Wednesday 29 December 2010

ശ്രീനിജൻ ഇന്ത്യൻ ജനാധിപത്യത്തിന്‌ ഒരു പാഠം...

2006-ൽ നടന്ന കേരള നിയമസഭ തിരഞ്ഞെടുപ്പിൽ ഞാറക്കൽ മണ്ഡലത്തിൽ ഹൈക്കമാന്റ്‌ നേരിട്ട്‌ നൂലിൽ കെട്ടിയിറക്കിയ താരമാണ്‌ ശ്രീനിജൻ... കെ.എസ്.യുവിലും യൂത്ത്‌ കോൺഗ്രസ്സിലും സജീവമായിരുന്ന പി.സി. വിഷ്ണുനാഥിനും അറിയില്ല ഈ ശ്രീനിജൻ എന്ന താരത്തെ... ഹൈക്കമാന്റ് പുറത്തിറക്കിയ ലിസ്റ്റിൽ ശ്രീനിജന്റെ പേരുണ്ടായിരുന്നു എന്ന്‌ മാത്രമാണ്‌ വിഷ്ണുനാഥും ഏഷ്യനെറ്റ്‌ ചർച്ചയിൽ പറയുന്നത്‌... കൂടെ പറയുന്നുണ്ട്‌ അച്ചടക്കമുള്ള ഒരു പാർട്ടി പ്രവർത്തകന്‌ ഇതിൽ കൂടുതൽ പറയാൻ സാധ്യമല്ല... അതിനാണ്‌ മാർക്ക്‌! മുൻമന്ത്രി എം. എ. കുട്ടപ്പനെ മാറ്റി ശ്രിനിജൻ വരണമെങ്ങിൽ ശ്രീനിജന്‌ എടുത്ത്‌ പറയത്തക്ക കഴിവുകൾ വേണം, പാർട്ടി പ്രവർത്തന പരിചയം വേണം... എന്തായിരുന്നു? ഒന്നുമില്ല... അന്നത്തെ സുപ്രീം കോടതി ജഡ്ജി കെ. ജി. ബാലകൃഷ്ണന്റെ മകളുടെ ഭർത്താവ്‌... ഇതൊക്കെ മതി ഒരു എം.എൽ.എ സ്ഥാനാർത്ഥിയാകാൻ... അല്ലേ... എന്നിട്ടും 125 വർഷത്തെ പാരമ്പര്യമുള്ള ജനാധിപത്യ പാർട്ടിയെന്ന്‌ അവകാശപ്പെടുന്നു... ഇന്നലെയായിരുന്നു ജന്മദിനം... ഞാറക്കലിലെ സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നതിൽ ഞാറക്കലിൽ പാർട്ടി കൊടി കെട്ടുന്ന ഒരുത്തനും അഭിപ്രായമില്ല...

ഇന്ത്യൻ ജനാധിപത്യം സംരക്ഷിക്കാൻ കോടികൾ മുടക്കി തിരഞ്ഞെടുപ്പ്‌ കമ്മീഷനെ പരിപാലിക്കുകയും തിരഞ്ഞെടുപ്പുകളും നടത്തുന്ന നാം എന്തുകൊണ്ട്‌ രാഷ്ട്രീയപാർട്ടികളിൽ തിരഞ്ഞെടുപ്പ്‌ നിർബന്ദമാക്കുന്നില്ല... ഗ്രൂപ്പ്‌ തിരിച്ചും പാനലുണ്ടാക്കിയും പാർട്ടി ഭരിക്കുന്നു... ഇവർ തന്നെ പൊതു തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർണ്ണയിക്കുന്നു... ജനാധിപത്യം എവിടെ... ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണത്രെ...

പാർട്ടികളിൽ ജനാധിപത്യം പുനഃസ്ഥാപിക്കാതെ ഇന്ത്യയിലെ അഴിമതി തടയുകാൻ സാധ്യമല്ല... അഴിമതിക്കാർ കൂട്ടുകെട്ടുണ്ടാക്കി പാർട്ടിയും രാജ്യവും പിടിച്ചടക്കുന്നു... ജനം കാഴ്‌ച്ചക്കാർ മാത്രം....

സ്ഥാനാർത്ഥികളെ അതാത്‌ മണ്ഡലങ്ങളിലെ പാർട്ടി അംഗങ്ങൾ തിരഞ്ഞെടുക്കട്ടെ... സ്ഥിരതാമസം ആക്കിയ മണ്ഡലങ്ങളിൽ മാത്രം മൽസരിക്കട്ടെ... വോട്ടില്ലാത്തവന്‌ മൽസരിക്കാൻ സാധ്യമല്ല... എങ്കിൽ പിന്നെ വോട്ട്‌ ചെയുന്ന മണ്ഡലങ്ങളിൽ മൽസരിച്ചാൽ പോരേ... ആര്‌ ആരോട്‌ ചോദിക്കാൻ... രണ്ട് മണ്ഡലങ്ങളിൽ എന്തിന്‌ ഒരേ സമയം സ്ഥാനാർത്ഥിയാകുന്നു... സ്വന്തം നാട്ടിൽ ജയിക്കാത്തവരല്ലെ സുരക്ഷിത മണ്ഡലം നോക്കി പരക്കം പായുക... ആദ്യമായി ചെയ്യേണ്ടത്‌ ജനപ്രാധിനിത്യനിയമം പൊളിച്ചെഴുതണം...

ശ്രിനിജൻ വന്നപ്പോൾ ആരും ഞെട്ടിയില്ല... ഇതുപോലേ എത്ര ശ്രീനിജനെ കണ്ടിരിക്കുന്നു... പക്ഷെ ഏഷ്യനെറ്റ് സ്കൂപ്‌ ഇറക്കിയപ്പോൽ ജനം ഞെട്ടി... ജനം ഞെട്ടികൊണ്ടിരിക്കും... ശരിയായ ജനാധിപത്യം പുനഃസ്ഥാപിക്കും വരെ... അതുവരെ നേതാക്കൾ നമ്മളെ കൊള്ളയടിക്കും...

നീരാ റാഡിയ ബർക്കാ ദത്ത് തുടങ്ങിയവർ എല്ലാവരും കൂടി രാജയെ ടെലകോം മാന്ത്രിയാക്കിയതിന്റെ പാശ്ചാതലത്തിൽ ഇട്ട പോസ്റ്റിന്റെ ലിങ്ക് താഴെ...

http://georos.blogspot.com/2010/11/blog-post_25.html

ലോക്കൽ ന്യൂസ്സായി ഗീതയും മേരിക്കുട്ടിയും


ശ്രീനിജന്മാരും രാജയും ഉണ്ടാകുന്നത്‌ എങ്ങനെ... വാർഡ്‌ തലം മുതലില്ലേ... ഒന്ന്‌ സൂക്ഷിച്ച്‌ നോക്കിയേ...

Thursday 23 December 2010

കരുണാകരന്‌ കാക്കരയുടെ ആദരാഞ്ജലികൾ...

“കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിയുടെ” കീഴിൽ ശക്തനായ ആഭ്യന്തരമന്ത്രി...


മുഖ്യമന്ത്രിയെന്ന നിലയിൽ “പ്രത്യക്ഷ വികസനത്തിന്റെ” സാരഥി...

ജനനം മുതൽ മരണം വരെ മാളക്കാരനല്ലാത്ത മാളയുടെ മാണിക്യം...

ഹാസ്യവും പരിഹാസ്യവും വിമർശനവും തുറന്ന ചിരിയിൽ ഒതുക്കുകയും തള്ളുകയും ചെയ്ത സൂത്രശാലി...

തിരിച്ചടികളിലും ഉദ്യോഗസ്ഥരെ വഴിയിൽ ഉപേക്ഷിക്കാത്ത ഭരണാധികാരി...

സ്വരം നന്നായിരിക്കുമ്പോൾ പാട്ട്‌ നിറുത്തണം എന്ന്‌ മനസ്സിലാക്കാത്ത ഒരു രാഷ്ട്രീയക്കാരൻ...

മകനും മകളും കൂടി കരിനിഴലിലായ ഒരച്ചൻ...

അടുക്കള രാഷ്ട്രീയം (സിൽബന്തികൾ) കേരളത്തിൽ വിജയകരമായി നടപ്പിലാക്കിയ ഗ്രുപ്പ്‌ നേതാവ്‌...

ഒരേ സമയം മൂന്ന്‌ പ്രബല സമുദായങ്ങളെ “പ്രീണിപ്പിച്ച്‌” കോൺഗ്രസ്സിലേക്ക്‌ അടുപ്പിച്ച കോൺഗ്രസ്സുകാരൻ...

മുന്നണി രാഷ്ട്രീയത്തിന്റെ അമരക്കാരൻ...

കരുണാകരൻ “നുണ” പറഞ്ഞാലും ജനം വിശ്വസിക്കുമായിരുന്നു... ഇപ്പോഴത്തെ നേതാക്കൾ സത്യം പറഞ്ഞിട്ടും ജനം വിശ്വസിക്കുന്നില്ല... എല്ലാം ചിരിയിലും കണ്ണിറക്കലിലും പൊതിയും...

ശത്രുവിന്റെ ശത്രു മിത്രം... അതായിരുന്നു പോളിസി...

രാഷ്ട്രീയ കളികളുടെ ആശാൻ...

പോരായ്മകൾ എഴുതി അദ്ദേഹത്തെ തോൽപ്പിക്കാൻ സാധ്യമല്ല... *കുറവുകൾ* എന്ന തലക്കെട്ടിൽ ലീഡറെ കുറിച്ചെഴുതി വായിക്കാൻ ജനത്തിന്‌ കൊടുത്താൽ... ഭൂരിഭാഗം പേരും അതാണ്‌ ഒരു നേതാവിന്‌ വേണ്ട ഗുണം എന്ന്‌ തിരുത്തിപറയും...

ആദരാഞ്ജലികൾ... കാക്കരയും ആദരാഞ്ജലികൾ അർപ്പിക്കുന്നു...

Wednesday 1 December 2010

കാക്കര പിന്നെ “എന്തിനാ” പഠിക്കുന്നെ...

കാക്കരേ... ഈ കുരുത്തം കെട്ടവൻ തെണ്ടാൻ പോയോ? ആരെയെങ്ങിലും മെക്കിട്ട്‌ കേറാൻ പോയതായിരിക്കും...

ഞാനിവിടെയുണ്ട്... കാക്കര വരവറിയിച്ചു...

ങാ... പ്രോഗ്രസ്സ്‌ കാർഡൊക്കെ കിട്ടിയെന്ന്‌ കേട്ടു... നിനക്കെത്രയാടാ മാർക്ക്‌?

അയ്യപ്പന്‌ 14... എനിക്ക്‌ 15...

എടാ, നീ... നിന്റെ മാർക്ക്‌ മാത്രം പറഞ്ഞാൽ പോരെ... അതു പോട്ടെ... ജയിക്കണമെങ്ങിൽ... 20 മാർക്ക്‌ വേണ്ടേ...

ങും... പക്ഷേല്‌... രണ്ട് മാർക്കിന്റെ ചോദ്യം... സിലബസ്സിന്‌ പുറത്ത്‌ നിന്നായിരുന്നു...

എന്നാലും നിനക്ക്‌ ജയിക്കാനുള്ള 20 മാർക്കുണ്ടാക്കാൻ ബാക്കി 48 മാർക്കിന്റെ ചോദ്യങ്ങളുണ്ടായില്ലെ...

ഉണ്ടായിരുന്നു... എന്നാലും രണ്ട് മാർക്ക്‌... പിന്നെ... എനിക്ക്‌ പുരോഗതിയുണ്ട്‌... കഴിഞ്ഞ പരീക്ഷക്ക്‌ എനിക്ക്‌ 12 മാർക്കായിരുന്നു... ഇപ്പോൾ 3 മാർക്ക്‌ കൂടിയിട്ടുണ്ട്‌...

ഇങ്ങ്‌ നോക്കിയെ... അമ്മ ഇടയിൽ കയറി... ദേ അപ്പുറത്തെ ഷാഹിനക്ക്‌ ഒരു പുരോഗതിയുമില്ല... ഇപ്രാവശ്യവും അവൾക്ക്‌ ഒരു മാർക്ക്‌ പോലും കൂടുതലില്ല... വെറും 30 മാർക്ക്‌ തന്നെ...

എടീ... 30 മാർക്കെന്ന്‌ വെച്ചാൽ...

പിന്നെ... 30 മാർക്കിന്റെ പുണ്യമൊന്നും പറയേണ്ട... ഗൈഡ് ഒക്കെ നോക്കി പഠിച്ചിട്ട് കിട്ടിയതാണ്‌... പിന്നെ ഇത്‌ വർഷാന്ത്യപരീക്ഷയൊന്നുമല്ലല്ലോ... അമ്മ കത്തിക്കയറി...

നിങ്ങൾ കാക്കരയുടെ നെടുവീർപ്പ്‌ കേൾക്കുന്നില്ലെ...

ഇങ്ങനെയൊരു അമ്മയുണ്ടെങ്ങിൽ, കാക്കര പിന്നെ “എന്തിനാ” പഠിക്കുന്നെ...

Thursday 25 November 2010

ലോക്കൽ ന്യൂസ്സായി ഗീതയും മേരിക്കുട്ടിയും

ണിം... ണിം... ണിം...

ഹല്ലോ...

ങാ...

ഇത്‌ കല്ലുമുക്കിലെ....

പറയു കാക്കരെ... ആളെ മനസ്സിലായി...

സാറെ... ഞാനിന്നലെ പറഞ്ഞ കാര്യം എന്തായി... കോണ്ട്രാക്‌റ്റർ വിളിച്ചിരുന്നു... ആൾക്ക്‌ താല്പര്യമുള്ള കേസ്സാ...

ഒന്നും ആയിട്ടില്ല... അവിടന്ന്‌ കുറെ പേരുകൾ വരുന്നുണ്ട്‌... നിലവിലെ അംഗം ഗീതയും സീറ്റ്‌ ചോദിച്ചിട്ടുണ്ട്... പിന്നെ അവിടത്തെ യൂണിറ്റ്‌ പ്രസിഡന്റിനും ഭൂരിഭാഗം ഭാരവാഹികൾക്കും താല്പര്യം ഗീതയോടാണ്‌... ചെറുപ്പം മുതലെ പാർട്ടിക്ക്‌ വേണ്ടി കൊടി പിടിച്ച്... അച്ചന്റെ കൂടെ...

പിന്നെ... കൊടിയല്ലെ പിടിച്ചുള്ളു... കോടിയൊന്നും പിരിച്ചില്ലല്ലോ... ഗീത ശരിയാവില്ല... സാറിനറിയാമല്ലോ ത്രിതലം വന്നതിൽപ്പിന്നെ ചുമ്മാ അംഗമായാലും കുറെയേറെ പണിയൊക്കെ ഒപ്പിക്കാം... തിന്നൂല്ല തീറ്റിക്കൂല എന്ന്‌ വെച്ചാൽ... കാണേണ്ടവരെ കണ്ട് ഒപ്പിച്ചെടുത്ത കല്ലുമുക്കിലെ റോഡ്‌ ടാറിട്ടപ്പോൾ... ടാർ പോരാ എന്നുംപറഞ്ഞ്‌ കൂറെയെണ്ണത്തിനെ കൊണ്ടുവന്ന്‌ കൊടി പിടിച്ചു... മീറ്റിങ്ങിലും കച്ചടയുണ്ടാക്കി... 100 വീപ്പ ടാറിറക്കിയിട്ടാണ്‌ പണ്ടാറടങ്ങിയത്‌...

ങും... അറിയാം... ബസ്‌സ്റ്റാന്റിലെ കടകളുടെ ലേലത്തിൽ എന്റെ പേര്‌ വലിച്ചിട്ടതും... ഞാനും മറന്നിട്ടില്ല...

അതാ... പറഞ്ഞത്‌ ഗീത നമുക്കൊരു തടസ്സമാണ്‌...

പകരം മേരിക്കുട്ടിയാണെങ്ങിൽ നമ്മുടെ കാര്യങ്ങൾ എളുപ്പമാണ്‌... അവൾക്ക്‌ മൂന്ന്‌ പെൺമക്കളാ.. എല്ലാം പഠിച്ചോണ്ടിരിക്കയാ... വീടുപണിയും നടന്നിട്ടില്ല... അഞ്ചുകൊല്ലം... അതിനപ്പുറത്തേക്ക്‌ നോക്കേണ്ട... കെട്ടിയവൻ... ഇപ്പോൾ ഷാപ്പിലാണ്‌... നമുക്കത്‌ ബാറിലാക്കാം...

അറിയാമെടാ... പക്ഷെ എങ്ങനെ സീറ്റ്‌ ശരിയാക്കിയെടുക്കും... ഇപ്രാവശ്യവും ഭൂരിപക്ഷം നമുക്ക് കിട്ടാനുള്ള എല്ലാ സാധ്യതയുമുണ്ട്... തരംഗമുണ്ട്‌... എന്നാലും ഒരു ഏഴാംകൂലിയെ നിറുത്തി... പണി പാളുമൊ?

സാറങ്ങനെ പേടിക്കാതെ... തിരഞ്ഞെടുപ്പിന്‌ കോണ്ട്രാക്റ്റർ കാശ്‌ വലിച്ചെറിയും... പിന്നെ തരംഗവും... സമുദായവും...

പക്ഷെ, ഇതെങ്ങനെ പാർട്ടിയിൽ അവതരിപ്പിക്കും... മറ്റെ ഗ്രൂപ്പുകാരൻ...

അടിത്തറ കാക്കരയുടെ പണിയല്ലെ.... നാളെ തന്നെ ലോക്കൽ ന്യൂസ്സായി ഗീതയും മേരിക്കുട്ടിയും വരും... ചുമ്മാതാണോ ഷർട്ടിൽ പേനയും കുത്തി...

“കല്ലുമുക്കിലും സീറ്റ്‌ തർക്കം...


നിലവിലെ അംഗം ഗീതക്ക്‌ രണ്ടാവട്ടം സീറ്റ് കൊടുക്കുന്നതിൽ പ്രദേശത്തെ പാർട്ടി പ്രവർത്തകർക്കും അനുഭാവികൾക്കും താല്പര്യമില്ല... പതിറ്റാണ്ടുകളായി നിലനിൽക്കുന്ന കുടിവെള്ളപ്രശ്‌നവും യാത്രപ്രശ്‌നവും പലതവണ മെമ്പറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും... ഇതുവരെ ഒരു പരിഹാരമുണ്ടാക്കിയിട്ടില്ല എന്നത്‌ ജനങ്ങളിൽ പ്രതിക്ഷേധമുണ്ടാക്കിയിട്ടുണ്ട്... മാത്രവുമല്ല കല്ലുമുക്ക്‌ ബസ്‌ സ്റ്റാന്റിൽ പണിതിരിക്കുന്ന കടകളുടെ ലേലവുമായി ബദ്ധപ്പെട്ട് പറഞ്ഞു കേൾക്കുന്ന ക്രമക്കേടിൽ ഗീതയും ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയമുണ്ട്...


പകരം സ്ഥാനാർത്ഥിയായി ചൂണ്ടിക്കാണിക്കുന്ന മേരിക്കുട്ടിയാണെങ്ങിൽ പ്രബല സമുദായത്തിലെ അംഗവും... പ്രദേശത്തെ മതസാമൂഹ്യസാംസ്കാരികരാഷ്ട്രീയ കാര്യങ്ങളിൽ നിറസാനിധ്യമായ... പള്ളിക്കും പ്രത്യേക താല്പര്യമുള്ള മേരിക്കുട്ടിക്ക്‌ നറുക്ക്‌ വീഴാനാണ്‌ സാധ്യത. ഇവിടെ കൃസ്ത്യൻ വോട്ടുകൾ നിർണ്ണായകവുമാണ്‌... സംസ്ഥാനതലത്തിലുണ്ടാക്കിയ ഗ്രൂപ്പ്‌ സമവാക്യവും മേരിക്കുട്ടിക്ക്‌ അനുകൂലവുമാണ്‌...“

ഓ ഓ... അതുമതി... അപ്പോൾ കാക്കരെ, ഉറപ്പിച്ചോ... മേരിക്കുട്ടി തന്നെ സ്ഥാനാർത്ഥി... പിന്നെ കോണ്ട്രാക്കറ്റരോട് ഒന്ന്‌ പറയണം... ബസ് സ്റ്റാന്റിലെ കടകളിൽ നിന്ന്‌ ഞാനും രണ്ടുമൂന്ന്‌ കട ഒപ്പിച്ചിട്ടുണ്ട്... ബിസിനസ്സ്‌ ഒന്നും തുടങ്ങാൻ പറ്റിയിട്ടില്ല... സാവധാനം മതി... പുതിയ സമിതി നിലവിൽ വന്നിട്ട്‌... പുതിയ കോണ്ട്രാക്റ്റ്‌ പണി കിട്ടുമ്പോൾ മതി...

അത്‌ പിന്നെ പ്രത്യേകം പറയണോ.... അതൊക്കെ ശരിയാക്കാം... അപ്പോ പറഞ്ഞപോലെ... പിന്നെ ഞാൻ മറ്റേ ഗ്രുപ്പുകാരനെ ഇന്ന്‌ തന്നെ കാണുന്നുണ്ട്... അവൻ നമ്മുടെ കോണ്ട്രാക്‌റ്റരുടെ ആളാണ്‌... അവനെകൊണ്ട് സാറിന്‌ പ്രശ്‌നമുണ്ടാകില്ല...

”മേരിക്കുട്ടി സിന്ദാബാദ്...
ധീരതയോടെ നയിച്ചോള്ളു
ലക്ഷം ലക്ഷം പിന്നാലെ...“

അതിലൊരു ലക്ഷം കാക്കരയ്ക്കും...

വാൽകക്ഷണം...

നീരയും ബർഖയും രാജയും കോർപ്പൊറേറ്റുകളും വാണരുള്ളുന്ന ഡൽഹിയുടെ വർത്തമാന ചരിത്രം ആരേയും നാണിപ്പിക്കും... ഈ കോക്കസ്സുകൾ വാർഡ്‌ തലത്തിൽ നിന്ന്‌ ആരംഭിക്കുന്നില്ലെ... ചുറ്റും ഒന്ന്‌ സൂക്ഷിച്ച്‌ നോക്കിയെ...

പാർട്ടി സ്ഥാനാർത്ഥികളെ അതാത്‌ യൂണിറ്റുകൾ യോഗം കൂടി തീരുമാനിക്കുക... അല്ലെങ്ങിൽ... കോർപ്പൊറേറ്റ്‌ സ്ഥാനാർത്ഥികൾക്ക്‌ ജെയ് വിളിച്ച്‌... നാട്‌ നന്നാവില്ലായെന്ന്‌ വിലപിച്ച്‌...

ജനാധിപത്യത്തിന്റെ വിജയത്തിന്‌ ഒറ്റമൂലിയില്ല... ഓരൊ കല്ലും ചെത്തിമിനുക്കി അടുക്കി വെയ്ക്കണം...

Monday 22 November 2010

മാർപ്പാപ്പയെ കുരിശ്ശു വരയ്ക്കാൻ പഠിപ്പിക്കരുത്‌ മക്കളെ...

കുറെ നാളുകളായി കത്തോലിക്കസഭയിൽ നിന്ന്‌ നല്ല വാർത്തയൊന്നും കേൾക്കാതെ വിഷണ്ണനായി ഇരിക്കുമ്പോഴാണ്‌ വത്തിക്കാനിൽ നിന്ന്‌ ഒരു ശുഭവാർത്ത...

കോണ്ടം ഉപയോഗിക്കുന്നതിൽ തെറ്റില്ല... “നിരോധ്‌” ഉപയോഗിക്കുന്നതിൽ തെറ്റില്ല... (മലയാളിക്ക്‌ കോണ്ടം ഇപ്പൊഴും നിരോധ്‌ തന്നെയല്ലെ!)

പോപ്പ്‌ ബെനഡിക്റ്റ്‌ XVI ൻ ജർമൻ പത്രപ്രവർത്തകൻ പീറ്റർ സീവാൽഡിന്‌ നൽകിയ അഭിമുഖത്തിലാണ്‌ ഇക്കാര്യം പറഞ്ഞത്‌...

കോണ്ടം എല്ലാവർക്കും ഉപയോഗിക്കാമെന്ന്‌ പറഞ്ഞിട്ടില്ല... പോപ്പിന്റെ വ്യക്തിപരമായ അഭിപ്രായമായിട്ടാണ്‌ പുറത്ത്‌ വന്നിരിക്കുന്നതും... പക്ഷെ ഇത്‌ കത്തോലിക്ക വിശ്വാസത്തിലെ ലൈംഗീകതയിൽ ഉണ്ടാക്കിയേക്കാവുന്ന തിരുത്തലുകൾ വളരെ വലുതാണ്‌... ദമ്പതികളുടെ ലൈംഗീകതയിൽ ഇന്നുവരെ യാതൊരുവിധ കൃത്രിമ ജനന നിയന്ത്രണ മാർഗ്ഗങ്ങൾ അനുവദിക്കാതിരുന്ന കത്തോലിക്കസഭയുടെ ഒരു മനമാറ്റാം... ഔദോഗികമല്ല... എന്നാലും പ്രതീക്ഷ നൽകുന്ന വാക്കുകൾ... ഒരു പക്ഷെ... ഒരു തെറ്റു തിരുത്തൽ... ജനനനിയന്ത്രണമാർഗ്ഗമായിട്ടല്ല പോപ്പും അഭിപ്രായപ്പെട്ടത്‌... AIDS വ്യാപനം തടയുക തന്നെയാണ്‌ ലക്ഷ്യം... പക്ഷെ ഭാവിയിൽ ജനനനിയന്ത്രണത്തിനും ആകാമല്ലോ...

ദമ്പതികളുടെ ലൈംഗീകതയിൽ ദൈവം ഇടപ്പെടുന്നു... സ്നേഹത്തിൽ അധിഷ്ടിതമായ ലൈഗീകവേഴ്ചയാണ്‌ പങ്കാളികൾ നടത്തുന്നത്‌... അവിടെ യാതൊരുവിധ ഗർഭനിരോധനമാർഗ്ഗങ്ങളും ഉപയോഗിക്കുന്നത്‌ ശരിയുമല്ല... ഇതൊക്കെയാണ്‌ എന്റെ തലമണ്ടയിൽ കയറിയിരിക്കുന്ന കത്തോലിക്കസഭ പഠനങ്ങൾ... പക്ഷെ എന്റെ യുക്തിയിൽ ഇതങ്ങട്‌ ശരിയാവുന്നുമില്ല... അണ്ഢവും ബീജവും ചേർന്നാലെ ജീവൻ ഉൽഭവിക്കു... അങ്ങനെയൊരു കൂടിചേരൽ ഒഴുവാക്കുന്നത്‌ എങ്ങനെ ദൈവഹിതത്തിനെതിരാകും... ഇത്‌ തന്നെയല്ലെ പ്രകൃതി നിയമങ്ങൾക്കനുസരിച്ച്‌ (ഗർഭം ധരിക്കുവാൻ സാധ്യത കുറവുള്ള ദിവസങ്ങളീൽ മാത്രം) ലൈംഗീക വേഴ്ച്ച നടത്തിയാലും സംഭവിക്കുകയുള്ളു... ലൈംഗീകവേഴ്ച്ച നടത്തിയാലും ഇല്ലെങ്ങിലും ശരീരത്തിൽ ഉല്പാദിപ്പിക്കുന്നത്‌ ഉല്പാദിപ്പിക്കും... പ്രകൃതി നിയമങ്ങൾക്കനുസരിച്ച്‌ പുറത്തേക്ക്‌ പോകും... എങ്ങിൽ പിന്നെ ദമ്പതികൾ ഒന്ന്‌ സുഖിക്കുമ്പോൾ കോണ്ടം ഉപയോഗിക്കുന്നതിൽ എന്താണ്‌ ഒരു ശരികേട്‌...

ഗർഭഛിദ്രത്തെ നമുക്ക്‌ നിരോധിക്കം പക്ഷെ ഗർഭനിരോധന മാർഗ്ഗത്തെ എന്തിന്‌ നിരോധിക്കണം... കോണ്ടത്തിന്റെ ഉപയോഗംകോണ്ട്‌ ഗുണമുണ്ടെന്ന്‌ ഈ വൈകിയ വേളയിലെങ്ങിലും മനസ്സിലാകുന്നുവെങ്ങിൽ... നിലപാടുകൾ തിരുത്തുക... ജനലക്ഷങ്ങളെ തെറ്റിന്‌ പ്രേരിപ്പക്കരുത്‌... നിർമ്മലമായ സ്നേഹത്തിന്റെ പുർത്തികരണസമയത്ത്‌ ഒരു മനസാക്ഷിക്കുത്ത്‌... അതിനിടയാവരുത്‌ സഭയുടെ തെറ്റിദ്ധാരണകൾ...

ഒരു നിമിക്ഷത്തെ അശ്രദ്ധകൊണ്ടോ കണക്കുകളുടെ അഭാവം മൂലമോ ആഗ്രഹിക്കാതെ ഒരു ഗർഭധാരണം നടന്ന്‌... ഗർഭചിദ്രം നടത്തുന്നതിനേക്കാൽ എത്രയോ നല്ലതാണ്‌ ഗർഭധാരണം തടയുന്ന കോണ്ടം... AIDS ന്റെ വ്യാപനം മാത്രമല്ല... ഗർഭഛിദ്രവും തടയാമല്ലോ...

പുരുഷവേശ്യകൾ കോണ്ടം ഉപയോഗിക്കുന്നത്‌ അവരുടെ ധാർമികതയിലേക്കുള്ള ആദ്യ പടിയായാണ്‌ പോപ്പ്‌ വിലയിരുത്തുന്നത്‌... അതൊക്കെ ഒരു വലിയ നിലപാട്‌ മാറ്റത്തിന്റെ കൊച്ചുകൊച്ചു ന്യായികരണങ്ങളായി മാത്രമെ കാക്കര കാണുന്നുള്ളു... മാർപ്പാപ്പയെ കുരിശ്ശു വരയ്ക്കാൻ പഠിപ്പിക്കരുത്‌ മക്കളെ...

വാൽകക്ഷണം... കത്തോലിക്കരെല്ലാവരും കത്തോലിക്കസഭയുടെ പഠനം നോക്കിയിട്ടൊന്നുമല്ല വാതിലടച്ച്‌ കുറ്റിയിടുന്നത്‌... സ്റ്റോക്കിരിപ്പുണ്ടോ... എങ്ങിൽ വാ...

Thursday 11 November 2010

എൻഡൊസൾഫാൻ ജീവൻ രക്ഷാമരുന്നൊന്നും അല്ലല്ലോ...

ജനങ്ങളുടെയിടയിൽ ഭീതിയും കൂറെ പഠനങ്ങൾ അപകടകാരിയുമാണെന്ന്‌ കണ്ടെത്തുകയും ചില രാജ്യങ്ങൾ നിരോധിക്കുകയും ചെയ്ത ഒരു കീടനാശിനി... അതാണ്‌ എൻഡൊസൾഫാൻ.... എന്നാൽ പിന്നെ അതങ്ങ്‌ നിരോധിക്കുക... അതിന്‌ ശേഷവും പഠനങ്ങൾ നടത്താമല്ലോ... പഠനം അവസാനിപ്പിക്കേണ്ട... പഠനം പഠനത്തിന്റെ വഴിക്ക്‌ പോകട്ടെ... നിയമം നിയമത്തിന്റെ വഴിയെന്നാണല്ലോ... ഇനിയിപ്പോൾ എൻഡൊസൾഫാൻ പുണ്യാഹമാണെന്നൊ അന്നാവെള്ളമാണെന്നോ സംസം വെള്ളമാണെന്നൊ ശാസ്ത്രീയമായി തെളിയിക്കുകയാണെങ്ങിൽ നമ്മുക്ക്‌ പിന്നേയും തളിക്കാമല്ലോ... കശുമാവും ജനവും ബാക്കിയാവണമല്ലോ... അതുവരെ കേന്ദ്രസർക്കാരും കമ്പനിയും കുമ്പളങ്ങി മാഷും ക്ഷമി...

ഇനിയിപ്പോൾ എൻഡൊസൾഫാനല്ല മാറാരോഗങ്ങളുടെ വില്ലൻ എന്ന്‌ തെളിവുകൾ “ഉണ്ടാക്കിയെടുത്താലും” തളിക്കാൻ വരട്ടെ... ഈ രോഗങ്ങളുടെ കാരണക്കാരനെ കണ്ടെത്തുക... എന്നാൽ മാത്രമെ ജനങ്ങളുടെ മനസ്സിലുള്ള ഭീതിയകലുകയുള്ളു... അതുവരേയും എൻഡൊസൾഫാൻ മൂർദാബാദ്... തോമസ് മാഷ്‌ വായടയ്‌ക്കുക...

എ.കെ.ജി സെന്ററിലിരുന്നുണ്ടാക്കിയ വിവാദമല്ല ഇപ്പോഴത്തെ എൻഡൊസൾഫാൻ... അത്‌ അന്തരാഷ്ട്രതലത്തിൽ ഇന്ത്യയുടെ നിലപാടും (ഭരിക്കുന്നത്‌ കോൺഗ്രസ്സ്‌) അതിന്റെ കൂടെ തോമസ് മാഷ്‌ കേരളത്തിലെ കോൺഗ്രസ്സിന്റെ തലയിൽ അടിച്ച്‌ കേറ്റിയ ആണിയും... ഈ ആണി ഊരിപോകാതിരിക്കാൻ കോൺഗ്രസ്സ് വിരോധികൾ ശ്രമിക്കുമെന്ന്‌ തോമസ് മാഷിനും അറിയാം... അതിനാൽ തന്നെ എൻഡൊസൾഫാനിലെ രാഷ്ട്രീയം കോൺഗ്രസ്സിന്റെ തലയിൽ തന്നെയിരിക്കട്ടെ...

ഹെലിക്കോപ്റ്ററിലൂടെ തളിച്ചതും അധിക ഉപയോഗവും ഓരൊ കാരണങ്ങളായിരിക്കാം... ഒരു പക്ഷെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച്‌ ജനവാസ കേന്ദ്രമായതുമാകം ദുരന്തം വർദ്ധിപ്പിച്ചത്‌... ഇതൊക്കെ നിയന്ത്രിക്കേണ്ട കേരളസർക്കാരുകളാണ്‌ ഒന്നാം പ്രതി... അവിടേയും തർക്കമില്ല... പക്ഷെ കാസർഗോഡ് ഒരു ദുരന്തമുണ്ട്‌... അതിന്‌ പരിഹാരമെന്ത്‌... അതിന്‌ എല്ലാവിധ മാർഗങ്ങളും സ്വീകരിക്കണം... എല്ലാവിധ പഠനങ്ങളും നടത്തിയതിന്‌ ശേഷം “മറ്റു മരുന്നുകളേക്കാൾ അപകടം പിടിച്ചതാണ്‌” എന്ന്‌ മനസ്സിലാക്കിയതിന്‌ ശേഷം നിരോധിക്കാം എന്നതല്ല ന്യായം... വലിയ ഒരു ജന വിഭാഗം ഭയപ്പാടോടെ കാണുന്ന എൻഡൊസൾഫാൻ തൽക്കാലം നിരോധിക്കുന്നു... അതല്ലെ ജനാധിപത്യ മര്യാദ...

കേന്ദ്ര സർക്കാർ എൻഡോസൾഫാനെ നിരോധിക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്ക്‌ നൽകട്ടെ...

ഒരു മരുന്ന്‌ വാങ്ങിയാൽ അതിന്റെകൂടെ ഭൂത കണ്ണാടി വെച്ചാൽ പോലും വായിക്കാൻ പറ്റാത്ത വലിപ്പത്തിൽ പലതും എഴുതി വെയ്‌ക്കാറുണ്ട്‌... ഹെലിക്കോപ്റ്റരിലുടെ അടിച്ചാൽ മനുഷ്യരിൽ പ്രശ്നമാകുമെന്ന്‌ വല്ല കുറിപ്പും ഈ എൻഡ്സൾഫാൻ പാക്കറ്റിലുണ്ടോ? ലോകം മുഴുവനും എൻഡൊസൾഫാനെ പറ്റി ചർച്ച ചെയ്യുന്നു... എങ്ങിൽ എന്താണ്‌ പ്രശ്നമെന്ന്‌ കണ്ടുപിടിക്കേണ്ട ഉത്തരവാദിത്വം എൻഡൊസൾഫാൻ കമ്പനിക്കില്ലേ...

ഓഫ്...

എന്റെ കൊച്ചിന്‌ മുട്ട അലർജിയാണെന്ന്‌ സംശയം തോന്നിയാൽ... ആദ്യം അതങ്ങ്‌ നിർത്തും പിന്നേയെ പഠനം നടത്തു... ഹല്ല പിന്നെ...

Saturday 6 November 2010

ഒബാമക്ക്‌ സ്വാഗതം... വരവിന്റെ ലക്ഷ്യം?

ബരാക്ക്‌ ഒബാമ വരുന്നു... ഇന്ത്യയിലേക്ക്‌... വരട്ടെ... ശീത യുദ്ധം അവസാനിച്ചതിന്‌ ശേഷം... ഇന്ത്യ ഒരു സാമ്പത്തിക ശക്തിയായി വളരുമ്പോൾ? അമേരിക്കൻ പ്രസിഡണ്ടുമാർ ഇന്ത്യയിലേക്ക്‌ വരുന്നത് വലിയ കാര്യമല്ലാതായി... ക്ലിന്റൻ... ബുഷ്‌... ഇപ്പോളിതാ ഒബാമയും... കാരണം വളരെ ലളിതം... അമേരിക്കക്ക്‌ ഇന്ത്യയെ വേണം, ഇന്ത്യക്ക്‌ അമേരിക്കയെ വേണം...

എവിടെയൊക്കെയാണ്‌ പരസ്‌പരം വേണ്ടലുകൾ... അങ്ങനെയൊന്ന്‌ നാം അറിയുന്നുണ്ടോ? കാര്യമായ ചർച്ചകൾ നടക്കുന്നുണ്ടോ? ജനപ്രതിനിധികൾക്ക്‌ വല്ലതും അറിയുമോ? ഒബാമ ഇന്ത്യയിൽ വരുമ്പോൾ എവിടെ താമസിക്കുന്നു... എവിടെ ഭക്ഷണം കഴിക്കുന്നു... കൂടെ ആരൊക്കെ വരുന്നു... ഇത്തരം കാര്യങ്ങൾ നമ്മുടെ മാധ്യമങ്ങൾ ആഘോഷിക്കുമ്പോൾ മറന്നു പോകുന്ന ഒരു കാര്യം ഒപ്പിടുന്ന കരാറുകൾ ഏതൊക്കെ... ആ കരാറുകളുടെ ഗുണങ്ങൾ എന്തൊക്കെ... ഗുണഭോക്താക്കൾ ഇന്ത്യയോ അമേരിക്കയോ? ഇതൊന്നും ചർച്ച ചെയ്യാത്ത മാധ്യമങ്ങൾ മഞ്ഞപത്ര നിലവാരത്തിൽ കാര്യങ്ങളെ കാണുന്നു... പൂർണ്ണമായും മാധ്യമങ്ങൾ അവഗണിച്ചു എന്ന്‌ പറയുന്നില്ല പക്ഷെ പ്രാധാന്യമില്ല... എല്ലാം A.I.C.C യോഗം പോലെ...

പതിവുപോലെ ഇടതുപക്ഷ പാർട്ടികൾ പ്രതിക്ഷേധവുമായി മുന്നിലുണ്ട്‌... ഭീകര വിരുദ്ധ പോരാട്ടത്തിൽ അമേരിക്ക ഇന്ത്യയെ സഹായിക്കുന്നില്ല... ഭോപ്പാൽ ദുരന്തം പൊക്കിപ്പിടിക്കുന്നു... കമ്യുണിസ്റ്റുകാരുടെ പ്രശ്‌നം... ഭോപ്പാലല്ല... ഭീകരരുമല്ല... സാമ്രാജത്വമാണ്‌... അമേരിക്കയാണ്‌... കോക്കോകോളയാണ്‌... അണികൾക്ക്‌ ഒരു പണിയാണ്‌... പാർലമെന്റിലെ ഒബാമയുടെ പ്രസംഗം ബഹിഷ്കരിക്കാത്ത സി.പി.എം.ഇന്റെ നിലപാടിന്‌ കാക്കരയുടെ പിൻതുണ... ചൈനീസ്‌ അണ്ണന്മാർ വരുമ്പോഴും നമുക്ക്‌ പ്രതിക്ഷേധിക്കണം... നമ്മുടെ കാഷ്മീരും അരുണാചലും അവർ അടിച്ചുമാറ്റിയിരിക്കയല്ലെ... ചുമ്മാ തോണ്ടിയതാണ്‌... കാര്യമാക്കേണ്ട...

അമേരിക്കൻ ശ്വാനന്മാർക്ക്‌ പഞ്ചനക്ഷത്ര സൗകര്യം... പട്ടികൾക്ക്‌ എന്തുകൊടുക്കുന്നു എന്നതല്ല കാക്കരയുടെ പ്രശ്‌നം... ഒബാമാ വന്നാൽ നമുക്കെന്ത് കിട്ടും... അതിന്‌ പകരമായി നമുക്കെന്ത് നഷ്ടപ്പെടും... ഒന്ന്‌ പറയു?

മംഗളം നല്കുന്ന ചെറിയ വിവരം താഴെ... തലവാചകം ശ്രദ്ധിക്കണം... ഇന്ത്യ “ആഗ്രഹിക്കുന്നു” പക്ഷെ അമേരിക്കക്ക്‌ “വേണ്ടത്‌”

ഇന്ത്യ ആഗ്രഹിക്കുന്നത്‌

*ദക്ഷിണേഷ്യന്‍ മേഖലയിലും അതിനപ്പുറത്തേക്കും ഇന്ത്യയുടെ സൈനികവും സുരക്ഷാപരവുമായ താല്‍പര്യങ്ങള്‍ക്കു പിന്തുണ
*യു.എന്‍. രക്ഷാസമിതി സ്‌ഥിരാംഗത്വത്തിന്‌ നിരുപാധിക പിന്തുണ
*ഡി.ആര്‍.ഡി.ഒ, ഐ.എസ്‌.ആര്‍.ഒ. എന്നിവയെ സാങ്കേതികവിദ്യാ കൈമാറ്റത്തിന്റെ കരിമ്പട്ടികയില്‍നിന്ന്‌ ഒഴിവാക്കുക
*വിവിധോപയോഗ സാങ്കേതികവിദ്യാ കൈമാറ്റം
*അഫ്‌ഗാന്‍ പുനര്‍നിര്‍മാണത്തിലും ഭാവി ഭരണത്തിലും പ്രാമുഖ്യം
*പ്രൊഫഷണലുകള്‍ക്ക്‌ അമേരിക്കയില്‍ കൂടുതല്‍ തൊഴിലവസരം
*ആഫ്രിക്കയിലെ ദാരിദ്ര്യനിര്‍മാര്‍ജനത്തിനു യു.എസ്‌. സഹകരണം
*ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും യു.എസ്‌. വിപണിയില്‍ വിപുലമായ അവസരം

അമേരിക്കയ്‌ക്കു വേണ്ടത്‌

*വന്‍ശക്‌തിയാകാന്‍ കുതിക്കുന്ന ചൈനയെ തടഞ്ഞ്‌ ഏഷ്യയില്‍ സന്തുലനം സൃഷ്‌ടിക്കുന്ന ശക്‌തിയായി ഇന്ത്യ മാറുക
*അഫ്‌ഗാനിലെ സമാധാനത്തിനും സ്‌ഥിരതയ്‌ക്കും ഇന്ത്യന്‍ സഹകരണം
*ഇന്ത്യയുടെ സൈനിക നവീകരണത്തിലും പ്രതിരോധ വിപണിയിലും അമേരിക്കന്‍ കമ്പനികള്‍ക്കു പ്രാമുഖ്യം
*ഭീകരവിരുദ്ധ പോരാട്ടത്തിലെ സഹകരണം
*യു.എസ്‌. കമ്പനികള്‍ക്കായി ഇന്ത്യന്‍ വിപണി തുറന്നുകിട്ടുക
*ആഗോളതാപനം ചെറുക്കുന്ന സാങ്കേതികവിദ്യകള്‍ ഇന്ത്യക്കു വില്‍ക്കുക
*നൂതന സാങ്കേതികവിദ്യയ്‌ക്കു വിപണി
*സൈനികേതര ആണവമേഖലയില്‍ പിടിമുറുക്കുക
*അമേരിക്കയില്‍ തൊഴിലവസരം സൃഷ്‌ടിക്കുന്ന നടപടികള്‍ക്ക്‌ ആക്കംകൂട്ടുക

Thursday 28 October 2010

കവി അയ്യപ്പനും കാക്കരയും...

കവി അയ്യപ്പന്റെ അവസാന വരികൾ...
...
“പല്ല്

അമ്പ് ഏതു നിമിഷവും
മുതുകിൽ തറയ്ക്കാം
പ്രാണനും കൊണ്ട് ഓടുകയാണ്
വേടന്റെ കൂര കഴിഞ്ഞ് റാന്തൽ വിളക്കുകൾ ചുറ്റും
എന്റെ രുചിയോർത്ത്
അഞ്ചെട്ടു പേർ
കൊതിയോടെ
ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതിൽ തുറന്ന്
ഒരു ഗർജ്ജനം സ്വീകരിച്ചു
അവന്റെ വായ്‌ക്ക് ഞാനിരയായി ”
...

കവി അയ്യപ്പനോടുള്ള എല്ലാവിധ ആദരവോടുകൂടി പറയട്ടെ... താങ്ങളുടെ ജീവിത ശൈലി മഹത്വവൽക്കരിക്കുന്നതിൽ... വിരുദ്ധ ധ്രുവത്തിലാണ്‌ കാക്കരയുടെ ഇരിപ്പിടം... ഇരിക്കാൻ കസേരയൊന്നുമില്ല... ഒരു കോണിൽ... പക്ഷെ സത്യസന്ധമായി എന്റെ മനസ്സിലുള്ളത്‌ എഴുതുകയാണെങ്ങിൽ, എന്തോ... ആ ജീവിത ശൈലിയെ വെള്ള പൂശി ചുമ്മാ “പുരോഗമനത്വം” വിളമ്പാൻ കാക്കരക്കാവില്ല... ഉപരിവിപ്ലവമെന്ന്‌ പരിഹസിച്ചോള്ളു... പക്ഷെ മനസ്സിൽ തോന്നിയ സത്യമല്ലെ എഴുതാവു... അയ്യപ്പനെ പോലെ...

തെരുവിന്റെ കവിയാണ്‌... തീയിൽ കുരുത്ത വാക്കുകളാണ്‌ കവിതയിലൂടെ പുറത്തു വന്നത്‌... തെരുവിൽ വളർന്നു... തെരുവിൽ മരിച്ചു... സാംസ്കാരിക നായകരുടെ വേഷഭുഷാദികളൊന്നുമില്ല... നാട്യമില്ല... ജാഡകൾ തൊട്ടു നോക്കിയിട്ടില്ല... നമ്മുക്കെല്ലാവർക്കും സ്വന്തം കവി... ഒരു അന്യത ആരും ദർശിച്ചില്ല... ആർക്കും ആരുമാകാൻ സാധ്യമല്ല... അയ്യപ്പന്‌ പകരം അയ്യപ്പൻ മാത്രം...

ജനിക്കുക, പഠിക്കുക, ജോലി സമ്പാദിക്കുക, കല്യാണം കഴിക്കുക, കുട്ടികൾ, മക്കൾക്കും പേരക്കുട്ടികൾക്കും വരെ സമ്പാദിക്കുക... കൊട്ടാരം പോലത്തെ വീടു പണിയുക... തുടങ്ങി നമ്മളെല്ലാം കണ്ടുകൊണ്ടിരിക്കുന്ന, അല്ലെങ്ങിൽ നമ്മളെ പോലെ... എല്ലാവരും ഒരേ വരയിൽ നടക്കണമെന്ന്‌ എനിക്ക്‌ വാശിയില്ല... വിശക്കുമ്പോൾ എന്റെ വീട്ടിൽ കയറി വരും... എന്റെ വീട്ടിൽ കയറി വന്ന്‌ കള്ളുകുടിക്കാൻ കാശ്‌ ചോദിക്കും... എന്നൊക്കെ കവയത്രി സുഗതകുമാരിയെ കൊണ്ട്‌ മാലോകരെ ഓർമപ്പെടുത്തരുത്‌... അത്ര മാത്രം...

പണിയെടുക്കുവാൻ കഴിവുള്ളവൻ ഭിക്ഷ യാചിച്ചാൽ... ആ ശൈലി മഹത്വവൽക്കരിക്കരുത്‌ എന്ന്‌ തന്നെ പറയണം... അന്ധനായ പാട്ടുകാരൻ തെരുവിൽ പാടി ഉപജീവനം നടത്തിയാൽ ആരും കുറ്റം പറയില്ല... മണി ഓട്ടൊറിക്ഷ ഓടിച്ചത്‌... അത്‌ മാന്യമായ തൊഴിലാണ്‌... ആ ശൈലിയെ മഹത്വവൽക്കരിക്കുക... മീൻ വിറ്റ്‌ ഉപജീവനം നടത്തിയ കവിതയേയും കവിയേയും മഹത്വവൽക്കരിക്കാം... ഇവിടെയൊന്നും അയ്യപ്പനെ താരതമ്യം ചെയ്യുവാൻ സാധിക്കില്ല... കാരണം... ഫ്രൂഫ് റീഡറായി ജനയുഗത്തിൽ സേവനം അനുഷ്ഠിച്ചിരുന്നു... ചെറുപ്പത്തിലെ കഠിന യാഥാർത്ഥ്യങ്ങൾക്ക്‌ ശേഷം... പിന്നെയാണ്‌ മാറി നടന്നത്‌... അതിനും കാരണങ്ങൾ കാണുമായിരിക്കും... നമ്മളെല്ലാം മനുഷ്യരാണല്ലോ...

അയ്യപ്പൻ അങ്ങനെയായതിൽ അയ്യപ്പനെ കുറ്റപ്പെടുത്താതിരിക്കാം... സാഹചര്യങ്ങൾ മനുഷ്യന്റെ ജീവിതത്തെ മാറ്റി മറിക്കും... വലിയ സാഹിത്യകാരന്മാരായിരിക്കാം... മനോധൈര്യം ഉണ്ടായിരിക്കണമെന്നില്ല... പക്ഷെ നാം പിൻതുടരാൻ ആഗ്രഹിക്കാത്ത ഒരു ജീവിത ശൈലി എന്തിന്‌ മഹത്വവൽക്കരിക്കുന്നു... അത്‌ നാട്യമല്ലേ... ആ നാട്യം അയ്യപ്പനിഷ്ടമല്ല... അയ്യപ്പൻ തുറന്ന പുസ്തകമാണ്‌... അതിൽ ഭാവാഭിനയമില്ല... പച്ചയായ ജീവിതം മാത്രം... അയ്യപ്പന്റെ കവിതയെ ഇഷ്ടപ്പെടണമെങ്ങിൽ... ജീവിത ശൈലിയേയും ഇഷ്ടപ്പെടണമെന്നില്ല...

അയ്യപ്പേട്ടാ, അയ്യപ്പേട്ടന്റെ കവിതയും ജീവിത ശൈലിയും കാക്കരക്കിഷ്ടമാണ്‌... ഞാനും ഈ വഴിയെ വരുന്നു...

എടാ കാക്കരെ... എന്റെ കവിതയെ ഇഷ്ടപ്പെട്ടോള്ളു... പക്ഷെ എന്റെ ജീവിത ശൈലി, അത്‌ അയ്യപ്പന്‌ മാത്രം... ഇതിലെവിടെയാടാ മാതൃക...

Sunday 17 October 2010

ദൈവത്തിനുള്ളത്‌ ദൈവത്തിനും സീസ്സറിനുള്ളത്‌ സീസ്സറിനും...

ദൈവം ആത്മീയതയുടെയും സീസ്സർ ഭൗതീകതയുടെയും പ്രതീകമാണ്‌... മറ്റൊരു തരത്തിൽ പറഞ്ഞാൽ മതത്തിന്റേയും സ്റ്റേറ്റിന്റേയും പ്രതീകങ്ങൾ.... 2000 വർഷം മുൻപുതന്നെ സമൂഹത്തിൽ മതത്തിന്റേയും സ്റ്റേറ്റിന്റെയും സ്ഥാനം വ്യക്‌തമായി യേശു നിർവചിച്ചിട്ടുണ്ട്‌... ദൈവത്തിനുള്ളത്‌ “മാത്രം” ദൈവത്തിന്‌! സ്റ്റേറ്റിനുള്ളത്‌ സ്റ്റേറ്റിന്‌! വ്യക്‌തമായ വേർതിരിവ്‌...

മെത്രാന്റെ രാഷ്ട്രീയസാമൂഹിക വീക്ഷണങ്ങൾ ഇടയലേഖനമെന്ന പേരിൽ ആരാധനയ്‌ക്കിടയിലൂടെ അടിച്ചേൽപ്പിക്കുന്നത്‌ നീതികരിക്കാവുന്നതല്ല... ആരാധനാലയം ആരാധിക്കുന്നവർക്കുള്ളതാണ്‌... ആരാധനയ്ക്ക് മാത്രം... അതുകൊണ്ടാണ്‌ ദേവാലയം എന്ന്‌ വിളിക്കുന്നത്‌... ദേവാലയത്തിൽ രാഷ്ട്രീയം വേണ്ട... രാഷ്ട്രീയം സീസ്സറിന്റേതാണ്‌...

ആരാധനസമയങ്ങളിൽ ഒരു മതവും യാതൊരുവിധ ജനാധിപത്യവും കാത്തുസൂക്ഷിക്കുന്നില്ല... പുരോഹിതൻ ഏകാധിപതിയാണ്‌... കേൾവിക്കാർക്ക്‌ അഭിപ്രായസ്വാതന്ത്ര്യമില്ല... ഇത്തരം ഒരു അവസ്ഥയിൽ ജനാധിപത്യത്തെ കുറിച്ച്‌ എന്തിന്‌ ചർച്ച ചെയ്യണം... ആരാധനലായം ദൈവത്തിനുള്ളതാണ്‌... അവിടെ സീസ്സറിനെ പ്രതിഷ്ഠിക്കരുത്...

രാഷ്ട്രനിർമ്മാണത്തിൽ അവകാശമുള്ള ഓരോ പൗരനും, അത്‌ മെത്രാനൊ അല്ലെങ്ങിൽ വിശ്വാസികളുടെ കൂട്ടമൊ ഇറക്കുന്ന “രാഷ്ട്രീയ ഇടയലേഖനവും പ്രസ്താവനകളും” പള്ളികമ്മിറ്റികൾ വിളിച്ചുകൂട്ടി വൈദീകനൊ പള്ളികമ്മിറ്റി സെക്രട്ടറിയോ വായിക്കുന്നതിനെ കാക്കര എതിർക്കുകയും ചെയ്യില്ല... പാർട്ടി സർക്കുലറിലൂടെ പാർട്ടി നിലപാടുകൾ അറിയിക്കുന്നതിന്‌ തുല്യമാണ്‌... അത്‌ ജനാധിപത്യപരവുമാണ്‌...

സഭയുടെ കീഴിലുള്ള ജനവിഭാഗങ്ങൾ വട്ടംകൂടിയിരുന്ന്‌ ചർച്ച ചെയ്യുന്നതിനെ കാക്കര എങ്ങനെ എതിർക്കും... പക്ഷെ അത്തരം ചർച്ചകൾ പള്ളിയങ്കണത്തിൽ നടത്തിയാൽ അത്‌ മതത്തിന്റെ പേരിലുള്ള വർഗ്ഗീയതയായി മാത്രമെ കാണേണ്ടതുള്ളു... കുർബാനസമയത്തും ജുമനമസ്കാരസമയത്തും ഭൗതികത മാറ്റിനിറുത്തി, വിശ്വാസികൾക്ക്‌ ആത്മീയതയും ധാർമികതയും പകർന്നുനൽകുക... നാട്‌ ആര്‌ ഭരിക്കണമെന്ന്‌ ആരാധനാലയത്തിന്‌ പുറത്തിരുന്ന്‌ ചർച്ച ചെയ്യുക... സീസ്സറിന്റെ കാര്യം സീസ്സർ തീരുമാനിക്കട്ടെ...

മെത്രാൻ രാഷ്ട്രീയത്തിറങ്ങുമ്പോൾ, ളോഹയിട്ടുകൊണ്ട് തന്നെ രാഷ്ട്രീയത്തിലിടപ്പെടാം... പക്ഷെ കൃസ്ത്യൻ രാഷ്ട്രീയം വേണ്ട, മുസ്ലീം രാഷ്ട്രീയം വേണ്ട, ഹിന്ദു രാഷ്ട്രീയവും പടിക്ക്‌ പുറത്ത്‌... നമുക്ക്‌ വേണ്ടത്‌ ജനാധിപത്യ സോഷ്യലിസ്റ്റ് മതേതര രാഷ്ട്രീയം... അത്‌ മാത്രമെ നമ്മെ രക്ഷിക്കുകയുള്ളു...

Saturday 16 October 2010

A.I.C.C വെബ്സൈറ്റ്‌ വിശേഷങ്ങൾ...

രാജിവ് ഗാന്ധി... രാഹുൽ ഗാന്ധി... സോണിയ ഗാന്ധി... “ഡ്യൂപ്ലിക്കേറ്റ്‌” ഗാന്ധിമാർ എല്ലാവരും വെബ്സൈറ്റിൽ കളം നിറഞ്ഞു കളിക്കുന്നു... ഫിറോസ് ഗന്ധിയുടെ "ഗന്ധി" അടിച്ചെടുത്ത്‌ "ഗാന്ധിയായും" കമ്യുണിസ്റ്റ്കാരുടെ ഭാരതയക്ഷിയായും, ഇന്ത്യൻ പ്രധാനമന്ത്രിയായും എന്തിന്‌ “കോൺഗ്രസ്സ് ഐ” നെ മുലയൂട്ടി വളർത്തിയ ഇന്ദിരഗാന്ധി മാത്രം വെബ്സൈറ്റിലില്ല...

http://www.aicc.org.in/new

എന്നാലും ഒരു അമ്മായിയമ്മയെ ഇത്രമാത്രം അവഗണിക്കാമോ? പാവം ഇന്ദിരഗാന്ധി... ഒരു ഫോട്ടോ പോലും ഇല്ല... മരുമകൾ അടിച്ചിറക്കി ചാണകം തളിച്ചു??? ഒരു ഫോട്ടൊ കാണണമെങ്ങിൽ, കോൺഗ്രസ്സിന്റെ മീഡിയ സൈറ്റിൽ ഒരു സ്റ്റാമ്പ് സൈസ്‌ ഫോട്ടൊയിട്ടിട്ടുണ്ട്... അവിടെ പോയി കാണുക...

http://congressmedia.net/articles/ourleaders/indiragandhi

കുറ്റം പറയരുതല്ലൊ... ഗാന്ധിജിയേയും നെഹ്രുവിനെയും കൂടെ കൂട്ടിയിട്ടുണ്ട്...

സ്വന്തം പാർട്ടിയുടെ പ്രധാനമന്ത്രിയുടെ വിവരങ്ങൾ... അതുമില്ല്ല... official website ലിങ്കിയിട്ടുണ്ട്... ഒരു ഔദാര്യം...

http://pmindia.nic.in/

റാവു മുതൽ ശാസ്ത്രി വരെ... അംബേദ്കർ മുതൽ കാക്കര വരെ... ആർക്കും ഒരു പരിഗണനയുമില്ല.... എല്ലാം സോണിയയുടെ അടുക്കളക്കാര്യം.... ആകെയുള്ള ഒരു കുറവ്‌... പ്രിയങ്ക ഗാന്ധിയുടെ മാത്രം.

എഴുതിവെച്ചിരിക്കുന്നതൊ? ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യപാർട്ടി... തന്നെ തന്നെ...

Thursday 5 August 2010

ഓണവും സംസ്കാരവും...

മത്തായിയും കുമാരനും റസാക്കും ഇപ്രാവാശ്യത്തെ ഓണത്തിന്‌ കാക്കരയെ അവരുടെ വീടുകളിലേക്ക്‌ ക്ഷണിച്ചിട്ടുണ്ട്... കാക്കരയുടെ വീട്ടിലെ ഓണത്തിന്‌ അവരും വരും!!!


മാവേലി നാട്‌ വാണിടും കാലം...
മാനുഷ്യരെല്ലാവരും ഒന്നുപോലെ...
കളവുമില്ല ചതിവുമില്ല
എള്ളോളമില്ല പൊളിവചനം...

ഇതിൽപരം വേറൊരു കാരണം വേണോ? ഓണം ആഘോഷിക്കുവാൻ...

വീടിന്‌ മുൻപിൽ പൂക്കളം ഇട്ടതും പൂക്കളമത്സരങ്ങളിൽ പങ്കെടുത്തതും സമ്മാനങ്ങൾ കിട്ടിയതും കിട്ടാത്തതും എല്ലാം ഇന്നലെയുടെ ഓർമകളിൽ... കൈകൊട്ടി കളിയും വടം വലി മൽസരം കാണുവാൻ തൊട്ടടുത്ത ഗ്രാമത്തിൽ പോയതും ഒന്നും മറന്നിട്ടില്ല... റിയാലിറ്റി ഷോകൾ രംഗം കയ്യടക്കുമ്പോൾ ഓണത്തിനും മാറ്റം സംഭവിച്ചു... സംഭവിക്കണം, അത്‌ പ്രകൃതി നിയമം... അതുമാത്രമെ മലയാളിക്കും സംഭവിച്ചുള്ളു... പൈതൃകമൊക്കെ തല്ലിക്കെടുത്തി മലയാളി ചൊവ്വയിലെത്തിയെന്നൊക്കെ ചില സാംസ്കാരിക ബുജികൾ പറയുന്നത്‌ കാര്യമാക്കേണ്ട... സാംസ്കാരിക തലത്തിലെ മാറ്റങ്ങൾ ആഗോളപ്രതിഭാസമാണ്‌... (ഒരു ബന്ദ്‌ ആകാമല്ലേ?)

എനിക്ക്‌ ഇപ്പോഴും ഓണമുണ്ട്... എന്റെ മക്കൾക്ക്‌ വേണ്ടി... എന്റെ പൈതൃക സംസ്കാരം പകർന്നുനൽകുവാനായി ലോകത്തിന്റെ ഏത്‌ മൂലയിലായിരുന്നാലും ഒരു ചെറിയ ഓണം... പട്ടുപാവടയും കേരളസാരിയും മുണ്ടുമുടുത്ത്‌ കളഭം തൊട്ട്‌ വാഴയിലയിൽ വിളമ്പിയ സദ്യയും കഴിച്ച്‌ പൂവും പച്ചിലയും കൂട്ടത്തിൽ വീട്ടിൽ അലങ്കരിക്കുവാൻ വെച്ചിരിക്കുന്ന പ്ലാസ്റ്റിക്ക്‌ പൂക്കളും ചേർത്ത്‌ ഒരു പുക്കളവും... സുഹ്രുത്തുക്കളുമായി ഒരു ഓണാഘോഷം... ഓർമ്മയ്ക്കായി കുറച്ച്‌ ഫോട്ടോസ്സും... മേമ്പൊടിയായി സുഹ്രുത്തുക്കളേയും വീട്ടുകാരേയും ഫോണിലൂടെയും ഈമെയിലുടെയും ഓണാശംസകൾ നേരും... ഇപ്രാവശ്യം ബ്ലോഗിലൂടേയും “ഓണണം”...

ഇതുതന്നെയല്ലേ ഓണാഘോഷം... കാളവണ്ടിയിൽ യാത്ര ചെയ്ത്‌ കോണകമുടുത്താലെ മലയാളിത്വം വരുകയുള്ളു എന്നൊന്നും കാക്കരയ്ക്കില്ല... ഇപ്പോഴൊക്കെ റെഡിമെഡ്‌ ഓണമല്ലേ? അതെ ഓണത്തിന്‌ മാറ്റം വന്നു... എന്റെ ചെറുപ്പത്തിൽ ഇങ്ങനെയായിരുന്നില്ല ഓണം... എന്ത്‌ രസമായിരുനു, തൊടിയിലെ കളിയും തുമ്പപ്പു പറിക്കലും ഊഞ്ഞാലാട്ടവും... വർണ്ണിച്ചാൽ തീരില്ല... ഇന്നത്തെ കൂട്ടികൾക്ക്‌ ഇതിനൊക്കെ എവിടെ നേരം!!! ഇപ്പറഞ്ഞവർ ഇപ്പോഴത്തെ മുത്തച്ചന്റേയും മുത്തശ്ശിയുടേയും ഓണം ഓർക്കുവാൻ ഇഷ്ടപ്പെടുന്നില്ല... അവർക്ക്‌ “ഓണമുണ്ടായിരുന്നുവെങ്ങിലല്ലേ” ഓർക്കേണ്ടതുള്ളു! തമ്പ്രാന്റെ വീട്ടുപടിക്കൽ ഓണക്കോടിക്കായി കാവൽ... പിന്നെ പട്ടിണിയും... ഓണം നിശ്ചലമല്ല... മാറിക്കൊണ്ടിരിക്കും... ഇന്നത്തെ രീതിയിൽ ഇന്നത്തെ ഓണം ആഘോഷിക്കുക, ഹല്ല പിന്നെ...

ഓഫ്...

ഇപ്രാവശ്യത്തെ ഓണം ചാലക്കുടിക്കാർക്കൊപ്പം... (ടി.വി ക്കാരുടെ പരസ്യംപോലെ വായിക്കുക)

Tuesday 3 August 2010

മരണവും മലയാളി ആഘോഷിക്കുമൊ?

മലയാളമനോരമയുടെ മുഖ്യപത്രാധിപർ ശ്രി കെ.എം. മാത്യുവിന്റെ പത്രപ്രവർത്തന ശൈലിയോടും അതിനുമുകളിൽ അദ്ദേഹം നയിക്കുന്ന മനോരമയുടെ അപ്രഖ്യാപിത കമ്യുണിസ്റ്റ് വിരുദ്ധതയിലും അസഹിഷ്ണതയുള്ള മലയാളി സുഹ്രുത്തുക്കൾ അദ്ദേഹത്തിന്റെ മരണം തെറിയഭിക്ഷേകം നടത്തി ആഘോഷിക്കുന്ന രീതിയിലേക്ക്‌ മാറിയത്‌ കാക്കര അല്പം വേദനയോടെ നോക്കികാണുന്നു... മരിച്ചാൽ നല്ലതേ പറയാവു എന്ന നാട്ടു നടപ്പൊന്നും മുറിവേറ്റവർ പാലിക്കണമെന്നില്ല പക്ഷെ യുദ്ധമുഖത്തുപോലും പാലിക്കുന്ന മാനവികത നാം മറന്നുവെന്നതിൽ ഉൽക്കണ്ഠപ്പെടുന്നു... വിയോജിപ്പുള്ളവരെ കപടദുഃഖം രേഖപ്പെടുത്തി മഹത്വവൽക്കരിക്കണമെന്ന് ഇതിനർത്ഥമില്ല പക്ഷെ സമയവും സന്ദർഭവും മറന്ന്‌ ഒരു മരണത്തേയും അപമാനിക്കരുത്...

മരണം ഒരു പ്രകൃതി നിയമമാണ്‌, ആത്മാവിന്‌ (ഉണ്ടൊ?) എന്ത്‌ സംഭവിക്കും എന്നതിന്‌ തർക്കമുണ്ടാകാം പക്ഷെ ദേഹം ഭൂമിക്ക്‌ അവകാശപ്പെട്ടതാണ്‌... ദേഹം ഭൂമിയിലേക്ക്‌ എടുക്കുന്നതിന്‌ മുൻപ്‌ തന്നെ അദ്ദേഹത്തിനെതിരെ സഭ്യേതര ഭാഷയിൽ വിമർശനങ്ങളും പരിഹാസങ്ങളും ബ്ലോഗിലും ബസ്സിലും ദൃശ്യ മാധ്യമങ്ങളിലും നടത്തിയവർ ഏത്‌ സംസ്കാരമാണ്‌ ഉയർത്തിപിടിച്ചത്‌... ബുദ്ധവിഹാരങ്ങൾ തകർത്ത താലിബാന്റേയോ? തകർക്കപ്പെടുന്നതിനേക്കാൾ തകർക്കുന്നവരുടെ സംസ്കാരമാണ്‌ തകരുന്നത്‌... മലയാളിയുടെ സംസ്കാരം!!!

മനോരമയുടെ വാർത്തകളിലൂടെ വേദനിച്ച ഒരുപാട്‌ വ്യക്തികളും സമൂഹവും ഒരു പക്ഷെ കേരളം തന്നെ ഇരയായിട്ടുണ്ടാകാം... ഒരു പക്ഷെ അശ്രദ്ധയാകാം... കിടമൽസരമാകാം... കുതികാൽവെട്ടലാകാം... രക്തത്തിൽ അലിഞ്ഞുചേർന്നിരിക്കുന്ന കമ്യുണിസ്റ്റ് വിരുദ്ധതയാകാം... രക്തത്തേക്കാൾ വില സമ്പത്തിന്‌ നൽകിയതാകാം... പക്ഷെ താങ്ങളുടെ മരണം ആഘോഷിക്കുവാൻ തക്കവിധത്തിലുള്ള ഒരു പ്രവർത്തനവും താങ്ങൾ നടത്തിയിട്ടില്ല... താങ്ങൾ മനോരമയിൽ കാൽ കുത്തുന്നതിന്‌ മുൻപും പിൻപും മനോരമയുടെ ശൈലിയും നിലപാടുകളും തമ്മിൽ വലിയ വിത്യാസമുണ്ടായിട്ടുണ്ടോ? ഇന്ന്‌ താങ്ങളെ വിമർശിക്കുന്നവർ ഇന്നലേയും മനോരമയെ വിമർശിച്ചിരുന്നു നാളേയും വിമർശിക്കും... താങ്ങളോ മനോരമയോ വിമർശനത്തിന്‌ അതീതരല്ല... പക്ഷെ താങ്ങളുടെ മരണം ആഘോഷിക്കുവാൻ തക്ക വിധത്തിൽ ഒരു ഭയവും അല്ലെങ്ങിൽ ഒരു ഭീകരാവസ്ഥയും താങ്ങളോ മനോരമയോ മലയാളി സമൂഹത്തിൽ ഉണ്ടാക്കിയിട്ടില്ല... അതിനുള്ള ശക്തി താങ്ങൾക്കില്ല, ശ്രമിച്ചുവെന്ന്‌ അർത്ഥവുമില്ല... അത്തരം ഹീനപ്രവർത്തികളുണ്ടായാൽ അതിനെ മറികടക്കുവാൻ തക്ക ശക്തിയുള്ള മാതൃഭൂമിയും ദേശാഭിമാനിയും കേരളകൗമുദിയും മാധ്യമവും ഏഷ്യാനെറ്റും കൈരളിയും ഇന്ത്യവിഷനുമുണ്ട്... പോസ്റ്റും കമന്റുകളുമായും ബ്ലോഗ്ഗേർസും... അതിനാൽ തന്നെ ജീവൻ വെടിഞ്ഞ്‌ ശരീരത്തിന്റെ ചൂട്‌ ആറുന്നതിന്‌ മുൻപ്‌ അസഭ്യം ചൊരിഞ്ഞ്‌ ഭീരുത്വം കാണിക്കേണ്ട ഒരു ഗതികേട്‌ മലയാളിക്കില്ല...

മാധ്യമങ്ങളുടെ നിഷ്പക്ഷത... അതിന്‌ “അമിതവില” കാക്കര കൊടുക്കുന്നില്ല... സ്വന്തം ആശയത്തോട് ചേർന്നുനിൽക്കുന്ന വാർത്തകൾ എല്ലാം സത്യസന്ധവും മറ്റെല്ലാം അപനിർമിതിയുമെന്ന പുത്തൻ നിർവചനങ്ങളോടും യോജിക്കുന്നില്ല... പത്രം നടത്തുന്നവരുടെയും അതിൽ ജോലി ചെയുന്നവരുടെ ആശയങ്ങളും സ്വത്വബോധവും പത്രത്തിന്റെ വാർത്തകളെ സ്വാധീനിക്കും. രാഷ്ട്രീയപാർട്ടികളോ മതങ്ങളോ നടത്തുന്ന മാധ്യമങ്ങൾ ഒഴിച്ച്‌ വ്യക്തികൾ നടത്തുന്ന പത്രങ്ങൾ മാത്രം നിഷ്പക്ഷത പുലർത്തണം എന്നത്‌ മൗഢ്യമല്ലേ? ദേശാഭിമാനിയിൽ സി.പി.എമ്മിന്റെയും മാധ്യമത്തിൽ ജമാത്ത്‌ ഇസ്ലാമിയുടെയും താല്പര്യങ്ങൾ വാർത്തകളിൽ ഇടകലർത്തുമെങ്ങിൽ മാതൃഭൂമിയിൽ വിരേന്ദ്രകുമാരിന്റേയും മനോരമയിൽ കെ.എം.മാത്യുവിന്റേയും താല്പര്യവും വാർത്തകളിൽ ഇടകലരും!!! മനോരമയിൽ കെ.എം. മാത്യുവിന്റെ രാഷ്ട്രീയവും മതവും (ഓർത്തോഡോക്സ് സഭയും) സ്വന്തം ബിസിനസ്സ് താല്പര്യവും കൂട്ടത്തിൽ വായനക്കാരുടെ ഇഷ്ടവും വായന ശൈലിയും പത്രത്തിൽ ഇടം പിടിക്കും... ഇത്തരം പക്ഷപാതം മനോരമയിൽ കാണാം എന്നതിൽ കവിഞ്ഞ്‌ “പരമദുഷ്ടനായി” അവതരിപ്പിക്കപ്പെടാൻ മാത്രം കെ.എം. മാത്യു യോഗ്യനല്ല...

മലയാളിയെന്ന സ്വത്വബോധം ആഴത്തിൽ വേരോടിയിട്ടുള്ളതുകൊണ്ടാണോയെന്നറിയില്ല ഒരു മലയാളിയുടെ വിജയത്തിൽ സന്തോഷിക്കുകയും ദുഃഖത്തിൽ വേദനിക്കുകയും ചെയ്യാറുണ്ട്... കെ.എം. മാത്യുവിനോടുള്ള എല്ലാ വിരുദ്ധ അഭിപ്രായങ്ങളും നിലനിറുത്തികൊണ്ട് തന്നെ “ഭീരുക്കളെപോലെ തങ്ങളുടെ ശരീരത്തെ അപമാനിച്ച” എന്റെ മലയാളി സുഹ്രുത്തുക്കൾക്ക്‌ വേണ്ടി കാക്കര മാപ്പ്‌ ചോദിക്കുന്നു...

വാൽകക്ഷണം...

ദേശാഭിമാനിയുടെ നായകസ്ഥാനത്തിരിക്കുന്നവർ മരിക്കുമ്പോൾ ദേശാഭിമാനി വിരുദ്ധരും കോൺഗ്രസ്സ്നേതാവ്‌ മരിക്കുമ്പോൾ കോൺഗ്രസ്സ്‌വിരുദ്ധരും മരണം “ആഘോഷിക്കുന്ന” ഒരു നാൾ വരുമോ? ഇല്ല... ഇല്ല... ഇല്ല... കഠിനക്ഷോഭംകൊണ്ട് നഷ്ടപ്പെട്ട വിവേകം നമുക്ക്‌ തിരിച്ചുപിടിക്കാം...

Monday 26 July 2010

നിങ്ങളെന്നെ അരാഷ്ട്രീയവാദിയാക്കി...

കക്ഷിരാഷ്ട്രീയക്കാർ വരച്ചിരിക്കുന്ന ലക്ഷ്മണരേഖക്ക്‌ പുറത്തേക്ക്‌ സഞ്ചരിക്കുന്നവരെ അരാഷ്ട്രീയവാദികൾ എന്ന്‌ മുദ്രകുത്തി താറടിക്കാൻ ശ്രമിക്കുന്ന കാഴ്ച നാം നിരന്തരം കാണുന്നുണ്ട്... രാഷ്ട്രീയ-സാമൂഹ്യ വിഷയങ്ങൾ വസ്തുതപരമായും ജനാധിപത്യപരമായും നിയമപരമായും നിരീക്ഷിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന ഉയർന്ന രാഷ്ട്രബോധമുള്ള പൗരന്മാരെ അരാഷ്ട്രീയക്കാർ എന്ന്‌ നാമകരണം ചെയ്യുന്നത്‌ വ്യക്‌തമായ ഉദ്ദേശ്യലക്ഷ്യങ്ങളോടെയാണ്‌...

ഇന്ത്യയിൽ പാർലമെന്റ് രീതിയിലുള്ള തിരഞ്ഞെടുപ്പാണ്‌ നടക്കുന്നത്‌; എങ്കിൽ പിന്നെ കോളേജിൽ പാർലമെന്റ് രീതിയിൽ തിരഞ്ഞെടുപ്പ്‌ നടത്തിയാൽ മതി എന്ന്‌ “പള്ളിലച്ചൻ” പറഞ്ഞാൽ, ഉടൻ വരുന്നു “രാഷ്ട്രിയവാദിക്കാർ”, എന്നാ പരിപാടിയാ ഇത്‌? ഇത്‌ കേരളമാണ്‌... പള്ളിലച്ചൻ പള്ളികാര്യം നോക്കിയാൽ മതി... അരാഷ്ട്രീയവാദം വെച്ചുപൊറുപ്പിക്കില്ല. രാഷ്ട്രീയം നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയുന്ന കോളേജുകളിൽ മാത്രമാണ്‌ റാഗിംഗ്‌ നടക്കുന്നത്‌!. കോളേജുകളിലെ പുരോഹിതരുടെ പീഢണംപോലും കുട്ടിരാഷ്ട്രീയക്കാരാണ്‌ തടഞ്ഞുനിറുത്തുന്നത്‌. എസ്.എഫ്.ഐ. യുടേയും കെ.എസ്.യു വിന്റെയും കൊടികൾ പാറികളിക്കുന്നത്‌ കണ്ടിട്ടാണ്‌ കേരളത്തിലെ മാതാപിതാക്കൾ മനസമാധാനത്തോടെ കുട്ടികളെ വിദ്യാലയങ്ങളിലേക്ക്‌ പറഞ്ഞുവിടുന്നത്‌. ഇതൊന്നുമറിയാത്ത പള്ളിലച്ചന്മാർ ളോഹയിട്ട്‌ കുരിശ്ശും തൂക്കി രാഷ്ട്രീയം നിരോധിച്ചാൽ അവിടെ വർഗീയവാദികൾ തലപൊക്കും, സാമ്രാജത്വ ഭീകരന്മാർ കടന്നുകയറും, എന്തിന്‌ പാകിസ്താൻ തീവ്രവാദികൾ വരെ നുഴഞ്ഞുകയറും... ഇതൊക്കെ തടയുന്ന S.F.I-K.S.U സഖ്യം സിന്ദബാദ്‌...

വഴിനടക്കാരെ നടപാതയിലൂടെ നടക്കുവാൻ അനുവദിക്കാതെ ആ സ്ഥലം കയ്യേറി സമരവും പൊതുയോഗവും പാർട്ടിയോഗവും നടത്തുമ്പോൾ വഴിനടക്കുവാൻ അനുവദിക്കണമെന്ന്‌ ആവശ്യപ്പെടുന്നതും അരാഷ്ട്രീയതയുടെ കടന്നുകയറ്റമായി “കക്ഷിരാഷ്ട്രീയക്കാർ” ചാപ്പക്കുത്തും... ദലിതർ വഴിനടക്കുവാൻ അനുവാദം തേടി നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു... കോടതി വിധിയെ മറികടക്കുവാൻ അപ്പീൽ നൽകണമെന്ന്‌ അഭിപ്രായപ്പെട്ടവരെ അരാഷ്ട്രീയക്കാരായി മുദ്രകുത്തുകയും “ശുംഭൻ” പ്രയോഗത്തിന്‌ മാന്യത കൽപ്പിക്കുകയും ചെയ്യുന്നു... ജനാധിപത്യവും നിയമവ്യവസ്ഥയും നിലനിൽക്കുമ്പോൾ സർക്കാരിന്‌ വികാരംകൊണ്ട് മാത്രം ഭരണയന്ത്രം തിരിക്കുവാൻ സാധിക്കുകയില്ലല്ലോ? സർക്കാർ നിയമവ്യവസ്ഥയെ പിൻതുടർന്നത്‌ മലയാളിയുടെ ഭാഗ്യം...

ഇത്തിരി പഴയ ചിന്ത, 1987...

ഇംഗ്ളീഷ് മീഡിയത്തിനെതിരെ സമരം ചെയ്യുന്ന കാലം. അമ്മഭാഷയെ ചവിറ്റുകൊട്ടയിൽ തള്ളുന്നതിനെതിരെ എസ്.എഫ്.ഐ യുടെ പഠിപ്പുമുടക്ക്‌ സമരം. അതിസമ്പന്നരുടെ മക്കൾ സായിപ്പിന്റെ ഭാഷ പഠിക്കുന്നതിനെതിരെ പാവങ്ങളുടെ മക്കൽ പഠിക്കുന്ന മലയാളമീഡിയം വിദ്യാലയങ്ങളിൽ മാത്രം സമരം... ഇംഗ്ലീഷ്‌ മീഡിയമാണ്‌ പ്രശ്നമെങ്ങിൽ, അത്തരം “അപരിഷ്കൃതഭാഷയിൽ” പഠിപ്പിക്കുന്ന വിദ്യാലയങ്ങളല്ലെ സമരം ചെയ്ത് അടപ്പിക്കേണ്ടത്. മലയാളം മാധ്യമത്തിൽ ശരിയായ വിദ്യഭ്യാസം നടക്കുന്ന വിദ്യാലയങ്ങളിൽ സമരം കൊണ്ടാടുന്നതിലെ സാംഗത്യം ചോദ്യം ചെയ്താൽ... പിന്നേയും വന്നു അരാഷ്ട്രീയവാദം.

സത്യൻ അന്തിക്കാട്‌ (നല്ല കള്ള്‌ കിട്ടുന്ന സ്ഥലമാണ്‌) “സ്വത്വകക്ഷിരാഷ്ട്രീയം” അക്ഷേപഹാസ്യത്തിലൂടെ കൈകാര്യം ചെയ്ത ഒരു സിനിമയാണ്‌ സന്ദേശം... പതിട്ടാണ്ടുകൾ പിന്നിട്ടിട്ടും അതിലെ “സന്ദേശം” രാഷ്ട്രീയതയാണോ, അരാഷ്ട്രീയതയാണോ സ്വത്വകക്ഷിരാഷ്ട്രിയമാണോ എന്ന്‌ ചർച്ചചെയ്യപ്പെടുന്നുണ്ടെങ്ങിൽ ആ സിനിമ സാമ്പത്തികമായി മാത്രമല്ല സന്ദേശപരമായും മലയാളമനസ്സുകളിൽ ഇടം നേടിയെന്നതിന്‌ തർക്കമില്ല... ഒരു രാഷ്ട്രീയ സിനിമയെ അരാഷ്ട്രീയമായി മുദ്രകുത്തുന്നതിനോട്‌ ഒരിക്കലും യോജിക്കാൻ കഴിയുകയുമില്ല. കേരളത്തിൽ നിലനിൽക്കുന്ന സ്വത്വകക്ഷിരാഷ്ട്രീയത്തെ തൊലിയുരിച്ച്കാണിക്കുന്നു എന്ന കാരണത്താൽ ആ സിനിമ അരാഷ്ട്രീയമാണ്‌ എന്ന്‌ പറയുന്നതിൽ എന്ത്‌ കഴമ്പുണ്ട്... പക്ഷെ സത്യസന്ധമായി ജോലി ചെയ്യുന്ന കൃഷി ആപ്പിസ്സറെ വരച്ചു കാണിച്ചതും സ്ത്രി തന്നെ ധനമായി സ്ത്രീധനമില്ലാതെ വിഹാഹം കഴിച്ചതും ശിഷ്ടകാലം നാട്ടിൽ കൃഷി ചെയ്ത്‌ ജീവിക്കാമെന്ന്‌ ചിന്തിക്കുന്ന തിലകനും നല്ല ചിന്തയാണ്‌ നല്കുന്നത്‌... നല്ല വിദ്യഭ്യാസം നേടിയ ജയറാമും ശ്രീനിവാസനും “ഒരു തൊഴിലും ചെയ്യാതെ” ഏറ്റവും താഴെ തട്ടിൽ കക്ഷിരാഷ്ട്രീയം കളിച്ചവർ സിനിമാന്ത്യത്തിൽ തൊഴിൽ ചെയ്യുവാൻ തീരുമാനിക്കുന്നു... തൊഴിൽ ചെയ്യുന്നതും അരാഷ്ട്രീയമാണോ? അതിനിടയിൽ കുട്ടിരാഷ്ട്രീയക്കാരനായി വളരുന്ന അനിയന്റെ കയ്യിൽ നിന്ന്‌ കൊടിയും വാങ്ങി വലിച്ചെറിയുന്നു... ആ കൊടിയുടെ ലക്ഷ്യവും രാഷ്ട്രബോധമായിരുന്നില്ല. ഇത്‌ തന്നെയല്ലേ രാഷ്ട്രീയം, ശരിയായ രാഷ്ട്രബോധം... ഈ സിനിമയിൽ ചർച്ച ചെയ്യുന്ന ഓരോ ഭാഗവും കേരളസമൂഹത്തിന്റെ പരിച്ചേദം തന്നെയാണ്‌... സിനിമ കാണുമ്പോൾ ഈ കഥാപാത്രാം ഞാൻ തന്നെയല്ലേ, വീടിനടുത്തുള്ള കുമാരനല്ലേ അല്ലെങ്ങിൽ എന്റെ പാർട്ടിയെ ശരിക്കും കുടഞ്ഞല്ലോ എന്നൊക്കെ തോന്നിയാൽ... അത്‌ തന്നെയാണ്‌ സിനിമയുടെ ലക്ഷ്യവും... കല സമൂഹത്തിനുവേണ്ടി...

രാഷ്ട്രീയമെന്നാൽ രാഷ്ട്രബോധമാണ്‌ രാഷ്ട്രനിർമ്മാണമാണ്‌ സമൂഹപുനരുദ്ധാരണമാണ്‌, വ്യക്തിസംസ്കരണമാണ്‌, അതിന്‌ വേണ്ടി ഒരു ഇഷ്ടിക എടുത്തുവെച്ചാൽ കാക്കരയും നിങ്ങളും രാഷ്ട്രീയക്കാരാണ്‌... ജനാധിപത്യവ്യവസ്ഥയിൽ കക്ഷിരാഷ്ട്രിയമുണ്ടാകും, ഉണ്ടാകണം. പക്ഷെ സ്വത്വകക്ഷിരാഷ്ട്രീയം അതിരു വിടരുത്‌... രാഷ്ട്രീയ സാമൂഹിക സാമ്പത്തിക സാംസ്കാരിക മണ്ഡലങ്ങളിൽ തന്റേതായ സംഭാവനകൾ നൽകുന്നവരെ വിശാലമായ അർത്തത്തിൽ രാഷ്ട്രബോധമുള്ളവർ എന്ന്‌ തന്നെ വിശേഷിക്കാം... അവരും രാഷ്ട്രീയക്കാരാണ്‌ പക്ഷെ അവർ നമ്മളിൽ പലരേയുംപോലെ “പക്കാ രാഷ്ട്രീയക്കാരല്ല”...

രാഷ്ട്രത്തിന്‌വേണ്ടി ഒരു ഇഷ്ടികപോലും മുതൽകൂട്ടാത്ത എന്നാൽ പാർട്ടി മാത്രമാണ്‌ രാഷ്ട്രീയം എന്ന്‌ മാത്രം ചിന്തിക്കുന്ന സ്വത്വകക്ഷിരാഷ്ട്രിയക്കാരെ നിങ്ങളാണ്‌ അരാഷ്ട്രീയക്കാരെ നിർമ്മിക്കുന്നതിന്റെ മുഖ്യശില്പി... മലയാളി സമൂഹം നിങ്ങളെ ചൂണ്ടി വിളിച്ചു പറയുന്നു “നിങ്ങളെന്നെ അരാഷ്ട്രീയവാദിയാക്കി”...

ഓഫ്...

കക്ഷിരാഷ്ട്രീയം പടർന്ന്‌ പന്തലിച്ച കണ്ണൂരിൽ കല്യാണറാഗിഗ്, ബലേ ഭേഷ്‌...

Sunday 18 July 2010

മാതൃഭാഷയും ഇംഗ്ലീഷ്‌മീഡിയവും...

മാതൃഭാഷയിൽ സയൻസ്സും കണക്കും കൂടെ മാതൃഭാഷയും ലോകഭാഷയും ഭരണഭാഷയും ചേരുപടി ചേർത്ത്‌ നല്ല പഠന നിലവാരത്തിലും ഭൗതീകസൗകര്യത്തോടുകൂടിയ ഒരു വിദ്യാലയത്തിൽ ഹിന്ദുവും മുസ്ലീമും കൃസ്താനിയും നിരീശ്വരവാദിയും പാവപ്പെട്ടവനും പണക്കാരനും ആൺകുട്ടിയും പെൺകുട്ടിയും സമാധാനത്തോടെ ജീവിച്ചുപഠിക്കുവാനുള്ള അവസരം... അതാണ്‌ നമ്മുടെ കുട്ടികൾക്ക്‌ നൽകേണ്ടത്‌... പഠിക്കുന്നവർക്കും പഠിപ്പിക്കുന്നവർക്കും സുഗമമായി കൈകാര്യം ചെയ്യുവാൻ സാധിക്കുന്ന മാതൃഭാഷയിലാണ്‌ നമ്മുടെ വിദ്യഭ്യാസരീതിയെങ്ങിൽ, അഭിരുചി വികസനത്തിനും ആഴത്തിലുള്ള പഠനത്തിനും സഹായിക്കും... കുട്ടികളേയുംകൊണ്ട് ശാസ്ത്രവിഷയങ്ങളിലൂടെ ഊളിയിട്ട്‌ യാത്രചെയ്യുവാൻ പ്രാവീണ്യമുള്ള ഒരു അദ്ധ്യാപകൻ പഠിപ്പിക്കുമ്പോൾ ഭാഷയിൽ പ്രാവിണ്യമില്ലെങ്ങിൽ തഥൈവ! വിദ്യാർത്ഥികൾക്ക്‌ ഭാഷയിൽ പ്രാവീണ്യമില്ലെങ്ങിൽ വിഷയം ഗ്രഹിക്കുന്നതിന്‌ അത്‌ ഒരു പരിമിതിയാവില്ലേ? അതിനാൽ തന്നെ മാതൃഭാഷയിലുള്ള വിദ്യാഭ്യാസത്തിന്‌ തന്നെയാണ്‌ കാക്കരയുടെ മുൻഗണന...

ഇങ്ങനെയൊക്കെയാണെങ്ങിലും മലയാളമീഡിയത്തെ മൊഴിചൊല്ലി ഇംഗ്ലീഷ് മീഡിയത്തെ വേൾക്കുന്നവരെ കാക്കര നിരുൽസാഹപ്പെടുത്തുകയില്ല... കാരണം അനുഭവത്തിൽ നിന്ന്‌ പാഠം പഠിച്ചവരുടെ വാക്കുകൾക്ക്‌ വില കൽപ്പിക്കണമല്ലോ? കേരളത്തിൽ നിലനിൽക്കുന്ന സാഹചര്യം ഇംഗ്ലീഷ്മീഡിയത്തിന്‌ കരുത്തു നൽകുന്നു... പ്രസംഗത്തിലും എഴുത്തിലും മലയാളം വേണം പക്ഷെ കാര്യത്തോട്‌ അടുക്കുമ്പോൾ ഇംഗ്ലീഷ് വേണം... അതാണ്‌ കേരളം....

കുട്ടികൾ ജീവിച്ചുപഠിക്കുവാൻ ഏറ്റവും നല്ല വിദ്യാലയം സർക്കാർ വിദ്യലയങ്ങൾ തന്നെ (ഇന്നത്തെ?)... പക്ഷെ അവിടെ പഠിപ്പിക്കുന്നവർപോലും സ്വന്തം കുട്ടികളെ അവിടെ പഠിപ്പിക്കുന്നില്ല... സ്വന്തം മക്കൾ അങ്ങനെ ജീവിച്ച് പഠിക്കണ്ട! ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചിട്ട്‌ ജീവിച്ചാൽ മതി... മൂന്ന്‌ നേരത്തെ അന്നത്തിന്‌ ബുദ്ധിമുട്ടുള്ളവർ സർക്കാർ വിദ്യാലയത്തിൽ ചേർന്ന്‌ ജീവിച്ച്‌ പഠിക്കട്ടെ... അദ്ധ്യാപകർക്ക്‌ മുടക്കമില്ലാതെ ശബളവും കിട്ടട്ടെ...

അടുത്ത കഥ ആരംഭിക്കുന്നത്‌ മലയാള മീഡിയമാണോ ഇംഗ്ലീഷ് മീഡിയമാണോ നല്ലത്‌? അങ്ങനെയൊരു സംശയത്തിന്റെ ആവശ്യം തന്നെയില്ല... മലയാളം മീഡിയം തന്നെ (ഇന്നത്തെ രീതി?)... പക്ഷെ കൂണ്‌ പോലെ ഇംഗ്ലീഷ് മീഡിയം തഴച്ചു വളരുന്നു മലയാള നാട്ടിൽ... മലയാളമാധ്യമ വിദ്യാലയത്തിൽ ഒരു ഡിവിഷൻ സായിപ്പിന്റെ ഭാഷയിൽ വിദ്യ പകർന്നുനൽകുന്നു... മലയാളമാധ്യമത്തിൽ പഠിപ്പിക്കുന്നവരിൽ കൂടുതലും അവരുടെ കുട്ടികളെ ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിക്കുന്നു...

എന്തുകൊണ്ട്‌ മലയാളികൾ ഇംഗ്ലീഷ് മീഡിയം തിരഞ്ഞെടുക്കുന്നു... എല്ലാത്തിനും ഒറ്റ ഉത്തരം - പൊങ്കച്ചം!!! ഇനിയും കാരണം വേണോ? എങ്ങിൽ സായിപ്പിനോടുള്ള അടിമത്വം... മണ്ണാങ്കട്ട... ജയറാം രമേഷിന്റെ “ഔദാര്യത്താൽ” ചാലക്കുടി പുഴ പിന്നേയും ഒഴുകി... മലയാളമീഡിയത്തിൽ പഠിച്ചവർ ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചവരോട് ഇംഗ്ലീഷിൽ മൽസരിക്കുമ്പോൾ പിന്തള്ളപ്പെടുന്നത്‌ കാണുന്നില്ലേ? L.K.G മുതൽ ഇംഗ്ലീഷ് പഠിക്കണമെന്നോന്നും ഒരു നിർബദ്ധവുമില്ല പക്ഷെ മലയാളമീഡിയത്തിൽ പഠിക്കുന്നവർ പിന്തള്ളപ്പെടുന്ന എല്ലാ സാഹചര്യങ്ങളും കേരളത്തിൽ മാറ്റിമറിക്കണം... സാധിക്കുമോ? ഇല്ലെങ്ങിൽ ഇംഗ്ലീഷ്‌ മീഡിയത്തിൽ പോകുന്നവരെ പരിഹസിക്കരുത്...

കഴിഞ്ഞയാഴ്ച്ചയിൽ ഒരു പഞ്ചായത്ത്‌ അധീനതയിലുള്ള വിദ്യാലയത്തിൽ രണ്ട് ക്ലാസുകളിലെ പഠനം നിറുത്തിവെച്ച്‌ ഗ്രാമസഭ കൂടി!!! ഇവിടെ പഠിക്കുന്ന പാവപ്പെട്ട കുട്ടികൾ പഠിച്ചിട്ടെന്ത് കാര്യം!!! 1987 -ൽ ഇംഗ്ലീഷ് മീഡിയത്തിനെതിരെയുള്ള സമരം നടന്ന കാലം ഓർമ്മയുണ്ടല്ലോ? പണക്കാർ പഠിച്ചിരുന്ന ഇംഗ്ലീഷ്മീഡിയം സുഗമമായി നടന്നപ്പോൾ “ഒരു തെറ്റും” ചെയ്യാത്ത പാവപ്പെട്ട കുട്ടികൾ പഠിക്കുന്ന മലയാളമീഡിയം വിദ്യാലയങ്ങളിൽ സമരാഭാസം... ഇതിന്റെ പിന്നാലെ 10 ദിവസം നീളുന്ന അദ്ധ്യാപക സമരവും... ഇതും ഇംഗ്ലീഷ് മീഡിയത്തെ ബാധിച്ചില്ല... ഇതിന്‌ പുറമെ അദ്ധ്യാപകർക്ക്‌ നൽകുന്ന വിദ്യഭ്യാസേതര ജോലികൾ... ഇംഗ്ലീഷ് മീഡിയത്തിൽ ഈവക പൊല്ലാപ്പുകളൊന്നുമില്ല!

ഇംഗ്ലീഷ്മീഡിയത്തിൽ പഠിച്ചവർ പത്താംക്ലാസ് കഴിഞ്ഞാലും ഇംഗ്ലീഷ്‌ സംസാരിക്കുന്നില്ല എന്ന ആരോപണം ഒരു പരിധി വരെ ശരി തന്നെയാണ്‌... അവരും സിലബസ്സിൽ നിന്നുകൊണ്ടാണ്‌ കുട്ടികളെ പരിശീലിപ്പിക്കുന്നത്‌... അതേ കുട്ടികൾക്ക്‌ ഇംഗ്ലീഷിൽ വായിച്ച് കാര്യം ഗ്രഹിച്ച്‌ ഉത്തരം എഴുതുവാൻ സാധിക്കുന്നു! മറിച്ച് മലയാള മീഡിയത്തിൽ പഠിക്കുന്ന കുട്ടികളോ? നമ്മുടെ ഏത്‌ സിലബസ്സാണ്‌ സംസാരം ഒരു പരീക്ഷയുടെ ഭാഗമായി കണക്കാക്കുന്നത്‌? ഭാഷാപഠനം എന്നാൽ വായനയും എഴുതും സംസാരവും പഠിക്കലാണ്‌, അതുപോലും മനസ്സിലാകാതെ ഏതെങ്ങിലും ഒരു വിഖ്യാത എഴുത്തുകാരന്റെ ലേഖനമൊ അല്ലെങ്ങിൽ ഒരു മഹത്‌ വ്യക്തിയുടെ ജീവചരിത്രത്തിൽ നിന്ന്‌ ഒരു ഭാഗം അടർത്തിയെടുത്തോ പഠിപ്പിക്കുന്നു... ഫലമോ കുട്ടികൾ എഴുത്തുകാരനെ പറ്റി പഠിക്കുകയും ഭാഷ പഠിക്കാതെയിരിക്കുകയും ചെയ്യുന്നു... വ്യാകരണം പഠിച്ചിട്ട്‌ വാചകങ്ങളിൽ എഴുതുവാൻ ശീലിച്ചില്ലെങ്ങിൽ അതും വിസ്മൃതിയിൽ...

മലയാളികൾ അടിമത്വംകൊണ്ടല്ല ഇംഗ്ലീഷ് പഠിക്കുന്നത്‌ എന്ന്‌ ഉറച്ച്‌ വിശ്വസിക്കുന്നു... തിരിച്ചറിവ്‌ കൊണ്ടാണ്‌, കൂട്ടത്തിൽ കുറച്ച്‌ ഗതികേടും... വിദേശത്തെ സമ്പൽസമൃതിയിലേക്കാണല്ലോ നമ്മുടെ വിദ്യഭ്യാസം... ജപ്പാനിലെ കുഞ്ഞുങ്ങൾ ജപ്പാൻ ഭാഷയിൽ പ്രാഥമിക വിദ്യഭ്യാസം നടത്തി ജപ്പാൻ ഭാഷയിൽ തന്നെ ഉപരി പഠനം നടത്തി ജപ്പാൻ ഭാഷയിൽ ജോലി ചെയ്ത് ജപ്പാനിൽ മരിക്കുന്നു... എല്ലാ മൽസരവും ഒരേ പ്രതലത്തിൽ... കേരളത്തിലോ? മലയാളത്തിൽ പഠിച്ചവർ ഇംഗ്ലീഷിൽ പഠിച്ചവരോട്‌ ഇംഗ്ലീഷിൽ മൽസരിക്കണം... രണ്ട് പ്രതലം... ഈ മൽസരത്തിൽ വിഷയത്തിൽ പ്രാവീണ്യം കുറഞ്ഞാലും ഭാഷയിൽ നേടിയ പ്രാവീണ്യം മുതലാക്കി സായിപ്പിന്റെ കുട്ടികൾ അവസരങ്ങൾ വെട്ടിപ്പിടിക്കുന്നു...

വീണ്ടും ഇംഗ്ലീഷ്‌ മീഡിയത്തിലേക്ക്‌... വെറും പൊങ്കച്ചത്തിന്‌ വേണ്ടി “മാത്രമല്ല” മാതാപിതാക്കൾ ഇംഗ്ലീഷ്മീഡിയം തേടിപോകുന്നത്‌... സ്വന്തം അനുഭവത്തിൽ നിന്ന്‌ പാഠം പഠിച്ചിട്ട്‌ തന്നെയാണ്‌... “നല്ല രീതിയിൽ” ഇംഗ്ളീഷ് ഒരു ഭാഷയായി മലയാളമീഡിയത്തിൽ പഠിപ്പിച്ചിരുന്നുവെങ്ങിൽ കൂണ്‌ മുളച്ചുവരുന്നപോലെ ഇംഗ്ല്ലിഷ്മീഡിയം വരുമായിരുന്നില്ല... സയൻസിലും മറ്റും ബിരുദം നേടിയവരായിരുന്നു ഇംഗ്ളീഷ്‌ ഭാഷ “കാണാപാഠം” കുട്ടികളെ പഠിപ്പിച്ചിരുന്നത്‌... അതും മറക്കേണ്ട... ബാക്കിയെല്ലാ വിഷയും പഠിപ്പിക്കണമെങ്ങിൽ അതാത് വിഷയങ്ങളിൽ പ്രാവീണ്യം വേണമായിരുന്നു, പക്ഷെ ഇംഗ്ലീഷ്‌ ഭാഷ പഠിപ്പിക്കണമെങ്ങിൽ അതിൽ ഒരു ചുക്കും ചുണ്ണാമ്പും അറിയേണ്ടതില്ല... 7 വർഷം ഇംഗ്ലീഷ്‌ പഠിച്ചിട്ട്‌ 10 വാചകം simple sentence ൽ എഴുതുവാൻ പറ്റുന്നില്ലെങ്ങിൽ ആ പഠനത്തിന്‌ എന്തോ തകരാറില്ലേ? ആ തകരാർ തീർക്കുവാൻ ബാധ്യതയുള്ള 140 M.L.A മാരുണ്ട്, അതിൽ എത്രപേരുടെ കുട്ടികളും പേരക്കുട്ടികളൂം മലയാളമീഡിയത്തിൽ പഠിക്കുന്നുണ്ട്? സർക്കാർ അല്ലെങ്ങിൽ സർക്കാർ സഹായ മലയാളമീഡിയം വിദ്യാലയത്തിൽ പഠിപ്പിക്കുന്ന ആധ്യപകരുടെ മക്കളും പേരക്കുട്ടികളും എവിടെയാണ്‌ പഠിക്കുന്നത്‌? പൊതുജനം “ബഹുമാനത്തോടെ” സാർ എന്ന്‌ വിളിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ മക്കൾ പഠിക്കുന്നത്‌ കൂടുതലും അടിമത്ത ഭാഷയിൽ തന്നെ, ഇതൊക്കെ കാണുന്ന കോരനും ചക്കിയും പട്ടിണി കിടന്നിട്ടായാലും സ്വന്തം മക്കളെ ഇംഗ്ലീഷ് മീഡിയത്തിൽ വിട്ട്‌ പഠിപ്പിച്ചാൽ പൊങ്കച്ചമെന്ന്‌ പറഞ്ഞ് പുച്ഛിക്കല്ലേ?

വാൽകക്ഷണം... സൗജന്യയാത്ര, ഉച്ചഭക്ഷണം, പാല്‌... ഇതിലും വലിയ കോർപ്പൊറേറ്റ്‌ പരസ്യം എവിടെ കിട്ടും പക്ഷെ കുട്ടികളെ മാത്രം കിട്ടുന്നില്ല! പണ്ടത്തെപോലെ പട്ടിണിയില്ല... അല്ലേ?

ഓഫ്... പല പോസ്റ്റുകളിൽ നടന്ന ചർച്ചകളിൽ ഇട്ട കമന്റുകളുടെ ആകതുക ഒരു പോസ്റ്റായി ഇവിടേയും...

Saturday 17 July 2010

കര്‍ണാടകയില്‍ ഗോമാംസം നിരോധിച്ചു

Mangalam News:

ബാംഗ്ലൂര്‍: കര്‍ണാടകയില്‍ ഗോമാംസം നിരോധിച്ചുകൊണ്ടുള്ള ബില്ല്‌ നിയമനിര്‍മാണ കൗണ്‍സില്‍ പാസാക്കി. പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധ കൊടുങ്കാറ്റിനിടെയാണ്‌ ബില്ല്‌ പാസാക്കിയത്‌. ബില്ലില്‍ ഒപ്പുവയ്‌ക്കുന്നതോടെ ഇരുസഭകളും അംഗീകരിച്ച ഗോവധ നിരോധന ബില്‍ നിയമമാകും. ഇതോടെ കര്‍ണാടകയില്‍ ഗോമാംസം ഉപയോഗിക്കുന്നത്‌ ക്രിമിനല്‍ കുറ്റമാകും. നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ്‌ ബില്‍ പാസാക്കിയത്‌. കൗണ്‍സിലില്‍ ശക്‌തമായ പ്രതിഷേധമുന്നയിച്ച പ്രതിപക്ഷം ബില്‍ കീറിയെറിഞ്ഞു.

നിലവില്‍ വരുന്നതോടെ പശു, കാള, പോത്ത്‌, എരുമ എന്നിവയെ അറക്കുന്നതും അവയുടെ മാംസം ഉപയോഗിക്കുകയോ വില്‍ക്കുകയോ ചെയ്യുന്നതും നിയമവിരുദ്ധമാകും. നിയമം ലംഘിക്കുന്നതു ജാമ്യം ലഭിക്കാത്ത കുറ്റമാണ്‌. ഏഴു വര്‍ഷം വരെ തടവും കാല്‍ ലക്ഷം മുതല്‍ ഒരു ലക്ഷം രൂപവരെ പിഴയും ലഭിക്കാം. ബില്‍ അവതരിപ്പിക്കുന്നതിനെ കുറിച്ച്‌ ആലോചിച്ചു തുടങ്ങിയതു മുതല്‍ വന്‍ പ്രതിഷേധവുമായി പ്രതിപക്ഷവും ന്യൂനപക്ഷവിഭാഗങ്ങളും രംഗത്തുണ്ട്‌.

http://mangalam.com/index.php?page=detail&nid=321856&lang=malayalam

Thursday 8 July 2010

മലയാളിയും “സ്വത്വകക്ഷിരാഷ്ട്രീയവും”

മലയാളിയും “സ്വത്വകക്ഷിരാഷ്ട്രീയവും” എന്ന എന്റെ പുതിയ ലേഖനം “നമ്മുടെ ബൂലോകത്തിൽ” പ്രസിദ്ധികരിച്ചിരിക്കുന്നു... നന്ദി...


എല്ലാവർക്കും സ്വാഗതം... ലിങ്ക് താഴെ...

http://www.nammudeboolokam.com/2010/07/blog-post_07.html

Sunday 4 July 2010

ഇന്ദിരഭവനും എ.കെ.ജി സെന്ററും പിക്കറ്റ്‌ ചെയ്യുക...

റോഡരുകിൽ പൊതുയോഗം നിരോധിച്ചതിനെ പൂർണ്ണമായി ഉൾക്കൊള്ളുവാൻ സാധിക്കില്ല, കാരണം സമരങ്ങളും പൊതുയോഗങ്ങളും റോഡരുകിലും പൊതുസ്ഥലങ്ങളിലും നടത്തേണ്ടിവരും. ഉൽസവം പ്രമാണിച്ച്‌ റോഡരുകിൽ കമാനം ഉയർത്തും... പക്ഷെ ഇതിനൊക്കെ ഒരു നേരും നെറിയും വേണം. അധികാരികളുടെ കയ്യിൽ നിന്ന്‌ മുൻകൂർ അനുവാദം വേണം. വണ്ടികൾ തടഞ്ഞിടുന്ന ഗുണ്ടായിസം അവസാനിപ്പിക്കണം. രാഷ്ട്രീയ പാർട്ടികളുടെ വിളംബരജാഥ കടന്നുപോകുവാൻ മണിക്കൂറുകളോളം ബസ്സുകൾ തടഞ്ഞിടുന്നവർ മനസ്സിലാക്കുന്നുണ്ടോ ദീർഘയാത്ര കഴിഞ്ഞുവരുന്ന ക്ഷീണിതരായ കൊച്ചുകുഞ്ഞുങ്ങളും ഈ ബസ്സിൽ യാത്ര ചെയ്യുന്നുണ്ട്... വരി വരിയായി നടന്ന്‌ നമ്മുടെ ജാഥയുടെ ശക്തി തെളിയിക്കം. എണ്ണാമെങ്ങിൽ എണ്ണിക്കോ ലക്ഷം ലക്ഷം പിന്നാലെ... ഈ ജാഥയിൽ പങ്കെടുക്കുന്നവരിൽ, കള്ളുകുടിച്ച്‌ ആഘോഷിക്കുന്നവർ അല്ലെങ്ങിൽ ആൾകൂട്ടത്തിന്റെ ശക്തിയിൽ ഭ്രമിച്ചവർ അതിലൂടെ കടന്ന്‌ പോകുന്ന വാഹനങ്ങളിൽ വളരെ ശക്തിയിൽ അടിക്കുമ്പോൾ അതിലിരിക്കുന്നവരുടെ മനോനിലയെ പറ്റി ഒരിക്കലെങ്ങിലും ചിന്തിച്ചിട്ടുണ്ടോ? അത് കണ്ട് വളരുന്നവർ അരാഷ്ട്രീയവാദികളായാൽ!


റോഡിന്റെ നേർ അവകാശികളായ യാത്രക്കാരുടെ അവകാശങ്ങൾ ചവുട്ടിമെതിച്ചിട്ടല്ല പൊതുയോഗങ്ങൾ നടത്തേണ്ടത്‌. ഇപ്പോൾ നടക്കുന്നത്‌ മത-രാഷ്ട്രീയക്കാരുടെ കൂത്താട്ടമാണ്‌, അതുകൊണ്ടുതന്നെയാണ്‌ കോടതിക്ക്‌ ഇത്തരത്തിൽ ഒരു വിധിയും പ്രഖ്യാപിക്കേണ്ടി വന്നത്‌. റോഡിൽ ഒരു നിയന്ത്രണവുമില്ലാതെ രാഷ്ട്രീയക്കാരും മത സംഘടനകളും നടത്തുന്ന പൊതുയോഗവും റാലികളും പ്രാർത്ഥനകളും, ഇതിനും പുറമെ ഇവരൊക്കെ സ്ഥാപിക്കുന്ന ബോർഡുകളും സ്തൂപങ്ങളും യൂണിയനാപ്പിസുകളും ഭണ്ഢാരപ്പെട്ടികളും എല്ലാം തന്നെ ഒരു ശാപമായി മാറികൊണ്ടിരിക്കുന്നു. കളിസ്ഥലങ്ങളിലാത്ത നാട്ടിലെ കുട്ടികൾ തിരക്കില്ലാത്ത റോഡിൽ ക്രിക്കറ്റ്‌ കളിക്കും. ഇതേ കുട്ടികൾക്ക്‌ N.H 47 ഇൽ ക്രിക്കറ്റ്‌ കളിക്കണമെന്ന്‌ തോന്നുന്നില്ല, ആ വിവേകം പോലും കുട്ടിരാഷ്ട്രീയകാർക്ക്‌ ഇല്ല... റോഡുകൾ എന്റെ ജന്മവകാശം... സുരക്ഷിത മേഖലയായി കണക്കാക്കുന്ന എയർപോർട്ടുകളിൽ പോലും സ്വീകരണചടങ്ങുകൾ നടത്തി പാർട്ടികൊടികൾ കെട്ടിയ പാരമ്പര്യമാണ്‌ നമ്മുടേത്...


കോടതി വിധി സ്വാഗതാർഹമല്ല അല്ലെങ്ങിൽ വ്യക്തത കുറവുണ്ടെങ്ങിൽ പ്രതികരിക്കാം വിമർശിക്കാം, ഉയർന്ന കോടതികളിൽ അപ്പീൽ നൽകാം... ജനാധിപത്യ രീതികൾ പരീക്ഷിക്കണം... നിയമസഭയിൽ നിയമനിർമാണം നടത്താം... കവലകളോട്‌ ചേർന്ന്‌ പൊതുയോഗം നടത്താൻ പ്രത്യേക സ്ഥലം ഏർപ്പെടുത്താം, ആഡിറ്റേറിയവും ഉപയോഗിക്കണം... ടി.വി. ചർച്ചകളിൽ നിലപാടുകൾ വ്യക്തമാക്കാം... ബ്ലോഗിലും ബസ്സിലും സഞ്ചരിക്കാം...


റോഡരുകിൽ നടപാത കയ്യേറി പൊതുയോഗം നടത്തുമ്പോൽ അതിലൂടെ നടന്നുപോകേണ്ടി വരുന്ന സ്ത്രീകളുടെയും കുട്ടികളുടെയും കാര്യം ഇവർ ഗൗനിക്കാറില്ല. ടാർമാർക്കിന്റെ ഉള്ളിലൂടെ തന്നെ ഇവർ നടക്കേണ്ടിവരുന്നു... ആരോട്‌ പരാതി പറയാൻ... റോഡരുകിൽ യോഗം നടത്തുമ്പോൾ കാൽ നടക്കാർക്ക്‌ നടന്നു പോകുവാൻ ബാരിക്കേഡ്‌ കെട്ടി നടപാത നല്കണം, വാഹനങ്ങൾക്ക്‌ സുഗമമായി പോകുവാനുള്ള അവസരം നൽകണം. അച്ചടക്കത്തോടെ യോഗം നടത്തിയാലും കേൾക്കേണ്ടവർ കേൾക്കും പക്ഷെ നിങ്ങൾക്ക്‌ പറയാൻ വല്ലതും വേണം, സത്യസന്ധതതയും വേണം... അല്ലെങ്ങിൽ വി.എസ്സിന്റെ നാക്കു പിഴയിൽ ചവിട്ടി ഉമ്മൻചാണ്ടിയെപോലെ നിയമസഭ വിട്ടിറങ്ങി നാടകം കളിക്കാം...


പൊതുജനത്തിനില്ലാത്ത ഒരു അധികാരവും ജനാധിപത്യവ്യവസ്ഥയിൽ രാഷ്ട്രീയപാർട്ടികൾക്കില്ല... ഇപ്പോൾ കൂടുതലായി അനുഭവിക്കുന്നതെല്ലാം കവർന്നെടുത്തതാണ്‌...


ഓഫ്... കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങളിൽ പ്രതിക്ഷേധിച്ചുകൊണ്ട്‌ ഇന്ദിരഭവൻ പിക്കറ്റ്‌ ചെയ്യുക, പ്രസിഡണ്ടിനെ ഘൊരാവോ ചെയ്യുക. സംസ്ഥാനസർക്കാരിന്റെ പിൻതിരിപ്പൻ നയങ്ങളിൽ പ്രതിക്ഷേധിച്ചുകൊണ്ട് എ.കെ.ജി സെന്റർ പിക്കറ്റ്‌ ചെയ്യുക, സെക്രട്ടറിയെ ഘൊരാവോ ചെയ്യുക... ഇങ്ങനെ പുതിയ സമരപാതകളുണ്ടാക്കി അതിന്‌ ഇരുവശത്തും പൊതുയോഗം സംഘടപ്പിക്കുക, കാക്കരയും പങ്കെടുക്കാം...

Thursday 27 May 2010

എല്ലാ റോഡുകളും റോമിലേക്ക്‌, കേരളത്തിലോ?



“എല്ലാ റോഡുകളും റോമിലേക്ക്‌” എന്ന ചൊല്ലിന്റെ പാരഡിയാണോ “എല്ലാ റോഡുകളും വിവാദത്തിൽ”? ആയിരിക്കുമല്ലേ?

വളരെ പണ്ടുമുതൽ ഒരു മനുഷ്യന്റെ ആവശ്യഘടകങ്ങളായി കണക്കാക്കിയിരുന്ന പ്രധാനപ്പെട്ട ആവശ്യങ്ങളായിരുന്നു ഭക്ഷണം, വസ്ത്രം, പാർപ്പിടം. അതിനെ പിൻതുടർന്ന്‌ ആരോഗ്യവും വിദ്യഭ്യാസവും ആവശ്യഘടമായി ആധുനിക സമൂഹം കണക്കാക്കി. പഞ്ചേന്ദ്രിയങ്ങൾ പോലെ ഈ ഘടകങ്ങളും ഒരു വ്യക്തിയുടെയും അതിലുടെ ഒരു സമൂഹത്തിന്റേയും വളർച്ചയുടെ അളവുകോലായി നാം കാണക്കാക്കുന്നു. ഇവിടെയാണ്‌ കേരളം യുറോപ്പുമായി താരതമ്യം ചെയ്യപ്പെടുന്നത്‌. ഇന്ത്യയിൽ തലയെടുപ്പോടെ ഉയർന്നുനിൽക്കുന്നത്‌, ഇതാണ്‌ കേരള മോഡൽ പക്ഷെ അവിടെ തീർന്നു കേരള മോഡൽ. ഇതിനപ്പുറത്ത്‌ കേരളം വളരെ പിന്നിലാണ്‌, ആ സത്യം നാം മറച്ചുവെയ്ക്കുന്നു, അല്ലെങ്ങിൽ വിവാദത്തിൽ എല്ലാം മുക്കികളയുന്നു.

കാലം മാറി, കോലം മാറണം എന്നതുകൊണ്ടല്ല, കോലം മാറിയേ തീരു, നാളെയുടെ ആവശ്യങ്ങളെ അഭിമുഖികരിച്ചേ മതിയാകു. ഇന്നിന്റെ ആവശ്യങ്ങൾ പോലും നാം തമസ്കരിക്കുന്നു! ഒരു വ്യക്തിയുടെ അല്ലെങ്ങിൽ സമൂഹത്തിന്റെ പുരോഗതിയുടെ ജീവവായു, മേല്പറഞ്ഞ പഞ്ചേന്ദ്രിയങ്ങളെ മാറ്റി നിറുത്തിയാൽ, ഇന്നിന്റെ ഇന്ദ്രീയമായി പരിഗണിക്കേണ്ടത്‌ ഗതാഗതസംവിധാനത്തെയാണ്‌. ഗതാഗതസൗകര്യത്തിന്റെ കാര്യത്തിൽ ദൈവത്തിന്റെ സ്വന്തം നാട്‌ എവിടെ നിൽക്കുന്നു, എന്തിന്‌ എവിടെ നിൽക്കണമെന്ന്‌ പോലും ഒരു തിരുമാനമായിട്ടില്ല. ദീർഘവീക്ഷണം കവിഞ്ഞൊഴുകുകയാണ്‌ മലയാളനാട്ടിൽ!

ദേശീയപാതക്കെതിരെ സമരം ചെയ്യുകയും സർവകഷിയോഗം വിളിച്ച്‌ 60 മീറ്റർ വീതിയുള്ള റോഡ്‌ 45 മീറ്ററിൽ നിന്നുമിറങ്ങി 30 മീറ്ററിൽ ചുരുക്കിക്കെട്ടുന്നു. ജനപക്ഷത്ത്‌ നിൽക്കുന്നു എന്ന വ്യാജേന എല്ലാവരും കൂടി ഡൽഹിയിൽ ചുറ്റിയടിച്ച്‌ അപേക്ഷയും കൊടുത്ത്‌ തിരിച്ചിറങ്ങിയിട്ട്‌ അധികസമയമായില്ല. ഇടതുപക്ഷക്കാർക്കും വലതുപക്ഷക്കാർക്കും ഒരുപോലെ മനമാറ്റം. വി.എസ്സിന്‌ മനമാറ്റമുണ്ടാകില്ല, അദ്ധേഹം ഇടതുമല്ല വലതുമല്ല “ജനപക്ഷ” നേതാവല്ലെ? ജനപക്ഷമാകുമ്പോൾ, 15 മീറ്റർ തന്നെ ധാരാളം!

കേരളം പോലെ നീണ്ടുനിവർന്ന്‌ കിടക്കുന്ന ഒരു സംസ്ഥാനത്തിന്‌ ഏറ്റവും അനുയോജ്യമായത്‌ തിരുവനന്തപുരം മുതൽ കാസ്സർഗോഡ്‌ വരെ 60 മീറ്റർ വീതിയിൽ ഒരു നട്ടെല്ലും പിന്നെ ഈ നട്ടെല്ലിനെ ബദ്ധിപ്പിക്കുന്ന കുറെ വാരിയെല്ലുകളുമാണ്‌. അതൊക്കെ മലയാളിക്ക്‌ സ്വപ്നപദ്ധതികളായി അവശേഷിക്കുമ്പോൾ ദേശീയ പാതയെങ്ങിലും 60 മീറ്ററിലോ 45 മീറ്ററിലോ വീതിയിൽ വികസ്സിപ്പിക്കാൻ നമ്മുടെ നാട്ടാരും രാഷ്ട്രീയക്കാരും സഹകരിക്കുമെന്ന്‌ നമുക്ക്‌ പ്രത്യാശിക്കാം. നല്ല റോഡുകൾക്ക്‌ ടോൾ നൽകുവാൻ കാക്കരയും തയ്യാർ.

നമ്മുടെയൊക്കെ മനസ്സിൽ നല്ല റോഡുകൾ പണക്കാർക്ക്‌ വേണ്ടിയാണ്‌ പണിയുന്നത്‌, വികസനം കൊണ്ടുവരുന്നത്‌ ഭുമാഫിയക്കുവേണ്ടിയാണ്‌, ഇതുമല്ലെങ്ങിൽ രാഷ്ട്രീയ കണക്കുകൾ തീർക്കുവാൻ വികസനത്തിനെതിരെ സമരം ചെയുക അല്ലെങ്ങിൽ സമരക്കാരെ നേരിടാതെ (അടിച്ചൊതുക്കലല്ല) വികസനം തന്നെ വേണ്ടെന്ന്‌ വെയ്ക്കുക. വാചക കസ്സർത്തിൽ തിരഞ്ഞെടുപ്പിനെ നേരിടുക. എത്ര നാൾ നാം ഇങ്ങനെ മുന്നോട്ട് പോകും. മുംബൈയിൽ വീമാനമിറങ്ങി രണ്ട്‌ നാൾ കഴിഞ്ഞ്‌ നാട്ടിൽ കാൽ കുത്തിയിരുന്ന പഴയകാല പ്രവാസികളോട്‌ ചോദിച്ച്‌ നോക്കുക, നെടുമ്പാശ്ശേരി എയർപ്പോർട്ട്‌ ശരിയോ തെറ്റോ? കരുണാകരനിൽ നിന്ന്‌ ശർമ്മ വല്ലതു പഠിച്ചുവോ?

എക്സ്പ്രസ്സ്‌വെയുമായി മുനീർ വന്നപ്പോൾ, മുനീർ കള്ളന്‌ കഞ്ഞിവെച്ചവൻ! എക്സ്പ്രസ്സ് വെയ്ക്കെതിരായി ഉയർന്ന്‌ കേട്ട ഏറ്റവും വലിയ ആരോപണം കേരളത്തെ വെട്ടിമുറിച്ച്‌ പോകുന്ന പാത! ഒരു ടി.വി ചർച്ചയിൽ പി.സി. ജോർജ്‌ വിലപിക്കുന്നത്‌ കേട്ടപ്പോൽ കാക്കരയും ശരിക്കും ഞെട്ടിപോയി. 50 സെന്റ് ഭുമി സ്വന്തമായുള്ള ഒരു വൃദ്ധയുടെ ഭുമിയെ രണ്ടായി പകുത്തുകൊണ്ട്‌ റോഡ്‌ കടന്നുപോയാൽ, ആ വൃദ്ധ പശുവിനെ റോഡിന്‌ അപ്പുറത്തുള്ള പറമ്പിലേക്ക്‌ എങ്ങനെ പുല്ല്‌ തിന്നുവാൻ കൊണ്ടുപോകും? എക്സ്സ്പ്രസ്സ്‌വേ ഗോപിയായി. ഈ വിവാദത്തിൽ നിന്ന്‌ ഇപ്പോൾ വലതുപക്ഷക്കാരനായി കളം മാറിയ പി.സി. ജോർജും കിനാലുരിലെ നാലുവരിപാത, വികസനം കൊണ്ടുവരുമെന്ന്‌ ആണയിടുന്ന കരീമിനും രാഷ്ട്രീയ നിലപാടുകൾക്കപ്പുറത്ത്‌ വികസനനിലപാടുകളുണ്ടോ?

കിനാലുരിനെ മറന്നുകൊണ്ടല്ല, ഏത്‌ വികസനവുംകൊണ്ടുവരുമ്പോൾ കുടിയൊഴിപ്പിക്കുന്നവർക്ക്‌ ന്യായമായ നഷ്ടപരിഹാരവും വരുന്ന പദ്ധതിയുടെ ലാഭവും നല്കണം, എങ്ങിൽ മാത്രമെ കേരളംപോലെയുള്ള ഒരു സംസ്ഥാനത്ത്‌ കുടിയൊഴുപ്പിക്കൽ സാധ്യമാകു. മുഖ്യധാര രാഷ്ട്രീയപാർട്ടികളെ മാത്രം വിശ്വാസത്തിലെടുത്ത്‌ അല്ലെങ്ങിൽ വിലക്കെടുത്ത്‌ കാര്യങ്ങൾ നടപ്പിലാക്കമെന്ന ധാർഷ്ട്യം ഭരണാധികാരികൾ ഉപേക്ഷിക്കണം, അല്ലെങ്ങിൽ കിനാലുരും ദേശീയപാത ഉപരോധവുമായി നാം സമയം നഷ്ടപ്പെടുത്തും, തമിഴ്നാടും പഞ്ചാബും എന്തിന്‌ ബീഹാറും ഒറീസ്സയും മുന്നിലെത്തും... അപ്പൊഴും നാം തപ്പിനോക്കും, ചന്തിയിൽ വല്ല തഴമ്പും... പിന്നേയും നാണമില്ലാതെ വിളിച്ചുപറയും, കേരളമോഡൽ...

ഇതിലെ ആശയം പൂർണ്ണമാകണമെങ്ങിൽ “വികസനവും കുടിയൊഴുപ്പിക്കലും പിന്നെ കിനാലൂരും...” എന്ന പോസ്റ്റും കൂടി വായിക്കുക. ലിങ്ക് താഴെ.

http://georos.blogspot.com/2010/05/blog-post_11.html

വാൽകഷ്ണം.

കോടതി ഉത്തരവ്‌ പ്രകാരം കോഴിക്കോട് കളക്‌ട്രറ്റിൽ ഇന്നലെ ജപ്തി നോട്ടിസ്‌ പതിച്ചിരിക്കുന്നു. 10 വർഷം മുൻപ്‌ IIM-K കോഴിക്കോടിന്‌ വേണ്ടിയെടുത്ത ഭുമിയാണ്‌ കേസ്സിനാധാരം. 7 പേർക്ക്‌ ആകെ 53 ലക്ഷം രൂപ. ഇങ്ങനെയാണ്‌ നമ്മുടെ കുടിയൊഴുപ്പിക്കൽ. ഭരണകൂടം ചങ്ങലയുമായി വരും, ജനങ്ങൾ മാറി നിൽക്കുക, പ്രതിക്ഷേധിക്കുന്നവരെ ചങ്ങലക്കിടും. ഇതും കേരള മോഡലാണ്‌...

Saturday 15 May 2010

യൂസ്സേർസ്സ് ഫീ തിരുവനന്തപുരത്തും...

എയർപോർട്ടിലെ മരതണലിൽ ഒരു വീമാനം കൊണ്ടുവന്ന്‌ നിറുത്തി ആളെ കയറ്റിപോകുന്നതിന്‌ വീമാനമുതലാളിമാരിൽ നിന്ന്‌ കണക്ക്‌ പറഞ്ഞ്‌ എയർപ്പോർട്ടുകാർ കാശ്‌ വാങ്ങുന്നുണ്ട്‌. പിന്നെ എന്തിനാ യൂസ്സേർസ്സ്‌ ഫീ നേരിട്ട്‌ വാങ്ങുന്നതെന്ന്‌ കാക്കര ആരോട്‌ ചോദിക്കാൻ? പ്രത്യേകിച്ച്‌ ചോദിക്കാനും പറയാനുമില്ലാത്ത വർഗ്ഗത്തേയാണല്ലൊ യൂസ്സേർസ്സ്‌ ഫീ ബാധിക്കുക. ഒരു യാത്രക്കാരൻ ടിക്കറ്റ് വാങ്ങുമ്പോൾ എയർപ്പോർട്ട്‌ നികുതിയടക്കം എടുത്താൽ പൊങ്ങാത്ത ഒരു വലിയ തുക കൊടുത്തതിന്‌ പുറമെ ചുമ്മാ നൽകേണ്ടി വരുന്ന ഒരു തുകയല്ലെ യൂസ്സേർസ്സ്‌ ഫീ? ചോദിക്കാനും പറയാനും അവകാശമില്ലത്താവരുടെ കയ്യിൽ നിന്ന്‌ എളുപ്പത്തിൽ അടിച്ച്‌ മറ്റാവുന്ന തുക! 755 ഉലുവ കൊടുത്താലെങ്ങിലും പ്രത്യേകിച്ച് വല്ല ഗുണമുണ്ടാകുമോ?

ബസ് ടിക്കറ്റ് എടുത്തവർ ബസ് സ്റ്റാന്റിൽ വന്ന്‌ ബസ്സിൽ കയറുന്നതിന്‌ യൂസ്സേർസ്സ്‌ ഫീ നല്കുന്നുണ്ടോ? ട്രെയിൻ യാത്രക്കാർ യൂസ്സേർസ്സ്‌ ഫീ നൽകുന്നുണ്ടോ? ചുമ്മാ ചോദിച്ചതാണ്‌. വീമാനത്തിൽ കയറണോ യുസ്സേർസ്സ്‌ ഫീ നൽകണം, അത്ര തന്നെ... എണ്ണപണം തേടി പോകുന്നവർ അല്ലേ, അല്ലെങ്ങിൽ അമേരിക്കയിലേയും യൂറോപ്പിലേയും സമൃദ്ധിയുടെ നടുവിലേക്കുള്ള ആകാശനൗകയിലെ യാത്രയല്ലെ, നാടിനുവേണ്ടി വല്ലതും കൊടുത്തിട്ട്‌പോടെ, ഇതാണോ നമ്മുടെ ചിന്ത?

കണക്കുകൾ പ്രകാരം തിരുവനന്തപുരം എയർപ്പോർട്ടിൽ നിന്നുമുള്ള യാത്രക്കാരിൽ 75 ശതമാനം അന്തരാഷ്ട്രയാത്രക്കാരും ബാക്കി 25 ശതമാനം ആഭ്യന്തരയാത്രക്കാരും. രണ്ടുകൂട്ടരും എയർപോർട്ട് ഉപയോഗിക്കുന്നു പക്ഷെ പണം നല്കേണ്ടത്‌ വിദേശയാത്രക്കാർ മാത്രം. അതെന്തൊരു നീതി? സാമ്പത്തികാടിസ്ഥാനത്തിലാണെങ്ങിൽ വിദേശയാത്രക്കാരിൽ ഭുരിഭാഗം പാവങ്ങളും മധ്യവർഗ്ഗവുമല്ലേ? മറിച്ച്‌ ആഭ്യന്തരയാത്രക്കാരിൽ ഭുരിഭാഗം ഉപരിവർഗ്ഗവും മധ്യവർഗ്ഗവും! അപ്പോൾ ആഭ്യന്തരയാത്രക്കാരെ എന്തുകൊണ്ട്‌ ഒഴുവാക്കുന്നു... എല്ലാവിധ യാത്രക്കാരേയും ഉൾപ്പെടുത്തി ടിക്കട്ട്‌ നിരക്കിന്റെ 2% യൂസ്സേർസ്സ്‌ ഫീസ്സായി ടിക്കറ്റിന്റെ കൂടെ പിരിച്ചാൽ ബിസ്സിനസ്സ്‌ ക്ലാസ്സുകാരിൽ നിന്ന്‌ കൂടുതലും “കന്നുകാലി ക്ലാസുകാരിൽ” നിന്ന്‌ കുറവുമെന്ന സാമൂഹ്യനീതി നടപ്പിലാവില്ലേ? അല്ലെങ്ങിൽ ഇതൊക്കെ തീരുമാനിക്കുന്ന ഉപരിവർഗ്ഗം സ്വന്തം താല്പര്യം സംരക്ഷിക്കുകയാണോ? അതിന്‌ എല്ലാവരും അറിയാതെ ചൂട്ട് പിടിക്കുകയാണോ?

പ്രാവാസികളെ പിഴിയാൻ വരുന്ന രാഷ്ട്രിയക്കാരെ, ഈ അസബദ്ധനാടകം നിങ്ങൾ കാണുന്നില്ലെ? പതിവ്‌പോലെ തീരുമാനം വന്നുകഴിയുമ്പോൾ പ്രതിക്ഷേധിക്കുന്ന കലാപരിപാടികൾ നടന്നുകാണുന്നുണ്ട്. ട്രാവൽ ഏജന്റ്സ് അസ്സോസിയേഷൻ ഭാരവാഹികൾ ആരോപിക്കുന്നപോലെ എയർപോർട്ട്‌ റഗുലേറ്ററി അതോറിറ്റി വളരെ രഹസ്യമായാണോ കേരള ചീഫ് സെക്രട്ടറിയുമായി ചർച്ച നടത്തിയത്‌? സംസ്ഥാന സർക്കാർ മറിച്ചൊരു വാദഗതിയും നടത്തിയില്ലേ? എന്തായാലും ഇപ്പോൾ തീരുമാനം പിൻവലിക്കണമെന്ന ആവശ്യമറിയിച്ച്‌ എം. വിജയകുമാർ പ്രധാനമന്ത്രിക്കും വ്യോമയാനമന്ത്രിക്കും കത്തയച്ചിട്ടുണ്ട്‌. തിരുവനന്തപുരം എം.പി, ശശി തരൂരും ഈ പ്രശ്നത്തിൽ ഇടപ്പെട്ടതും അതോറിറ്റിയുടെ തീരുമാനം വന്നതിനുശേഷവും. ഒരു നിമിഷം വൈകിയില്ല, തീരുമാനം പിൻവലിക്കണമെന്ന്‌ ശശി തരൂരും ആവശ്യപ്പെട്ടിട്ടുണ്ട്‌.

താഴെയുള്ള മാതൃഭുമി ലിങ്കിൽ നിന്ന്‌ കേരള സർക്കാരിന്റെ കത്തിന്റെ ഉള്ളടക്കം മനസ്സിലാക്കാം. ചെറുവിവരണം ഇവിടെ കൊടുക്കുന്നു.

"അഞ്ചുകാരണങ്ങളാല്‍ തിരുവനന്തപുരത്ത് യൂസര്‍ഫീ പാടില്ലെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്. തിരുവനന്തപുരം വിമാനത്താവളം പുതുതായി നിര്‍മിച്ചതോ പൊതുസ്വകാര്യ പങ്കാളിത്തമോ ഉള്ളതല്ല. ബി.ഒ.ടി. മാതൃകയിലല്ല ഇത് നിര്‍മിച്ചതും. വിമാനത്താവളത്തിന്റെ വികസനത്തിനായുള്ള മാസ്റ്റര്‍ പ്ലാനിലുള്ള എല്ലാ വികസന പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായിട്ടില്ല. പുതിയ ടെര്‍മിനലിനും ഇതിലേക്കുള്ള റോഡിനും പാലത്തിനുംവേണ്ട സ്ഥലം സംസ്ഥാനസര്‍ക്കാര്‍ സൗജന്യമായാണ് വിട്ടുകൊടുത്തത്. ഇതിനായി 81 കോടി സംസ്ഥാനം ചെലവിട്ടുകഴിഞ്ഞു.



ഇതിനുപുറമെ, മാസ്റ്റര്‍പ്ലാന്‍ അനുസരിച്ച് സ്ഥലം ഏറ്റെടുക്കാന്‍ 100 മുതല്‍ 150 കോടിവരെ സംസ്ഥാനം ചെലവിടേണ്ടിവരും. ഈ ഘട്ടത്തില്‍ യൂസര്‍ഫീ അടിച്ചേല്‍പ്പിക്കുന്നതിന് ന്യായീകരണമില്ല. ഭാവിയില്‍ സ്ഥലം ഏറ്റെടുക്കുന്നതിന് ഇത് തടസ്സമാകും."

http://www.mathrubhumi.com/nri/gulf/article_%20100428/

ഇനി പ്രസ്ഥാവനയുദ്ധത്തിന്റെ സമയമാണ്‌, ഇവിടെയും പാർട്ടി തിരിഞ്ഞ്‌ അഭിപ്രായം രേഖപ്പെടുത്താം. നമ്മുടെ മലയാളത്വം കളയരുതല്ലോ....

Tuesday 11 May 2010

വികസനവും കുടിയൊഴുപ്പിക്കലും പിന്നെ കിനാലൂരും

നമ്മുടെ വികസനപദ്ധതികൾ പലതും തട്ടിവീഴുന്നത്‌ കുടിയൊഴുപ്പിക്കൽ എന്ന കഠിനമായ പ്രകൃയയിൽ തന്നെയാണ്‌. ഏതൊരു കുടിയൊഴുപ്പിക്കലും പാവങ്ങളുടെമേലുള്ള ഭരണഭീകരതയുടെ കുതിരകയറ്റത്തിലെ അവസാനിക്കു! അങ്ങനെയേ അവസാനിക്കാവു! അല്ലെങ്ങിൽ പിന്നെ പോലിസ്‌ എന്തിന്‌? അതിനിടയിൽ നൂറുക്കണക്കിന്‌ സ്വപ്‌നപദ്ധതികളും അഞ്ചു വർഷവും സ്വാഹ....

വികസനം വരണമെന്ന കാര്യത്തിൽ നാമെല്ലാവരും ഒരേ അഭിപ്രായക്കാരാണ്‌ പക്ഷെ...

ആരുടെ വികസനം?
വികസനം എങ്ങനെ?
പദ്ധതികൾ സുതാര്യമായാണോ അവതരിപ്പിക്കുന്നത്‌?
ഭുമാഫിയ ഇവിടെയും അവരുടെ തന്ത്രങ്ങൾ നെയ്തെടുക്കുന്നുണ്ടോ?
ഭരിക്കുന്നവരുടെ യഥാർത്ഥ ലക്ഷ്യമെന്താണ്‌?
വികസനത്തിന്റെ ദോഷങ്ങൾ നേരിട്ട്‌ അനുഭവിക്കുന്ന ജനങ്ങളെ ഭരണവർഗ്ഗം വിശ്വാസത്തിലെടുക്കുന്നുണ്ടോ?
ഇതിന്‌ മുൻപ്‌ സർക്കാർ ഏറ്റെടുത്ത സ്ഥലങ്ങൾ ഇതിനകം ഉപയോഗിക്കപ്പെട്ടിട്ടുണ്ടോ?
കുടിയൊഴുപ്പിക്കപ്പെട്ടവർക്ക്‌ അർഹമായ അവകാശങ്ങൾ ലഭിച്ചിട്ടുണ്ടോ?
പണക്കാരുടെ മേഖലയിൽ ഒരു കുടിയൊഴുപ്പിക്കൽ നടക്കുന്നുണ്ടോ? ഇല്ലെങ്ങിൽ എന്തുകൊണ്ട്?

ഇങ്ങനെ നൂറായിരം വിഷയങ്ങളിൽ നാം തർക്കിക്കുന്നു, കൂടുതലും പാർട്ടി തിരിഞ്ഞ്‌ ശണ്ഠകൂടുന്നു, പക്ഷെ ഫലം വല്ലതും?

തർക്കിക്കുന്നതിന്‌ മുൻപ്‌ നാം ആദ്യമെ മനസിലാക്കേണ്ട ഒരു കാര്യം, സാധാരണഗതിയിൽ നമ്മളിൽ ഒരാൾ പോലും ജനിച്ച്‌ കളിച്ച്‌ വളർന്ന മണ്ണ്‌ വിട്ട് മറ്റൊരു സ്ഥലത്തേക്ക്‌ കൂട്‌ മാറുന്നതിൽ താല്പര്യം കാണിക്കുന്നവരല്ല, പ്രത്യേകിച്ച്‌ താഴെക്കിടയിലും ഗ്രാമാന്തരിക്ഷത്തിലും താമസിച്ച്‌ വളർന്നുവന്നവർ. പറിച്ച്‌ നടൽ ഒരു തരം വേരോടെ പിഴുതെറിയലാണ്‌. ഇങ്ങനെ പിഴുതെറിയപ്പെടുന്ന പല കുടുംബങ്ങളും നിത്യ ദുരിതത്തിലേക്കാണ്‌ ചെന്ന്‌ വീഴുന്നത്‌. പലവിധ സാഹചര്യങ്ങൾ മൂലം നമ്മളിൽ പലരും താൽകാലികമായും സ്ഥിരമായും താമസസ്ഥലം മാറുന്നുണ്ടെങ്ങിലും കുടിയൊഴുപ്പിക്കൽ പോലുള്ള ഏതെങ്ങിലും നിർബദ്ധംമൂലം വീട്‌ മാറേണ്ടി വന്നാൽ നമ്മളിൽ എത്രപേർ സന്തോഷത്തോടെ രണ്ടുകയ്യും നീട്ടി സ്വീകരിക്കും? സ്വന്തം മനസാക്ഷിയോട്‌ ചോദിക്കുക! കാക്കരയ്ക്കാവില്ല....

അതേസമയം സമൂഹത്തിന്റെ ആകമാനമുള്ള വികസനത്തിനുവേണ്ടി കുടിയൊഴുപ്പിക്കൽ അത്യാവശ്യമായി വരുന്ന സമയങ്ങളിൽ ജനങ്ങളെ കുടിയൊഴുപ്പിച്ചേ മതിയാവു എന്ന കാര്യത്തിൽ കാക്കരയും യോജിക്കുന്നു. പക്ഷെ അത്‌ എങ്ങനെ എന്നതാണ്‌ നാം ചിന്തിക്കേണ്ടത്‌ അല്ലാതെ എന്റെ പാർട്ടി എവിടെ നിൽക്കുന്നു എന്നതല്ല...

ഒരു കേസ്‌ സ്റ്റഡി എന്ന നിലയിൽ നമുക്ക്‌ കിനാലുരിലേക്ക്‌ യാത്ര ചെയ്യാം....

308 ഏക്കറിൽ വ്യാപിച്ച്‌ കിടക്കുന്ന കിനാലുർ എസ്റ്റേറ്റിനോടും (KSIDC) അതിനോട്‌ ചേർന്ന്‌ കിടക്കുന്ന രണ്ടായിരത്തലധികം ഏക്കറുകൾ ആരേയും ഒഴിപ്പിക്കാതേയും ഏറ്റെടുക്കാമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു. (ഈ ഭുമിയിലാണോ എല്ലാ താല്പര്യവും കിടക്കുന്നത്‌?) ഈ വ്യവസായ പാർക്കിലേക്ക്‌ വരുമെന്ന്‌ പറഞ്ഞ്‌ കേട്ടിരുന്ന മലേഷ്യൻ കമ്പനി വരുമോ? സ്മാർട്ട്‌സിറ്റിയില്ല പിന്നെയാണോ സാറ്റ്ലൈറ്റ്‌ സിറ്റി? 500 കോടി മുതൽ മുടക്കിയുള്ള അടിസ്ഥാന വികസനത്തിലൂടെ 2,500 കോടിയുടെ വ്യവസായിക നിക്ഷേപവും 25,000 പേർക്ക്‌ തൊഴിലും. ഇതിന്റെ ഗതിയെന്താണ്‌? ഈ പാർക്കിലേക്കുള്ള 26 km നീളമുള്ള നാല്‌ വരി പാതയാണ്‌ ഇപ്പോഴത്തെ വിഷയം. കുടിയൊഴുപ്പിക്കലല്ല കുടിയൊഴുപ്പിക്കുന്നതിന്‌ മുൻപുള്ള സർവെ മാത്രം. എല്ലം തീരുമാനിച്ചപോലെ! സർവെ നടന്നാൽ പിന്നെയുള്ള പ്രതിക്ഷേധത്തിന്റെ ശക്തി കുറയും എന്ന തിരിച്ചറിവിലാണോ നാട്ടുകാർ ഒരു മുഴം മുന്നെ ചാണകം തളിച്ച്‌ ശുദ്ധമാകിയത്‌?

പതിവ്‌ പോലെ റോഡ്‌ വികസനത്തിൽ കിടപാടം നഷ്ടപ്പെടുന്നവരും സ്ഥലം പൂർണ്ണമായും നഷ്ടപ്പെടുന്നവരും തീർച്ചയായും ഈ നാലുവരി പാതയെ എതിർക്കും. കാരണം വളരെ വ്യക്തമാണ്‌, കിനാലുരിൽ വ്യവസായം വന്നാൽ കിടപാടം നഷ്ടപ്പെടുന്നവർക്ക്‌ എന്ത് ലാഭം? സ്വന്തം സ്ഥലം നഷ്ടപെട്ടിട്ട്‌ വേറെ എവിടെയെങ്ങിലും ചുരുണ്ടുകൂടുമ്പോൾ പഴയ വീടിന്റെ മുന്നിലൂടെ നാല്‌ വരി റോഡ്‌ വന്നുവല്ലോ എന്ന്‌ നമുക്കാർക്കെങ്ങിലും ആശ്വസിക്കാൻ പറ്റുമൊ? എന്തൊക്കെ പറഞ്ഞാലും കേരളത്തിന്റെ മൊത്തത്തിലുള്ള വികസനത്തിന്‌ വേണ്ടി പാവങ്ങളായ നാട്ടുകാർ റോഡിനരികിൽ രണ്ട് സെന്റിലും അഞ്ച്‌ സെന്റിലും വീട്‌ വെച്ച്‌ താമസിക്കുന്നവർ ത്യാഗം ചെയ്യണമെന്ന്‌ പറയുന്നവർ ഏത്‌ മൂഢസ്വർഗ്ഗത്തിലാണ്‌ ജീവിക്കുന്നത്‌? ഇപ്പോൾ വികസനമെന്ന്‌ കേട്ടാൽ ജനം വിരണ്ടുപോകുന്ന അവസ്ഥയിലേക്ക്‌ നമ്മുടെ നേതാക്കൾ നമ്മളെ എത്തിച്ചുവോയെന്ന്‌ സംശയമുണ്ട്‌.

എല്ലായിപ്പോഴും പദ്ധതിയുടെ രൂപരേഖ തയാറാക്കുന്നത്‌ മുതൽ ഒരു തരം ഒളിച്ച്‌ കളി നാം നടത്തുന്നുണ്ട്‌. ഇന്നത്തെ രീതിയിലുള്ള പൊന്നും വിലയ്ക്ക്‌ ഭൂമിയെടുത്ത്‌ കുടിയൊഴുപ്പിക്കുന്ന രീതി നാം മാറ്റിയെഴുതിയാൽ തന്നെ ഒരു പരിധി വരെ ഇതേ ജനങ്ങൾ മനസില്ലാമനസ്സോടെയാണെങ്ങിലും സ്വന്തം സ്ഥലവും കിടപ്പാടവും ഏത്‌ വികസനത്തിനും തീരെഴുതി തരും. പക്ഷെ പദ്ധതികൾക്ക്‌ സത്യസന്ധതയും സുതാര്യതയും വേണം. കാലാകാലങ്ങളായി ഒരു പ്രദേശത്ത്‌ ജീവിക്കുന്നതുമൂലം ആർജിക്കുന്ന അനുകൂല സാഹചര്യങ്ങളും ജീവിതോപാധികളും ഒരൊറ്റ ദിവസംകൊണ്ട്‌ ചിലർക്ക്‌ നഷ്ടപ്പെടുകയും ഒരു നഷ്ടവും സഹിക്കാതെ മറ്റു ചിലർ ഗുണഫലം അനുഭവിക്കുകയും ചെയ്യുന്നു. ഇത്‌ നീതിയാണോ?

പരിഹാരമായി കാക്കരയ്‌ക്ക്‌ നിർദേശിക്കാനുള്ളത്‌...

1. വളരെ അത്യാവശ്യമുണ്ടെങ്ങിൽ മാത്രം കുടിയൊഴുപ്പിക്കൽ നടപ്പിലാക്കുക.

2. റോഡിന്‌ വീതി കൂട്ടുന്നത്‌ മൂലം വീട്‌ നഷ്ടപ്പെടുന്നവർക്ക്‌ അതേ റോഡിന്റെ മുൻവശം നൽകികൊണ്ട്‌ ഇപ്പോഴത്തെ രണ്ടാമത്തെ ഫ്ലോട്ടിൽ സ്ഥലം നല്കി പുതിയ വീടിനുള്ള പൈസയും സമയവും നല്കുക.

3. റോഡിന്‌ വീതി കൂട്ടുന്നത്‌ മൂലം പൂർണ്ണമായി സ്ഥലം നഷ്ടപ്പെടുന്നവർക്ക്‌ അതേ റോഡിന്റെ മുൻവശം നല്കികൊണ്ട്‌ ഇപ്പോഴത്തെ രണ്ടാമത്തെ ഫ്ലോറ്റിൽ സ്ഥലം നല്കുക.

4. ഏറ്റെടുക്കുന്ന ഭുമിക്ക്‌ മാന്യമായ വില നല്കുക.

5. ഈ പദ്ധതികൾ വഴി ലഭ്യമാകുന്ന ജോലിയുടെ 10% ശതമാനം ജോലികൾ ഇങ്ങനെ കുടിയൊഴുപ്പിക്കുന്നവർക്കും സ്ഥലം നഷ്ടപ്പെടുന്നവർക്കുമായി 10 വർഷത്തേക്ക്‌ സംവരണം ചെയ്യുക.

6. പുനരധിവാസം നടത്തിയതിന്‌ ശേഷം മാത്രം നിലവിലുള്ള വീടുകളിൽ നിന്ന്‌ കുടിയൊഴിപ്പിക്കുക.

7. സുതാര്യവും വ്യക്തവുമായ പദ്ധതി രേഖയുമായി ജങ്ങളെ സമിപ്പിക്കുക.

8. പുതിയ പദ്ധതികൾക്കായി സർവേയും കുടിയൊഴുപ്പിക്കലുമായി വരുന്നതിന്‌ മുൻപ്‌ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്ന 308 ഏക്കറിൽ എന്തൊക്കെ വ്യവസായങ്ങൾ വന്നു, ഇനി ഏതൊക്കെ പദ്ധതികളാണ്‌ വരാൻ പോകുന്നത്‌, ഇതൊക്കെ ജനങ്ങൾക്കായി തുറന്നുവെയ്ക്കുക.

9. കേരളത്തിലെ മറ്റ്‌ സ്ഥലങ്ങളിൽ കുടിയൊഴുപ്പിക്കപ്പെട്ടിട്ടുള്ള ആയിരക്കണക്കിന്‌ പാവങ്ങൾക്ക്‌ വീടും മാന്യമായ നഷ്ടപരിഹാരവും നല്കി ഒരു മാതൃക കാണിക്കുക.

10. ഭരണകർത്താക്കൾ രഹസ്യ അജണ്ടയില്ലാതെ സംയമനത്തോടെ ഇടപെടുക. രഹസ്യ അജണ്ട ഇല്ലായെന്ന്‌ ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണം.

കിനാലുർ പ്രൊജെക്റ്റിന്റെ ലിങ്കുകൾ താഴെ?

http://www.ksidc.org/kozhikod.php

http://www.skyscrapercity.com/showthread.php?t=719984

http://news.webindia123.com/news/Articles/India/20100506/1499689.html

http://www.thehindu.com/2009/12/06/stories/2009120653220300.htm


പാഠം ഒന്ന്‌
തെങ്ങിന്റെ മണ്ടയിൽ വികസനം വരില്ല....

പാഠം രണ്ട്‌
തെങ്ങിന്റെ മണ്ടയിൽ കിടന്നാൽ ഉറക്കവും വരില്ല...

ഒരു കാര്യത്തിൽ നമുക്കാശ്വാസിക്കം. കിനാലുർ തകർത്തതുകൊണ്ടൊന്നും പദ്ധതികൾ തകർക്കുന്നതിൽ കരീമിന്റെ പാർട്ടിക്കുള്ള സർവകാലറിക്കാർഡ്‌ തകർന്നിട്ടില്ല!!!

വാൽകക്ഷണം...
സ്ത്രീകളും കുട്ടികളും അടി ചോദിച്ച്‌ വാങ്ങിയതാണ്‌ - ജസ്റ്റീസ് ശ്രിദേവി

സ്ത്രീകളും കുട്ടികളും അടി ചോദിച്ച്‌ വാങ്ങുവാൻ വല്ല കാരണമുണ്ടോയെന്ന്‌ അന്വേഷിക്കുവാൻ എ.കെ.ജി സെന്ററിൽ നിന്ന്‌ വല്ല തിട്ടുരവും വേണ്ടിവരുമോ? അല്ലാ ചുമ്മാ ചോദിച്ചതാ...

Thursday 6 May 2010

വാർത്ത - ബാലപീഢനം കേരളമോഡൽ...

വീട്ടുജോലിക്കാരി ബാലികയെ മൂന്നുവര്‍ഷംപീഡിപ്പിച്ചതിന് അഭിഭാഷകനും ഭാര്യയ്ക്കുമെതിരെ കേസ്


Mathrubhumi News - Posted on: 06 May 2010

http://www.mathrubhumi.com/online/malayalam/news/story/293963/2010-05-06/kerala


ആലുവ: ആയിരം രൂപ മാസക്കൂലി നിശ്ചയിച്ച് വീട്ടുജോലിക്കായി ഏറ്റെടുത്ത ബാലികയെ വീട്ടില്‍ പൂട്ടിയിട്ട് മൂന്നു വര്‍ഷത്തോളം ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവന്ന അഭിഭാഷകനും ഭാര്യയ്ക്കുമെതിരെ പോലീസ് കേസെടുത്തു. മുന്‍ ഹൈക്കോടതി ജഡ്ജി മുഹമ്മദ് ഷാഫിയുടെ മകന്‍ എറണാകുളത്ത് താമസിക്കുന്ന അഡ്വ. ഇംത്യാസിനും ഭാര്യ കമറുന്നീസയ്ക്കുമെതിരെയാണ് ആലുവ പോലീസ് കേസെടുത്തത്.

ക്രൂരമായ പീഡനമേറ്റ തേനി സ്വദേശിയായ പതിനൊന്നുകാരി രാധയെ പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി ആലുവ ജനസേവാ ശിശുഭവനില്‍ ഏല്പിച്ചു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: എട്ടാം വയസ്സിലാണ് രാധയെ ബ്രോക്കറില്‍ നിന്നും ഇംത്യാസ് വാങ്ങിയത്. ബാലികയെ എറണാകുളം മറൈന്‍ഡ്രൈവിലെ ഫ്‌ളാറ്റില്‍ വീട്ടുജോലികള്‍ ചെയ്യിപ്പിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസം ആലുവ എടത്തലയില്‍ പിതാവും മുന്‍ ഹൈക്കോടതി ജഡ്ജിയുമായ മുഹമ്മദ് ഷാഫിയുടെ വീട്ടില്‍ ഇംത്യാസും കുടുംബവും രാധയും എത്തി. ഇവിടെ നടന്ന ആഘോഷ ചടങ്ങുകള്‍ക്കിടെ രാധ വീട്ടില്‍ നിന്നും രക്ഷപ്പെട്ട് എടത്തല അംബേദ്കര്‍ കോളനിയിലെത്തി. കോളനിയിലെ ദാസന്‍ എന്നയാളുടെ വീട്ടിലെത്തിയ രാധ രക്ഷപ്പെടുത്തണമെന്ന് കരഞ്ഞപേക്ഷിച്ചതോടെ വീട്ടുകാര്‍ നാട്ടുകാരെയും പഞ്ചായത്ത് അധികൃതരേയും വിവരമറിയിച്ചു. ഇതിനിടെ, കുട്ടിയെ അന്വേഷിച്ച് ഇംത്യാസിന്റെ ആളുകളെത്തിയെങ്കിലും തടിച്ചുകൂടിയ വന്‍ ജനക്കൂട്ടത്തെകണ്ട് തിരിച്ചുപോയി.

പിന്നീട് പോലീസ് സ്ഥലത്തെത്തി രാധയെ ആലുവ താലൂക്കാസ്​പത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. എഎസ്​പി ജെ.ജയനാഥ് കുട്ടിയോട് സംസാരിച്ചപ്പോഴാണ് ക്രൂരമായ പീഡനങ്ങള്‍ രാധ തുറന്നു പറഞ്ഞത്.

നിസ്സാര കാര്യങ്ങള്‍ക്കുപോലും രാധയെ ഇംത്യാസിന്റെ ഭാര്യ ശാരീരികമായി പീഡിപ്പിക്കുമായിരുന്നുവെന്ന് പറയുന്നു. കളിപ്പാട്ടത്തില്‍ തട്ടി ഇംത്യാസിന്റെ ചെറിയ കുട്ടി വീണതിന് കമ്പി പഴുപ്പിച്ച് രാധയുടെ നെഞ്ചില്‍ വച്ചു പൊള്ളിപ്പിച്ചതിന്റെ വ്രണങ്ങള്‍ രാധ പോലീസിന് കാണിച്ചുകൊടുത്തു. തലമുടി പിടിച്ചുവലിക്കുന്നത് പതിവായിരുന്നതിനാല്‍ തലവേദനയുണ്ടെന്നും രാധ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ഇതേത്തുടര്‍ന്നാണ് ഇംത്യാസിനും ഭാര്യയ്ക്കുമെതിരെ ബാലപീഡനത്തിന് കേസെടുക്കാന്‍ എഎസ്​പി ജെ.ജയനാഥ് നിര്‍ദേശിച്ചത്.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു മുമ്പില്‍ ഹാജരാക്കിയ രാധയുടെ താത്കാലിക സംരക്ഷണച്ചുമതലയാണ് ജനസേവാ ശിശുഭവനെ ഏല്പിച്ചിരിക്കുന്നത്. കുട്ടിയുടെ തേനിയിലുള്ള ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്ന് എഎസ്​പി ജയനാഥ് പറഞ്ഞു.

Wednesday 21 April 2010

“ശല്ല്യക്കാരനായ” നവാബിനെ ഓർക്കുമ്പോൾ....

1950-ഇൽ പയന്നൂരിൽ കുഞ്ഞിരാമ പൊതുവാളിന്റെയും ഭാർഗവിയമ്മയുടെയും മകനായി ജനിച്ച ടി.എ രാജേന്ദ്രൻ, നവാബ്‌ ദിനപത്രത്തിലൂടെ മലയാളികളുടെ നവാബായി വളർന്നു. മറ്റു ചിലർക്ക്‌ ശല്ല്യക്കാരനും!

“അടിയന്തരാവസ്ഥ ഫെയിം” കരുണാകരനും ജയറാം പടിക്കലും ചേർന്ന്‌ നവാബിന്റെ പത്രപ്രവർത്തന ജീവിതം തകർത്തുകളഞ്ഞു. പത്രം ഇല്ലാതാക്കിയെങ്ങിലും നവാബിനെ ഇല്ലാതാക്കുവാൻ “ലീഡർ”ക്കായില്ല എന്ന്‌ മാത്രമല്ല, നവാബ് പൊതു താല്പര്യ ഹർജിയിലൂടെ കേരളത്തിൽ മുഴുവനായും പ്രത്യേകിച്ച്‌ കോടതി വരാന്തകളിലും സ്ഥിരം സഞ്ചാരിയായി നിറഞ്ഞു നിന്നു. പ്രായം തികയാത്ത മകളെ വിവാഹം ചെയ്ത്‌ കൊടുത്ത എം.പി. ഗംഗാധരന്റെ മന്ത്രി പണി പോയതും നവാബിന്റെ പൊതു താല്പര്യ ഹർജിയിലൂടെയാണ്‌, സ്ഥിരമായി കരുണാകരനെ തോണ്ടുകയും ചെയ്തിരുന്നു.

കാൻസർ നവാബിനെ കീഴടക്കുകയും 2003 ഒക്‌ടോബർ 10 ന്‌ നമ്മുടെ സ്വന്തം നവാബ്‌ ഒരു കൊച്ചു സ്വപ്നം മാത്രം ബാക്കിവെച്ചിട്ട്‌ യാത്ര പറഞ്ഞു, എന്നന്നേയ്‌ക്കുമായി.......  കൂടിയാൽ ഒരു വർഷത്തിനുള്ളിൽ സഫലിക്കരിക്കാമായിരുന്ന ഒരു സ്വപ്നം പൂർത്തികരിക്കുന്നതിന്‌ നാം 10 വർഷം എടുത്തു. ഇതാണ്‌ യഥാർത്ഥ കേരള മോഡൽ! ഇടതു വലതു സർക്കാരുകൾ മാറി മാറി ഭരിച്ചു, പക്ഷെ സ്വപ്നം സ്വപ്നമാത്രമായി അവശേഷിച്ചു. അവസാനം സ്വപ്നം നാളെ യാഥാർത്ഥ്യമാകുന്നു. ഏപ്രിൽ 21, 2010 രാവിലെ 11 മണിക്ക്‌ എറുണാകുളം ജനറൽ ആശുപത്രിയിൽ, ജസ്റ്റീസ്‌ വി.ആർ. കൃഷ്ണയ്യർ ഉൽഘാടനം ചെയ്യുന്നു, ചടങ്ങിൽ എറുണാകുളം ജില്ലാ കളക്ടർ അദ്ധ്യക്ഷത വഹിക്കും.

മാനവസേവ പുരസ്കാരത്തിനോടൊപ്പം നവാബിന്‌ കിട്ടിയ രണ്ട് ലക്ഷം രൂപ അദ്ധേഹം തന്നെ ഒരു സ്വപ്നം സാക്ഷാൽക്കരിക്കുന്നതിനായി നീക്കിവെയ്‌ക്കുകയായിരുന്നു. ഇതിനായി മാനവസേവാ സമിതി ഒരു ട്രസ്റ്റ്‌ രൂപികരിച്ച് 7.86 ലക്ഷം രൂപ സമാഹരിച്ച്‌ മുന്നോട്ട്‌പോയി. 21 ലക്ഷം രൂപ എം.പി ഫണ്ടിൽ നിന്ന്‌ സെബാസ്റ്റ്യൻ പോൾ നൽകുകയും റോട്ടറി ക്ലബ് (കൊച്ചി മിഡ് ടൗൺ) ഇന്റെ സഹായത്തോടെ നവാബിന്റെ സ്വപ്നം പൂർത്തികരിച്ചു. ഇതിൽ സഹകരിച്ച എല്ലാവർക്കും കാക്കരയുടെ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു. കൂടാതെ ഇതിന്റെ മുൻനിരയിൽ പ്രവർത്തിച്ച മാനവസേവ ട്രസ്റ്റ് ചെയർമാനും പത്രപ്രവർത്തകനുമായ കെ.എം.റോയിക്കും.

നവാബിന്റെ സ്വപ്നം ഉൽഘാടനം ചെയ്യുന്നതിന്‌ വി.ആർ. കൃഷ്ണയ്യർ എന്തുകൊണ്ടും അനുയോജ്യനാണ്‌ എന്നതും ഇത്തരുണത്തിൽ ചൂണ്ടികാണിക്കട്ടെ. 1980 ന്‌ മുൻപ്‌ പൊതുതാല്പര്യ ഹർജികൾ സമർപ്പിക്കുവാൻ സാധിക്കുമായിരുന്നില്ല. സമൂഹത്തെ മൊത്തത്തിൽ ബാധിക്കുന്ന ഒരു കാര്യത്തിന്‌ വേണ്ടി കേസിനാസ്പദമായ സംഭവം നേരിട്ട്‌ ബാധിക്കാത്ത ഏതൊരു വ്യക്തിക്കും കോടതിയെ സമിപിക്കാവുന്ന പൊതുതാല്പര്യ ഹർജികൽ സമർപ്പിക്കാം എന്ന നിയമം നടപ്പിലായതിന്‌ ശേഷം അങ്ങനെയുള്ള ഒരു ഹർജി ആദ്യമായി സ്വ​‍ീകരിച്ചത്‌ ജുസ്റ്റീസുമാരായ വി. ആർ. കൃഷ്ണയ്യരും പി. എൻ. ഭഗവതിയും കൂടിയായിരുന്നു.

നീണ്ട 10 വർഷം എടുത്ത്‌ പൂർത്തികരിച്ച നവാബിന്റെ സ്വപ്നമെന്തായിരുന്നു?

ഒരു മോർച്ചറി! അതും സർക്കാർ ആശുപത്രിയിൽ! എറുണാകുളം ജനറൽ ആശുപത്രിയിൽ.  മരിച്ചുകഴിഞ്ഞവരുടെ ശരീരം ചീഞ്ഞളിയാതെ പോസ്റ്റ്മോർട്ടം നടത്തി വേണ്ടപ്പെട്ടവർക്ക്‌ ശരീരം നൽകുവാനുള്ള ഒരു സംവിധാനമെങ്ങിലും ഒരു സ്വപ്നമായി കൊണ്ടുനടന്ന നവാബ്‌ നമ്മുടെ രാഷ്ട്രീയ-സാമൂഹ്യ നേതാക്കളെക്കാൾ എത്രയോ ഉയരെയാണ്‌.

ജനാധിപത്യവും നിയമവ്യവസ്ഥയും അനുവദിച്ചിരുന്ന വഴികളിലൂടെ നമുക്ക്‌ വേണ്ടി പട പൊരുതിയ നവാബിന്റെ സ്വപ്നം സാക്ഷൽകരിക്കുന്നതിന്‌ 10 വർഷമെടുത്തു. ഇ.എം.സിന്റെയോ രാജിവ് ഗാന്ധിയുടെയോ പേരിലുള്ള ഒരു പദ്ധതിയായിരുന്നുവെങ്ങിൽ എത്ര ഉദാരമായിരിക്കും സർക്കാരുകളുടെ ഫണ്ട് വകയിരുത്തൽ! സിംഹാസനങ്ങളിൽ കയറിയവർക്ക്‌ നവാബ്‌ ഒരു ശല്യക്കാരനായിരുന്നു, ഒരു ശല്ല്യക്കാരന്റെ സ്വപ്നമോ, ആര്‌ ഗൗനിക്കുന്നു...

നവാബ് മൂലം എറുണാകുളം ജനറൽ ആശുപത്രിയിൽ ഒരേസമയം മൂന്ന്‌ ശവശരീരങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാനും 20 ശവശരീരം സൂക്ഷിച്ചുവെയ്ക്കുവാനുമുള്ള സൗകര്യത്തോടെ ഒരു ആധുനിക മോർച്ചറി. നവാബിന്റെ സ്വപ്നം മാറ്റി നിറുത്തിയാൽ തന്നെ പ്രഥമ പരിഗണന നൽകി നടപ്പില്ലാക്കേണ്ട ആശുപത്രി വികസനം, പത്ത്‌ വർഷം കാലതാമസം! ഒരിക്കൽകൂടി പറയട്ടെ, ഇതാണ്‌ കേരള മോഡൽ വികസനം!

1980 കൾ മുതൽ പൊതുതാൽപര്യഹർജികളിലൂടെ നിരവധി പേർ രാഷ്ട്രീയ-ഉദ്യോഗസ്ഥ പ്രമാണിമാരെ പോസ്റ്റ്മോർട്ടം ചെയ്യുന്നു. അതെ, അത്‌ തന്നെയാണ്‌ നവാബ്‌ പോസ്റ്റ്മോർട്ടം ചെയ്യാനുള്ള മോർച്ചറി നമുക്കായി തന്നിട്ട്‌ മൺമറഞ്ഞത്‌. നവാബ്‌ നിറുത്തിയിടത്തുനിന്ന്‌ നാം തുടങ്ങണം. നമുക്ക്‌ കൂട്ടിനായി 2005 ഇൽ നിലവിൽ വന്ന വിവരവകാശനിയമവുമുണ്ട്‌, നവാബിനില്ലാതിരുന്നത്‌....

വാൽകഷണം....

“ലീഡറുടെ” രാഷ്ട്രീയ ജീവിതത്തിന്‌ കരിനിഴൽ വീഴ്ത്താൻ നവാബിനായില്ല. മകനുള്ളപ്പോൾ കൊള്ളി വെയ്ക്കേണ്ടത്‌ മകനല്ലെ, അതെങ്ങനെ നവാബ് ചെയ്യും?

Thursday 15 April 2010

ഇന്ത്യൻ ജനാധിപത്യവും കോൺഗ്രസ്സും....

ഹാവു സമാധാനമായി....
യാതൊരുവിധ പാർട്ടിപ്രവർത്തനവുമില്ലാതെ ബോൺസായി അവസ്ഥയിൽ എത്തിയ കോൺഗ്രസ്സിന്‌ പുതുജീവൻ നല്കികൊണ്ട്‌ ഗ്രൂപ്പ് പ്രവർത്തനം തുടങ്ങിയെന്നത്‌ തന്നെ ഒരു ശുഭസൂചകമായി തോന്നുന്നു. ത്രിതല പഞ്ചായത്ത്‌ തിരഞ്ഞെടുപ്പും തൊട്ടു പിന്നാലെ നിയമസഭ തിരഞ്ഞെടുപ്പും കണ്മുന്നിൽ വന്നെത്തിയിട്ടും, എവിടെ ഖദറുടുത്ത കോൺഗ്രസ്സുകാർ എന്ന ചോദ്യത്തിന്‌ അറുതിയായി... പാർട്ടി പ്രവർത്തനമെന്നാൽ ഗ്രൂപ്പ്‌ പ്രവർത്തനം, അത്ര തന്നെ.

ഇടതന്മാർ ഒരിക്കലും മുഖ്യമന്ത്രിയെ ചൂണ്ടി തിരഞ്ഞെടുപ്പിൽ മൽസരിക്കാറില്ല (മറിച്ചുള്ളത്‌ സിൻഡിക്കേറ്റും!) , പക്ഷെ വലതന്മാർ അങ്ങനെയല്ല... മുഖ്യമന്ത്രിയെ കണ്ടാലെ വോട്ട്‌ ചെയ്യു. ചെന്നിത്തലക്ക്‌ അത്‌ നന്നായി അറിയാം. കാര്യം പറഞ്ഞാൽ, ഏത്‌ രവിക്കും മനസിലാവും. രവി സമ്മതിച്ചു.... പഴയ ഗർജിക്കുന്ന സിംഹം മുഖ്യമന്ത്രിക്കുപ്പായത്തിലും. പണ്ട്‌ കരുണാകരന്റെ തോളിൽ കയറി ആന്റണിയെ മലർത്തിയടിച്ച പാരമ്പര്യവുമുണ്ട്‌.

പറഞ്ഞ്‌ വന്നത്‌ ഗ്രൂപ്പിസം.... യൂത്തിലൂടെ ഗ്രൂപ്പ്‌ വളർത്തി പാർട്ടിയെ മൊത്തത്തിൽ വളർത്തുകയാണ്‌ ഇവരുടെ ലക്ഷ്യം. ഇപ്പോഴത്തെ യൂത്തന്മാർ അവരുടെ ജീവിതത്തിൽ ഒരു തിരഞ്ഞെടുപ്പ്‌ യൂത്ത്‌ കോൺഗ്രസ്സിൽ കണ്ടിട്ടില്ല. അസൂയാലുക്കൽ പറയുന്നത്‌ 30 വർഷമായി സമവായവും നോമിനേഷനുമായി ജനാധിപത്യം കാത്തുസൂക്ഷിക്കുന്നു. ഭാരവാഹികളെ തിരഞ്ഞെടുക്കുമ്പോൾ തർക്കമുണ്ടെങ്ങിലല്ലെ വോട്ടിംഗിന്റെ ആവശ്യമുള്ളു. ഇതാണ്‌ ഒത്തൊരുമ്മ... ഒലക്കയില്ലെ ഒരുമ്മ. മൂന്ന്‌ പതിറ്റാണ്ടായി ഒരു തർക്കവും യൂത്തന്മാരിലില്ല. ഓരോ സ്ഥാനത്തിനും ഒരാൾ മാത്രം എഴുന്നേറ്റ്‌ നില്ക്കും എല്ലാവരും കസേരയുടെ കാലുകളൊടിച്ച്‌.... പാസ്സാക്കും. ഹല്ല പിന്നെ.... കേരളത്തിൽ ഒഴിവ്‌ വന്ന 3 രാജ്യസഭ സീറ്റിലേക്ക്‌ മൂന്ന്‌ പേർ മാത്രം പത്രിക നല്കി, വോട്ടിംഗില്ലാതെ അവരെ വിജയികളായി പ്രഖ്യാപിച്ചില്ലെ? അതു തന്നെ ഇത്‌....


തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുക... പിന്നാലെ സമവായം തിരഞ്ഞെടുപ്പ്‌ രീതിയായി തീർച്ചപ്പെടുത്തുക... സംശയം ആർക്കുമില്ല... യൂത്തന്മാർക്ക്‌ അർഹ്മായ സ്ഥാനം കിട്ടിയിലെങ്ങിൽ മൽസരിക്കും! അർഹമായ സ്ഥാനമെത്ര? അങ്ങനെയൊന്നുമില്ല... അല്ലെ? നല്ല വീര്യം. ചെറുപ്പക്കാർക്ക്‌ അല്പം ഉശീരും ചോരത്തിളപ്പുമൊക്കെയുണ്ടാകുമെന്ന്‌ ഒരു തെറ്റിദ്ധാരണയുണ്ടായിരുന്നു. അത്‌ ഇപ്പോൾ മാറി കിട്ടി. നല്ല പ്രായത്തിൽ ആന്റണി, സുധീരൻ, രവി തുടങ്ങിയ K.S.U പിള്ളേർ കേരളത്തിലും കോൺഗ്രസ്സിലും ചലനം സ്രിഷ്ടിച്ചിരുന്നു . ലിജുവും കുട്ടികളും എന്ത്‌ ചെയ്യുന്നു? കേരളീയ സമൂഹത്തെ ബാധിക്കുന്ന ഏതെങ്ങിലും ഒരു വിഷയത്തിൽ നിങ്ങളുടെ അഭിപ്രായമെന്താണ്‌. ഖദറുടുത്താൽ യൂത്തന്മാരാവില്ല. യോജിച്ചാലും ഇല്ലെങ്ങിലും ദിനം പ്രതി എസ്.എഫ്.ഐ / ഡി.വൈ.എഫ്.ഐ സഖാക്കളുടെ വാക്കുകൾ മലയാളികൾ ശ്രവിക്കുന്നു. നിങ്ങളെ വല്ലവരും ശ്രദ്ധിക്കുന്നുണ്ടോ?

ഇതൊക്കെ നിങ്ങളുടെ കാര്യം. പട്ടിക്ക്‌ മീശ മുളച്ചാൽ ബാർബർക്കെന്ത്!

ജനാധിപത്യം സംരക്ഷിക്കാൻ കോടികൾ മുടക്കുന്ന നമുക്ക്‌ പാർട്ടികളിൽ ജനാധിപത്യം സംരക്ഷിക്കാൻ ബാധ്യതയില്ലേ? സത്യത്തിൽ, ജാനാധിപത്യബോധമില്ലാത്ത രാഷ്ട്രീയപാർട്ടികൾ നമ്മളെ ഭരിക്കുമ്പോൾ ഇന്ത്യയിൽ ജനാധിപത്യമുണ്ടെന്ന്‌ നമ്മളെങ്ങനെ അവകാശപ്പെടും? പാർട്ടികളുടെ ശിഥിലികരണം മുതൽ ഉന്നതങ്ങളിലെ ഉപജാപങ്ങൾ വരെ ഇന്ത്യൻ ജനാധിപത്യത്തെ ദുഷിപ്പിക്കുന്നുണ്ടെങ്ങിൽ, അതിന്റെ മൂലകാരണം രാഷ്ട്രീയ പാർട്ടികളിൽ ജനാധിപത്യമില്ല എന്നത് തന്നെ. ജനാധിപത്യം കാത്ത്‌ സൂക്ഷിക്കാത്ത രാഷ്ട്രീയ പാർട്ടികളുടെ അംഗികാരം റദ്ദ്‌ ചെയാനുള്ള അധികാരം ജനാധിപത്യത്തിൽ നിർവചിക്കണമോ?

Saturday 10 April 2010

ചരിത്രത്തിലേക്ക്‌ കുതിച്ചുയർന്ന ദന്തേവാഡ

26/08 ന്‌ ശേഷം ഇന്ത്യൻ ദേശീയത സടകുടഞ്ഞെഴുന്നേറ്റു. പരസ്പരം വിഴുപ്പലക്കുകളുണ്ടായെങ്ങിലും ഭീകരവാദത്തെ, അതിർത്തിക്കപ്പുറത്തുനിന്നായാലും ഇപ്പുറത്തുനിന്നായാലും, നമ്മുടെ മണ്ണിൽ നിന്ന്‌ തുടച്ച്‌ നീക്കണമെന്ന കാര്യത്തിൽ നാമെല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളുന്നു. സ്വബോധമുള്ള ഒരാൾക്കും ഈ ഭീകരവാദത്തെ ഒരു വിധത്തിലും ന്യായികരിക്കാൻ പറ്റുന്നില്ല. കാരണം വളരെ ലളിതം, സ്വബോധമുള്ള ആരേയും പറഞ്ഞു മനസ്സിലാക്കാനുള്ള ഒരു കാരണവും മുംബൈ ഭീകരർക്കില്ല എന്നത്‌ തന്നെ.


ദന്തേവാഡയിലേക്ക്‌ വരു....

