Wednesday 17 December 2014

തീവ്രവാദത്തിന് ഒരു മുഖമേയുള്ളൂ...

 
1. മതവും രാഷ്ട്രീയവും വേർതിരിഞ്ഞ് ഒഴുകട്ടെ... സ്റ്റേറ്റ് മതത്തിനേയും രാഷ്ട്രീയത്തേയും കൈകാര്യം ചെയ്യട്ടെ... മതം സ്റ്റേറ്റിനെ കൈകാര്യം ചെയ്യാൻ ഇടവരരുത്... രാഷ്ട്രീയം ജനാധിപത്യപരമായി സ്റ്റേറ്റിന്റെ കൈയ്യാളുകളാകട്ടെ... മതവും രാഷ്ട്രീയവും എവിടെയൊക്കെ ഇടകലരുന്നുണ്ട്... അവിടെയൊക്കെ വർഗ്ഗീയതയും തീവ്രവാദവും കൂടെയുണ്ട്...

2. സ്വന്തം മതത്തെ ഹൈജാക്ക് ചെയ്യുന്നവരെ അതിനേക്കാൾ ശക്തിയിൽ തള്ളിപറയാൻ ആ മതത്തിലെ എല്ലാവർക്കും ബാധ്യതയുണ്ട്... അതിപ്പൊൾ എല്ലാ ദിവസം രാവിലെ വേണോ രാത്രി വേണോ എന്നൊക്കെ വിശ്വാസികൾക്ക് തീരുമാനിക്കാം... ഹൈജാക്ക് ചെയ്യുന്നവർക്ക് അങ്ങനെ പ്രത്യേകിച്ച് സമയമൊന്നുമില്ല... എന്ന് മറക്കരുത്...

3. തീവ്രവാദികൾ എപ്പോഴും തോക്ക് അന്യർക്ക് നേരെ തിരിച്ച് വെയ്ക്കില്ല... ബുദ്ധിയില്ലാത്തവരാണ്... ഒരിക്കൽ വളർന്നാൽ പാല് കൊടുത്ത കൈയ്ക്ക് തന്നെ കൊത്തും... അതിപ്പൊൾ നാട്ടിലെ സ്വന്തം വീട്ടിലെ കവലചട്ടമ്പിയായാലും... നാട്ടാരെ തല്ലുമ്പോൾ അതുകൊണ്ടാണ് ഇതുകൊണ്ടാണ് എന്നൊക്കെ പറഞ്ഞ് ചട്ടമ്പിയെ സംരക്ഷിച്ചവരെ തന്നെ മറ്റൊരു നാൾ ചട്ടമ്പി എടുത്തിട്ട് പെരുമാറും...

4. തീവ്രവാദത്തിന് ഒരു മുഖമേയുള്ളൂ... ആ മുഖം മനുഷത്വരഹിതമാണ്... അതിനെ തള്ളിക്കളയുക... തീവ്രവാദത്തിന് അവർ പറയുന്ന ന്യയങ്ങൾ നിലനിൽപ്പിനായുള്ള ഉഡായിപ്പുകളാണ്... അവരുടെ ക്രൂരതയ്ക്ക് നമ്മളേയും ഉത്തരവാദികളാക്കുക... നമ്മളേയും ഒരു പരിചയാക്കി തീവ്രവാദം പടർത്തുക... വെട്ട് കൊള്ളുന്നത് പരിചകൾക്കാണല്ലോ...

5. അന്യന്റെ നാട്ടിൽ തീവ്രവാദം വളരുമ്പോൾ... അതിന്റെ ന്യായങ്ങൾ ചികയുന്ന സുഖമൊന്നുമുണ്ടാകില്ല സ്വന്തം പറമ്പിലേക്കെത്തുമ്പോൾ... അതുകൊണ്ട് തീവ്രവാദമായാലും ഫാസിസമായാലും മാവോയിസമായാലും അക്രമരാഷ്ട്രീയമായാലും... ഒരൊറ്റ തീരുമാനമെ നമുക്കുണ്ടാകാവു... അക്രമത്തെ, അത് ചെറുതായാലും വലുതായാലും അംഗീകരിക്കില്ല... വർഗീയത അത് ചെറുതായാലും വലുതായാലും അംഗീകരിക്കില്ല... ഫാസിസത്തെ മുളയിലെ നുള്ളുക...

താലിബാൻ മതഭ്രാന്തന്മാരുടെ കൈയ്യിലകപ്പെട്ട ആ കുട്ടികൾക്ക് അവരുടെ അദ്ധ്യാപകർക്കും ആദരാഞ്ജലികൾ... കൂടെ മലാലയൊക്കെ പാശ്ചാത്യരുടെ കൺകെട്ട് വിദ്യയാണെന്നൊക്കെ പുലമ്പിയിരുന്നവർക്കുള്ള മറുപടിയാണ് പാക് താലിബാൻ സ്കൂളിൽ നടത്തിയ നരനായാട്ട്... ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം എന്ന് പാകിസ്ഥാനെ ലേബലടിക്കുമ്പോൾ പാകിസ്ഥാൻ കെറുവിച്ചിട്ട് കാര്യമില്ല... ഭീകരവാദത്തെ തുടച്ചുനീക്കുക... ലേബൽ താനെ പൊളിഞ്ഞോളും...

ലേബൽ... ഇപ്പോൾ താലിബാൻ നാളെ ആരുമാകാം...

Thursday 4 December 2014

ജാരസന്തതികൾ ഡൽഹി ഭരിക്കണോ...

നിരഞ്ജൻ ജ്യോതി രാജി വെയ്ക്കരുതെന്നാണ് എന്റെ അഭിപ്രായം... സംഘികളുടെ ഉള്ളിലിരുപ്പ് പുറത്തുവരേണ്ടത് ജനാധിപത്യ ഇന്ത്യയുടെ ആവശ്യമാണ്... അതുകൊണ്ട് തന്നെ ഈ വക വർഗ്ഗീയ കോമരങ്ങൾ വെള്ളി വെളിച്ചത്തിൽ തന്നെ നിൽക്കണം... അതുകൊണ്ട് തന്നെയാണ്... ചില സമയയത്ത് ചില സംഘികളുടെ വർഗ്ഗീയ വിഷത്തിന് മറുപടി നൽകി ഷെയർ ചെയ്യുന്നതും... അപ്പോൾ ചില സുഹൃത്തുക്കൾ ചോദിക്കും... കാക്കരയ്ക്ക് വേറെ പണിയില്ലേയെന്ന്... സംഘികൾ എന്താണെന്ന് നാലാളെയറിക്കുന്നതും എന്റെ പണിയാണല്ലോ...

കൃസ്ത്യാനികളും മുസ്ലീമുകളും ഇന്ത്യക്കാരല്ല... വരത്തരാണ്... ഇന്ത്യ ഹിന്ദുക്കളുടേതാണ്... മറ്റ് മത വിഭാഗക്കാർ ഹിന്ദു ദൈവങ്ങളേയും അവരുടെ വിശ്വാസത്തേയും അവരുടെ ആചാരങ്ങളേയും അംഗീകരിച്ച് രണ്ടാകിട പൗരന്മാരായി വേണമെങ്കിൽ ജീവിക്കുക എന്നത് സംഘികളുടെ അടിസ്ഥാനാശയമാണ്... ഓരോ വിധത്തിൽ ഓരോ സമയത്ത് ഓരോരുത്തർ പറഞ്ഞുകൊണ്ടിരിക്കും... അത്രതന്നെ... ഹിന്ദുത്വാശയം തലയ്ക്ക് പിടിച്ചവർ വെളിയിൽ പറയും... അല്ലാത്തവർ താത്വികമിറക്കി പറയും... അത്ര തന്നെ... അതിദേശീയതയിലൂന്നി വർഗ്ഗീയമായി പടച്ചിറക്കുന്ന ഹിന്ദുത്വം എതിർക്കപ്പെടുക തന്നെ ചെയ്യും... ഹിന്ദു വേറെ ഹിന്ദുത്വം വേറെ... രണ്ടും കൂട്ടികലർത്തി എനിക്ക് വിളമ്പി തരരുത്...
ഡൽഹി ഭരിക്കേണ്ടത് രാമന്റെ മക്കളാണോ ജാരസന്തതികളാണോ... കൃസ്ത്യാനികളും മുസ്ലീമുകളും രാമന്റെ മക്കളാണ് എന്നൊക്കെ പറഞ്ഞ് വിവാദമായി... അതുമായി ബദ്ധപ്പെട്ട് കുറച്ച് പോസ്റ്റുകൾ വന്നു... എത്ര പോസ്റ്റുകൾ സംഘികളിട്ടു... മോദിക്ക് മാത്രം പിന്തുണ നൽകുന്നവരും മൗനത്തിലാണ്... ചില മൗനങ്ങൾ പിന്തുണയാണ്...
കുറിപ്പ്... ജാരസന്തന്തികൾ... വിവാഹേതരബന്ധത്തിൽ ഉണ്ടാകുന്ന കുട്ടികൾ... അതിലെന്താ പ്രശ്നം... അത് വേറെ വിഷയം... ജ്യോതി പറഞ്ഞത് അപകീർത്തികരമാണ്...
വാൽകക്ഷണം... ആർ.എസ്.എസ്.ന്റെ മാനവികതയുടേയും മതേതരത്വത്തിന്റെയും കസർത്തുകളൂടെ ലിങ്കുമായി വരുന്നവരുണ്ടെങ്കിൽ... ദയവായി... ബൈബിൾ ഒന്ന് വായിക്കണം... ഒരു വരി ഞാനെഴുതാം... രണ്ട് ഉടുപ്പുള്ളവർ ഒരു ഉടുപ്പ് ദാനം ചെയ്യണം... അതാണ് ഇപ്പോൾ നമ്മുടെ ചുറ്റുമുള്ള കൃസ്ത്യൻ സഭകളെന്ന് വിശ്വാസിച്ചിട്ട് ലിങ്കിടുക...

വാർത്താലിങ്ക്...
http://www.reporterlive.com/2014/12/02/145243.html
"പടിഞ്ഞാറന്‍ ദില്ലിയില്‍ ബി ജെ പിയുടെ പ്രചാരണത്തിനിടെ കേന്ദ്ര സഹമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി നടത്തിയ പ്രസംഗമാണ് വിവാദമായത്. ശ്യാംനഗറില്‍ തിങ്കളാഴ്ച നടന്ന പ്രചാരണയോഗത്തിലായിരുന്നു മന്ത്രി അസഭ്യ പ്രയോഗത്തിലൂടെ കത്തിക്കയറിയത്. രാമന്റെ പിന്‍ഗാമികളെയാണോ അവിഹിത സന്തതികളെയാണോ തെരഞ്ഞെടുക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് വോട്ടര്‍മാരാണെന്നായിരുന്നു പ്രസംഗത്തിന്റെ ഉള്ളടക്കം."