പ്രധാനപ്പെട്ട എല്ലാ രാഷ്ട്രീയപാർട്ടികളും സ്ത്രീസംവരണവിഷയത്തിൽ ഒറ്റകെട്ടാണ്. ഇത്രയും ഒത്തൊരുമ്മ മറ്റൊരു വിഷയത്തിലും (ശമ്പള വർദ്ധനവിന് ഒഴിച്ച്) കാണാറില്ല എന്നതുകൊണ്ട്തന്നെ ഇന്നല്ലെങ്ങിൽ നാളെ ഇത് നിയമാവുകയും എല്ലാ നിയമനിർമാണസഭകളിലും (രാജ്യസഭ ഒഴിച്ച്) സ്ത്രീ പ്രാതിനിധ്യം 33.3 ശതമാനമെങ്ങിലുമുണ്ടാകുമെന്ന് നമുക്കാശ്വസിക്കാം. മുൻസീറ്റ് / പിൻസീറ്റ് എന്തായാലും വേണ്ടില്ല, വണ്ടി ഓടിയാൽ മതി.
സൂഷ്മസ്വരാജും വ്രിന്ദകാരാട്ടും ആനിരാജയും സോണിയമാഡത്തിന്റെ “വനിതാദിന സമ്മാനത്തിന്” വേണ്ടി പടപൊരുതുമ്പോൾ യാദവകുല സിംഹങ്ങൽ (പൂട കൊഴിഞ്ഞു!!!) മുലായംസിംഗ് യാദവ്, ലാലു പ്രസാദ് യാദവ്, ശരത് യാദവ് കൂടെ പ്രതിമ ലേഡി മായാവതി, മറാത്ത സിംഹം താക്കറെ (പല്ലും കൊഴിഞ്ഞു!!!) ഇവരുടെ അല്ലറ ചില്ലറ എതിർപ്പുകളും മമതയില്ലാത്ത മമതയും (മമതയുടെ എതിർപ്പ് എന്തായെന്ന് മാത്രം ചോദിക്കരുത്!), ഇതൊക്കെ മാർഷൽമാരെ വിളിച്ച് ഇല്ലാതാക്കാം, പക്ഷെ അവർ പറയുന്നതിൽ വല്ല കാര്യമുണ്ടോ? ആർക്കറിയാം.
ദളിതർക്കും പിന്നോക്കകാർക്കും സംവരണം എന്ന് കേട്ടാൽ കലി തുള്ളുന്ന സവർണ്ണ തമ്പുരാക്കൻമാരും തൂപ്പുജോലിക്ക്പോലും 916 പരിശുദ്ധിയുള്ള ജോലിക്കാരെ നിയമിക്കണം എന്ന് വായിട്ടടിക്കുന്ന എലൈറ്റ് ക്ലാസ്സും സ്ത്രീ സംവരണവിഷയത്തിൽ ഒന്നിക്കുന്നത് കാണുമ്പോൾ, ഈ സ്ത്രീ സംവരണത്തിന്റെ ഘടന അവരെ സഹായിക്കും എന്നുള്ള തിരിച്ചറിവല്ലെ എന്ന് കാക്കര ചുമ്മാ സംശയിക്കുന്നു.
രാജ്യസഭയിൽ സംവരണമുണ്ടാകുമൊ? ഏയ് സ്ത്രീകൾക്കുണ്ടാവില്ല. എന്തേയെന്ന് മാത്രം ചോദിക്കരുത്. അത് മുഴുവനായും സംവരണം ചെയ്യപ്പെട്ടിരിക്കുന്നത്കൊണ്ട്തന്നെ! ഇപ്പോൾ തന്നെ പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ലോകസഭ തിരഞ്ഞെടുപ്പിൽ തോറ്റവർ എന്നിവർക്കായി സംവരണം ചെയ്തിട്ടുണ്ടല്ലോ? പിന്നെ കുറച്ച് പേയ്മെന്റ് സീറ്റുകളും, അതിൽ കള്ള് കച്ചവടക്കാർ, ഗൾഫ് ബിസിനസ്സുകാർ എന്നിവരും! ഇനി സ്ത്രീ സംവരണം കൂടി വരുമ്പോൾ സീറ്റ് നഷ്ടപ്പെടുന്ന പുരുഷകേസരികൾക്കും വേണ്ടേ ഇരിക്കാൻ ഒരു കസേര. ഇതിനിടയിൽ എവിടെ സ്ത്രീക്ക് സംവരണം?
33.3% ശതമാനം നിയമസഭ ലോകസഭ അംഗങ്ങളുണ്ടാകുമ്പോൾ, ഇത്രയും വനിതകൾക്ക് രാഷ്ട്രീയ അവബോധമുണ്ടാകണമല്ലോ, അതിന്റെ ആദ്യപടിയായി എല്ലാ രാഷ്റ്റ്രീയ പാർട്ടികളിലും 33.3% സ്ഥാനമാനങ്ങൾ സ്ത്രീകൾക്കായി നിക്കിവെയ്ക്കുമല്ലൊ, അതോ തിരഞ്ഞെടുപ്പിന്റെ സമയത്ത് മാത്രം മതിയോ സ്ത്രീ ശാക്തികരണം.
50 വർഷമായി 22.5% ശതമാനം SC & ST സംവരണമുണ്ടായിട്ടും ഏതൊക്കെ പാർട്ടിയിലാണ് ഈ ജന വിഭാഗങ്ങളിൽ നിന്നുള്ള നേതാക്കൽക്ക് അർഹമായ പ്രാതിനിധ്യം ലഭിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇവരുടെ ഗതിയെന്താണ്?
ദലിത് ജനറൽ : 15% + ദലിത് വനിത : 7.5%
വനിത ജനറൽ : 25.8% (33.3-7.5)
2 സീറ്റ് ആഗ്ലൊ ഇന്ത്യൻ (വനിത സംവരണം ബാധകം)
ആകെ - 49%!! ബലേ ഭേഷ്...
ഇനിയും സംവരണ വിഭാഗമുണ്ടെങ്ങിൽ അതു കൂടി ചേർത്ത് 100%ത്തിന്റെ മറ്റൊരു ബില്ല് അവതരിപ്പിക്കണം.
ഈ ബില്ലിന്റെ ചുവടുപിടിച്ച് സ്ത്രീക്ക് വിദ്യഭ്യാസത്തിലും ജോലിയിലും എന്ന് വേണ്ട ജീവിതത്തിന്റെ നാനാതുറയിലും സംവരണം ഏർപ്പെടുത്തണം. രാഷ്ട്രപതി മുതൽ ആരംഭിച്ച്.....
ഒരു സംവരണരാജ്യം നമുക്ക് സ്വപ്നം കാണാം....
ഇനി ചുമ്മാ ഒരു കാര്യംകൂടി, സ്ത്രീയും പുരുഷനും തുല്യമായ സ്ഥിതിക്ക് നമ്മുടെ കല്യാണപ്രായംകൂടി ഏകികരിക്കേണ്ടേ - ആണിനും പെണ്ണിനും 18 വയസ്സ്, അതല്ലെ തുല്യത?
Subscribe to:
Post Comments (Atom)
38 comments:
33.3 % സ്ത്രീ സംവരണം
22.5 % SC & ST സംവരണം
55.8 % ആകെ സംവരണം
2 സീറ്റ് ആഗ്ലൊ ഇന്ത്യൻ
50%ത്തിൽ കൂടുതൽ സംവരണം!! ബലേ ഭേഷ്...
ആണിനും പെണ്ണിനും 18 വയസ്സ്,....thats right...
@ കാക്കര
അന്‍പത് ശതമാനത്തിലധികം സംവരണം കൊടുക്കുന്നതിനെ ഈയുള്ളവനും എതിര്‍ക്കുന്നു. എന്നാല്‍ ആ എതിര്‍പ്പ് ഒരിക്കലും വനിതാസംവരണത്തെ എതിര്ത്തിട്ടാവരുത്.
എന്റെ കുഞ്ഞുബുദ്ധിയില്‍ തോന്നിയ ഒരു പരിഹാരം ഞാന്‍ പറയാം. 22.5 % ദളിത് സംവരണം നിലവില്‍ ഉണ്ടല്ലോ . ദളിത് വനിതകള്‍ക്ക് വേണ്ട 7.5 % സംവരണം ആ ദളിത് ജനറല്‍ സംവരണത്തില്‍ നിന്നും കൊടുക്കുക.
അപ്പോള്‍ ആകെ സംവരണം
33.3 + 15 (22.5 - 7.5 )= 48.3 %
ജനറല്‍ 100 - 48.3 = 51.7 %
അരുൺ
ഇങ്ങനെയാവുന്നതല്ലെ കൂടുതൽ അഭികാമ്യം?
ദലിത് - ജനറൽ : 15%
ദലിത് - വനിത : 7.5%
വനിത - ജനറൽ : 25.8% (33.3-7.5)
ആകെ - 48.3%
എന്തിനാ ദളിതന്റെ അവകാശം പിടിച്ച്പറിക്കുന്നേ!!
@ കാക്കര.
നമ്മള് പറഞ്ഞത് ഒരേ കാര്യമല്ലേ !
അരുൺ
ഒറ്റ നോട്ടത്തിൽ താങ്ങളുടെ കണക്കും എന്റെ കണക്കും ഒന്ന് തന്നെയെന്ന് തോന്നാം കാരണം ഉപയോഗിക്കുന്ന സീറ്റിന്റെ എണ്ണം വിത്യാസപെടുന്നില്ല, പക്ഷെ അടിസ്ഥാനപരമായ് ഒരു വിത്യാസം ചൂണ്ടികാണിക്കാം.
താങ്ങളുടെ കണക്ക് പ്രകാരം SC-ST സംവരണം 15% മായി ചുരുങ്ങുകയും വനിത സംവരണം 33% ഉണ്ടാവുകയും ചെയ്യും. ഈ വനിത സംവരണത്തിന്റെയുള്ളിൽ 7.5% SC-ST വനിതകൾക്കും.
എന്റെ കണക്ക് പ്രകരം SC-ST സംവരണം 22.5% മാറ്റമില്ല, ഒരു പുതിയ നിയമത്തിലൂടെ 7.5% SC-ST വനിതകൾക്ക് നിക്കി വെയ്ക്കുന്നു. കൂടാതെ 25.8% വനിത സംവരണവും.
SC-ST സംവരണം നിശ്ചയിക്കുന്നത് SC-ST ജനസഖ്യയുടെ അടിസ്ഥാനത്തിലാണ്. വനിതാസംവരണം റൊട്ടേഷൻ ക്രമത്തിലുമായിരിക്കും. 7.5% SC-ST വനിതാസംവരണം 33.3% വനിതാസംവരണത്തിൽ ഉൾപെടുത്തിയാൽ SC-ST കൾ കുറവുള്ള മണ്ഡലങ്ങളിലും SC-ST വനിതകൾ മൽസരിക്കേണ്ടി വരും.
ഉള്ളതും കൂടി മുറിച്ചു കളയുമോ ആവോ...
ഇതു പെണ്ണുങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള
ഒരു ഇറ്റാലിയന്‍ അടവല്ലേ...:)
33%സവര്‍ണ്ണ സ്ത്രീ സംവരണം !
50% ത്തില്‍ കൂടുതല്‍ സംവരണം ഭരണഘടനാ വിരുദ്ധമാകുമോ ,ഒരു സംശയമാണ്, കോടതിയില്‍ ചോദ്യം ചെയപെട്ടാല് ജുഡിഷ്യറി യും എക്സിക്യുട്ടുമായി ഒരു തര്ക്കതിലേക്ക് വരുമോ ഈ പ്രശ്നം.ജയതളിത ഗവര്‍മെന്റ് ഇങ്ങിനെ ഒരു പ്രശ്നത്തില്‍ പെട്ടിട്ടുള്ളത് ഓര്‍മവരുന്നു.ഇതിനെ പറ്റി കൂടുതല്‍ അറിയാവുന്നവര്‍ ഇവിടെ പറയു മല്ലോ..
ഷാജി ഖത്തര്‍.
വരട്ടെ സാറേ കുറച്ചെങ്കിലും മുന്നിൽ
മൊത്തം സീറ്റിന്റെ 33.3% എന്നാണ് ബില്ലിൽ, SC-ST, ആഗ്ലൊ ഇന്ത്യൻ സംവരണമുൾപ്പെടെ, എങ്ങിൽ, സംവരണം 50% ത്തിൽ കൂടുതലുണ്ടവുകയില്ല.
പോസ്റ്റും തിരുത്തിയിട്ടുണ്ട്
തെറ്റിദ്ധാരണ വന്നതിൽ ക്ഷമിക്കുക...
ഈ ശതമാനക്കണക്കൊക്കെയങ്ങ് ദൂരെയെറിഞ്ഞ്
സ്ത്രീകളുടെ അവകാശങ്ങള്‍ യഥാവിധി വകവെച്ച്
നല്കിയാല് പോരേ കാക്കരേ....
ഹോ!അങ്ങിനേയുമൊരു കാലം വരട്ടെ...
പുതിയ കണക്കു കേട്ടപ്പോൾ അരുൺ സ്ഥലം വിട്ടോ ?!
അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവർക്കും നന്ദി.
സ്ത്രീകളെ ഉയർത്തി കൊണ്ടുവരുന്നതിലും സ്ത്രീകൾ അവകാശങ്ങൾ വെട്ടിപിടിക്കുന്നതിലും കാക്കരയ്ക്ക് സന്തോഷമെയുള്ളു.
ബില്ലിനെതിരെയുള്ള കാക്കരയുടെ സംശയം അല്ലെങ്ങിൽ ചെറിയ എതിർപ്പുകൾ ഒരിക്കൽ കൂടി രേഖപ്പെടുത്താം.
1. പിൻസീറ്റ് ഡ്രൈവിങ്ങ്
2. പിന്നോക്കകാരുടെ ആശങ്ക പരിഹരിക്കേണ്ടതല്ലെ?
3. എലൈറ്റ് ക്ലാസിന് വളരെ ഗുണപ്രദം
4. രാജ്യസഭയെ എന്തുകൊണ്ട് ഒഴുവാക്കി
5. നിയമനിർമാണ സഭയിലൂടെയുള്ള സ്ത്രീ ശാക്തികരണം എന്തുകൊണ്ട് പാർട്ടികളിലൂടെ് നടപ്പിലാക്കുന്നില്ല.
6. തിരഞ്ഞെടുപ്പ് കഴിഞ്ഞൽ സ്ത്രികളുടെ ഗതി? ഉദ:
SC-ST ഇന്നത്തെ നേതാക്കൾ
7. പൊതുവായി എല്ലാവിധ സംവരണത്തിനും കാക്കര എതിരാണ്, അതിനാൽ തന്നെ പുതിയ ഒരു സംവരണവുമായി യോജിക്കുന്നില്ല. അതും ആകെ 50%
ഇനി സ്ത്രീശാക്തികരണമാണ് ലക്ഷ്യമെങ്ങിൽ 33.3% വിദ്യഭ്യാസ്സത്തിലും ജോലിയിലും ആണ് ഏർപ്പെടുത്തേണ്ടത്, അതിന് സ്ഥിരതയുണ്ടാകും, നൂറ്റാണ്ടുകളുടെ വളർച്ചയുണ്ടാകും.
ഏറ്റവും വലിയ തമാശ - ഈ ബില്ല് ഒരു പാർട്ടിയിലും പൊതുസമൂഹത്തിലും വിശദമായി ചർച്ച ചെയ്തിട്ടില്ല. എതിർത്ത് സംസാരിച്ചവരെ പാർട്ടിയിൽനിന്ന് സസ്പെന്റ് ചെയ്യുന്നു!!!
മനോരമ വാർത്ത പ്രകാരം
40 രാജ്യങ്ങൾ നിയമംമൂലം സ്ത്രീ പ്രാതിനിധ്യം നിയമനിർമ്മാണസഭയിൽ ഉറപ്പാക്കിയിട്ടുണ്ട്.
പാകിസ്താൻ - 17.5%
ബംഗ്ലാദേശ് - 13 %
നേപ്പാൾ - 33%
ഇന്തൊനേഷ്യ - 30%
50 രാജ്യങ്ങളിൽ പാർട്ടി നിയമാവലിയനുസരിച്ച് സ്ത്രീ പ്രാതിനിധ്യം.
14 യൂറോപ്യൻ രാജ്യങ്ങളിൽ പാർട്ടികൾ സ്വമധേയ സ്ത്രീ സ്ഥാനാർഥികളെ നിറുത്തുന്നു
"സ്ത്രീയും പുരുഷനും തുല്യമായ സ്ഥിതിക്ക് നമ്മുടെ കല്യാണപ്രായംകൂടി ഏകികരിക്കേണ്ടേ - ആണിനും പെണ്ണിനും 18 വയസ്സ്, അതല്ലെ തുല്യത? ""
ഹ ഹ ഹ അത് കൊള്ളാം.
വനിതാ ദിനത്തില്‍ പ്രസംഗിച്ച ഡോക്ടര്‍ സുനില്‍ എന്ന സ്ത്രീ പറയുന്നത് കേട്ടു. സ്ത്രീക്കൊരു പേര് പുരുഷന് ഒരു പേര് എന്നൊന്നുമില്ല. ആര്‍ക്കും എന്ത് പേരും ഇടാം. എന്ന് വെച്ചാല്‍ നാളെ ഗോപാലന് എന്ന് പേരുള്ള വനിതാ പോലീസിനെയും കുഞ്ഞിപ്പാത്തുമ്മ എന്ന് പേരുള്ള പുരുഷ പോലീസുകാരനേയും കണ്ടാല്‍ ഞെട്ടരുത്. സമത്വം പോകുന്ന ഒരു പോക്കേ.!! കൊട്ടോട്ടി ചോദിച്ചതാണ് എനിക്കും ചോദിക്കാനുള്ളത്.......... ആ അത് തന്നെ........
പെണ്ണുങ്ങൾ അമ്പതുശതമാനമായാൽ കുറെയെങ്കിലും അഴിമതികൾ കുറയുമെന്ന് വിശ്വസിക്കാം അല്ലെ?
അഭി..... പുരുഷന്മാർ പറയുന്നത്, സംവരണത്തിലൂടെ സ്ത്രീകളുടെ നിലവാരം ഉയർത്തി വിവാഹപ്രായം 21 ആക്കണമെന്ന്!!
അരുൺ.... വിശദമായ അഭിപ്രായത്തിന് നന്ദി.
കൊട്ടോട്ടിക്കാരൻ.... ചുമ്മാ ബുദ്ധിമോശം കാണിക്കല്ലെ, സോണിയ ഇന്ന് തമാശിച്ചത് പ്രകാരം പുരുഷൻമാർക്കും സംവരണം നല്‍കുന്നുണ്ട്.
ചിത്രകാരൻ..... ഇത് ഇറ്റാലിയൻ അടവ് ഒന്നും അല്ലാ, സംവരണ രാജിന്റെ ഉപോൽപന്നമാണ്. ഇനി മുതൽ ശക്തരായ നേതാക്കൾ തോന്നിയപോലെ മണ്ഡലം മാറും, ആർക്കും ഒരു മണ്ഡലത്തോടും പ്രതിബദ്ധതയില്ല. ഈ നിയമം പടച്ചവൻ ഒരു ഒന്നൊന്നര “ബ്യുറോക്രാറ്റ്” തന്നെ!!!
ഷാജി... ഭരണഘടന മാറ്റിയെഴുതിയാൽ കോടതിയ്ക്ക് ഇടപെടാനാവില്ല.
നന്ദന.... എത്രയെങ്ങിലും മുന്നോട്ട് വരട്ടെ, പക്ഷെ കതിരിൽ വളം നല്കുന്നതിൽ വിശ്വസിക്കുന്നില്ല, അതിനാൽ, വിരുദ്ധാഭിപ്രായം പറഞ്ഞു.
