞ്ഞ് നിറുത്തി, വർഷം മുഴുവനും “നിയന്ത്രിതമായി” ചാലക്കുടി പുഴയിൽ വെള്ളം ലഭിക്കുമല്ലോ, അത്‌ കുടിവെള്ളമായും ജലസേചനമായും മാറുമല്ലൊ.

ഇപ്പോൽ ഈ പദ്ധതി പ്രകൃതിയുടെ പേരിലാണ്‌ തടഞ്ഞിരിക്കുന്നത്‌ എന്നതും ശ്രദ്ധിക്കുക,

ടോട്ടൊചാൻ

വൈറ്റമിനും പ്രോട്ടിനും ചോഴ്ത്തിയെടുത്താൽ ആ വെള്ളം “മിക്സ്” ചെയ്യാൻപോലും കൊള്ളില്ല!

വീകെ said...

പ്രകൃതിയുടെ വരദാനമായ ആ വെള്ളച്ചാട്ടം നിലനിർത്തിക്കൊണ്ട് വൈദ്യുതി ഉൽ‌പ്പാദനം സാദ്ധ്യമോ... ?!!
വിശ്വസിക്കാൻ പ്രയാസമുള്ള കാര്യമാണ്..!!

അനിൽ പറഞ്ഞതു പോലെ നഷ്ടമാണെന്നു പറഞ്ഞ് അല്ലെങ്കിൽ പവർക്കട്ടിന്റെ പേരു പറഞ്ഞ് പേടിപ്പിച്ച് വൈദ്യുതി ഉണ്ടാക്കും.. ആ വെള്ളച്ചാട്ടം ഇല്ലാതാകും...
അതായിരിക്കും സംഭവിക്കുക....

നമ്മുടെ നാടല്ലെ...!!

Anonymous said...

I neednt hv mentioned about this in my recent post.You hv done it in a much better way!Let us react even if it goes futile.

Anonymous said...

I neednt hv mentioned about this in my recent post.You hv done it in a much better way!Let us react even if it goes futile.

ഷൈജൻ കാക്കര said...

വീ.കെ

400 MW വൈദ്യുതിയാണ്‌ അടുത്ത നാലോ അഞ്ചോ വർഷംകൊണ്ട് നാം പ്രതീക്ഷിക്കുന്നത്‌. അതിലെ ഏറ്റവും വലിയ പദ്ധതിയാണിപ്പോൾ ഗോപിയായത്‌ - 163 MW ...

വെള്ളച്ചാട്ടം നിലനിറുത്തികൊണ്ട്‌ വൈദ്യുതിയുല്പാധനം സാദ്ധ്യമാണെന്ന്‌ മാത്രമല്ല വർഷം മുഴുവനും വെള്ളച്ചാട്ടം ഉണ്ടാവുകയും ചെയ്യും. ഇല്ലാ എങ്ങിൽ എങ്ങനെ എന്നും പറയുക.

“നമ്മുടെ നാടല്ലെ” എല്ലാ നിയമവും കാറ്റിൽ പറത്തും എന്ന്‌ ഇപ്പോഴെ കണക്ക്‌കൂട്ടിയാൽ, ഒന്നും നടക്കുകയില്ല.

അനിലിന്റേയും വീ.കെ.യുടെയും ആശങ്ക ഞാനും മനസിലാക്കുന്നു, പക്ഷെ യോജിക്കാൻ പറ്റുന്നില്ല.

മൈത്രേയി

പദ്ധതി വന്നാലും ഇല്ലെങ്ങിലും, ഞാനും പ്രതികരിക്കുന്നു, അല്ലെങ്ങിൽ പിന്നെ എന്തോന്ന്‌ ബ്ളോഗ്.

അനില്‍@ബ്ലോഗ് // anil said...

കാക്കരെ,
എന്താണ് പറഞ്ഞു വരുന്നത്?
വെള്ളച്ചാട്ടം നിലനിര്‍ത്തിക്കൊണ്ട് എപ്രകാരമാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത് എന്നൊന്ന് പറയാനാവുമോ?

ഷൈജൻ കാക്കര said...

അനിൽ,

ആതിരപ്പള്ളി വെള്ളച്ചാട്ടത്തിലെ ഇപ്പോഴത്തെ വെള്ളത്തിന്റെ തോത്‌;

വർഷക്കാലത്ത്‌ - 130 cumec
വേനൽക്കാലത്ത്‌ - 14 cumec

ആതിരപ്പള്ളി അണക്കെട്ട്‌ നിലവിൽ വന്നാൽ വർഷക്കാലത്ത്‌ 130 cumec വെള്ളം പൂർണ്ണമായി ഒഴുകിപോകാതെ ഡാം നിറയ്‌ക്കും. ഇപ്പോൾതന്നെ രാവിലെ 08:00 മുതൽ വൈകുന്നേരം 06:00 വരെ മാത്രമെ വെള്ളച്ചാട്ടം കാണുവാൻ അനുവാദമുള്ളു. ബാക്കിയുള്ള 14 മണിക്കൂർ വെള്ളം പൂർണ്ണമായി നഷ്ടപ്പെടൂകയാണ്‌!!! ഈ വെള്ളവും മുതൽകൂട്ടും.

പെൻസ്റ്റോക്ക്‌ പൈപ്പ്‌ വഴി വെള്ളം വിട്ട്‌ വൈദ്യുതി ഉണ്ടാക്കുമ്പോൾ എങ്ങനെ വെള്ളച്ചാട്ടം നിലനില്ക്കും, അതാണ്‌ സംശയമെങ്ങിൽ...

ആതിരപ്പള്ളി വെള്ളച്ചാട്ടത്തിന്‌ തൊട്ട്‌ താഴെ ഒരു dam toe power house - 3 MW ഉണ്ടാകും, 24 മണിക്കൂറും ഈ നിലയം പ്രവർത്തിക്കുകയും വെള്ളച്ചാട്ടം നിലനില്ക്കുകയും ചെയ്യും. വൈദ്യുതി ഉൽപാദിപ്പിച്ചാലും ഇല്ലെങ്ങിലും 7.65 cumec വെള്ളം നിയമ പ്രകാരം തുറന്ന്‌ വിടുകയും വേണം. വേനൽക്കാലങ്ങളിലും മറ്റ്‌ നിലയങ്ങൾ പ്രവർത്തിക്കുന്നതിനാൽ ആതിരപ്പള്ളി അണക്കെട്ടിൽ വെള്ളം വരുകയും, 14 മണിക്കൂർ പാഴായി പോകുന്ന വെള്ളവും തടഞ്ഞ്‌ നിറുത്തി രാത്രി 07:00 മുതൽ 11:00 വരെ വൈദ്യുതി ഉല്പാദിപ്പിക്കുന്നു.

അനില്‍@ബ്ലോഗ് // anil said...

കാക്കരെ,
കണക്കുകളുടെയും ഉദ്ധരിക്കുന്ന നിയമങ്ങളുടേയും സോഴ്സുകൂടി പറഞ്ഞാല്‍ ഞങ്ങള്‍ക്കും റഫര്‍ ചെയ്യാമല്ലോ.

ആതിരപ്പള്ളി വെള്ളച്ചാട്ടത്തിന്‌ തൊട്ട്‌ താഴെ ഒരു dam toe power house - 3 MW ഉണ്ടാകും, 24 മണിക്കൂറും ഈ നിലയം പ്രവർത്തിക്കുകയും വെള്ളച്ചാട്ടം നിലനില്ക്കുകയും ചെയ്യും.

1)അതായത് അതിരപ്പള്ളി വെള്ളച്ചാട്ടത്തിന് താഴെ ഒരു ടര്‍ബൈന്‍ കറങ്ങുമെന്ന്, അങ്ങിനെ അല്ലെ?
അത് എത്ര വലിപ്പം ഉണ്ടാവും? വെള്ളച്ചാട്ടം പൈപ്പില്‍ നിന്നും വരുന്നപോലെ ആയിരിക്കുകയില്ലല്ലോ.

വൈദ്യുതി ഉൽപാദിപ്പിച്ചാലും ഇല്ലെങ്ങിലും 7.65 cumec വെള്ളം നിയമ പ്രകാരം തുറന്ന്‌ വിടുകയും വേണം. വേനൽക്കാലങ്ങളിലും മറ്റ്‌ നിലയങ്ങൾ പ്രവർത്തിക്കുന്നതിനാൽ ആതിരപ്പള്ളി അണക്കെട്ടിൽ വെള്ളം വരുകയും, 14 മണിക്കൂർ പാഴായി പോകുന്ന വെള്ളവും തടഞ്ഞ്‌ നിറുത്തി രാത്രി 07:00 മുതൽ 11:00 വരെ വൈദ്യുതി ഉല്പാദിപ്പിക്കുന്നു.

നിലവിലുള്ള വെള്ളച്ചാട്ടത്തില്‍ നിന്നും 3 മെഗാവാട്ട് വൈദ്യുതിയെ ഉത്പാദിപ്പിക്കാനാവൂ എന്ന്, അല്ലെ?
അങ്ങിനെ എങ്കില്‍ ലീന്‍ സീസണായ വേനല്‍ക്കാലത്ത് പ്രധാന വൈദ്യുതോത്പാദനം നിര്‍ത്തി വക്കേണ്ടി വരില്ലെ? പെന്‍സ്റ്റോക്കില്‍ കൂടി വരാന്‍ അധികം വെള്ളം ഉണ്ടാവില്ല. 14 മണിക്കൂര്‍ തടഞ്ഞു നിര്‍ത്തിയാലും (പൂര്‍ണ്ണമായും തടയുന്നില്ലെന്ന് പറയുന്നുണ്ടല്ലോ)ഈ പറയുന്ന 4 മണിക്കൂറില്‍ പൂര്‍ണ്ണ ഉത്പാദനം നടത്താനുള്ള വെള്ളം കിട്ടുമോ?

ഇടമലയാര്‍ ഡാമിലേക്ക് ഓവര്‍ഫ്ലോ ചെയ്യുന്ന വെള്ളം നിര്‍ത്തലാക്കുമോ അതോ നിലവിലെ അവസ്ഥ തുടരുമോ?

ഗ്രീഷ്മയുടെ ലോകം said...

കാര്യമൊക്കെ ശരി. ഏനാൽ ആ വെള്ളത്തിൽ കറ്ന്റുണ്ടോ‍ന്ന് ആരെങ്കിലും പരിശോധിച്ചു നോക്കിയിട്ടു ണ്ടോ?!!

ഭൂമിപുത്രി said...

ആതിരപ്പള്ളിപ്പദ്ധതിയുടെ എല്ലാവശങ്ങളും ചർച്ചചെയ്യാൻ ഈ പോസ്റ്റ് ഉതകട്ടെ.
എങ്കിലും കണക്കുകളിൽ തലപരകകക്ഷികൾ വെള്ളം ചേർത്തിട്ടില്ലെന്ന് ഉറപ്പ് പറയാനാകുമോ?
ഈ പ്രോജക്റ്റിലൂടെ ലാഭം കൊയ്യാൻ നിൽക്കുന്നവർ ഒരുപാടുണ്ട്.

ഷൈജൻ കാക്കര said...

അനിൽ

ലിങ്കുകൾ താഴെ.

http://salimalifoundation.org
http://www.kseboard.com
കൂടാതെ കുറെ പത്രവാർത്തകളും.

ആതിരപ്പള്ളി വെള്ളച്ചാട്ടത്തിന്‌ താഴെയുള്ള ടർബയിന്റെ വലുപ്പവും മറ്റും എനിക്കറിയില്ല. പക്ഷെ ഒരു കാര്യം ശ്രദ്ധിക്കുക, പ്രകൃതി സ്നേഹികളുടെ ആവശ്യപ്രകാരമാണ്‌ ഇങ്ങനെയൊരു ടർബയിൻ അവിടെ സ്ഥാപിക്കുന്നത്‌.

ഈ അണക്കെട്ടിന്‌ മുകളിലുള്ള ഷോളയാർ-പെരിങ്ങൽകുത്ത്‌ (100 MW) പദ്ധതികളിൽ നിന്ന്‌ “തിരിച്ച്‌വിടുന്ന” വെള്ളം ഒഴിച്ച്‌ ബാക്കിയുള്ള വെള്ളം മുഴുവനും മഴക്കാലാത്തിന്‌ശേഷവും ആതിരപ്പള്ളി അണക്കെട്ടിൽ വന്നു ചേരുന്നു. പിന്നെ ആതിരപ്പള്ളി അണക്കെട്ടിൽ മഴക്കാലത്ത്‌ ലഭിക്കുന്ന വെള്ളം. ഇതും രണ്ടും കൂടിയാൽ 163 MW ലഭിക്കുമെന്ന്‌ K.S.E.B പറയുന്നു.

7.6 cumec = 3 MW വൈദ്യുതി എന്നും കണക്ക്‌കൂട്ടരുത്‌. ഇത്രയും വെള്ളം പെൻസ്റ്റോക്ക്‌ പൈപ്പിലൂടെ കൂടുതൽ ദൂരവും താഴ്ചയുമുള്ള നിലയത്തിൽ എത്തിക്കുമ്പോൾ കൂടുതൽ വൈദ്യുതിയും ഉണ്ടാക്കാം.

ഇടമലയാർ ഡാമിലേക്ക്‌ ഒഴുക്കുന്ന വെള്ളം നിറുത്തലാക്കുമെന്ന്‌ ഇതുവരെയുക്കും ഒരു റിപ്പോർട്ടും കണ്ടിട്ടില്ല.

കുടിയൊഴിക്കപ്പെടുന്ന ആദിവാസികൾക്ക്‌ ഒരു ഏക്കർ ഭുമിയും കുട്ംബത്തിലെ ഒരാൾക്ക്‌ സർക്കാർ ജോലിയും.

ഞാൻ പല പ്രാവശ്യം തിരഞ്ഞിട്ടും, ആതിരപ്പള്ളി പദ്ധതിയെ പറ്റി K.S.E.B യുടെ ഒരു ഔദ്യൊഗിക രേഖയും ലഭിച്ചില്ല, അവരുടെ വെബ്സൈറ്റിലുമില്ല.

ഷൈജൻ കാക്കര said...

മണി,

ആ വെള്ളത്തിൽ കരന്റ്‌ ഉണ്ടോ ഇല്ലയോ എന്നെനിക്കുമറിയില്ല...

ഭുമിപുത്രി,

ലാഭം കൊയ്യാൻ നില്ക്കുന്നവർ എന്നുമുണ്ടാകും. കയ്യിട്ട്‌വാരുന്നവരെപേടിച്ച്‌ പദ്ധതി ഇല്ലാതായാൽ, അതിന്റെ നഷ്ടം കേരളത്തിന്‌ മാത്രം.

ഇതിന്റെ മറ്റൊരു വശവുംകൂടി,

ഈ പദ്ധതി നേരിട്ട്‌ ബാധിക്കുന്ന ചാലക്കുടിക്കാരെ മാറ്റി നിറുത്തിയാൽ ഈ പദ്ധതിയെ എതിർക്കുന്നവരിൽ പല പ്രമുഖരും കേരളത്തിൽ എന്ത്‌ പുതിയ പദ്ധതി വന്നാലും അതിന്റെ കുറവുകൾ മാത്രം തേടി പോകുന്നവരാകുന്നു.

നെടുമ്പാശ്ശേരി എയർപോർട്ടിനെതിരെ,
ഗോശ്രി പാലത്തിനെതിരെ
എക്സ്പ്രെസ്സ് ഹൈവെക്കെതിരെ

ഒരു നീണ്ട നിര തന്നെയുണ്ട്‌!!

Sabu Kottotty said...

...അക്കാലത്ത് ഇവയെ വെള്ളച്ചാട്ടം എന്നാണു വിളിച്ചിരുന്നത്..!

ഷൈജൻ കാക്കര said...

കൊട്ടോട്ടിക്കാരൻ,

അങ്ങനെ ഒരുപാട്‌ കഥകൾ പഴയ തലമുറ പറഞ്ഞിരുന്നുവെങ്ങിൽ കാക്കരയും കൊട്ടൊട്ടിയും ഇപ്പോഴും പറയുമായിരുന്നു, അമേരിക്കയിലൊക്കെ സ്വിച്ചിട്ടാൽ കത്തുന്ന കുന്ത്രാണ്ടമുണ്ട്‌...

വഴിപോക്കന്‍ | YK said...

വന്നുവന്ന് വെള്ളച്ചാട്ടം കാണണമെങ്കില്‍ ഒരു ശരാശരി മലയാളി കുന്നിനു മുകളില്‍ കയറി മൂത്രമോഴിക്കേണ്ട അവസ്ഥ വരും..
അതിനു കുന്നു വല്ലതും ബാക്കി കാണുമോ?

പ്രദീപ്‌ said...

ഹും .. നടക്കട്ടെ ... ചാലക്കുടിക്കാരാ ഒള്ള വെള്ളം മുഴുവന്‍ അടിച്ചു തീര്‍ക്കരുത്‌ കേട്ടോ ...

ചാർ‌വാകൻ‌ said...

പരിസ്ഥിതി.-പദ്ധതി പ്രശ്നങ്ങളിൽ രാഷ്ട്രീയ കക്ഷി കൾക്കെല്ലാം.ഒരേ നിലപാടാകാൻ കാരണം ട്രേഡുയൂണിയൻ-ഉന്നത ഉദ്യോഗസ്ഥ ഇടപെടലാണു.അച്യുത മെനോൻ അവസാന കാലത്ത് തിരിച്ചറിഞ്ഞു.പി.കെവി.യും.പക്ഷെ ഇ.എം.എസ് ഒരിക്കലും അംഗീകരിച്ചില്ല.പ്രക്രിതിയും,മനുഷ്യനും,മറ്റു ജീവജാലങ്ങളുമായുള്ള പാരസ്പര്യത്തെ കുറിച്ച് ഒരക്ഷരം മിണ്ടാതെ,ലാഭകണക്കിനു വലവെയ്ക്കുന്ന ഭരണകൂട വാദത്തെ പിന്തുണയ്ക്കുന്ന കാക്കരയോട് ശക്തമായി വിയോജിക്കുന്നു.എതിരവാദങ്ങ്ങ്ങൾ_ ഇതിനകം ധാരാളം വന്നുകഴിഞ്ഞു.മനുഷ്യനു തൊഴിലില്ലാതാക്കി പട്ടിണിക്കിടുന്ന ഭീകരവാദികളായി'പരിസ്ഥിതി'പ്രവർത്തകരെ കാണുന്ന രീതി ശരിയല്ല.എൺപതുകളിൽ തുടങ്ങിയതാണു-ഊർജ-ഉപഭോഗ-അനുപാതത്തെ സംബന്ധിച്ച കണക്കുകൾ.ഒന്നോടിച്ചു നോക്കുന്നത് നല്ലതായിരിക്കും.സൈലന്റു വാലിയിൽ സിം ഹവാലനെ ഹാസ്യപാത്രമാക്കുമ്പോലാൺ,ആതിര പള്ളിയിൽ ആദിവാസികൾ(പതൊമ്പതു കുടുംബം).
കോടികൾ പദ്ധതിക്കായ് തുലയ്ക്കാൻ തയ്യാറാവുന്നവർ,ബദൽ സ്രോതസ്സിനും,പ്രസരണ നഷ്ടത്തിനും,ആധുനീകരണത്തിനും എത്ര വകമാറ്റുന്നു വെന്ന് വ്യക്തമാക്കുമോ?

ഷൈജൻ കാക്കര said...

ചാർവാകൻ,

വിയോജിക്കുമ്പോഴാണലൊ ക്രിയാത്മകമായി ചർച്ച മുന്നേറുക, അതിനാൽ തന്നെ സന്തോഷം.

