Tuesday 11 May 2010

വികസനവും കുടിയൊഴുപ്പിക്കലും പിന്നെ കിനാലൂരും

നമ്മുടെ വികസനപദ്ധതികൾ പലതും തട്ടിവീഴുന്നത്‌ കുടിയൊഴുപ്പിക്കൽ എന്ന കഠിനമായ പ്രകൃയയിൽ തന്നെയാണ്‌. ഏതൊരു കുടിയൊഴുപ്പിക്കലും പാവങ്ങളുടെമേലുള്ള ഭരണഭീകരതയുടെ കുതിരകയറ്റത്തിലെ അവസാനിക്കു! അങ്ങനെയേ അവസാനിക്കാവു! അല്ലെങ്ങിൽ പിന്നെ പോലിസ്‌ എന്തിന്‌? അതിനിടയിൽ നൂറുക്കണക്കിന്‌ സ്വപ്‌നപദ്ധതികളും അഞ്ചു വർഷവും സ്വാഹ....

വികസനം വരണമെന്ന കാര്യത്തിൽ നാമെല്ലാവരും ഒരേ അഭിപ്രായക്കാരാണ്‌ പക്ഷെ...

ആരുടെ വികസനം?
വികസനം എങ്ങനെ?
പദ്ധതികൾ സുതാര്യമായാണോ അവതരിപ്പിക്കുന്നത്‌?
ഭുമാഫിയ ഇവിടെയും അവരുടെ തന്ത്രങ്ങൾ നെയ്തെടുക്കുന്നുണ്ടോ?
ഭരിക്കുന്നവരുടെ യഥാർത്ഥ ലക്ഷ്യമെന്താണ്‌?
വികസനത്തിന്റെ ദോഷങ്ങൾ നേരിട്ട്‌ അനുഭവിക്കുന്ന ജനങ്ങളെ ഭരണവർഗ്ഗം വിശ്വാസത്തിലെടുക്കുന്നുണ്ടോ?
ഇതിന്‌ മുൻപ്‌ സർക്കാർ ഏറ്റെടുത്ത സ്ഥലങ്ങൾ ഇതിനകം ഉപയോഗിക്കപ്പെട്ടിട്ടുണ്ടോ?
കുടിയൊഴുപ്പിക്കപ്പെട്ടവർക്ക്‌ അർഹമായ അവകാശങ്ങൾ ലഭിച്ചിട്ടുണ്ടോ?
പണക്കാരുടെ മേഖലയിൽ ഒരു കുടിയൊഴുപ്പിക്കൽ നടക്കുന്നുണ്ടോ? ഇല്ലെങ്ങിൽ എന്തുകൊണ്ട്?

ഇങ്ങനെ നൂറായിരം വിഷയങ്ങളിൽ നാം തർക്കിക്കുന്നു, കൂടുതലും പാർട്ടി തിരിഞ്ഞ്‌ ശണ്ഠകൂടുന്നു, പക്ഷെ ഫലം വല്ലതും?

തർക്കിക്കുന്നതിന്‌ മുൻപ്‌ നാം ആദ്യമെ മനസിലാക്കേണ്ട ഒരു കാര്യം, സാധാരണഗതിയിൽ നമ്മളിൽ ഒരാൾ പോലും ജനിച്ച്‌ കളിച്ച്‌ വളർന്ന മണ്ണ്‌ വിട്ട് മറ്റൊരു സ്ഥലത്തേക്ക്‌ കൂട്‌ മാറുന്നതിൽ താല്പര്യം കാണിക്കുന്നവരല്ല, പ്രത്യേകിച്ച്‌ താഴെക്കിടയിലും ഗ്രാമാന്തരിക്ഷത്തിലും താമസിച്ച്‌ വളർന്നുവന്നവർ. പറിച്ച്‌ നടൽ ഒരു തരം വേരോടെ പിഴുതെറിയലാണ്‌. ഇങ്ങനെ പിഴുതെറിയപ്പെടുന്ന പല കുടുംബങ്ങളും നിത്യ ദുരിതത്തിലേക്കാണ്‌ ചെന്ന്‌ വീഴുന്നത്‌. പലവിധ സാഹചര്യങ്ങൾ മൂലം നമ്മളിൽ പലരും താൽകാലികമായും സ്ഥിരമായും താമസസ്ഥലം മാറുന്നുണ്ടെങ്ങിലും കുടിയൊഴുപ്പിക്കൽ പോലുള്ള ഏതെങ്ങിലും നിർബദ്ധംമൂലം വീട്‌ മാറേണ്ടി വന്നാൽ നമ്മളിൽ എത്രപേർ സന്തോഷത്തോടെ രണ്ടുകയ്യും നീട്ടി സ്വീകരിക്കും? സ്വന്തം മനസാക്ഷിയോട്‌ ചോദിക്കുക! കാക്കരയ്ക്കാവില്ല....

അതേസമയം സമൂഹത്തിന്റെ ആകമാനമുള്ള വികസനത്തിനുവേണ്ടി കുടിയൊഴുപ്പിക്കൽ അത്യാവശ്യമായി വരുന്ന സമയങ്ങളിൽ ജനങ്ങളെ കുടിയൊഴുപ്പിച്ചേ മതിയാവു എന്ന കാര്യത്തിൽ കാക്കരയും യോജിക്കുന്നു. പക്ഷെ അത്‌ എങ്ങനെ എന്നതാണ്‌ നാം ചിന്തിക്കേണ്ടത്‌ അല്ലാതെ എന്റെ പാർട്ടി എവിടെ നിൽക്കുന്നു എന്നതല്ല...

ഒരു കേസ്‌ സ്റ്റഡി എന്ന നിലയിൽ നമുക്ക്‌ കിനാലുരിലേക്ക്‌ യാത്ര ചെയ്യാം....

308 ഏക്കറിൽ വ്യാപിച്ച്‌ കിടക്കുന്ന കിനാലുർ എസ്റ്റേറ്റിനോടും (KSIDC) അതിനോട്‌ ചേർന്ന്‌ കിടക്കുന്ന രണ്ടായിരത്തലധികം ഏക്കറുകൾ ആരേയും ഒഴിപ്പിക്കാതേയും ഏറ്റെടുക്കാമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു. (ഈ ഭുമിയിലാണോ എല്ലാ താല്പര്യവും കിടക്കുന്നത്‌?) ഈ വ്യവസായ പാർക്കിലേക്ക്‌ വരുമെന്ന്‌ പറഞ്ഞ്‌ കേട്ടിരുന്ന മലേഷ്യൻ കമ്പനി വരുമോ? സ്മാർട്ട്‌സിറ്റിയില്ല പിന്നെയാണോ സാറ്റ്ലൈറ്റ്‌ സിറ്റി? 500 കോടി മുതൽ മുടക്കിയുള്ള അടിസ്ഥാന വികസനത്തിലൂടെ 2,500 കോടിയുടെ വ്യവസായിക നിക്ഷേപവും 25,000 പേർക്ക്‌ തൊഴിലും. ഇതിന്റെ ഗതിയെന്താണ്‌? ഈ പാർക്കിലേക്കുള്ള 26 km നീളമുള്ള നാല്‌ വരി പാതയാണ്‌ ഇപ്പോഴത്തെ വിഷയം. കുടിയൊഴുപ്പിക്കലല്ല കുടിയൊഴുപ്പിക്കുന്നതിന്‌ മുൻപുള്ള സർവെ മാത്രം. എല്ലം തീരുമാനിച്ചപോലെ! സർവെ നടന്നാൽ പിന്നെയുള്ള പ്രതിക്ഷേധത്തിന്റെ ശക്തി കുറയും എന്ന തിരിച്ചറിവിലാണോ നാട്ടുകാർ ഒരു മുഴം മുന്നെ ചാണകം തളിച്ച്‌ ശുദ്ധമാകിയത്‌?

പതിവ്‌ പോലെ റോഡ്‌ വികസനത്തിൽ കിടപാടം നഷ്ടപ്പെടുന്നവരും സ്ഥലം പൂർണ്ണമായും നഷ്ടപ്പെടുന്നവരും തീർച്ചയായും ഈ നാലുവരി പാതയെ എതിർക്കും. കാരണം വളരെ വ്യക്തമാണ്‌, കിനാലുരിൽ വ്യവസായം വന്നാൽ കിടപാടം നഷ്ടപ്പെടുന്നവർക്ക്‌ എന്ത് ലാഭം? സ്വന്തം സ്ഥലം നഷ്ടപെട്ടിട്ട്‌ വേറെ എവിടെയെങ്ങിലും ചുരുണ്ടുകൂടുമ്പോൾ പഴയ വീടിന്റെ മുന്നിലൂടെ നാല്‌ വരി റോഡ്‌ വന്നുവല്ലോ എന്ന്‌ നമുക്കാർക്കെങ്ങിലും ആശ്വസിക്കാൻ പറ്റുമൊ? എന്തൊക്കെ പറഞ്ഞാലും കേരളത്തിന്റെ മൊത്തത്തിലുള്ള വികസനത്തിന്‌ വേണ്ടി പാവങ്ങളായ നാട്ടുകാർ റോഡിനരികിൽ രണ്ട് സെന്റിലും അഞ്ച്‌ സെന്റിലും വീട്‌ വെച്ച്‌ താമസിക്കുന്നവർ ത്യാഗം ചെയ്യണമെന്ന്‌ പറയുന്നവർ ഏത്‌ മൂഢസ്വർഗ്ഗത്തിലാണ്‌ ജീവിക്കുന്നത്‌? ഇപ്പോൾ വികസനമെന്ന്‌ കേട്ടാൽ ജനം വിരണ്ടുപോകുന്ന അവസ്ഥയിലേക്ക്‌ നമ്മുടെ നേതാക്കൾ നമ്മളെ എത്തിച്ചുവോയെന്ന്‌ സംശയമുണ്ട്‌.

എല്ലായിപ്പോഴും പദ്ധതിയുടെ രൂപരേഖ തയാറാക്കുന്നത്‌ മുതൽ ഒരു തരം ഒളിച്ച്‌ കളി നാം നടത്തുന്നുണ്ട്‌. ഇന്നത്തെ രീതിയിലുള്ള പൊന്നും വിലയ്ക്ക്‌ ഭൂമിയെടുത്ത്‌ കുടിയൊഴുപ്പിക്കുന്ന രീതി നാം മാറ്റിയെഴുതിയാൽ തന്നെ ഒരു പരിധി വരെ ഇതേ ജനങ്ങൾ മനസില്ലാമനസ്സോടെയാണെങ്ങിലും സ്വന്തം സ്ഥലവും കിടപ്പാടവും ഏത്‌ വികസനത്തിനും തീരെഴുതി തരും. പക്ഷെ പദ്ധതികൾക്ക്‌ സത്യസന്ധതയും സുതാര്യതയും വേണം. കാലാകാലങ്ങളായി ഒരു പ്രദേശത്ത്‌ ജീവിക്കുന്നതുമൂലം ആർജിക്കുന്ന അനുകൂല സാഹചര്യങ്ങളും ജീവിതോപാധികളും ഒരൊറ്റ ദിവസംകൊണ്ട്‌ ചിലർക്ക്‌ നഷ്ടപ്പെടുകയും ഒരു നഷ്ടവും സഹിക്കാതെ മറ്റു ചിലർ ഗുണഫലം അനുഭവിക്കുകയും ചെയ്യുന്നു. ഇത്‌ നീതിയാണോ?

പരിഹാരമായി കാക്കരയ്‌ക്ക്‌ നിർദേശിക്കാനുള്ളത്‌...

1. വളരെ അത്യാവശ്യമുണ്ടെങ്ങിൽ മാത്രം കുടിയൊഴുപ്പിക്കൽ നടപ്പിലാക്കുക.

2. റോഡിന്‌ വീതി കൂട്ടുന്നത്‌ മൂലം വീട്‌ നഷ്ടപ്പെടുന്നവർക്ക്‌ അതേ റോഡിന്റെ മുൻവശം നൽകികൊണ്ട്‌ ഇപ്പോഴത്തെ രണ്ടാമത്തെ ഫ്ലോട്ടിൽ സ്ഥലം നല്കി പുതിയ വീടിനുള്ള പൈസയും സമയവും നല്കുക.

3. റോഡിന്‌ വീതി കൂട്ടുന്നത്‌ മൂലം പൂർണ്ണമായി സ്ഥലം നഷ്ടപ്പെടുന്നവർക്ക്‌ അതേ റോഡിന്റെ മുൻവശം നല്കികൊണ്ട്‌ ഇപ്പോഴത്തെ രണ്ടാമത്തെ ഫ്ലോറ്റിൽ സ്ഥലം നല്കുക.

4. ഏറ്റെടുക്കുന്ന ഭുമിക്ക്‌ മാന്യമായ വില നല്കുക.

5. ഈ പദ്ധതികൾ വഴി ലഭ്യമാകുന്ന ജോലിയുടെ 10% ശതമാനം ജോലികൾ ഇങ്ങനെ കുടിയൊഴുപ്പിക്കുന്നവർക്കും സ്ഥലം നഷ്ടപ്പെടുന്നവർക്കുമായി 10 വർഷത്തേക്ക്‌ സംവരണം ചെയ്യുക.

6. പുനരധിവാസം നടത്തിയതിന്‌ ശേഷം മാത്രം നിലവിലുള്ള വീടുകളിൽ നിന്ന്‌ കുടിയൊഴിപ്പിക്കുക.

7. സുതാര്യവും വ്യക്തവുമായ പദ്ധതി രേഖയുമായി ജങ്ങളെ സമിപ്പിക്കുക.

8. പുതിയ പദ്ധതികൾക്കായി സർവേയും കുടിയൊഴുപ്പിക്കലുമായി വരുന്നതിന്‌ മുൻപ്‌ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്ന 308 ഏക്കറിൽ എന്തൊക്കെ വ്യവസായങ്ങൾ വന്നു, ഇനി ഏതൊക്കെ പദ്ധതികളാണ്‌ വരാൻ പോകുന്നത്‌, ഇതൊക്കെ ജനങ്ങൾക്കായി തുറന്നുവെയ്ക്കുക.

9. കേരളത്തിലെ മറ്റ്‌ സ്ഥലങ്ങളിൽ കുടിയൊഴുപ്പിക്കപ്പെട്ടിട്ടുള്ള ആയിരക്കണക്കിന്‌ പാവങ്ങൾക്ക്‌ വീടും മാന്യമായ നഷ്ടപരിഹാരവും നല്കി ഒരു മാതൃക കാണിക്കുക.

10. ഭരണകർത്താക്കൾ രഹസ്യ അജണ്ടയില്ലാതെ സംയമനത്തോടെ ഇടപെടുക. രഹസ്യ അജണ്ട ഇല്ലായെന്ന്‌ ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണം.

കിനാലുർ പ്രൊജെക്റ്റിന്റെ ലിങ്കുകൾ താഴെ?

http://www.ksidc.org/kozhikod.php

http://www.skyscrapercity.com/showthread.php?t=719984

http://news.webindia123.com/news/Articles/India/20100506/1499689.html

http://www.thehindu.com/2009/12/06/stories/2009120653220300.htm


പാഠം ഒന്ന്‌
തെങ്ങിന്റെ മണ്ടയിൽ വികസനം വരില്ല....

പാഠം രണ്ട്‌
തെങ്ങിന്റെ മണ്ടയിൽ കിടന്നാൽ ഉറക്കവും വരില്ല...

ഒരു കാര്യത്തിൽ നമുക്കാശ്വാസിക്കം. കിനാലുർ തകർത്തതുകൊണ്ടൊന്നും പദ്ധതികൾ തകർക്കുന്നതിൽ കരീമിന്റെ പാർട്ടിക്കുള്ള സർവകാലറിക്കാർഡ്‌ തകർന്നിട്ടില്ല!!!

വാൽകക്ഷണം...
സ്ത്രീകളും കുട്ടികളും അടി ചോദിച്ച്‌ വാങ്ങിയതാണ്‌ - ജസ്റ്റീസ് ശ്രിദേവി

സ്ത്രീകളും കുട്ടികളും അടി ചോദിച്ച്‌ വാങ്ങുവാൻ വല്ല കാരണമുണ്ടോയെന്ന്‌ അന്വേഷിക്കുവാൻ എ.കെ.ജി സെന്ററിൽ നിന്ന്‌ വല്ല തിട്ടുരവും വേണ്ടിവരുമോ? അല്ലാ ചുമ്മാ ചോദിച്ചതാ...

22 comments:

ഷൈജൻ കാക്കര said...

തർക്കിക്കുന്നതിന്‌ മുൻപ്‌ നാം ആദ്യമെ മനസിലാക്കേണ്ട ഒരു കാര്യം, സാധാരണഗതിയിൽ നമ്മളിൽ ഒരാൾ പോലും ജനിച്ച്‌ കളിച്ച്‌ വളർന്ന മണ്ണ്‌ വിട്ട് മറ്റൊരു സ്ഥലത്തേക്ക്‌ കൂട്‌ മാറുന്നതിൽ താല്പര്യം കാണിക്കുന്നവരല്ല, പ്രത്യേകിച്ച്‌ താഴെക്കിടയിലും ഗ്രാമാന്തരിക്ഷത്തിലും താമസിച്ച്‌ വളർന്നുവന്നവർ. പറിച്ച്‌ നടൽ ഒരു തരം വേരോടെ പിഴുതെറിയലാണ്‌. ഇങ്ങനെ പിഴുതെറിയപ്പെടുന്ന പല കുടുംബങ്ങളും നിത്യ ദുരിതത്തിലേക്കാണ്‌ ചെന്ന്‌ വീഴുന്നത്‌.

Muhammed Shan said...

വായിക്കുന്നു...

Mohamed Salahudheen said...

good advise!

ജയരാജ്‌മുരുക്കുംപുഴ said...

samgramaya avatharanam, othiri nannaayi...... aashamsakal....

മുഫാദ്‌/\mufad said...

നല്ല നിര്‍ദ്ദേശങ്ങള്‍.
ഒരു സുതാര്യതക്കുറവാണ് ഈ പദ്ധതിയുടെ കാര്യത്തില്‍ ആദ്യമേ കാണാന്‍ കഴിയുന്നത്.
വികസനം വേണ്ടെന്നു ഇവിടെ ആരും പറയുന്നില്ല . എന്നാല്‍ ജനങ്ങളുടെ നെഞ്ചില്‍ ചവിട്ടി തന്നെ വേണോ നമ്മുടെ നാട് വികസിക്കാന്‍...?
എന്താണ് കിനാലൂരില്‍ തുടങ്ങുന്നത് എന്നതിന് ഉരുണ്ടു കളിക്കാതെ കൃത്യമായ മറുപടി പറയാന്‍ മന്ത്രിക്കു കഴിയുമോ..? കൃത്യമായ ഒരു ബദല്‍ പാത ജനകീയ ഐക്യ വേദി സമര്‍പ്പിച്ചിട്ടും എന്ത് കൊണ്ട് അത് പരിഗണിക്കപ്പെടുന്നില്ല.
ഇത്തരം കുറെ ചോദ്യങ്ങളാണ് കിനാലൂര്‍ നിവാസികള്‍ മൊത്തമുയര്തുന്നത്.ഇതിനു ഉത്തരം നല്‍കാതെ റോഡ്‌ ഏറ്റെടുക്കാനുള്ള ഈ തത്രപ്പാട് എന്തിനാണെന്നറിയുന്നില്ല.
കിനാലൂരില്‍ നടക്കുന്നത്

ചിത്ര said...

..Kinalur event is not a new incident..and it wont be the last as long as the colonial land acquisition law of 1894 continue to exist..What we need is a policy level change to address the issue..and similar issues are ongoing in other parts as well..the thing is that we get to know them only when such incidents happen..

sm sadique said...

ശാസ്ത്രവികസനത്തിന്റെയും മറ്റുള്ള വികസനത്തിന്റെയും ഭാഗമല്ലേ നാം
ഇന്ന് എത്തിനിൾക്കുന്ന അവസ്ത.വരും തലമുറക്ക് വഴിമാറികൊടുക്കേണ്ടവരല്ലെ
നമ്മൾ? പിന്നെ,നമ്മളെന്തിനു വികസനത്തിനു തടസ്സം നിൽക്കണം?
താല്ക്കാലിക ജീവിതത്തിനു കാര്യമായ (മാർക്കറ്റ്വില) നഷ്ട്ടപരിഹാരം
വാങ്ങി വികസനത്തിനു വഴി ഒരുക്കി കൊടുക്കുന്നതല്ലെ നല്ലത്?
(വികസനത്തിനു ഇടയിൽ നടക്കുന്ന അഴിമതിക്കും കൊള്ളക്കും
വേലികെട്ടാൻ നമുക്ക് കൊടിപിടിക്കാം..........) ഇത് പേരെ......?

ഷാജി ഖത്തര്‍ said...

കാക്കര പ്രസക്തമായ ലേഖനം. വികസനത്തിന്റെ പുതിയ പരിപ്രേക്ഷ്യം ആണ് നമ്മള്‍ കിനാലൂരില്‍ കണ്ടത്.ഈ ഗവര്‍ന്മേന്റ്റ്‌ ഒരു കാര്യവും സുതാര്യമായി നടപ്പിലാക്കുന്നില്ല എല്ലാത്തിലും ഒരു നിഗൂഡത ഉണ്ടാക്കുന്നു. അറുന്നൂറോളം മാത്രം വരുന്ന കുടുംബങ്ങളെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ കഴിയാത്ത മന്ത്രിയും കൂട്ടരും ലാത്തിചാര്‍ജിനു ശേഷം രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചു മണ്ടന്‍ നുണകള്‍ വിളിച്ചു പറഞ്ഞു ഇളിഭ്യനാകുന്നു.എത്ര മണ്ടന്മാരായ പ്രാദേശിക നേതാക്കളാണ്,മന്ത്രിയെ വിദഗ്ദമായി പറഞ്ഞു പറ്റിച്ചത്, ആ മനുഷ്യനെ സമരക്കാര്‍ ആണ് കല്ലെറിഞ്ഞത് എന്ന്.ഒരു കമ്യുണിസ്റ്റ്‌ സര്‍ക്കാരും ചെയ്യാന്‍ പാടില്ലാത്ത സംഭവങ്ങള്‍ ആണ് കിനാലൂരില്‍ നടന്നത്. സമരങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരെ കൊലകുറ്റത്തിനു കേസെടുക്കുകയാണെങ്കില്‍ ഒട്ടു മിക്ക മാര്‍ക്സിസ്റ്റ്‌ പ്രവര്‍ത്തകര്‍ക്കുമേതിരെയും കേസേടുക്കെണ്ടിവരും.

ചാനെല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ഭാസുരചന്ദ്രബാബു പറയുന്ന വികസനത്തിന്റെ പരിപ്രേക്ഷ്യം ഇതാണെന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്.

ഷൈജൻ കാക്കര said...

മുഹമ്മദ് ഷാൻ... നന്ദി
സലാഹ്‌... നന്ദി
ജയരാജ്... നന്ദി

മുഫാദ്... സുതാര്യത കുറവ്‌ തന്നെയാണ്‌ നമ്മുടെ എല്ലാ പദ്ധതിയുടെയും ശാപം.

രാമൊഴി... താങ്കൾ പറഞ്ഞതിനോട്‌ പൂർണ്ണമായി യോജിക്കുന്നു.

സാദിഖ്... കാക്കര വികസനത്തിന്‌ വഴി മുടക്കുന്നില്ല. പക്ഷെ കുടിയൊഴുപ്പിക്കുന്നതിന്‌ ഒരു മാനുഷിക മുഖം വേണം എന്നേ ആവശ്യപ്പെടുന്നുള്ളു. പദ്ധതി സുതാര്യവുമായിരിക്കണം. ഇന്നലെ വരെ കുടിയൊഴുപ്പിക്കപ്പെട്ടവർക്ക്‌ അർഹമായ നഷ്ടപരിഹാരം നല്കി ഒരു മാതൃക കാണിക്കുകയും വേണം.

ഷാജി... കിനാലുർ സംഭവത്തിൽ മന്ത്രി അനാവശ്യധൃതി കാണിച്ചു. പദ്ധതി നേരിട്ട്‌ ബാധിക്കുന്ന ജനങ്ങളെ പൂർണ്ണമായി വിശ്വസത്തിലെടുത്തുകൊണ്ട്‌ മാത്രമെ കേരളതിൽ പുതിയ ഒരു പദ്ധതി കൊണ്ടുവരുവാൻ സാധിക്കുകയുള്ളു. രാഷ്ട്രീയ പാർട്ടികളുടെ കൂട്ടുകച്ചവടം തകർന്ന്‌ തുടങ്ങി...

അനില്‍@ബ്ലൊഗ് said...

കാക്കരെ,
കിരണിന്റെ പോസ്റ്റിലെ ചര്‍ച്ചകളിലൂടെയാ ഇവിടെ എത്തിയത്.
കിണാലൂരില്‍ എന്തോ ഗൂഢലക്ഷ്യങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നൊരു മുന്‍വിധി താങ്കള്‍ക്കുണ്ട് എന്ന് തോന്നുന്നു. ചെറിയ തോതിലുള്ള കുടിയൊഴിപ്പിക്കല്‍ ഇല്ലാതെ ഒരു സ്ഥലവും സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ലല്ലോ. അവരെ മാന്യമായി പുനരധിവസിപ്പിക്കുക എന്നതാണ് അതിനു പകരമായി സര്‍ക്കാര്‍ ചെയ്യേണ്ടത്.

അതവിടെ നില്‍ക്കട്ടെ, ഒരു സര്‍വ്വേക്ക് വരുന്ന ഉദ്യോഗസ്ഥരെയും പോലീസിനേയും ചാണകവെള്ളം തളിക്കുകയും കല്ലെറിയുകയുമാണ് ചെയ്യേണ്ടത് എന്ന നിലപാടാണോ താങ്കള്‍ക്ക്?

ഷൈജൻ കാക്കര said...

അനിൽ... “കിണാലൂരില്‍ എന്തോ ഗൂഢലക്ഷ്യങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നൊരു മുന്‍വിധി താങ്കള്‍ക്കുണ്ട് എന്ന് തോന്നുന്നു. ”

എന്റെ പോസ്റ്റിൽ അങ്ങനെ ഒരു മുൻവിധി കാണുന്നുണ്ടോ? ഇല്ലല്ലോ.

“ചെറിയ തോതിലുള്ള കുടിയൊഴിപ്പിക്കല്‍ ഇല്ലാതെ ഒരു സ്ഥലവും സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ലല്ലോ. അവരെ മാന്യമായി പുനരധിവസിപ്പിക്കുക എന്നതാണ് അതിനു പകരമായി സര്‍ക്കാര്‍ ചെയ്യേണ്ടത്.“

അത്‌ തന്നെയല്ലെ കാക്കര പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്‌.

”ഒരു സര്‍വ്വേക്ക് വരുന്ന ഉദ്യോഗസ്ഥരെയും പോലീസിനേയും ചാണകവെള്ളം തളിക്കുകയും കല്ലെറിയുകയുമാണ് ചെയ്യേണ്ടത് എന്ന നിലപാടാണോ താങ്കള്‍ക്ക“

നൂറു ശതമാനം വിയോജിക്കുന്നു .

കാക്കരയുടെ അഭിപ്രായത്തിൽ വികസനത്തിന്‌ വേണ്ടി കുടിയൊഴുപ്പിക്കൽ വേണ്ടി വരുമെന്നും അതിന്‌ വേണ്ടി അതുമായി സമൂഹം സഹകരിക്കുകയും വേണം. പക്ഷെ കുടിയൊഴുപ്പിക്കലിന്‌ ഒരു മാനുഷികമുഖം വേണം. അതുകൊണ്ടാണ്‌ 10 പരിഹാരനിർദേശങ്ങൾ, ചൂണ്ടികാണിച്ചത്‌, പൂർണ്ണമല്ലെങ്ങിൽകൂടി. (ഇങ്ങനെയൊന്ന്‌ മറ്റ്‌ പോസ്റ്റുകളിൽ കണ്ടുവോ?)

സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഒരു സമൂഹം സമരവുമായി മുന്നോട്ട്‌ വരുമ്പോൾ, ആവശ്യം ന്യായമല്ലെങ്ങിൽ കൂടി, പോലിസ് സഹായത്താൽ സർവേക്ക്‌ ഉത്തരവിടുന്ന ഭരണകൂടം കുടിയൊഴുപ്പിക്കലിന്‌ ഏതൊക്കെ മാർഗ്ഗം ഉപയോഗിക്കുമെന്ന്‌ അനിലും ആലോചിക്കുന്നത്‌ നല്ലതാണ്‌.

“പദ്ധതി നേരിട്ട്‌ ബാധിക്കുന്നവരെ” വീണ്ടും വിളിച്ച്‌ ചർച്ച ചെയ്യുകയെന്നത്‌ ജനാധിപത്യമാർഗ്ഗമല്ലേ?

അനില്‍@ബ്ലൊഗ് said...

ഈ പോസ്റ്റ് മാത്രമല്ല കാക്കരെ,
മറ്റ് പല പോസ്റ്റുകളിലായി കണ്ട കമന്റുകളുടെ വെളിച്ചത്തില്‍ ചോദിച്ചെന്നെ ഉള്ളൂ.

പദ്ധതിയുമായി നേരിട്ട് ബന്ധപ്പെടുന്ന ആളുകളുമായാണല്ലോ പല തവണ മീറ്റിങുകള്‍ നടത്തിയത്.
സ്ത്രീകളും കുട്ടികളുമടക്കമുള്ള ആളുകളെ സമരമുഖത്ത് എത്തിക്കുന്നവര്‍ അതിനനുസരിച്ചുള്ള രീതിയില്‍ വേണമായിരുന്നു പോലീസിനോട് ഇടപെടാന്‍.
ബോധപൂര്‍വ്വമായി സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നു എന്ന് വ്യക്തമാണ്. പോലീസ് അല്പം കൂടി സംയമനം പാലിക്കാമായിരുന്നു എന്ന അഭിപ്രായക്കാരനാണ് ഞാന്‍ എന്നാലും തൂടര്‍ന്ന് ഈ വിഷയത്തിലുള്ള മാദ്ധ്യമങ്ങളിലെ നുണപ്രചാരണം കണ്ട് പ്രതികരിക്കുന്നു എന്ന് മാത്രം.

ജയിംസ് സണ്ണി പാറ്റൂർ said...

ഭൂമി ആരുടെയും സ്വന്തമല്ല
അല്ലെങ്കില്‍ എല്ലാവരുടെയുമാണ്
അനുയോജ്യമായ സ്ഥലം ഒരുക്കി
കൊടുത്തും പൂര്‍ണ്ണ സമ്മതം നേടി
യെടുത്തും മാത്രമേ വികസനത്തി
നായി ആവാസ കേന്ദ്രങ്ങള്‍ തിരഞ്ഞെ
ടുക്കാവൂ .

ശാന്ത കാവുമ്പായി said...

നഷ്ടപ്പെടുന്നവര്‍ക്ക്‌ നേട്ടമുണ്ടാകണം.

Anonymous said...

സമരസമിതി അനുയോജ്യമായ രണ്ടു വഴികൾ കാണിച്ചുകൊടുത്തിട്ടും എന്തുകൊണ്ട് അത് പരിഗണിക്കപ്പെടുന്നില്ല. അന്ധനുപോലും കാണാൻ കഴിയും ഇതിന്റെ പിന്നിലെ സ്ഥാപിത താല്പര്യങ്ങൾ. അത് തിമിരം ബാധിക്കാത്ത കണ്ണുകളുള്ളവർക്ക് കാണാനും കഴിയുന്നുണ്ട്.

MT Manaf said...

കുറെ പാഠങ്ങള്‍ പഠിച്ചു
ഹും...

ഷൈജൻ കാക്കര said...

ഹിതപരിശോധനയ്‌ക്ക്‌ തയ്യാറുണ്ടോ? 75% അനുകൂലമാണെങ്ങിൽ സമരക്ക പിന്തിരിയുമോ? - ഐസക്ക്‌...

ഹിതപരിശോധനക്ക്‌ തയാറാണെന്ന്‌ - സമരസമിതികൾ

കാക്കര ഈ ഹിതപരിശോധനക്ക്‌ എതിരാണ്‌. ഇത്‌ തെറ്റായ കീഴ്വഴക്കം സ്രിഷ്ടിക്കും. കാത്തിരുന്നു കാണാം...

ഹിതപരിശോധന നടക്കുകയാണെങ്ങിൽ പ്രദേശം മൊത്തത്തിൽ ഹിതപരിശോധന നടത്തുമോ അല്ലെങ്ങിൽ ഭുമിയും വീടും നഷ്ടപെടുന്നവരെ മാത്രം ഉൾപ്പെടുത്തി ഹിതപരിശോധന നടത്തുമോ?

ചുമ്മാ ജനങ്ങളെ രണ്ട്‌ ചേരിയിലാക്കാൻ മാത്രം ഇതൂപകരിക്കും. എന്റെ അഭിപ്രായത്തിൽ ഇത്രയും ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്ന സർക്കാർ ചെയ്യേണ്ടത്‌ പദ്ധതി നേരിട്ട് ബാധിക്കുന്നവരെ വിളിച്ച്‌ ചർച്ച നടത്തി പ്രശ്നം പരിഹരിക്കുകയാണ്‌ വേണ്ടത്‌.

ഷൈജൻ കാക്കര said...

അനിൽ... താങ്ങൾ പറയുന്നപോലെ പോലീസ് കുറച്ച്കൂടി സംയമനം പാലിക്കണമായിരുന്നു. അതോടോപ്പം ഇത്രയും ജനങ്ങൾ (എവിടെനിന്നും വന്നവരാകട്ടെ) സമരവുമായി മുന്നോട്ട്‌ വരുമ്പോൾ സർവെ മാറ്റിവെയ്ക്കുവാൻ ഉത്തരവിടാത്ത സർക്കാരും പ്രതിയാണ്‌. സമൂഹത്തോട്‌ സോളിഡാരിറ്റിയേക്കാൽ ഉത്തരവാദിത്വം സർക്കാരിനാണ്‌. അവിടെ മാത്രമാണ്‌ എന്റെ പ്രതിക്ഷേധം.

ജയിംസ്‌... നന്ദി

ശാന്ത കാവുമ്പായി... നന്ദി

യറഫാത്ത്‌... ഏത്‌ പ്രദേശമായാലും പദ്ധതി നേരിട്ട് ബാധിക്കുന്നവർക്ക്‌ കൊടുക്കുന്ന നഷ്ടപരിഹാരം അവർക്ക്‌ ലാഭകരമായിരിക്കണം.

മനാഫ്... നന്ദി
---
ഇനിമുതൽ ഹർത്താലും ബന്ദും പ്രഖ്യാപിക്കുന്നതിന്‌ മുൻപും ഐസക്ക്‌ സാർ ഹിതപരിശോധന നടത്തുമെന്ന്‌... വേണ്ട, ബന്ത്‌ നമ്മുടെ ജന്മവകാശമാണല്ലോ!

അനില്‍@ബ്ലൊഗ് said...

കാക്കര,
100 ശതമാനം പേര്‍ക്കും സ്വീകാര്യമായി ഈ ലോകത്ത് എന്തെങ്കിലും ഉണ്ടാകുമെന്ന് തോന്നുന്നില്ല.എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു പോം വഴി ഒരു പ്രശ്നത്തിനും ഉണ്ടാവുകയുമില്ല.

ഷൈജൻ കാക്കര said...

