Thursday 4 December 2014

ജാരസന്തതികൾ ഡൽഹി ഭരിക്കണോ...

നിരഞ്ജൻ ജ്യോതി രാജി വെയ്ക്കരുതെന്നാണ് എന്റെ അഭിപ്രായം... സംഘികളുടെ ഉള്ളിലിരുപ്പ് പുറത്തുവരേണ്ടത് ജനാധിപത്യ ഇന്ത്യയുടെ ആവശ്യമാണ്... അതുകൊണ്ട് തന്നെ ഈ വക വർഗ്ഗീയ കോമരങ്ങൾ വെള്ളി വെളിച്ചത്തിൽ തന്നെ നിൽക്കണം... അതുകൊണ്ട് തന്നെയാണ്... ചില സമയയത്ത് ചില സംഘികളുടെ വർഗ്ഗീയ വിഷത്തിന് മറുപടി നൽകി ഷെയർ ചെയ്യുന്നതും... അപ്പോൾ ചില സുഹൃത്തുക്കൾ ചോദിക്കും... കാക്കരയ്ക്ക് വേറെ പണിയില്ലേയെന്ന്... സംഘികൾ എന്താണെന്ന് നാലാളെയറിക്കുന്നതും എന്റെ പണിയാണല്ലോ...

കൃസ്ത്യാനികളും മുസ്ലീമുകളും ഇന്ത്യക്കാരല്ല... വരത്തരാണ്... ഇന്ത്യ ഹിന്ദുക്കളുടേതാണ്... മറ്റ് മത വിഭാഗക്കാർ ഹിന്ദു ദൈവങ്ങളേയും അവരുടെ വിശ്വാസത്തേയും അവരുടെ ആചാരങ്ങളേയും അംഗീകരിച്ച് രണ്ടാകിട പൗരന്മാരായി വേണമെങ്കിൽ ജീവിക്കുക എന്നത് സംഘികളുടെ അടിസ്ഥാനാശയമാണ്... ഓരോ വിധത്തിൽ ഓരോ സമയത്ത് ഓരോരുത്തർ പറഞ്ഞുകൊണ്ടിരിക്കും... അത്രതന്നെ... ഹിന്ദുത്വാശയം തലയ്ക്ക് പിടിച്ചവർ വെളിയിൽ പറയും... അല്ലാത്തവർ താത്വികമിറക്കി പറയും... അത്ര തന്നെ... അതിദേശീയതയിലൂന്നി വർഗ്ഗീയമായി പടച്ചിറക്കുന്ന ഹിന്ദുത്വം എതിർക്കപ്പെടുക തന്നെ ചെയ്യും... ഹിന്ദു വേറെ ഹിന്ദുത്വം വേറെ... രണ്ടും കൂട്ടികലർത്തി എനിക്ക് വിളമ്പി തരരുത്...
ഡൽഹി ഭരിക്കേണ്ടത് രാമന്റെ മക്കളാണോ ജാരസന്തതികളാണോ... കൃസ്ത്യാനികളും മുസ്ലീമുകളും രാമന്റെ മക്കളാണ് എന്നൊക്കെ പറഞ്ഞ് വിവാദമായി... അതുമായി ബദ്ധപ്പെട്ട് കുറച്ച് പോസ്റ്റുകൾ വന്നു... എത്ര പോസ്റ്റുകൾ സംഘികളിട്ടു... മോദിക്ക് മാത്രം പിന്തുണ നൽകുന്നവരും മൗനത്തിലാണ്... ചില മൗനങ്ങൾ പിന്തുണയാണ്...
കുറിപ്പ്... ജാരസന്തന്തികൾ... വിവാഹേതരബന്ധത്തിൽ ഉണ്ടാകുന്ന കുട്ടികൾ... അതിലെന്താ പ്രശ്നം... അത് വേറെ വിഷയം... ജ്യോതി പറഞ്ഞത് അപകീർത്തികരമാണ്...
വാൽകക്ഷണം... ആർ.എസ്.എസ്.ന്റെ മാനവികതയുടേയും മതേതരത്വത്തിന്റെയും കസർത്തുകളൂടെ ലിങ്കുമായി വരുന്നവരുണ്ടെങ്കിൽ... ദയവായി... ബൈബിൾ ഒന്ന് വായിക്കണം... ഒരു വരി ഞാനെഴുതാം... രണ്ട് ഉടുപ്പുള്ളവർ ഒരു ഉടുപ്പ് ദാനം ചെയ്യണം... അതാണ് ഇപ്പോൾ നമ്മുടെ ചുറ്റുമുള്ള കൃസ്ത്യൻ സഭകളെന്ന് വിശ്വാസിച്ചിട്ട് ലിങ്കിടുക...

വാർത്താലിങ്ക്...
http://www.reporterlive.com/2014/12/02/145243.html
"പടിഞ്ഞാറന്‍ ദില്ലിയില്‍ ബി ജെ പിയുടെ പ്രചാരണത്തിനിടെ കേന്ദ്ര സഹമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി നടത്തിയ പ്രസംഗമാണ് വിവാദമായത്. ശ്യാംനഗറില്‍ തിങ്കളാഴ്ച നടന്ന പ്രചാരണയോഗത്തിലായിരുന്നു മന്ത്രി അസഭ്യ പ്രയോഗത്തിലൂടെ കത്തിക്കയറിയത്. രാമന്റെ പിന്‍ഗാമികളെയാണോ അവിഹിത സന്തതികളെയാണോ തെരഞ്ഞെടുക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് വോട്ടര്‍മാരാണെന്നായിരുന്നു പ്രസംഗത്തിന്റെ ഉള്ളടക്കം."

No comments: