Tuesday 27 March 2012

15 കോടിയും കൈകഴുകാനുള്ള വെള്ളവും...

പ്രതിരോധമന്ത്രാലയത്തിലെ അഴിമതി ശ്രമം... ഒരു വർഷം മുൻപേ ജനറൽ വി.കെ. സിംഗ് മന്ത്രി ആന്റണിയെ അറിയിച്ചിരുന്നു... രണ്ടുപേരും നടപടി എടുക്കേണ്ടവരായിരുന്നു... രണ്ടും ഉണ്ടായില്ലായെന്ന് മാത്രമല്ല, രണ്ടും പേരും കൈകഴുകാനുള്ള വെള്ളം എടുത്ത് വെയ്ക്കുകയും ചെയ്തിരിക്കുന്നു...

ഞാൻ മന്ത്രിയെ അറിയിച്ചു... വി.കെ. സിംഗ്... രേഖാമൂലം പരാതി നൽകിയില്ലായെന്ന് മാത്രമല്ല, ഒരു വർഷമായി മൂടി വെച്ചു... 

നടപടിയെടുക്കാൻ ആവശ്യപ്പെട്ടിരുന്നു... ആന്റണി... പരാതി രേഖാമൂലം ആവശ്യപ്പെടാമായിരുന്നു... തുടർ നടപടിയെപ്പറ്റിയും അന്വേഷിക്കാമായിരുന്നു... ഒന്നുമുണ്ടായില്ല...

പ്രായവിവാദത്തിൽ കേന്ദ്രസർക്കാരും കോടതിയും വി.കെ സിംഗിന്റെ വാദത്തെ തള്ളിക്കളഞ്ഞതിന് ശേഷം ഒരു വർഷം മുൻപ് അഴിമതിശ്രമം മന്ത്രിയോട് പറഞ്ഞിരുന്നുവെന്നത് വിവാദമാക്കുന്നത് വ്യക്തിപരമായ നേട്ടത്തിനായിട്ടേ കാണുവാൻ സാധിക്കു... അഴിമതിശ്രമത്തിന് വിധേയനായ വ്യക്തി, രേഖാമൂലം പരാതി നൽകിയിരുന്നെങ്ങിൽ, അത് അന്വേഷിക്കാനും നടപടിയെടുക്കാനും മന്ത്രിയെന്ന നിലയിൽ ആന്റണിയും നിർബദ്ധിതനാകുമായിരുന്നു...

ഒരു സ്വകാര്യം പറയുന്ന തലത്തിൽ അഴിമതി ശ്രമത്തെ കണ്ട വി.കെ സിംഗും, ഇനിയിത് ഞാനായിട്ട് കുത്തിപ്പൊക്കി കേന്ദ്രസർക്കാരിനും വി.കെ.സിംഗിനും "തനിക്കും" പണിയുണ്ടാക്കേണ്ട,  എന്ന് കരുതിയ ആന്റണിയും കുറ്റക്കാരാണ്... തന്നെ വിലയ്ക്ക് വാങ്ങുവാൻ ശ്രമിച്ചതിനെതിരെ ശക്തമായ നടപടി ആവശ്യപ്പെടാമായിരുന്നു... സൈന്യത്തെ വിലയ്ക്ക് വാങ്ങാൻ ശ്രമിച്ചവരെ രാജാധികാരം ഉപയോഗിച്ച് അന്വേഷിക്കാമായിരുന്നു... വാഗ്ദാനങ്ങൾ നിരസിച്ച് പോകുന്ന അവസരങ്ങളേക്കാൾ വാഗ്ദാനങ്ങളിലൂടേ നടക്കുന്ന സംഭവങ്ങളായിരിക്കും കൂടുതൽ... അതിനാൽ തന്നെ പ്രതിരോധമന്ത്രാലയം അഴിമതിമുക്തമാണമെങ്ങിൽ, കിട്ടുന്ന അവസരങ്ങളിൽ നടപടികളും ഉണ്ടാകേണ്ടിയിരിക്കുന്നു...

സൈന്യവും പ്രതിരോധമന്ത്രാലയവും രാഷ്ട്രപതിയും  പരസ്പരം എങ്ങനെ ഇടപെടുന്നുവെന്ന് അറിയില്ല... വാമൊഴിയിൽ കിട്ടുന്ന വാർത്തകൾ വെച്ച് എങ്ങനെ നടപടിയെടുക്കാമെന്നും അറിയില്ല... സൈന്യാധിപനും മന്ത്രിയും തമ്മിൽ വളരയധികം കാര്യങ്ങൾ ഔദ്യോഗികമായും അല്ലാതേയും ചർച്ച ചെയ്തിട്ടുണ്ടാകം... പലതും മുൻകരുതൽ എടുക്കുന്നതിനുള്ള അറിവായി മാത്രം അവശേഷിക്കും... വിവാദം ഉണ്ടാകുമ്പോൾ... ഞാൻ പറഞ്ഞിരുന്നു, നടപടി ആവശ്യപ്പെട്ടിരുന്നു... അങ്ങനെ കൈകഴുകിയിട്ട് കാര്യമില്ല...

സൈന്യമായാലും വാണിജ്യകാര്യങ്ങളിൽ എത്രത്തോളം സുതാര്യമായി നടപടികളെടുക്കാമോ, അത്രയ്ക്കും സുരക്ഷ രാജ്യത്തിനും ജനത്തിനും സൈന്യത്തിനുമുണ്ടാകും... വ്യാജ ഏറ്റുമുട്ടലുകൾ പോലെ വ്യാജയുദ്ധങ്ങളും നമുക്കൊഴിവാക്കണം...

Saturday 17 March 2012

ടിപ്സ് (കൈമടക്ക്) കൈക്കൂലിയാണ്...

ടിപ്സിൽ (കൈമടക്ക്) ഒരു മാനുഷികമുഖമുണ്ട്... അതിനാൽ തന്നെ നോക്കുക്കൂലിയെപോലെയോ കൈക്കൂലിയെപോലെയോ ഉടനെ നിരോധിക്കേണ്ട ഒന്നല്ല കൈമടക്കെന്നും കരുതുന്നു...

പരിചരണം നീട്ടിവെയ്ക്കുമെന്ന് കരുതി നൽകുന്ന കൈമടക്ക് കൈക്കൂലിയാണ്. സന്തോഷം പങ്കിടുന്നത് കൈക്കൂലിയാകുന്നില്ല എന്നാൽ സന്തോഷം ഒരു ചട്ടമായി പ്രകടിപ്പിക്കുമ്പോൾ കൈക്കൂലിയായി കണക്കാക്കേണ്ടി വരും. പരിചാരകർ ഭക്ഷണം വിളമ്പി തരുന്നതിന്റെ ചിലവടക്കം കണക്കാക്കി ഒരു രസീതായി തരുമ്പോൾ, സർക്കാർ ആപ്പിസിൽ നിന്ന് നിയമപരമായി ലഭിക്കേണ്ട അവകാശങ്ങളുമായി താരതമ്യം ചെയ്യാവുന്നതാണ്... ചുരുക്കിപ്പറഞ്ഞാൽ നിയമപരമായി ലഭിക്കേണ്ട അവകാശം നിരാകരിക്കുമെന്ന ഭീതിയിൽ നൽകുന്നത് കൈക്കൂലിയായി കണക്കാക്കണം...

കൈമടക്ക് കിട്ടുന്ന ഭക്ഷണശാലയിലെ മുതലാളിക്ക് ഒരു ഗുണം കൂടിയുണ്ട്... എത്ര കൈമടക്ക് കിട്ടുമെന്ന് കണക്കുകൂട്ടി മുതലാളി കുറഞ്ഞ ശമ്പളം പറയുന്നത്... കൂടെ ഒരു കാര്യം പറയും... ഇവിടെ നന്നായി കൈമടക്ക് കിട്ടും... അതിൽ തൊഴിലാളിയും വീഴും... കൈമടക്ക് ഒരു സമ്പ്രദായമായി വളർന്നാൽ തൊഴിലാളിക്ക് ഒരു പ്രയോജനം ഇല്ലായെന്ന് മാത്രമല്ല തൊഴിലാളിക്ക് ദോഷമുണ്ടുതാനും... നിശ്ചിതവരുമാനം ലഭിക്കാതെ വരുന്നതിനോടൊപ്പം ജോലി ചെയ്തിട്ട് "കാരുണ്യത്തിന്" കാത്തിരിക്കണം... കൈമടക്ക് എന്ന ചട്ടമില്ലെങ്ങിൽ തൊഴിലാളികൾക്ക് കൂടുതൽ വേതനം നൽകുവാൻ മുതലാളിമാർ നിർബദ്ധിതമാകും. സർക്കാർ നിശ്ചയിക്കുന്ന കുറഞ്ഞ വേതനം ഉയർത്തുകയാണ് തൊഴിലാളികളെ സംരക്ഷിക്കുന്നവർ ചെയ്യേണ്ടത്...

നല്ല പരിചരണം നൽകി കൂടുതൽ കൈമടക്ക് എന്നത് ഒരു മുതലാളിത്ത ന്യായമാണ്. തൊഴിലാളിയുടെ ജോലിക്ക് ഓരോരുത്തർ സ്വന്തം മനോനിലയനുസരിച്ചാണ് "ദാനം" നൽകുന്നത്... തമ്പ്രാന്റെ കീഴിൽ പണിയെടുക്കുമ്പോൾ കിട്ടുന്നതും വാങ്ങിച്ച് പോയിക്കൊള്ളണം എന്നതായിരുന്നു ന്യായം...  പരിചരണം കഴിഞ്ഞ് കിട്ടുന്നതും വാങ്ങി പോയിക്കൊള്ളണമെന്നതാണ് കൈമടക്കിലെ ന്യായം... ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം... പരിചാരകർ മാത്രം വിചാരിച്ചാൽ കൈമടക്ക് കൂടുതൽ കിട്ടിക്കോളണമെന്നില്ല... ഭക്ഷണശാലയുടെ മൊത്തത്തിലുള്ള പ്രവർത്തനവും കൈമടക്കിനെ സ്വാധീനിക്കും... കൈമടക്ക് കുറഞ്ഞാലും മുതലാളിക്ക് ബില്ലിലെ തുക കൃത്യമായി കിട്ടും...

കൈമടക്കിനെ ന്യായികരിക്കുന്നവർ പറയുന്ന മറ്റൊരു ന്യായം, പരിചരണത്തിന് ശേഷമാണ് കൈമടക്ക് നൽകുന്നത്... നമ്മുടെ നാട്ടിൽ മണിയോർഡറുമായി വരുന്ന തപാൽ ജീവനക്കാരന് "സന്തോഷസൂചകമായി" ഒരു കൈമടക്ക് നൽകണമായിരുന്നു... രണ്ടും ഒരേ തട്ടിൽ...

പരിചരണം ലഭിച്ചതിന് കൈമടക്ക് നൽകുന്നതിനെ ന്യായികരിക്കുന്നവർ തന്നെ കൈമടക്ക് പ്രത്യേകതരം ജോലികൾക്കായി നിജപ്പെടുത്തുന്നതും കാണാവുന്നതാണ്... നേഴ്സുമാർക്കോ അതുപോലെയുള്ള വൈറ്റ്കോളർ ജോലികൾ ചെയ്യുന്നവർക്കോ കൈമടക്ക് നൽകുവാൻ പാടില്ല പക്ഷേ പരിചാരകർ ഡ്രൈവേർസ് തുടങ്ങിയവർക്ക് നൽകുകയും വേണം... ഒന്നാതരം ഫ്യൂഡലിസ്റ്റ് ചിന്ത... താഴ്ന്ന ജോലി ചെയ്യുന്നവർ! 

ഇന്ത്യയിലൊക്കെ പരിചരണത്തിന് കൈമടക്ക് നൽകാത്തത് ഫ്യൂഡൽ സിസ്റ്റം ഇപ്പോഴും നില‌നിൽക്കുന്നതുകൊണ്ടാണെന്നാണ് അടുത്ത വാദം... അതും തെറ്റാണ്... തിരുവനന്തപുരത്ത് ബാറിൽ കയറിയാൽ കൈമടക്ക് കൊടുക്കുന്നവൻ ബാർബർ ഷോപ്പിൽ കയറിയാൽ കൈമടക്ക് കൊടുക്കുന്നില്ല... ബാറിലൊരു ചട്ടമായി വളർന്നു ബാർബർ ഷോപ്പിൽ അങ്ങനെയൊരു ചട്ടമായി വളർന്നിട്ടില്ല... അത്ര തന്നെ...