FYI

ബാലുശ്ശേരി: കിനാലൂര്‍ എസ്‌റ്റേറ്റ് ഉള്‍പ്പെടുന്ന ഭൂമി തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് മല്ലിശ്ശേരി രാജകുടുംബം വീണ്ടും രാഷ്ട്രപതിക്ക് പരാതി നല്‍കി. എസ്‌റ്റേറ്റ് ഉള്‍പ്പെടുന്ന 2670 ഏക്കര്‍ ഭൂമി തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന് കാണിച്ച് കുറുമ്പ്രനാട് രാജവംശത്തിലെ അംബികാദേവി വലിയമ്മരാജ 2005ല്‍ അന്നത്തെ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന് പരാതി നല്‍കിയിരുന്നു. നടപടി സ്വീകരിക്കാന്‍ രാഷ്ട്രപതി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇതുസംബന്ധിച്ച് നടപടി എടുത്തിരുന്നില്ല. എസ്‌റ്റേറ്റ് ഭൂമിയായ 2670 ഏക്കറില്‍ കെ.എസ്.ഐ.ഡി.സിയുടെ കൈവശമുള്ള 282 ഏക്കറും പി.ടി. ഉഷക്ക് കൈമാറിയ 30 ഏക്കര്‍ ഭൂമിയും ഒഴിച്ചുള്ള ഭൂമിയാണ് ഇപ്പോള്‍ എസ്‌റ്റേറ്റിന്റെ പേരിലുള്ളത്. ഇതില്‍ എസ്‌റ്റേറ്റിെല 550 തൊഴിലാളികള്‍ക്ക് 600 ഏക്കര്‍ ഭൂമി പതിച്ചുനല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് ഇതുവരെ പട്ടയം നല്‍കിയിട്ടില്ല. കൂടാതെ 558ഓളം പേര്‍ എസ്‌റ്റേറ്റ് ഭൂമി മാര്‍ക്കറ്റ് വിലക്കെടുത്തിട്ടുണ്ട്. രണ്ട് ഏക്കര്‍ മുതല്‍ 25 ഏക്കര്‍ വരെയുള്ള ഭൂമിയാണ് കര്‍ഷകരെന്ന പേരില്‍ വന്‍കിടക്കാര്‍ വിലക്കെടുത്തിട്ടുള്ളത്.

http://www.madhyamam.com/story/%E0%B4%95%E0%B4%BF%E0%B4%A8%E0%B4%BE%E0%B4%B2%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D-%E0%B4%85%E0%B4%B5%E0%B4%95%E0%B4%BE%E0%B4%B6-%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%B5%E0%B5%81%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%AE%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF-%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%95%E0%B5%81%E0%B4%9F%E0%B5%81%E0%B4%82%E0%B4%AC%E0%B4%82

Anonymous said...

കിനാലൂര്‍ ..ആ സ്ഥലപ്പേര് കേള്‍ക്കാന്‍ എന്തു രസം...ജസ്റ്റിസ് ശ്രീദേവി എന്നേയും അതിശയിപ്പിച്ചു. നിവൃത്തിയുണ്ടെങ്കില്‍ കേരളത്തില്‍ വനിതകള്‍ അടി കൊള്ളാന്‍ ഇറങ്ങില്ല കേരളത്തില്‍....അങ്ങനെ ചെയ്‌തെങ്കില്‍ അതിന്റെ പുറകിലുള്ള വൈകാരികത എന്താണ് എന്നു അന്വേഷിക്കാന്‍ തോന്നിയില്ലല്ലോ....പിന്നെ പലര്‍ക്കും അറിയാവുന്ന എന്നാല്‍ പുറത്തു പറയാന്‍ പേടിക്കുന്ന ഒരു പാടു ഭൂമാഫിയയും വ്യവസായ കഥകളുണ്ട് കാക്കരേ....ശരിയാണ്, പക്ഷേ തെളിവില്ല, പറഞ്ഞാല്‍ പറയുന്നവരുടെ സമാധാനജീവിതം തകരുമെന്നല്ലാതെ ഒരു പ്രയോജനവുമില്ല. അതുകൊണ്ട് ഗതികെട്ട മൗനം ഭൂഷണമാകട്ടെ....

ഷൈജൻ കാക്കര said...

മൈത്രേയി... അങ്ങനെ പറയേണ്ടതില്ലായിരുന്നുവെന്ന്‌ ഒരുപക്ഷെ ജസ്റ്റീസ്സ്‌ ശ്രീദേവിയെപോലും കരുതുന്നുണ്ടാകും.

mangalam news:

കോഴിക്കോട്‌: കിനാലൂര്‍ നാലുവരി പാതയ്‌ക്കു വേണ്ടി ഭൂമി വിട്ടുകൊടുക്കുന്നവര്‍ക്ക്‌ സെന്റിന്‌ ഒരു ലക്ഷം രൂപ വരെ വില നല്‍കുമെനന്‌ പനങ്ങാട്‌ പഞ്ചായത്ത്‌ ഭരണസമിതി. സര്‍ക്കാര്‍ നിശ്‌ചയിച്ച പ്രകാരം ഇവിടെ സെന്റിന്‌ 60,000 രൂപയാണ്‌ വില. വടേളടാളി മുതല്‍ കിനാലൂര്‍ വരെ നാലുവരിപാതയ്‌ക്ക് ഭൂമി വിട്ടുനല്‍കുന്നവര്‍ക്കാണ്‌ ഈ അധിക വില നല്‍കുക. നാലുവരി പാത വികസനത്തിന്‌ ഭൂമി വിട്ടുനല്‍കാന്‍ സമ്മതപത്രം നല്‍കിയവരുടെ പേര്‌ പഞ്ചായത്ത്‌ പ്രസിഡന്റ പ്രസിദ്ധീകരിച്ചു.