76 C.R.P.F ജവാന്മാരെ കൂട്ടക്കൊല ചെയ്ത ദന്തേവാഡ നമ്മുടെ കൺമുന്നിലുണ്ടായിട്ടും മാവോവാദികളെ ഉന്മൂലനം ചെയ്യണം അല്ലെങ്ങിൽ അവർക്ക്‌ വെള്ളവും വളവും നല്കുന്ന ആദിവാസികളെയും അതിദരിദ്രരേയും ഒരു പാഠം പഠിപ്പിക്കണമെന്ന ഒരു ചിന്തധാര ഇന്ത്യൻ പൊതു സമൂഹത്തിന്റെ മുന്നിലേക്ക്‌ വരുന്നില്ല. ജവാന്മാരെ കൂട്ടക്കൊല ചെയ്ത മാവോയിസ്റ്റുകളുടെ നടപടി ക്രൂരമാണെന്ന്‌ പറയുന്ന അതേ ശ്വാസത്തിൽതന്നെ നമുക്ക്‌ പറയേണ്ടി വരുന്നില്ലേ ഈ മേഖലയിൽ മവോയിസ്റ്റുകൾ സമാന്തരഭരണം നടത്തുന്നുണ്ടെങ്ങിൽ അല്ലെങ്ങിൽ മാവോയിസ്റ്റുകൾക്ക്‌ സ്വാധീനം വർദ്ധിക്കുന്നുണ്ടെങ്ങിൽ അതിന്റെ മുഖ്യകാരണം അവിടത്തെ പിന്നോക്കാവസ്ഥയാണ്‌, ചൂക്ഷണമാണ്‌, അങ്ങനെ എന്തെല്ലാം കാരണങ്ങൾ... അത്‌ തന്നെയല്ലെ നമ്മുടെ കുറ്റസമ്മതം... മവോയിസ്റ്റുകൾക്കെതിരെയുള്ള നമ്മുടെ നീക്കമല്ല പിഴച്ചത്‌, ദരിദ്രവിഭാഗങ്ങളെ മവോയിസ്റ്റുകളുടെ മുന്നിലേക്ക്‌ വലിച്ചെറിഞ്ഞ 62 വർഷങ്ങളാണ്‌ പിഴച്ചത്‌. ചിദംബരത്തിനല്ല പിഴച്ചത്‌, അതിനാൽ തന്നെ ചിദംബരം രാജി വെയ്‌ക്കേണ്ടതില്ല. ചിദംബരം രാജിവെച്ചാൽ മറ്റൊരു ചിദംബരം!

ഒരു വീരപ്പനെ കൊന്ന്‌ സത്യമംഗലം കാടുകളിൽ അധികാരം വീണ്ടെടുക്കുവാൻ അനേകം മനുഷ്യ ജീവനുകൾ നാം ബലി കൊടുത്തു. കോടികണക്കിന്‌ രൂപ കാട്ടിലെറിഞ്ഞു, എത്ര വർഷങ്ങൾ. അവസാനം നാം വിജയിച്ചു. അതെ നാം ശക്തർ തന്നെ നമ്മുടെ ശക്തിയിൽ നമുക്ക്‌ അഭിമാനിക്കാം പക്ഷെ ഇവിടെ ആർക്കെതിരെ? വീരപ്പന്റെ ലക്ഷ്യമല്ല മാവോയിസ്റ്റുകളുടെ. സത്യമംഗലം കാടുകളല്ല ചുവന്ന ഇടനാഴി, ഏകദേശം 40% ഇന്ത്യൻ പ്രദേശം. പല ജില്ലകളിലും ശക്തർ...

ബംഗാളിലെ മാവോയിസ്റ്റ് പ്രതിക്ഷേധത്തിനും അക്രമങ്ങൾക്കും മമതയെ പ്രതി സ്ഥാനത്ത്‌ നിറുത്താം പക്ഷെ ബംഗാളിന്‌ പുറത്തെ മാവോയിസ്റ്റുകളെ ഏത്‌ ഗണത്തിൽപ്പെടുത്തും? ലിങ്കുകൾ നേപ്പാളിലേക്കും ചൈനയിലേക്ക്‌ വരെ വലിച്ച്‌ നീട്ടാം? പക്ഷെ സത്യമെന്താണ്‌? ജനാധിപത്യത്തിലും മുഖ്യധാര ഇടതുപക്ഷപാർട്ടികളിലും വിശ്വാസം നഷ്ടപ്പെട്ട അതിതീവ്ര ഇടതുപക്ഷമല്ലെ മാവോയിസ്റ്റുകൾ?. മുഖ്യധാര ഇടതുപക്ഷത്തേക്കാൾ “ഇടതായ” ഇടതുപക്ഷം. വലതു പക്ഷത്തേക്ക്‌ കൂടുതൽ ചരിഞ്ഞിരിക്കുന്നതുകൊണ്ടാണോയെന്നറിയില്ല S.R.P യ്ക്ക്‌ മാവോയിസ്റ്റുകൾ ഇടതുപക്ഷമല്ലാതായത്‌! അതുകൊണ്ട്‌ തന്നെയാണ്‌ ആദിവാസികൾക്കും മാവോയിസ്റ്റുകൾക്കും കമ്യുണിസ്റ്റ്പാർട്ടികൾ വലതുപക്ഷമായത്‌.

വയനാടൻ കുന്നുകളിലെ വെടിയൊച്ചകൾ നിലച്ചു, ഗർജ്ജിച്ചവർ പ്രായത്തിന്റെ പക്വതയിലോ നിലനില്പ്പിന്റെ പ്രായോഗികതയിലോ കളം മാറി ചവിട്ടിയിരിക്കുന്നു. പുതിയ രക്ഷകർ ഉദയം ചെയ്തിരിക്കുന്നു. വയനാടൻ കുന്നുകളിലെ കണ്ണീരിന്റെ ഉപ്പുരസവും തളരാത്ത ആത്മവീര്യവും ബാക്കിയുള്ള പുതിയ പോരാളികൾ പുതിയ സംരക്ഷകരുടെ കീഴിൽ അവകാശപ്രഖ്യാപനം നടത്തുന്നു. ആദിവാസിമേഖലകളും മറ്റ്‌ പിന്നോക്കപ്രദേശങ്ങളും നിലനില്പ്പിന്റെ മറ്റൊരു യുദ്ധത്തിനായി കാതോർക്കുന്നു. ദന്തേവാഡയിൽ നിന്ന്‌ പാഠമുൾക്കൊണ്ട് ആദിവാസികൾക്ക്‌ നഷ്ടപ്പെട്ട ഭുമി ജൂലൈ 31 ന്‌ മുൻപ്‌ തിരിച്ച് നൽകാനുള്ള സുപ്രിംകോടതിയുടെ വിധിയെ സമീപിച്ചാൽ കേരളമോഡൽ പരിഹാരം ചിദംബരം കണ്ടുപഠിക്കും.

നമുക്ക്‌വേണ്ടി ജീവത്യാഗം ചെയ്ത ജവാന്മാർക്ക്‌ മുൻപിൽ കാക്കരയും തലകുനിക്കുന്നു...

വാൽ കഷണം...

വയനാടൻ കാടുകളിൽ കേട്ട നക്സൽ ഗാഥകളും പോലിസിന്റെ വേട്ടകളും കേരളം ഓർക്കാൻ ഇഷ്ടപ്പെടാത്ത കാലത്തിന്റെ ഏടുകൾ... കാലത്തിന്റെ നിശ്ച്ചയംപോലെ ദന്തേവാഡയിലെ ദുരന്തം മാധ്യമങ്ങളിൽ നിറയുന്ന സമയത്ത്‌ തന്നെ നക്സൽ വർഗീസിന്റെ മരണം ഏറ്റുമുട്ടലിലാണൊ അതോ രാമചന്ദ്രൻ നായർ പറയുന്നതുപോലെ ലക്ഷ്മണയുടെ ഭീക്ഷണിക്ക്‌ വഴങ്ങി നിറയൊഴിച്ചതാണോ? നമുക്ക്‌ അല്പം കാത്തിരിക്കം, സത്യം പുറത്ത്‌ വരട്ടെ. കേരളം കണ്ട “ഏറ്റവും നല്ല മുഖ്യമന്ത്രിയായി” അച്യുതമേനോൻ വിലസുമ്പോൽ അദ്ധേഹത്തിന്റെ കീഴിൽ എങ്ങനെ കരുണാകരൻ “ഭീകരനായ ആഭ്യന്തമന്ത്രിയായി”? ചരിത്രം ഒരിക്കലും പൂർണസത്യമല്ലായെന്ന്‌ ഒരിക്കൽകൂടി തെളിയിക്കുന്നു!

Monday 29 March 2010

മോഡിയുമായി വേദി പങ്കിട്ട സുപ്രിംകോടതി ചീഫ് ജസ്റ്റിസ്സ്!

സുപ്രിംകോടതി ചീഫ്‌ജസ്റ്റീസ്‌ കെ.ജി. ബാലകൃഷ്ണൻ മോഡിയുമായി വേദി പങ്കിട്ടതാണല്ലൊ പുതിയ വിവാദം. ബച്ചനെതിരെ യുദ്ധം പ്രഖ്യപിച്ചത്‌പോലെ കെ.ജി ബാലകൃഷ്ണനെതിരെയും യുദ്ധം തുടങ്ങാം!!! തോൽക്കുമെന്നുറപ്പുള്ള യുദ്ധം, സത്യസദ്ധതയില്ലാത്ത യുദ്ധം....

ഗുജരാത്ത്‌ കലാപത്തിൽ കുറ്റം ആരോപിക്കപ്പെട്ട ഗുജറാത്ത്‌ മുഖ്യമന്ത്രിയും സുപ്രീം കോടതി ചീഫ് ജസ്റ്റീസും വേദി പങ്കിട്ടതിലെവിടെയെങ്ങിലും നിയമപ്രശ്നമുണ്ടോ? ധാർമികമായി ശരികേടുണ്ടോ? ചീഫ് ജസ്റ്റീസ്സ്‌ മോഡിയുമായി രഹസ്യ സംഭാഷണം വല്ലതും നടത്തിയോ? മോഡിക്കെതിരെ അന്വേഷണം നടക്കുന്നതിനാൽ മുഖ്യമന്ത്രികസേരയിൽ നിന്ന്‌ മാറ്റി നിറുത്തുവാൻ ഇന്ത്യൻ ഭരണഘടനയിൽ വല്ല വകുപ്പും എഴുതി ചേർത്തിട്ടുണ്ടൊ? ചീഫ് ജസ്റ്റീസിന്റെ അധികാരപരിധിയിൽ നിന്നുകോണ്ട്‌ മോഡിയെ മുഖ്യമന്ത്രികസേരയിൽ നിന്ന്‌ വലിച്ചിഴയ്‌ക്കുവൻ സാധിക്കുമോ? ഒന്നുമില്ല എന്നതല്ലെ സത്യം?

മോഡിക്കെതിരെ പ്രത്യേക അന്വേഷണത്തിന്‌ ഉത്തരവിട്ട ചിഫ് ജസ്റ്റിസ്സ്‌ തന്നെ മോഡിയുമായി വേദി പങ്കിട്ടുവെന്നൊക്കെ എഴുതിയാൽ, വായിക്കുന്നവർക്ക്‌ അതിലെന്തൊ പന്തികേടുള്ളതായി തോന്നുമല്ലൊ? ചീഫ് ജസ്റ്റീസ്സ്‌ പങ്കിട്ട വേദി മോഡിയുടെ പാർട്ടി പരിപാടിയോ R.S.S പരിപാടിയൊ ഒന്നുമല്ലല്ലൊ... ഗുജറാത്ത്‌ നിയമ സർവകലാശാലയുടെ ആദ്യ നിയമബിരുദദാന ചടങ്ങായിരുന്നുവല്ലോ, അതും ഗുജറാത്ത്‌ ഹൈക്കോടതി ചീഫ് ജസ്റ്റിസ്സ്‌ എസ്.ജൊ മുഖ്യൊപാദ്ധോയും പങ്കെടുത്ത തീർത്തും ഔദ്യോഗികമായ ഒരു ചടങ്ങ്‌. അതിനാൽ തന്നെ കെ.ജി. ബാലകൃഷ്ണൻ പരമോന്നത നീതിപീഠത്തിലും മോഡി ഗുജറാത്ത്‌ മുഖ്യമന്ത്രിയുമായിരിക്കുന്നിടത്തോളം കാലം ഇതുപോലെയുള്ള വേദികൾ ഇനിയും പങ്കിടും, പങ്കിട്ടെ മതിയാകു, അതാണ്‌ ജനാധിപത്യം. വികാരം വിവേകത്തിന്‌ വഴി മാറി കൊടുക്കണം.


ഗുജറാത്ത്‌ കലാപത്തിൽ ഉറ്റവരെയും ഉടയവരേയും നഷ്ടപ്പെട്ട ആയിരക്കണക്കിന്‌ ജനങ്ങളുടെ വേദനയിൽ പങ്കുചേർന്നുകൊണ്ടുതന്നെ പറയട്ടെ ചീഫ് ജസ്റ്റിസ്സ്‌ ആയ കെ.ജി ബാലകൃഷ്ണന്റെ മുൻപിൽ മറ്റൊരു വഴിയില്ല! അല്ലെങ്ങിൽ ഒന്ന്‌ ആലോചിച്ചുനോക്കു എത്ര പരിതാപകരമായിരിക്കും നിങ്ങളുടെ അപേക്ഷ പരിഗണിച്ച്‌, ചീഫ് ജസ്റ്റീസ്സ്‌ അവസാന നിമിക്ഷം ബിരുദദാനചടങ്ങിൽ നിന്ന്‌ വിട്ടു നിന്നിരുന്നുവെങ്ങിൽ.... അന്വേഷണകാലയളവിൽ ആരേയും കുറ്റവാളിയായി ചിത്രികരിക്കരുത്‌ എന്ന്‌തന്നെയല്ലെ നമ്മുടെ നിതിന്യായവ്യവസ്ഥ ആവശ്യപ്പെടുന്നത്‌..... അവിടെ കെ.ജി ബാലകൃഷ്ണൻ എന്നതിനേക്കാൾ ന്യായാധിപനാകുന്നതല്ലെ നീതി... വ്യക്തി ചിന്തകൾക്ക്‌ പ്രസക്തിയെവിടെ?

രാഷ്ട്രീയക്കാരനായ ടൂറിസം മന്ത്രി ബാലകൃഷണന്‌ തല താഴ്ത്തുകയോ ഉയർത്തുകയൊ ചെയ്യാം, അങ്ങനെയാണോ ചിഫ്ജസ്റ്റീസ്‌ ബാലകൃഷ്ണൻ? ഒരു പേരിലെന്തിരിക്കുന്നു? രണ്ടും ബാലകൃഷ്ണൻ!!!

വാൽകഷ്ണം....

കോടതി ശിക്ഷിച്ചില്ല, അല്ലെങ്ങിൽ തെളിവില്ല... അങ്ങനെ നിയമത്തിന്റെ നൂലാമാലകളിൽപ്പെട്ട്‌ ഒരു പക്ഷെ നരേന്ദ്രമോഡി കുറ്റവിമുക്തനായി വന്നാലും നമ്മുടെയൊക്കെ മനസാക്ഷികോടതിയിൽ ഇതിനകം വിധി പ്രഖ്യാപിച്ചുകഴിഞ്ഞിരിക്കുന്നു... കാക്കരയുടെ മനസാക്ഷി ഗുജറാത്തിലെ നിരപരാധികളുടെ കൂടെയാണ്‌, നിങ്ങളുടേതും...

Tuesday 23 March 2010

വിദേശസർവകലാശാലകളുടെ ക്യാമ്പസ്സുകൾ ഇന്ത്യയിൽ?


The Foreign Educational Institution (Regulation of Entry and Operation) Bill 2010 കേന്ദ്ര മന്ത്രിസഭ 15 മാർച്ച്‌ 2010 ഇൽ അംഗീകാരം നല്കി. ഈ ബില്ല്‌ ഉടനെതന്നെ പാർലമെന്റിൽ ചർച്ചയ്‌ക്ക്‌ വരുമെന്ന്‌ HRD മന്ത്രി കപിൽ സിബൽ പ്രത്യാശ പ്രകടിപ്പിക്കുന്നു. ഈ നിയമം പാസാവുകയാണെങ്ങിൽ വിദേശ സർവകലാശാലകൾക്ക്‌ അവരുടെ ക്യാമ്പസ്സുകൾ ഇന്ത്യയിൽ നേരിട്ട്‌ തുടങ്ങുവാൻ സാധിക്കുകയും അതുമൂലം ഇന്ത്യയിലും ലോക നിലവാരത്തിലുള്ള വിദ്യഭ്യാസം ലഭിക്കുകയും ചെയ്യും.  നാല്‌ വർഷം മുൻപ്‌ തയ്യറാക്കിയ ബില്ല്‌ ഇടതുപക്ഷത്തിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന്‌ അട്ടത്ത്‌ വച്ചിരിക്കുകയായിരുന്നുവല്ലോ. ഒന്നാം മൻമോഹൻ സിംഗ്‌ സർക്കാരിന്റെ ഒരു കസേരകാലിന്റെ അവകാശി ഇടതുപക്ഷമായിരുന്നുവല്ലൊ!!

ബില്ലിലെ ചില വ്യവസ്ഥകളിൽ മാത്രമെ മുഖ്യപ്രതിപക്ഷമായ ബി.ജെ.പി. യ്ക്ക്‌ എതിർപ്പുള്ളുവെന്നത്‌തന്നെ ബില്ല് പാസ്സായി നിയമമാകുമെന്ന്‌ നമ്മുക്ക്‌ പ്രതീക്ഷിക്കാനുള്ള വകയുണ്ട്‌. രാഷ്ട്രിയമാണ്‌ എന്തും സംഭവിക്കാം....

ബില്ലിലെ വ്യവസ്ഥ പ്രകാരം ദേശീയതലത്തിലുള്ള ഒരു ഏജൻസി അല്ലെങ്ങിൽ U.G.C ഇന്ത്യയിൽ ക്യാമ്പസ്സുകൾ തുടങ്ങുവാൻ ഉദ്ദേശിക്കുന്ന സർവകലാശാലകളുടെ നിലവാരവും യോഗ്യതയും പരിശോധിച്ച്‌ അംഗീകാരം നല്കുന്നതോടൊപ്പം തുടർപരിശോധനയും നടത്തുന്നതായിരിക്കും.

2000 മുതൽ വിദ്യഭ്യാസമേഘലയിൽ 100% വിദേശനിക്ഷേപം നടത്തുവാൻ അനുവാദമുണ്ടായിരുന്നുവെങ്ങിലും വിദേശസർവകലാശാലകളുടെ ക്യാമ്പസ്സുകൾ നേരിട്ട് തുടങ്ങുവാനും ഡിഗ്രികൾ നല്കുവാനും അനുമതിയുണ്ടായിരുന്നില്ല. ഈ തടസ്സമാണ്‌ പുതിയ ബില്ല്‌ മുഖാന്തിരം മാറ്റിമറിക്കുന്നത്‌.

ഇന്ത്യയിൽ നിലവിലുള്ള സംവരണനിയമം ഈ ക്യാമ്പസ്സുകൾക്ക്‌ ബാധകമായിരിക്കില്ല. അതിന്‌ പകരമായി affirmative programmes പിന്നോക്ക വിഭാഗങ്ങൾക്കായി ഉണ്ടായിരിക്കുമെന്ന്‌ മന്ത്രി അഭിപ്രായപ്പെടുന്നുണ്ടെങ്ങിലും അത്‌ എത്രത്തോളം ഫലപ്രാപ്തിയിലെത്തുമെന്ന്‌ നാം കണ്ടറിയേണ്ടിയിരിക്കുന്നു.

ഇത്തരം ക്യാമ്പസ്സുകൾക്കായി ഡൽഹി, ഹൈദ്രാബാദ്‌, ചെന്നൈ, ചാണ്ഡിഗഢ്‌, പൂന, മുംബൈ പോലെയുള്ള സിറ്റികളിൽ ഇപ്പോൾതന്നെ Ivy League, Yale and Boston സർവകലാശാലകൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌. നമ്മുടെയൊക്കെ ഭാഗ്യം. കേരളത്തിലേക്ക്‌ ആരും വരുന്നില്ല!

60,000 US$ ചിലവുള്ള വിദേശവിദ്യഭ്യാസം അതെ നിലവാരത്തിൽ ഇന്ത്യൻ ക്യാമ്പസ്സിലൂടെ 10,000 US$ മുതൽ 20,000 US$ ചിലവിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക്‌ ലഭിക്കുമെന്നത്‌ തടയേണ്ട കാര്യമുണ്ടോയെന്ന്‌ ചിന്തിക്കേണ്ടതല്ലെ?

ASSOCHAM പ്രസിഡണ്ട്‌ സ്വാതി പിറമലിന്റെ കണക്ക്‌ പ്രകാരം ഓരൊവർഷം 10 billion US$ വിദേശപഠനത്തിനായി ചിലവാക്കുന്നതിൽ 7.5 billion US$ നമുക്ക്‌ ലാഭിക്കാം. ചുമ്മാ 34,500 കോടി രൂപ! ക്യാമ്പസ്സുകൾ ഇന്ത്യയിൽ തുടങ്ങുമ്പോളുണ്ടാകുന്ന മറ്റു വരുമാനങ്ങൾ ഇതിൽ കണക്കാക്കിയിട്ടില്ല. തീർച്ചയായും ലാഭത്തിൽ ഒരു വിഹിതം പുറത്തേയ്‌ക്ക്‌ ഒഴുകും.

ഇന്ത്യൻ സർവകലാശാലകൾ വിദേശസർവകലാശാലകളുമായി കൂട്ടുസംരംഭ ആലോചനകൾ നടക്കുന്നു. നമ്മുടെ സർവകലാശാലകൾ ഇതൊക്കെ അറിഞ്ഞിട്ടുണ്ടോ, ആവോ?

വിദേശരാജ്യങ്ങളിലേക്ക്‌ ജോലിയ്‌ക്ക്‌ വണ്ടി കയറുന്ന പല ഉദ്യോഗാർത്ഥികളും അവിടെ ചെന്നതിന്‌ ശേഷം അവിടത്തെ നിലവാരത്തിന്‌ തതുല്യമായ പഠനം നടത്തിയതിന്‌ ശേഷം മാത്രമാണ്‌ ജോലിക്ക്‌ കയറുന്നത്. ക്യാമ്പസ്സുകൾ ഇവിടെ തുടങ്ങുമ്പോൾ തതുല്യ പഠനം ഇവിടെ തന്നെ ലഭിക്കുമെന്ന്‌ നമുക്ക്‌ പ്രതീക്ഷിക്കാമല്ലോ.

ഇടതുപക്ഷത്തിന്റെ എതിർപ്പിനെതുടർന്ന്‌ നാല്‌ വർഷം മാറ്റിവെച്ച ബില്ല് വലിയ മാറ്റമില്ലാതെ പാർലമെന്റിൽ വരുമ്പോൽ ഇടതുപക്ഷം എതിർക്കുവാൻ എല്ലാവിധ സാധ്യതയും കാണുന്നു. എതിർക്കുന്നതിന്‌ മുൻപായി ഈ നേതാക്കൾ ഒരു കാര്യം അണികളെ ബോധ്യപ്പെടുത്തുക....

എന്തിന്‌ ജ്യോതിബാസും ബുദ്ധദേവും കേംബ്രിഡ്ജ്‌ സർവകലാശാലയിൽ ഉപരിപഠനം നടത്തി?

എന്തിന്‌ കാരാട്ട്‌ എഡിൻബറൊ സർവകലാശാലയിൽ ഉപരിപഠനം നടത്തി?

എന്തിന്‌ പിണറായി വിജയന്റെ മകൻ വിവേക്‌ കിരൺ ബർമിംഹാം സർവകലാശാലയിൽ ഉപരിപഠനം നടത്തി?

അവിടെയൊന്നും പോയി ഉപരിപഠനം നടത്താൻ കാക്കരക്കോ അല്ലെങ്ങിൽ അങ്ങനെയുള്ള നൂറുകണക്കിന്‌ കാക്കരമാർക്കൊ സാധിക്കില്ല എന്നതിനാൽ തന്നെ ലോകനിലവാരത്തിലുള്ള ഒരു ഡിഗ്രി സ്വന്തമാക്കാൻ അനുവദിക്കണമെന്ന്‌ മാത്രമെ ഇപ്പോൾ പറയുന്നുള്ളു. ആസ്ത്രേലിയയിലും മറ്റും പോയി തല്ലു കൊള്ളുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ ഓർത്തെങ്ങിലും ഇടതുപക്ഷം ഈ ബില്ലിനെ അനുകൂലിക്കണം. ട്രാക്ടറിനെതിരെയും കമ്പ്യൂട്ടറിനെതിരെയും സമരം ചെയ്ത്‌തിന്റെ “പാപം” ഇങ്ങനെയെങ്ങിലും കഴുകികളയുക.

ഇത്‌ കാലത്തിന്റെ ആവശ്യമാണ്‌ അല്ലെങ്ങിൽ വരും തലമുറ മാപ്പ്‌ തരില്ല....

Wednesday 17 March 2010

സാഗറിലെ ബിരിയാണിയും “വല്ല ഭായി” പട്ടേലും...

ആൾക്കൂട്ടമനശാസ്ത്രം ശാസ്ത്രീയമായി അപഗ്രഥിക്കാനൊന്നും കാക്കര സമയം ചിലവഴിക്കുന്നില്ല, അതൊക്കെ തലയ്‌ക്കകത്ത്‌ കറന്റുള്ളവർ ചെയ്യട്ടെ, പക്ഷെ നമ്മുടെ നാട്ടിലെ ആൾക്കൂട്ട പ്രതിഷേധം കാണുമ്പോൽ, ഈ ആൾക്കൂട്ടമൊക്കെ ആരൊക്കെയോ കീ കൊടുത്ത്‌ ആടിപ്പിക്കുന്ന കളിപാവകളല്ലെ എന്നൊരു സംശയം, അല്ലെങ്ങിൽ അതൊക്കെ ചുമ്മാ ഒരു ഷോ....


മലയാളികളെ ഞെട്ടിച്ച മൊബൈൽ ഷൂട്ടിങ്ങ് ലൊക്കേഷൻ സാഗറിനെതിരെയുണ്ടായ ജനരോക്ഷം യൂത്തന്മാരും മോർച്ചക്കാരും ഏറ്റെടുത്തപ്പോൾ ഡിഫിക്കാരെ... പൊടിപോലുമില്ല കണ്ടുപിടിക്കാൻ. അല്ലെങ്ങിലും ഒരു ഞരമ്പ്‌രോഗി ജോലിക്കാരൻ മൊബൈലിൽ “അത്തളപിത്തള” കളിച്ചാൽ ബിരിയാണികടയുടെ ചില്ല്‌ കല്ലെറിഞ്ഞ് പൊട്ടിച്ചാൽ വല്ല ഗുണവുമുണ്ടോ? ഹോട്ടൽ പൂട്ടിയിട്ടാൽ എത്ര തൊഴിലാളികൾ പട്ടിണിയിലാകും, എത്ര ഫ്രീ ബിരിയാണികൾ... ഈവക പ്രത്യേയശാസ്ത്രചിന്തകൾ വല്ലതും യൂത്തന്മാർക്കുണ്ടോ? ഒരു കയ്യിൽ ബയോഡാറ്റയും മറ്റൊരു കയ്യിൽ എണ്ണയുമായി നേതാക്കളുടെ അടുക്കളയിൽ പ്രത്യക്ഷപ്പെടുന്ന യൂത്തന്മാർക്ക്‌ ഫ്രീയായി ബിരിയാണി കിട്ടാത്തതിന്റെ കലിപ്പാ, കല്ലെറിഞ്ഞ്‌ തീർക്കട്ടെ...

ചുമ്മാ ഒന്ന്‌ ആലോചിച്ച് നോക്കു... ഈ ഫോട്ടോ പിടിത്തം ഏതെങ്ങിലുമൊരു തലതെറിച്ച പയ്യൻ പുഷ്പഗിരി കോളേജിലെ മൂത്രപുരയിൽ....
.....

സംവാദം പുകയുമ്പോൾ “വല്ല ഭായി” കളേ അലുമിനിയം പട്ടേൽ എന്നും തത്വമസികളെ “അയാൾ” എന്നും അഭിസംബോദന ചെയ്യുന്നത്‌ മലയാള നാട്ടിലെ കീഴ്വഴക്കം. സംവാദം കത്തിക്കരിയുമ്പോൾ കരിക്കട്ടകൾ വിജയശ്രീലാളിതനായി സിംഹാസനത്തിൽ ഉപവിഷ്ഠനായിരിക്കുന്നവരോട്‌ മാപ്പിരക്കുന്നത്‌ കാവ്യനീതി.

കാര്യം കാണാൻ പട്ടേലിന്റെ കാലും പിടിക്കുമെന്ന്‌ മലയാള മൊഴി....

സർദാർ വല്ലഭായി പട്ടേൽ നേരത്തെ സ്ഥലം കാലിയാക്കിയത്‌ എന്തായാലും നന്നായി, അല്ലെങ്ങിൽ ഈ കാക്കരയും ഒരു കുന്ദംകുളം മാപ്പുമായി ഇന്ത്യയുടെ സ്വന്തം ഉരുക്കുമനുഷ്യന്റെ മുൻപിൽ....

എത്ര പ്രാവശ്യം ഉരുവിട്ട്‌ പഠിച്ചിട്ടുണ്ട്‌....

ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ സർദാർ വല്ലഭായി പട്ടേൽ....
ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ സർദാർ വല്ലഭായി പട്ടേൽ....

ഇന്ത്യയുടെ അലുമിനിയം മനുഷ്യൻ “വല്ല ഭായി” പട്ടേൽ....

എന്റെ പിഴ, എന്റെ പിഴ, മുരളിയുടെ വലിയ പിഴ!!!

Wednesday 10 March 2010

33.3% കൂടിയാൽ സംവരണം 49 ശതമാനം?

പ്രധാനപ്പെട്ട എല്ലാ രാഷ്ട്രീയപാർട്ടികളും സ്ത്രീസംവരണവിഷയത്തിൽ ഒറ്റകെട്ടാണ്‌. ഇത്രയും ഒത്തൊരുമ്മ മറ്റൊരു വിഷയത്തിലും (ശമ്പള വർദ്ധനവിന്‌ ഒഴിച്ച്‌) കാണാറില്ല എന്നതുകൊണ്ട്‌തന്നെ ഇന്നല്ലെങ്ങിൽ നാളെ ഇത്‌ നിയമാവുകയും എല്ലാ നിയമനിർമാണസഭകളിലും (രാജ്യസഭ ഒഴിച്ച്‌) സ്ത്രീ പ്രാതിനിധ്യം 33.3 ശതമാനമെങ്ങിലുമുണ്ടാകുമെന്ന്‌ നമുക്കാശ്വസിക്കാം. മുൻസീറ്റ്‌ / പിൻസീറ്റ്‌ എന്തായാലും വേണ്ടില്ല, വണ്ടി ഓടിയാൽ മതി.

സൂഷ്മസ്വരാജും വ്രിന്ദകാരാട്ടും ആനിരാജയും സോണിയമാഡത്തിന്റെ “വനിതാദിന സമ്മാനത്തിന്‌” വേണ്ടി പടപൊരുതുമ്പോൾ യാദവകുല സിംഹങ്ങൽ (പൂട കൊഴിഞ്ഞു!!!) മുലായംസിംഗ്‌ യാദവ്‌, ലാലു പ്രസാദ് യാദവ്, ശരത് യാദവ് കൂടെ പ്രതിമ ലേഡി മായാവതി, മറാത്ത സിംഹം താക്കറെ (പല്ലും കൊഴിഞ്ഞു!!!) ഇവരുടെ അല്ലറ ചില്ലറ എതിർപ്പുകളും മമതയില്ലാത്ത മമതയും (മമതയുടെ എതിർപ്പ്‌ എന്തായെന്ന്‌ മാത്രം ചോദിക്കരുത്‌!), ഇതൊക്കെ മാർഷൽമാരെ വിളിച്ച്‌ ഇല്ലാതാക്കാം, പക്ഷെ അവർ പറയുന്നതിൽ വല്ല കാര്യമുണ്ടോ? ആർക്കറിയാം.

ദളിതർക്കും പിന്നോക്കകാർക്കും സംവരണം എന്ന്‌ കേട്ടാൽ കലി തുള്ളുന്ന സവർണ്ണ തമ്പുരാക്കൻമാരും തൂപ്പുജോലിക്ക്‌പോലും 916 പരിശുദ്ധിയുള്ള ജോലിക്കാരെ നിയമിക്കണം എന്ന്‌ വായിട്ടടിക്കുന്ന എലൈറ്റ്‌ ക്ലാസ്സും സ്ത്രീ സംവരണവിഷയത്തിൽ ഒന്നിക്കുന്നത്‌ കാണുമ്പോൾ, ഈ സ്ത്രീ സംവരണത്തിന്റെ ഘടന അവരെ സഹായിക്കും എന്നുള്ള തിരിച്ചറിവല്ലെ എന്ന്‌ കാക്കര ചുമ്മാ സംശയിക്കുന്നു.

രാജ്യസഭയിൽ സംവരണമുണ്ടാകുമൊ? ഏയ്‌ സ്ത്രീകൾക്കുണ്ടാവില്ല. എന്തേയെന്ന്‌ മാത്രം ചോദിക്കരുത്‌. അത്‌ മുഴുവനായും സംവരണം ചെയ്യപ്പെട്ടിരിക്കുന്നത്‌കൊണ്ട്‌തന്നെ! ഇപ്പോൾ തന്നെ പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ലോകസഭ തിരഞ്ഞെടുപ്പിൽ തോറ്റവർ എന്നിവർക്കായി സംവരണം ചെയ്തിട്ടുണ്ടല്ലോ? പിന്നെ കുറച്ച്‌ പേയ്മെന്റ് സീറ്റുകളും, അതിൽ കള്ള്‌ കച്ചവടക്കാർ, ഗൾഫ് ബിസിനസ്സുകാർ എന്നിവരും! ഇനി സ്ത്രീ സംവരണം കൂടി വരുമ്പോൾ സീറ്റ് നഷ്ടപ്പെടുന്ന പുരുഷകേസരികൾക്കും വേണ്ടേ ഇരിക്കാൻ ഒരു കസേര. ഇതിനിടയിൽ എവിടെ സ്ത്രീക്ക്‌ സംവരണം?


33.3% ശതമാനം നിയമസഭ ലോകസഭ അംഗങ്ങളുണ്ടാകുമ്പോൾ, ഇത്രയും വനിതകൾക്ക്‌ രാഷ്ട്രീയ അവബോധമുണ്ടാകണമല്ലോ, അതിന്റെ ആദ്യപടിയായി എല്ലാ രാഷ്റ്റ്രീയ പാർട്ടികളിലും 33.3% സ്ഥാനമാനങ്ങൾ സ്ത്രീകൾക്കായി നിക്കിവെയ്‌ക്കുമല്ലൊ, അതോ തിരഞ്ഞെടുപ്പിന്റെ സമയത്ത്‌ മാത്രം മതിയോ സ്ത്രീ ശാക്തികരണം.

50 വർഷമായി 22.5% ശതമാനം SC & ST സംവരണമുണ്ടായിട്ടും ഏതൊക്കെ പാർട്ടിയിലാണ്‌ ഈ ജന വിഭാഗങ്ങളിൽ നിന്നുള്ള നേതാക്കൽക്ക്‌ അർഹമായ പ്രാതിനിധ്യം ലഭിച്ചിരിക്കുന്നത്‌. തിരഞ്ഞെടുപ്പ്‌ കഴിഞ്ഞാൽ ഇവരുടെ ഗതിയെന്താണ്‌?


ദലിത് ജനറൽ : 15% + ദലിത് വനിത : 7.5%
വനിത ജനറൽ : 25.8% (33.3-7.5)
2 സീറ്റ് ആഗ്ലൊ ഇന്ത്യൻ (വനിത സംവരണം ബാധകം)

ആകെ - 49%!!  ബലേ ഭേഷ്‌...

ഇനിയും സംവരണ വിഭാഗമുണ്ടെങ്ങിൽ അതു കൂടി ചേർത്ത്‌ 100%ത്തിന്റെ മറ്റൊരു ബില്ല് അവതരിപ്പിക്കണം.

ഈ ബില്ലിന്റെ ചുവടുപിടിച്ച്‌ സ്ത്രീക്ക്‌ വിദ്യഭ്യാസത്തിലും ജോലിയിലും എന്ന്‌ വേണ്ട ജീവിതത്തിന്റെ നാനാതുറയിലും സംവരണം ഏർപ്പെടുത്തണം. രാഷ്ട്രപതി മുതൽ ആരംഭിച്ച്‌.....

ഒരു സംവരണരാജ്യം നമുക്ക്‌ സ്വപ്‌നം കാണാം....

ഇനി ചുമ്മാ ഒരു കാര്യംകൂടി, സ്ത്രീയും പുരുഷനും തുല്യമായ സ്ഥിതിക്ക്‌ നമ്മുടെ കല്യാണപ്രായംകൂടി ഏകികരിക്കേണ്ടേ - ആണിനും പെണ്ണിനും 18 വയസ്സ്‌, അതല്ലെ തുല്യത?

Monday 22 February 2010

ആതിരപ്പള്ളിയിലെ ബാലത്തരങ്ങളും കേരളവും

നാല്‌ ബൾബ്‌ കത്തിക്കാനുള്ള വൈദ്യുതിക്ക്‌ വേണ്ടി “ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച്‌” ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം (80 അടി) അടിച്ച്‌മാറ്റാനുള്ള ബാലന്റെ ബാലത്തരങ്ങൾ, ഞങ്ങളുടെ കൺകണ്ട കേന്ദ്ര മന്ത്രി ജയറാം രമേഷ്‌ മടക്കതപാലിൽ മടക്കിയതിലുള്ള സന്തോഷം കാക്കരയും കുപ്പി പൊട്ടിച്ച്‌ ചാലക്കുടി പുഴയുടെ തീരത്തിരുന്ന്‌ ആഘോഷിച്ച വിവരം ഈ ബൂലോകരെ ഇതിനാൽ അറിയിക്കുന്നു. ഡം ഡം ഡം... നിങ്ങളില്ലാതെ എനിക്കെന്താഘോഷം!!!


ഉണ്ണി പിറന്നാലും വർഷം പിറന്നാലും കോരന്‌ കഞ്ഞിയും ചാലക്കുടിക്കാർക്ക്‌ കുപ്പിയും, അതാണ്‌ നാട്ടുപ്രമാണം. ഇച്ചിരി എനർജിയ്‌ക്ക്‌ വേണ്ടി ഇച്ചിരി വെള്ളം അടിച്ച്‌മാറ്റിയാൽ വരും തലമുറ ഇച്ചിരി വെള്ളം “മിക്സ്” ചെയ്യാൻ വെള്ളത്തിന്‌ എവിടെ പോകും. വെള്ളത്തിലെ എനർജി മാറ്റിയാൽ വെള്ളം തനി വെള്ളമാവില്ലെ? അത്‌ ആരെങ്ങിലും കുടിക്കുമൊ? വെള്ളം ഏത്?

ആതിരപ്പള്ളിയുടെ ഗർഭപാത്രം കീഴിമുറിച്ച്‌ അണക്കെട്ടിയാൽ, പിന്നെവിടെ ആതിരപ്പള്ളി വെള്ളച്ചാട്ടം? വരും തലമുറയ്‌ക്കായി ഒരു വെള്ളചാട്ടം പോലും മാറ്റിവെയ്‌ക്കാത്ത കഠിന ഹൃദയനായ ബാലാ ചെവിയിൽ നുള്ളിക്കൊ, നിന്നെ പിന്നെ കണ്ടോളാം!

ആദിവാസികളുടെ ക്ഷേമ മന്ത്രി, സാറിനെ മാത്രം വിശ്വസിച്ച്‌ കാട്ടുതേനും കാട്ടുപഴങ്ങളും തിന്ന്‌ കഴിയുന്ന “ലക്ഷക്കണക്കിന്‌” ആദിവാസികളെ കാട്ടിൽ നിന്നിറക്കി ചാലക്കുടി പട്ടണത്തിൽ ഒരു ഏക്കറൊ മറ്റൊ ഭൂമി നല്കി കുടിയിരുത്തിയാൽ പിന്നെ നാട്ടുവാസിയായ കാക്കരയും പട്ടണവാസികളായ ആദിവാസി സംരക്ഷകരും ജീവിച്ചിരുന്നിട്ട്‌ കാര്യമുണ്ടോ? ഈ ആദിവാസികൾ കാട്ടിലെ “പുല്ലും” തിന്ന്‌ കാട്ടുവാസിയായി തന്നെ ജീവിച്ചാൽ മതി, ആദിവാസി ക്ഷേമനിധി, നാട്ടുവാസികളും സംരക്ഷകരും കയ്യിട്ട്‌വാരട്ടെ!

വയറ്റിപിഴപ്പിന്‌ നാട്‌ വിട്ട മലയാളിയുടെ ഗതിയെ പറ്റി ഒന്ന്‌ ആലോചിച്ച്‌ നോക്കു, താക്കറെയുടെ ആട്ടും അറബിയുടെ തുപ്പും, രണ്ടും സഹിക്കാം, അങ്ങനെ സഹിക്കാവുന്ന വല്ലതുമായിരിക്കുമോ നയാഗ്ര കാണുവാൻ പോകുന്ന വരും തലമുറയുടെ വായിൽ സാമ്രാജത്വഭീകരന്മാർ വയാഗ്ര കുത്തിക്കേറ്റിയാൽ. അതിനാൽ തന്നെ, ഈ തലമുറക്കൊ അടുത്ത തലമുറക്കൊ ഒരു യൂണിറ്റ് വൈദ്യുതി ഇല്ലെങ്ങിലും വേണ്ടില്ല, ആതിരപ്പള്ളി വെള്ളച്ചാട്ടവും ചാലക്കുടിപുഴയും അറബിക്കടലും വറ്റിക്കാതെ അതിന്റെ സ്വാഭാവിക ജീവൻ ബാക്കിവെയ്ക്കണം, അത്രയെങ്ങിലും...

സൈലന്റ് വാലിയെ രക്ഷിച്ച ഇന്ദിരാഗാന്ധിയോടാണ്‌ മലയാളനാട്ടിലെ അഭിനവ പ്രകൃതി സ്നേഹികൾ ജയറാം രമേഷിനെ ഉപമിക്കുന്നത്‌. വരും തലമുറയ്‌ക്ക്‌വേണ്ടി വെള്ളച്ചാട്ടത്തിന്റെയും പുഴയുടെയും രൗദ്രത നിലനിറുത്തണം എന്ന്‌ ആവശ്യപ്പെടുന്ന ചാലക്കുടി പുഴ സംരക്ഷണ സമിതിയോടും മറ്റു പ്രകൃതി സ്നേഹികളോടും എനിക്ക്‌ ഒന്നേ പറയാനുള്ളു, കഴിഞ്ഞ തലമുറ പുഴയെ “ചൂക്ഷണം” ചെയ്തത്‌കൊണ്ട്‌മാത്രമാണ്‌ ചാലക്കുടി പട്ടണവും കേരളവും കുറച്ചെങ്ങിലും തല ഉയർത്തി “കത്തി” നിൽക്കുന്നത്‌, അല്ലായിരുന്നുവെങ്ങിൽ പ്രതിഷേധിക്കാനുള്ള അറിവും ശക്തിയും നമുക്ക്‌ ലഭിക്കുമായിരിക്കില്ല.

ഇതിന്റെ കൂടെ കുറച്ച്‌ ഞഞ്ഞാപിഞ്ഞാ കണക്കുകളും കിടക്കട്ടെ.

കൂടുതൽ വൈദ്യുതി ഉപയോഗമുള്ള രാത്രികാലത്ത്‌ മാത്രമാണ്‌ വൈദ്യുതി ഉൽപാദനം നടക്കുന്നത്‌. വെള്ളച്ചാട്ടം തടസപ്പെടുന്ന രാത്രിസമയത്ത്‌ സഞ്ചാരികളുമില്ല! സഞ്ചാരികൾ വരുന്ന പകൽ സമയങ്ങളിൽ വെള്ളച്ചാട്ടം അതിന്റെ ഗതിയിൽ പതിക്കുകയും ചെയ്യും. 163 MW ചുമ്മാ ലഭിക്കുമോ?

run on the river project ആയതിനാൽ, സാധാരണയായി നിർമ്മിക്കുന്ന ഉയരം കൂടിയ അണകെട്ട്‌ ആവശ്യമില്ല. പരിസ്ഥിതി നാശനഷ്ടം തുലോം കുറവ്‌. ആതിരപ്പള്ളിയിൽ അണ കെട്ടി തടയുന്ന വെള്ളം ഈ അണക്കെട്ടിനു മുകളിൽ ഇപ്പോൾ നിലനിൽക്കുന്ന വൈദ്യുത പദ്ധതിയിൽ നിന്ന്‌ ഉപയോഗിച്ച്‌ തള്ളുന്ന വെള്ളംമാത്രമാണ്‌.


വാൽക്കക്ഷണം.

സാറിന്റെ ഗൂഢാലോചന ആരോപണം കേട്ടപ്പോൾ, ഒരു സംശയം ബാക്കിയായി. മറ്റു പദ്ധതികൾ തകർക്കുന്നതിന്റെ പിന്നിലും ഇതേ ഗൂഢാലോചന സംഘമുണ്ടോ? ഏയ്‌ ചുമ്മാ ചോദിച്ചതാ. നെടുമ്പാശ്ശേരി എയർപോർട്ട്‌ വന്നപ്പോഴും, എക്സ്പ്രസ്സ്‌ പദ്ധതി പ്ലാൻ ചെയ്‌തപ്പോഴും, കുറെ “ഗൂഢാലോചന” നമ്മൽ കണ്ടതാണ്‌. സഖാവ്‌ ശർമ്മയുടെ നെഞ്ചിലൂടെ വീമാനം കയറ്റാതെ തന്നെ ആകാശവണ്ടിയിറക്കാൻ നെടുമ്പാശ്ശേരിയിൽ സ്ഥലം കിട്ടി. കാലം മാറി, ശർമ്മ വീമാനത്താവള ഡയറക്ടർ ബോർഡിൽ അംഗവും. കാലം തെളിയിച്ച സത്യം!!!. ഒന്നോ രണ്ടോ വർഷം കഴിയുമ്പോൾ, ഇന്നത്തെ പരിസ്ഥിതി മന്ത്രി ജയറാം രമേഷ്‌ നാളത്തെ വൈദ്യുതി മന്ത്രിയൊ മറ്റൊ ആയി ആതിരപ്പള്ളി പദ്ധതിക്ക്‌ തറക്കല്ല്‌ ഇടുവാൻ വരുമ്പോൾ സാറ്‌ “തറപണി” ചെയ്യരുത്‌!

Monday 15 February 2010

സബ്സിഡി കേരള കർഷകരെ നക്കി കൊല്ലുന്നു!

.
ഒരു തരത്തിലുമുള്ള വിലക്കയറ്റവും ഭരണനേട്ടമായി കാണുവാൻ സാധിക്കാത്ത ഒരു പ്രത്യേക തരം മാനസികാവസ്ഥയിലാണ്‌ മലയാളി സമൂഹം. ഈ അവസ്ഥ സ്രിഷ്ടിച്ചതിന്‌ നമ്മുടെ മാദ്ധ്യമവും ഉദ്യോഗസ്ഥരും കൂടെ സത്യം തുറന്ന്‌ പറയാൻ ചങ്കൂട്ടം കാണിക്കാത്ത രാഷ്ട്രീയ നേതാക്കളും ഉത്തരവാദികളാണ്‌. വില കയറ്റത്തിന്റെ ഗുണത്തെ പറ്റി ചിന്തിക്കാൻ മലയാളിക്ക്‌ എവിടെ സമയം? നമ്മുടെ ബുദ്ധി ആരോക്കെയോ നിയന്ത്രിക്കുകയാണല്ലോ?

സ്വന്തം കൃഷി ഉൽപന്നത്തിന്‌ വിലകയറിയാൽ അത്‌ എങ്ങനെ ഇല്ലാതാക്കാം എന്ന്‌ മാത്രം ചിന്തിക്കുന്ന ബുദ്ധി രാക്ഷസന്മാരുടെ കേരളത്തിൽ എങ്ങനെ കർഷകർ നിലനിൽക്കും എന്ന്‌ ഒരു ബുദ്ധിജീവിയും സാഹിത്യകാരിയും പറഞ്ഞു തരുന്നില്ല. കർഷകർ “ചത്ത്‌” കഴിഞ്ഞാൽ മുതലകണ്ണീർ പൊഴിക്കുന്ന മാദ്ധ്യമ ചർച്ചക്കാരും മറുമരുന്നിന്‌ വേണ്ടി ഒരു നിമിക്ഷം പോലും നഷ്ടപ്പെടുത്തുന്നില്ല. പിന്നേയും പഴയ പല്ലവി തന്നെ പുതിയ തലമുറ കൃഷിയിൽ നിന്ന്‌ അകലുന്നു, ഉപഭോക്ത്രസംസ്ഥാനമായി.... ലാഭമില്ലാത്ത കൃഷിയിൽ ചുരുണ്ട് കൂടാൻ ഞാനും എന്റെ മക്കളെ അനുവദിക്കുകയില്ല. തെങ്ങ്‌ വേരോടെ പിഴുത്‌ കുന്നിടിക്കും നെൽപാടം മണ്ണിട്ട്‌ നികത്തും, വിളിച്ചോളു, ഭുമാഫിയ! പക്ഷെ അന്വേഷിക്കരുത്‌ എന്തുകൊണ്ട് കർഷകർ കൃഷി ഭുമി കയ്യൊഴിയുന്നു?

ഒരു പഴയ സംഭവ കഥയിലേക്ക്‌ പോകാം. ഒരിടതൊരിടത്ത്‌, കേരം തിങ്ങും നാട്ടിലെ ജനങ്ങളുടെ പ്രധാന ഉപജീവനമാർഗ്ഗം തെങ്ങുകൃഷിയായിരുന്നു, തെങ്ങ്‌ ചതിക്കില്ല എന്നുമായിരുന്നു വിശ്വാസം. അങ്ങനെ ഒരിക്കൽ കടലമ്മ ചാകര കൊണ്ടുവരുന്നത്‌പോലെ തെങ്ങമ്മ ഒരു ചാകര കൊണ്ടുവന്ന്‌ കൊടുത്തു. കേരകർഷകർ നടു നിവർക്കും എന്ന്‌ മനസിലാക്കിയ അന്യദേശക്കാർ (സോപ്പ്‌ കമ്പനിക്കാർ) ഉടനെ രാജാവിന്റെ ചെവിയിൽ ഓതി, പാമോയിൽ ഇറക്കുമതി ചെയ്യുക, പൊതുവിതരണ കടകളിലൂടെ വിതരണം ചെയ്യുക. നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം; സോപ്പുണ്ടാക്കാൻ വെളിച്ചെണ്ണ വിലക്കുറവിൽ കിട്ടും രാജാവിന്‌ കമ്മീഷനും കിട്ടും. അങ്ങനെ 1980 മുതൽ 1990 വരെ സ്വന്തം വെളിച്ചെണ്ണയുടെ വില കുറയ്‌ക്കാനായി സ്വന്തം നികുതി പണം ഉപയോഗിച്ച്‌ കേരള മോഡൽ സാമ്പത്തിക ശാസ്ത്രം...

വളരെ കൊട്ടിഘോഷിച്ച കേരളത്തിന്റെ പൊതു വിതരണ സമ്പ്രദായംകൊണ്ട്‌ ആർക്കാണ്‌ നേട്ടം. ഒറ്റനോട്ടത്തിൽ കേരളീയന്‌ നേട്ടമുണ്ട്‌ എന്ന്‌ വിശ്വാസിക്കുമ്പോഴും അത്യന്തികമായി കേരളസമൂഹത്തിനുണ്ടാകുന്ന ആഘാതം നാം മനസിലാക്കുന്നുണ്ടോ എന്ന്‌ സംശയമാണ്‌. എന്തുകൊണ്ട് കേരള കർഷകർ എന്നൊരു വർഗ്ഗം ഇല്ലാതാവുന്നു. പൊതു വിതരണ സമ്പ്രദായത്തിലൂടെ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണം ആർക്കാണ്‌ കിട്ടുന്നത്‌ എന്ന്‌ ഒരിക്കലെങ്ങിലും നാം ചിന്തിച്ചിട്ടുണ്ടോ? കടലയ്‌ക്ക്‌ വില കൂടിയാൽ, പഞ്ചസാരയ്‌ക്ക് വില കൂടിയാൽ, വറ്റൽ മുളകിന്‌ വില കൂടിയാൽ, അങ്ങനെ എന്തിന്‌ വില കൂടിയാലും, കേരളക്കാരന്റെ നികുതി പണം ഉപയോഗിച്ച്‌ അന്യസംസ്ഥാന കർഷകരുടെ കൃഷി ഉൽപനങ്ങൾ കൂടിയ വിലക്ക്‌ വാങ്ങി കേരളത്തിൽ വിതരണം ചെയ്യുന്നു. ഡിമാന്റ് വർദ്ധിക്കുന്നു, സാധനങ്ങളുടെ വിലയും വർദ്ധിക്കുന്നു, കൂടുതൽ നികുതി പണം ഉപയോഗിച്ച്‌ കേരളം പിന്നേയും വാങ്ങുന്നു!

നമ്മുടെ പൊതുവിതരണ സമ്പ്രദായത്തിലൂടെ പഞ്ചസാര വിതരണം ചെയ്യുന്നു എന്നാൽ നമ്മുടെ സ്വന്തം മറയൂർ ശർക്കര കൃഷിക്കാർ നാമവശേഷമാകുന്നു. പഞ്ചസാരയ്‌ക്ക്‌ പകരം ശർക്കരയും പാലിൽ ചേർത്ത്‌ കുട്ടികൾക്ക്‌ കൊടുക്കാമല്ലോ? പഞ്ചസാരയ്‌ക്ക്‌ പകരം കൂടിയ വിലയ്‌ക്ക്‌ ശർക്കരയും പന കൽക്കണ്ടം (ഔഷദ ഗുണവുമുണ്ട്‌) കേരളത്തിലെ കർഷകരിൽ നിന്ന്‌ വാങ്ങി കേരളത്തിൽ വിതരണം ചെയ്യാമല്ലോ? പഞ്ചസാരയ്‌ക്ക് കൊടുക്കുന്ന കേരളത്തിന്റെ സബ്സിഡി വിഹിതം പിൻവലിച്ച്‌ തേയിലക്കും കാപ്പിക്കും കൊടുക്കണം. ന്യായവില കടകളിൽ കേന്ദ്ര വിഹിതം കൊണ്ട്‌ പഞ്ചസാരയുടെ വിലയും സംസ്ഥാന വിഹിതം കൊണ്ട്‌ തേയിലയുടേയും കാപ്പിയുടേയും വിലയും കുറയട്ടെ.

മിൽമ മഹാരാഷ്ട്രയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും പൊടിയായോ പാലായോ കൊണ്ടുവന്ന്‌ കേരളത്തിൽ പാൽ വിതരണം ചെയ്യും. നഷ്ടം ആര്‌ നികത്തും? നികുതി പണം തന്നെ! എന്നാലും കേരളത്തിലെ പാൽ വില വർദ്ധിപ്പിച്ച്‌ കേരളത്തിലെ ക്ഷീര കർഷകരെ സഹായിക്കില്ല. കേരളത്തിൽ ഉൽപാദിപ്പിക്കുന്ന പാലിന്‌ വില വർദ്ധിപ്പിക്കുന്നത്‌ ഒരു ഭരണനേട്ടമായി ഞാൻ വിശ്വസിക്കുന്നു. ചന്തയിൽ കിട്ടുന്ന എല്ലാ സാധനങ്ങൾക്കും വില കുറച്ച്‌ കൊടുക്കേണ്ട ബാധ്യത ഒരു സർക്കാരിനുമില്ല. ജനങ്ങളുടെ മൊത്തം “വാങ്ങൽ ബാധ്യതയെ” സഹായിക്കുക കൂടെ തനതു ഉൽപന്നങ്ങളെ സഹായിച്ച്‌ അവരുടെ വാങ്ങൽ ശക്തിയെ വർദ്ധിപ്പിക്കുക.

സപ്ളൈകൊയുടെ വിലനിലവാരം ശ്രദ്ധിക്കുക (07.12.2009) ലിങ്ക് താഴെ;

http://www.kerala.gov.in/government/CPICities.pdf

പുഴുക്കലരിയ്‌ക്കും പഞ്ചസാരയ്‌ക്കും 8/7 രൂപ കുറച്ച് കൊടുക്കുമ്പോൾ ചെറുപയർ 46 രൂപയും വറ്റൽമുളക്‌ 33 രൂപയും കുറച്ച്‌ കൊടുക്കുന്നു. ഈ സബ്സിഡിയുടെ ഗുണം ആർക്ക്‌? ചെറുപയറിനും വറ്റൽമുളകിനും പകരമായി ഉപയോഗിക്കാവുന്ന വള്ളിപയറും പച്ചമുളക്‌ / കുരുമുളക്‌ കൃഷി ചെയ്യുന്നവരെ സഹായിച്ചുകൂടെ?

ഇനിയെങ്ങിലും നമുക്ക്‌ ഒരു തീരുമാനം എടുത്ത്‌കൂടെ, കേരളത്തിന്റെ നികുതി പണംകൊണ്ട്‌ കേരളത്തിലെ ഉൽപന്നങ്ങൾ മാത്രമെ സബ്സിഡി നിരക്കിൽ വിതരണം ചെയ്യുകയുള്ളു. കൂടിയ വിലയ്‌ക്ക്‌ കേരള ഉൽപനങ്ങൾ വാങ്ങിയാലും കേരളത്തിന്‌ നഷ്ടമൊന്നുമില്ലലോ, കാരണം പണം കേരളകർഷകന്‌ ലഭിക്കുന്നുണ്ടല്ലോ. കൂടുതൽ കൂടുതൽ കർഷകർ കൃഷിയിലേയ്‌ക്ക്‌ വന്നു കൊണ്ടിരിക്കുകയും ചെയ്യും. എല്ലാ ന്യായവില കടകളിലും കേരള ഉൽപന്നങ്ങൾ മാത്രമെ വിതരണം ചെയ്യാവു, കൃഷി ഉൽപനങ്ങൾ തൊട്ട്‌ കുടിൽ വ്യവസായ ഉൽപന്നങ്ങൾ വരെ. ആത്യന്തികമായി കേരളത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിന്‌ സഹായിക്കുന്ന ഒരു സാമ്പത്തിക രീതി, അതിനെ മാത്രമെ എനിക്ക്‌ കേരള മോഡൽ വികസനം എന്ന്‌ വിളിക്കുവാൻ പറ്റുകയുള്ളു, അല്ലെങ്ങിൽ, നമ്മുടെ സാമ്പത്തിക മണ്ഡലം ഒരു സോപ്പ്‌ കുമിളപോലെ എപ്പോൾ വേണമെങ്ങിലും...

പൊതുവിതരണ വ്യവസ്ഥയുടെ നല്ല വശങ്ങളെ കാണാതെ, ദൂഷ്യവശങ്ങളെ പെരുപ്പിച്ച്‌ കാണിച്ചു എന്ന്‌ മാത്രം പറയരുത്‌, കേരള കർഷകർ നാമവശേഷമാകുന്നതിലുള്ള വേദനയായി മാത്രം കണ്ടാൽ മതി.

നാടൻ മലയാളിയ്‌ക്ക്‌ കർഷകൻ പട്ടിണി കിടന്നാലും വേണ്ടില്ല, വിലകുറയണം,

മറുനാടൻ മലയാളിയ്‌ക്ക്‌ ഇന്ത്യ തുലഞ്ഞാലും വേണ്ടില്ല, രൂപയുടെ മൂല്യം ഇടിയണം!

---
കാക്കര