പരിസ്ഥിതി നാശം സംഭവിക്കാതെ ഒരു പ്രവർത്തനവുമില്ല! നാം തിരഞ്ഞെടുക്കേണ്ടത്‌ തമ്മിൽ ഭേദം തൊമ്മനെയല്ലെ? അതുകൊണ്ടാണ്‌ ഭരണകൂട വാദത്തെ കാക്കര പിൻതാങ്ങിയത്‌.

ആതിരപ്പള്ളി പദ്ധതിയുടെ ലാഭനഷ്ട കണക്കുകളേക്കാൾ പദ്ധതിയെ എതിർക്കുന്നവർ ഉന്നയിക്കുന്ന കാര്യങ്ങളിലെ പൊള്ളത്തരമാണ്‌, എന്നെ കൂടുതൽ ആകർഷിചത്‌. വെള്ളച്ചാട്ടം നിലയ്‌ക്കും, പുഴയിലെ ഒഴുക്കിനും അളവിനും മാറ്റം വരും, മത്സ്യ സമ്പത്തിനെ ബാധിക്കും, ആദിവാസികൾ, വനം ...

ആദിവാസികളെ പരിഹാസപാത്രമാക്കുന്നത്‌, സത്യത്തിൽ ആദിവാസിപ്രേമികളലെ? ആദിവാസികൾ കാട്ടിൽ തന്നെ ജീവിക്കണമെന്ന്‌ എന്തിനാ ഇവർ വാശിപിടിക്കുന്നത്‌. 19 പേർക്ക്‌ സർക്കാർ ജോലിയും ഓരൊ ഏക്കർ കൃഷിഭൂമിയും നൽകി ഇവരെ “നാട്ടിൽ” താമസ്സിപ്പിച്ച്‌ നമ്മളെപോലെ ജീവിക്കാനുള്ള അവകാശം / ആർജ്ജവം ഇവർക്ക്‌ പകർന്ന്‌ നൽകണം (പദ്ധതി വന്നാലും ഇല്ലെങ്ങിലും). ഒരു തലമുറ മുൻപ്‌ കാടിറങ്ങിയവരുടെ മക്കൾ ഇന്ന്‌ ചലക്കുടിയിലും കൊടകരയിലും പഠിക്കുകയും ജോലി ചെയുകയും ചെയുന്നു.

ബദൽ സ്രോതസ്സുകൾക്കെതിരെയും ഇതെ പ്രകൃതിസ്നേഹികൽ കുരിശ്ശുയുദ്ധം പ്രഖ്യാപിച്ചിരിക്കയല്ലെ? ഇവർ എതിർക്കാത്ത ഒരു നിർമാണ പദ്ധതി ഈയടുത്തകാലത്തുണ്ടായിട്ടുണ്ടോ? പരിസ്ഥിതി വാദികളെ “പട്ടിണിക്കിടുന്ന ഭീകരവാദികളായി ഞാൻ കാണുന്നില്ല, പക്ഷെ പലപ്പൊഴും ”തോന്നിയിട്ടുണ്ട്‌“, ചുമ്മാ എതിർക്കാൻ വേണ്ടി എതിർക്കുന്നതല്ലെ? ആതിരപ്പള്ളിയ്‌ക്ക്‌ പകരമായി ഇവർ മുന്നോട്ട്‌ വെയ്ക്കുന്നത്‌, C.F.L, പ്രസരണ നഷ്ടം കുറയ്‌ക്കൽ, ”നിലവിലെ“ താപനിലയങ്ങളിലെ കൂടുതൽ ഉല്പാദനം, ഉപയോഗം കുറക്കൽ.... പ്രതേകം ശ്രദ്ധിക്കുക, പുതിയ ഒരു പാദ്ധതിയും ശുപാർശ്ശ ചെയ്യുന്നില്ല. കാരണം വളരെ വ്യക്തമാണല്ലൊ, ഭരണകൂടം പുതിയ പാദ്ധതി കൊണ്ടുവരിക, അതിന്റെ പരിപ്പെടുത്ത്‌ തരാം!!!

ഭരണകൂടം എല്ലാ ചുമതലയും നിറവേറ്റിയിട്ടാണ്‌ ആതിരപ്പള്ളിയിൽ കൈവെച്ചത്‌ എന്ന്‌ ഞാൻ വിശ്വസിക്കുന്നില്ല പക്ഷെ ഭരണകൂടം എന്ത്‌ തുടങ്ങിയാലും എതിർക്കാനായി കുറച്ച്‌ പരിസ്ഥിതി പ്രവർത്തകർ ഇറങ്ങിതിരിച്ചാൽ, കുറെ വിവാദങ്ങൽ ബാക്കി...

ഷൈജൻ കാക്കര said...

വഴിപോക്കൻ

കുന്നും വെള്ളവും അവിടെയുണ്ടാകും....

പ്രദീപ്‌,

ഏയ്‌, പ്രദീപിനുള്ളത്‌ മാറ്റിവെച്ചിട്ടുണ്ട്‌ .....

ഷൈജൻ കാക്കര said...

കുറച്ച്‌ ഞഞ്ഞാപിഞ്ഞാ കണക്കുകൾ കൂടി

natural forest 28.4 Ha ONLY
reserved forest plantations - 36.8 Ha
riber bed 39.2 Ha
total submerged area - 104.4 Ha
partially damaged area - 34 Ha
total project area - 138 Ha only

2 generator with the capacity of 80 MW
2 generator with the capacity of 1.5 MW as toe power house

source of water - utilization of water release from Poringalkuthu powerhouse, spill from Poringalkuthu dam and the inflow from 26 square kilometer of its own catchment, downstream of Poringalkuthu dam.

Anonymous said...

കാക്കര, ചാര്‍വാകന്‍-വൈദ്യുതി ഇഷ്ടം പോലെ വേണം, മിതമായ വിലയ്ക്ക് നല്‍കാനാകണം, എങ്കില്‍ താനേ വ്യവസായങ്ങള്‍ വളരും. ഇന്‍ഡ്യ ഒരു കാര്‍ഷികരാജ്യം തന്നെയാണ് സംശയമില്ല. പക്ഷേ കൃഷിക്കൊപ്പം വ്യവസായങ്ങള്‍ കൂടി വന്നാലേ കാലാനുസൃതമായി നമുക്കു ജീവിക്കാനാകൂ. ഇപ്പോള്‍ അനുഭവിക്കുന്ന ജീവിതസൗകര്യങ്ങള്‍ വേണ്ടന്നു വയ്ക്കാന്‍ നാമാരും തയ്യാറാവില്ല.നന്ദന സുചിപ്പിച്ചതുപോലെ നമുക്കേല്ലാവര്‍ക്കും തൊഴിലവസരങ്ങള്‍ കൂടിയേ തീരൂ.പക്ഷേ പ്രകൃതിയെ കൊന്നുകൊണ്ടാകരുത് ഒന്നും. ചാര്‍വാകന്‍ പറഞ്ഞതുപോലെ സര്‍വ്വജീവജാലങ്ങളുടേയും പാരസ്പര്യം, സന്തുലിതാവസ്ഥ ഇതൊന്നും നമ്മള്‍ ഒന്നിനു വേണ്ടിയും നശിപ്പിക്കുവാനും പാടില്ല. ചുരുക്കത്തില്‍ രണ്ടുംകൂടി ഒന്നിച്ച് നടത്തുവാന്‍ കഴിഞ്ഞാല്‍, കഴിഞ്ഞാല്‍ മാത്രം അത് വിജയമായിരിക്കും. പക്ഷേ, ഒരു കുഴപ്പവും വരുത്താതെ എല്ലാം ചെയ്യാം എന്നു പറയുന്നത് മുന്നനുഭവങ്ങള്‍ വച്ച് ആര്‍ക്കും വിശ്വസിക്കാനാവില്ല. അങ്ങനെ ചെയ്യാമെങ്കില്‍ അതിനെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിച്ച് അവരുടെ ആശങ്കകള്‍ അകറ്റാനുള്ള ബാദ്ധ്യതയും അതു പാലിക്കാനുള്ള ചുമതലയും സര്‍ക്കാരിനുണ്ട്. ഇതൊന്നും ഇവിടെ നടക്കാത്ത കാര്യങ്ങളാണ്. അതിന്റെ പേരില്‍ കുറേപ്പേര്‍ മത്സരിച്ച് സമ്പാദിക്കും അത്ര തന്നെ.

പിന്നെ പ്രകൃതി സ്‌നേഹികള്‍ എല്ലാവരും പിന്തിരിപ്പന്മാരല്ല കാക്കര. 5 വര്‍ഷം മുമ്പ് മരിച്ചു പോയ കെ.വി.സുരേന്ദ്രനാഥ് എന്ന മുന്‍ എം. പി/എം.എല്‍. എ യെക്കുറിച്ച് കേട്ടിട്ടുണ്ടോ?ഇത്തരം വിഷയങ്ങളില്‍ അഗാധപാണ്ഡിത്യമുള്ള ആളായിരുന്നു അദ്ദേഹം. പഞ്ചവത്സര പദ്ധതികള്‍ പ്രകാരം ഓരോ പ്രദേശത്തിനും വേണ്ട ചെറിയ ചെറിയ hydroelectric project കള്‍ ആണ് കേരളത്തിന് ഏറ്റവും അനുയോജ്യമെന്നും പ്രകൃതിയെ നശിപ്പിക്കാതെ അതെങ്ങനെ നടപ്പാക്കാമെന്നും മറ്റും അദ്ദേഹം എഴുതിയത് വായിച്ചിരുന്നു.(ഓര്‍മ്മയില്‍ നിന്നാണ് എഴുതുന്നത്) .

പിന്നെ ആദിവാസികളെ എന്നും കാട്ടില്‍ നിര്‍ത്തണോ എന്ന കാക്കരയുടെ ചോദ്യം ന്യായമാണ്. അവരെ പുതുലോക ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു വരേണ്ടതുണ്ട്. അവര്‍ക്കൊക്കെയാണ് യഥാര്‍ത്ഥത്തില്‍ സംവരണം വേണ്ടത്. ഇടുക്കിയിലും അട്ടപ്പാടിയിലും മറ്റുമുള്ള 100 ഓളം ട്രൈബല്‍ കുട്ടികളെ താമസവും ഭക്ഷണവും വസ്ത്രവും സൗജന്യമായി നല്‍കി വിദ്യാഭ്യാസം ചെയ്യിക്കുന്ന ഒരു സ്വാമിജിയെ എനിക്കറിയാം. സര്‍ക്കാരില്‍ നിന്നു കിട്ടുന്ന ഗ്രാന്റ് തികയാത്തതിനാല്‍ സുമനസ്സുകളുടെ സഹായത്താലാണ് അദ്ദേഹം അതു നടത്തിപ്പോരുന്നത്. ആ കുട്ടികളുടെ ബുദ്ധിനിലവാരം തുലോം കുറവാണത്രെ. കഠിനപരിശ്രമം നടത്തയാലും നാട്ടുക്കുട്ടികളുടെ ഒപ്പമെത്തിക്കാന്‍ മിയ്ക്കപ്പോഴും കഴിയാറില്ല എന്ന് അദ്ദേഹം ഒരിക്കല്‍ പറഞ്ഞിരുന്നു. പാസ്സായാല്‍ ഉടന്‍ ജോലി കിട്ടും, പക്ഷേ പാസ്സാകാനാകണ്ടേ?(പഠിക്കുന്നവര്‍ ഒട്ടുമില്ല എന്നല്ല )ഇതുപോലെ മനസ്സിരുത്തി ശ്രമിച്ചാല്‍ അവരുടെ അടുത്ത തലമുറകളെങ്കിലും നമ്മെപ്പോലെ ജീവിക്കും.

ഒരുപാടെഴുതിക്കൂട്ടി......

ഷൈജൻ കാക്കര said...

മൈത്രേയി,

പ്രകൃതിക്ക്‌ ഒരു കോട്ടവും തട്ടാതെ വൈദ്യുതിഉല്പാദിപ്പിക്കമെന്ന്‌ കാക്കരയും വിശ്വസിക്കുന്നില്ല.

പ്രകൃതിസ്നേഹികൾ “എല്ലാവരും” പിൻതിരിപ്പന്മാർ ആണെന്നൊ കപട പ്രകൃതി സ്നേഹികൾ ആണെന്നൊ ഞാൻ കരുതുന്നില്ല. പക്ഷെ കുറച്ചാളുകൽ ഒന്നുകിൽ വേറിട്ട്‌ ചിന്തിക്കുന്നതിന്റെ പരിണതഫലമൊ അല്ലെങ്ങിൽ തെറ്റിദ്ധാരണയുടെ ഫലമൊ പിൻതിരിപ്പന്മാരായി മാറുന്നു.

കെ.വി സുരേന്ദ്രനാഥ്‌ ചെറുകിട വൈദ്യുത പദ്ധതിയെ അനുകൂലിച്ചു, സന്തോഷം. പക്ഷെ അതിരപ്പള്ളി പദ്ധതിയെ എതിർക്കുന്നവർ പറയുന്നത്‌ ശ്രദ്ധിക്കുക. അവരുടെ വെബ്സൈറ്റിൽ നിന്ന്‌;

Do we still need the Dam?
It may also be noted that while the proposal for the Athirappilly project, to generate 163 MW of power to cope with the deficit during peak loading from 6 pm to 10 pm, was framed sometime in 1995, Kerala had as many as 16 hydroelectric projects under different stages of construction; 14 of them started in the 1980s and, one each in 1976 and 1993. Nine of them have been completed since then yielding around 300 MW. More than what is expected off the Athirappilly project!

30 വർഷം കൊണ്ട് നമ്മുടെ ഉപഭോഗം വർദ്ധിച്ചത്‌ ഇവർ കാണുന്നില്ല!!!!

K.S.E.B യുടെ സ്വന്തം വെബ്സൈറ്റിൽ പോലും ഒരു വിവരണം കൊടുക്കാത്ത സർക്കാർ ജനങ്ങളെ ബോധവത്ക്കരിക്കെ!!! അവർ രാഷ്ട്രീയം പറഞ്ഞ്‌ കളിച്ചും ചിരിച്ചും അഞ്ച്‌ കൊല്ലം തീർക്കും....

Unknown said...

abhinandanangal.........

ഷൈജൻ കാക്കര said...

അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി

“33.3% കൂടിയാൽ സംവരണം 56 ശതമാനം?” എന്ന എന്റെ പുതിയ പോസ്റ്റിലേക്ക് സ്വാഗതം

http://georos.blogspot.com/2010/03/333-56.html

ഷൈജൻ കാക്കര said...

ആതിരപ്പള്ളി പദ്ധതിയ്‌ക്ക്‌ പിന്നേയും ജീവൻ വെച്ചു...

മന്ത്രി ബാലനും അതിന്റെ പിന്നിൽ പ്ര്വർത്തിച്ചവർക്കും അഭിനന്ദനങ്ങൾ...

വിദഗ്‌ധ സമിതിക്ക്‌ കിട്ടിയ അഞ്ച് പരാധികളിൽ നാലെണ്ണം അടിസ്ഥാനമില്ലാത്തത്‌, തള്ളികളഞ്ഞിരിക്കുന്നു...

വെള്ളച്ചാട്ടം നിലനിൽക്കുമെന്ന്‌ - സമിതി...

കേരളമല്ലെ പുതിയ പരാധികൾ വരുമായിരിക്കും, വിവാദമാണല്ലോ നമ്മുടെ വ്യവസായം!

ഷൈജൻ കാക്കര said...

അതിരപ്പിള്ളി വൈദ്യുതി പദ്ധതി സംബന്ധിച്ച് കേന്ദ്ര വനം^പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് വകുപ്പുമന്ത്രി ജയറാം രമേശ് 'മാധ്യമ'ത്തോട് പറഞ്ഞു. പദ്ധതിയുടെ പാരിസ്ഥിതിക അനുമതി റദ്ദാക്കാതിരിക്കാന്‍ കെ.എസ്.ഇ.ബിക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് വിശദമായ മറുപടി ലഭിച്ചതിനാല്‍ തീരുമാനം വൈകില്ലെന്ന് മന്ത്രി പറഞ്ഞു.

http://www.madhyamam.com/story/%E0%B4%85%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF-%E0%B4%AA%E0%B4%B0%E0%B4%BE%E0%B4%A4%E0%B4%BF%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D-%E0%B4%A4%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF-%E0%B4%85%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AE-%E0%B4%A4%E0%B5%80%E0%B4%B0%E0%B5%81%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%82-%E0%B4%89%E0%B4%9F%E0%B4%A8%E0%B5%8D%E2%80%8D

ഷൈജൻ കാക്കര said...

മംഗളം വാർത്ത...

http://mangalam.com/index.php?page=detail&nid=301576&lang=malayalam

"ആരെല്ലാം അനുമതി നല്‍കിയാലും ഞാനീ പദ്ധതിക്കു സമ്മതിക്കില്ലായെന്നാണു ജയ്‌റാം രമേശ്‌ പറയുന്നത്‌. തന്റെ ഉദ്ദേശ്യം എന്താണെന്നു വ്യക്‌തമാക്കാന്‍ മന്ത്രി തയാറാവണം. പദ്ധതിക്ക്‌ അംഗീകാരം നല്‍കേണ്ടതു മന്ത്രിയല്ല. അതിനാണു ലക്ഷക്കണക്കിനു രൂപ കൊടുത്ത്‌ ഓരോ വകുപ്പുകളെ പരിപാലിക്കുന്നത്‌. - ബാലന്‍ പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി"

ഷൈജൻ കാക്കര said...

http://mangalam.com/index.php?page=detail&nid=303195&lang=malayalam

"ഇടതുസര്‍ക്കാര്‍ 163 മെഗാവാട്ട്‌ വൈദ്യുതി ഉല്‍പ്പാദനം ലക്ഷ്യമിട്ടു പൊടിതട്ടിയെടുത്ത അതിരപ്പിള്ളി പദ്ധതി ഉടനെങ്ങും നടപ്പാകില്ലെന്ന്‌ ഉറപ്പായി. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍ പദ്ധതിക്കെതിരേ രംഗത്തിറങ്ങിയതാണു കാരണം."
---
ഇതൊക്കെയായിരിക്കും ബാലൻ ആരോപിച്ച രാഷ്ട്രീയ ഗൂഢാലോചന... L.D.F ഭരിക്കുമ്പോൾ ഒരു പദ്ധതി വരിക, അത്‌ ഏതായാലും വേണ്ടാ...

ഷൈജൻ കാക്കര said...

ആതിരപ്പള്ളിക്കെതിരെ കേന്ദ്രമന്ത്രിമാർ, U.D.F നിലപാട്‌ വ്യക്തമാക്കണം - പിണറായി

കുടെയുള്ളവരും ചതിച്ചു, തിരഞ്ഞെടുപ്പിൽ തോറ്റാൽ ചതിച്ചവരുടെ പേർ പുറത്ത്‌ പറയും - ബാലൻ

ചക്കളത്തി പോരാട്ടം ആരംഭിച്ചുവല്ലേ....

നനവ് said...

ഈ ഭൂമിയിലെ കോടാനുകോടി ജീവജാലങ്ങളിൽ ഒന്നുമാത്രമാണ് മനുഷ്യൻ...ഈ ജീവജാലങ്ങളും മണ്ണ് വായു വെള്ളം തുടങ്ങിയ അജൈവവസ്തുക്കളും ചേർന്ന പരസ്പരബന്ധങ്ങളുടെതായ വലിയൊരു വലയാണിവിടത്തെ ജൈവലോകം.മറ്റെല്ലാ വലക്കണ്ണികളെയും പോലെ ഒരു കണ്ണി മാത്രം മനുഷ്യനും.എല്ലാം മനുഷ്യന്റെ സുഖസൌകര്യത്തിനുവേണ്ടി മാത്രമുള്ളതാണെന്നു ചിന്തിക്കുമ്പോൾ കാൽക്കീഴിലെ മണ്ണാണ് ഒലിച്ചുപോകുന്നതെന്നറിയുക.ചവിട്ടിനിൽക്കാൻ ഒരു മണ്ണില്ലെങ്കിൽ എങ്ങനെയാണ് ഒരിക്കലുമവസാനിക്കാത്ത ആർത്തിയുടെതുമാത്രമായ,മാനവികത തൊട്ടുതീണ്ടാത്ത വികസനങ്ങൾ നടത്തുക..?പ്രകൃതി എന്തെന്ന് ആഴത്തിൽ മനസ്സിലാക്കാൻ ശ്രമിക്കാതെ,ഇന്നിന്റെ ലാഭനഷ്ടക്കണക്കുകൾ കൂട്ടിയും കുറച്ചും മാത്രം വികസനപ്പേക്കൂത്തുകൾ അരങ്ങേറിയപ്പോൾ കാലാ‍വസ്ഥാവ്യതിയാനമായി കൃഷിനാശമായി ...വൻ ദുരന്തങ്ങൾ എത്തിക്കഴിഞ്ഞിട്ടും നമുക്ക് നമ്മുടെ വികസനസങ്കൽ‌പ്പങ്ങൾ മാറ്റാൻ നേരമായില്ലേ?...അതിരപ്പള്ളി എന്ന അതിമനോഹാരിതയെ നിലനിർത്തുന്നതിലുമപ്പുറം,അവിടെ കരാറുകാർക്കും രാഷ്ട്രീയക്കാർക്കും കുറെ കോടികൾ കീശയിലാക്കുകയെന്ന ദുഷ്ടലാക്കോടെ ഒരു വിനാശപദ്ധതി കൊണ്ടുവരാൻ നോക്കുമ്പോൾ ,നഷ്ടമാകുന്ന വനത്തെപ്പറ്റിപ്പോലുമാലോചിക്കാതെ അതിനെ കഥയറിയാതെ പിന്തുണക്കുമ്പോൾ,തന്റെയും പിന്തലമുറകളുടെയും ജീവിക്കാനുള്ള അവകാശം നിഷേധിക്കലാണു നടക്കുന്നത്.ആഗോളതാപനം മരമാണ് ഒരേയൊരുത്തരമെന്നകാര്യം കേരളത്തിനു പുറത്ത് എക്സ്പ്രസ് ഹൈവേകളിൽ ഏ.സി.കാറുകളിൽ ജീവിക്കുമ്പോൾ മറക്കരുത്. 30% വനം വേണ്ടിടത്ത് ഇന്നുള്ളത് വെറും 3% മാത്രമാണ്.അതും അഹമഹമികയാ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.....
കേരളത്തിൽ ഇപ്പോൾ ആവശ്യത്തിലും എത്രയൊ അധികം വൈദ്യുതി ഉത്പാദിപ്പിക്കുകയും വൈദ്യുതി വിൽക്കുക കൂടിയും ചെയ്യുന്നുണ്ട്.ഏറ്റവുമധികം വൈദ്യുതി ധൂർത്തടിക്കുന്നവരാണ് മലയാളികൾ .ജ്വല്ലറികൾ ,പരസ്യബോർഡുകൾ ,ആഘോഷങ്ങൾ തുടങ്ങിയവയിൽ മാത്രമല്ല വീടുകളിലും എത്രയോ മെഗാവാട്ടുകൾ ധൂർത്തടിക്കപ്പെടുന്നു.ഇതൊക്കെ അവസാനിപ്പിക്കേണ്ട കാലമായി.പ്രസാരണവിതരണ നഷ്ടമാണെങ്കിൽ പറയുകയും വേണ്ട.. ഉപഭോഗം കുറപ്പിക്കാനല്ല,കൂട്ടിക്കാനാണ് എപ്പോഴും വകുപ്പിന്റെ ശ്രമവും..പരിസ്ഥിതിനാശം ഉണ്ടാക്കാതെ, ചപ്പുചവറിൽനിന്നും ,ഇഷ്ടം പോലെ ലഭിക്കുന്ന സൂര്യോർജ്ജത്തിൽനിന്നും വൈദ്യുതി ഉണ്ടാക്കാമെന്ന കാര്യവും എല്ലാവരും വിസ്മരിക്കുകയാണ്.....
ഭൂമി എന്ന കറവപ്പശുവിന്റെ പാൽമാത്രം കറന്നുകുടിച്ച് ജീവിക്കുന്നതിനു പകരം ചോരയും നീരും മജ്ജയും മാംസവുമത്രയും ഊറ്റിയെടുക്കലാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.ഈ പോക്ക് ആത്മഹത്യയിലേക്ക് മാത്രമാണ്.സർവ്വനാശത്തിന്റെതു മാത്രമാണ്.....ഈ പോക്കിന്റെ ഗതിവേഗം കൂട്ടണോ കുറയ്ക്കണോ?...സ്വയം ചിന്തിക്കുക..പ്രകൃതിക്കുവേണ്ടിയല്ല അവനവനുവേണ്ടി..
ജീവന്റെ പുസ്തകത്തിൽ മെഗാവാട്ടുകളോ ഏ.സി.കാറുകളോ ‘കുപ്പികളോ‘ഇല്ല..അവിടെയുള്ളത് കുളിർകാറ്റും ശുദ്ധജലവും ആഹാരവും ആരോഗ്യകരമായ പാരസ്പര്യങ്ങളുമൊക്കെയാണ്.ഇവയൊക്കെ നിലനിർത്തുകയെന്നത് വിവേകപൂർവ്വം ചിന്തിക്കാനുള്ള ശേഷി ലഭിച്ചിരിക്കുന്ന മനുഷ്യൻ എന്ന ജീവജാതിയുടെ കടമ കൂടിയാണ്.....

ഷൈജൻ കാക്കര said...

നനവ്‌... ആതിരപ്പള്ളി പദ്ധതി വന്നാൽ ഒരു മഹാവിപത്ത്‌ ചാലക്കുടിപുഴയിലും പരിസരത്തും സംഭവിക്കും. അത്‌ എങ്ങനെ, എവിടെ, സത്യമാണൊ എന്നൊന്നും ആരും പറയുന്നില്ല.

എല്ലാ പദ്ധതികളും രാഷ്ട്രീയക്കാർക്കും കരാറുക്കാർക്കും പണം അടിച്ചുമാറ്റാനുള്ള ഒരു വഴിയാണ്‌. ഏറ്റവും ചുരുങ്ങിയത്‌ പണം അടിച്ചുമാറ്റൽ മാത്രമാണ്‌ ലക്ഷ്യമെങ്ങിൽ കേരളം മുഴുവനും വനവൽക്കരണം എന്നും പറഞ്ഞ്‌ ഒരു പദ്ധതിയുണ്ടാക്കിയാൽ പോരെ?

കേരളത്തിനുപുറത്തുള്ളവർ എല്ലാവരും എ.സി കാറുകളിൽ സഞ്ചരിക്കുന്നവരാണെന്നും ഇനി അങ്ങനെ സഞ്ചരിക്കുന്നവർക്ക്‌ മണ്ണിന്റെ മണം തിരിച്ചറിയുകയുമില്ല എന്ന ഒരു ധ്വനിയും കമന്റിൽ കണ്ടു...

ജീവന്റെ പുസ്തകത്തിൽ മെഗാവാട്ടുകളൊന്നും കാണുകയില്ല, ശരിയായിരിക്കം പക്ഷെ മനുഷ്യരുടെ പുസ്തകത്തിൽ വെളിച്ചമുണ്ടാകും, അതിന്‌ മെഗാവാട്ടുകൾ തന്നെ വേണം. അതും വില കുറവിൽ തന്നെ.

ഇപ്പോൾ മെഗാവാട്ടുകളെക്കാൽ പ്രകൃതിയെ പറ്റി വാചാലനായ ബിനോയ് വിശ്വം 76 ലോകരാജ്യങ്ങൾ ചുറ്റിയടിച്ച്‌ കണ്ടത്‌ കാളവണ്ടിയിൽ അല്ലല്ലോ?

ഷൈജൻ കാക്കര said...

mangalam news...

ന്യൂഡല്‍ഹി: ആതിരപ്പള്ളി പദ്ധതിക്ക്‌ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ഉടന്‍ ഉണ്ടാകുമെന്ന്‌ പ്രതീക്ഷിക്കുന്നതായി കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്‌ജ മന്ത്രി ഫാറൂഖ്‌ അബ്‌ദുള്ള. കേന്ദ്ര പരിസ്‌ഥിതി മന്ത്രി ജയറാം രമേശുമായി ഇക്കാര്യം ചര്‍ച്ച ചെയ്‌തു. ചര്‍ച്ചകള്‍ ഇനിയും തുടരും. ആതിരപ്പിള്ളി പദ്ധതി സംബന്ധിച്ച്‌ ഉന്നയിച്ച ആരോപണങ്ങളില്‍ വിദഗ്‌ധ സംഘം നടത്തിയ പരിശോധനയില്‍ കഴമ്പില്ലെന്ന്‌ കണ്ടെത്തിയിരുന്നു. ജൈവ വൈവിധ്യത്തിന്‌ ഹാനികരമാകുന്ന പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന്‌ കണ്ടെത്തിയാല്‍ പദ്ധതിക്ക്‌ അനുമതി നല്‍കാനാവുമെന്നും ഫാറൂഖ്‌ അബ്‌ദുള്ള പറഞ്ഞു.

ഇലക്ട്രിസിറ്റി വര്‍ക്കര്‍ said...

കേരള സർക്കാരും വൈദ്യുതി ബോർഡും പരിസ്ഥിതി പ്രശ്നങ്ങളെപ്പറ്റി ശരിക്കും ബോധവാന്മാരാണ്. വൈദ്യുതി ഉത്പാദനം ഒഴിവാക്കാൻ ആകാത്തത്കൊണ്ട് ഏറ്റവും കുറവ് മാത്രം പാരിസ്ഥിതികമായ നഷ്ടം ഉണ്ടാക്കുന്ന പദ്ധതികളാണ് നടപ്പിലാക്കുവാൻ ശ്രമിക്കുന്നത്. എതിർക്കുന്നവർ മറ്റെന്ത് വഴി എന്ന് കൂടി വിശദീകരിക്കണം. സ്ഥിരം പറയുന്ന ഒന്നോ അരയോ മെഗാവാട്ടിന്റെ ചെറുജലവൈദ്യുത പദ്ധതികൾ കേരളത്തിന്റെ വൈദ്യുത ആവശ്യങ്ങൾ പരിഹരിക്കുവാൻ പര്യാപ്തമല്ല

ഷൈജൻ കാക്കര said...

KSEBWA-CITU... അഭിപ്രായത്തിന്‌ നന്ദി...

KSEB യുടെ ഔദ്യോഗിക വെബ്സൈറ്റിലോ ഒരു ഉത്തരവാദിത്തപ്പെട്ട ഒരു സംഘടന എന്ന നിലയിൽ താങ്ങളുടെ പോസ്റ്റിലോ അതിരപ്പള്ളി പദ്ധതിയെ പറ്റിയുള്ള ആധികാരികമായ വസ്തുതകൾ കാണുന്നില്ല. ഈ പദ്ധതിയെ എതിർക്കുന്നവർ വസ്തുതകൾ വളച്ചോടിച്ച്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. സുതാര്യതകുറവും വിരുദ്ധ അഭിപ്രായങ്ങൾക്ക്‌ സാധ്യത വർദ്ധിപ്പിക്കുന്നു.

ഷൈജൻ കാക്കര said...

പുതിയ പരാതി നമുക്ക്‌ കണ്ടുപിടിക്കണം...
ഡാമിൽ കെട്ടി കിടക്കുന്ന് വെള്ളത്തിൽ അണുക്കളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്‌...
അപ്പോൾ ഒരു പുതിയ പഠനം...
അങ്ങനെ പഠനം നടത്തുന്നവർക്കെങ്ങിലും ഒരു ഗുണം കിട്ടട്ടെ...

http://mangalam.com/index.php?page=detail&nid=382959&lang=malayalam

"അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി നടപ്പാക്കാനാവശ്യമായ നീരൊഴുക്കു ചാലക്കുടി പുഴയിലുണ്ടെന്നുകാട്ടി കേന്ദ്ര ജലകമ്മിഷന്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയത്തിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണു പദ്ധതിക്ക്‌ അനുകൂല റിപ്പോര്‍ട്ട്‌ നല്‍കിയത്‌. "

ഭായി said...

###ഒന്നോ രണ്ടോ വർഷം കഴിയുമ്പോൾ, ഇന്നത്തെ പരിസ്ഥിതി മന്ത്രി ജയറാം രമേഷ്‌ നാളത്തെ വൈദ്യുതി മന്ത്രിയൊ മറ്റൊ ആയി ആതിരപ്പള്ളി പദ്ധതിക്ക്‌ തറക്കല്ല്‌ ഇടുവാൻ വരുമ്പോൾ സാറ്‌ “തറപണി” ചെയ്യരുത്‌!###

അദ്ദാണ്!!
ഇത് വാൽക്കഷണമല്ല. ഇതാണ് തലക്കഷണം. :)

ഷൈജൻ കാക്കര said...

http://www.manoramanews.com/cgi-bin/MMOnline.dll/portal/ep/mmtvContentView.do?contentId=10029436&programId=0&tabId=14&contentType=EDITORIAL&BV_ID=@@@