ഒരു നുറുങ്ങ്... സ്ത്രീകളുടെ അവകാശം അനുവദിച്ചുകൊടുക്കണമെന്ന്തന്നെയാ കാക്കരയും അഭിപ്രായപ്പെടുന്നത്.
നിസ്സഹായൻ... അഭിപ്രായത്തിന് നന്ദി.
അക്ബർ.... ഞാനും കേട്ടിരുന്നു ഡോ. സുനിലിന്റെ അഭിപ്രായം. സമത്വം പലപ്പോഴും എന്താണ് എന്ന് പോലും തെട്ടിദ്ധരിക്കപ്പെടുന്നു.
കേരളത്തിൽ ഇപ്പോൾ ഒഴിവ് വരുന്ന 3 രാജ്യസഭ സീറ്റിൽ ഒരു വനിതയെ നിറുത്തി രാഷ്ട്രീയ പാർട്ടികൾ ആത്മാർത്ഥത തെളിയിക്കട്ടെ...
ബിലാത്തിപട്ടണം.... അഴിമതി കുറയുമോ?
അഭിപ്രായത്തിന് നന്ദി
@ നിസ്സഹായന്
ഞാനെന്തിനു സ്ഥലം വിടണം ?
സ്ഥലത്ത് വരികപോലും ചെയ്യാത്തവര്‍ ഇവിടെയുള്ളപ്പോള്‍ പ്രത്യേകിച്ചും !
മൊത്തം സീറ്റിന്റെ മൂനിലൊന്ന് സ്തികള്ക്കിരിക്കട്ടെ
അത് ആത്തേമ്മാരായാലും ശരി അച്ചായത്തികളായാലും ശരി
ഉമ്മമാരായാലും ശരി
ദളിതരായാലും ശരി.
ഇതിനെപ്പറ്റി മറ്റൊന്നും പറയാനില്ലേ ?
ഭരണഘടനാഭേദഗതി നടപ്പിലാക്കിയാല്‍ പിന്നെ കോടതികള്‍ക്ക് ഇടപെടാന്‍ കഴിയില്ല അല്ലേ ,നിയമം നടപ്പിലാക്കേണ്ട ഉത്തരവാദിത്വം മാത്രമേ കോടതിക്കുള്ളൂ.ദളിത് വനിതകള്‍ക്ക് സംവരണം ഇല്ല എന്ന് ഒരു തെറ്റിദ്ദാരണ വന്നിട്ടുന്നെന്നു തോന്നുന്നു,ചില ബ്ലോഗുകളില്‍ അങ്ങിനെ കാണുന്നു .മറ്റു പിന്നോക്ക കാരിലെ വനിതകള്‍ സംവരണം ഇല്ലാതെ ഉയര്‍ന്നു വരുമോ ,അപ്പോള്‍ അവര്‍ക്കും സംവരണം ആവശ്യമല്ലേ നിശ്ചിത കാലത്തേക്കെങ്കിലും (ഈ 50% ത്തിനു അകത്തു നിന്നുകൊണ്). പക്ഷേ അവര്‍ക്ക് ഇപ്പോള്‍ സംവരണം ഇല്ല അതുകൊണ്ട് വനിതകള്‍ക്ക് മാത്രമായി സംവരണം നടപ്പിലാക്കാന്‍ സാധിക്കുകയുമില്ല.മൊത്തം 50% ത്തില്‍ കൂടാനും പാടില്ല എന്നും കേള്‍ക്കുന്നു.ഉപസംവരണം ആണ് ഇപ്പോള്‍ പ്രശനങ്ങളുടെ കാതല്‍. ആകെ കുഴപ്പിച്ചല്ലോ എനിക്കൊന്നും മനസ്സിലാകുന്നില്ല.
“പൊതുവായി എല്ലാവിധ സംവരണത്തിനും കാക്കര എതിരാണ്, അതിനാൽ തന്നെ പുതിയ ഒരു സംവരണവുമായി യോജിക്കുന്നില്ല”
കാക്കര നിലപാടു വ്യക്തമാക്കിയതു നന്നായി.
അപ്പോ ധൈര്യമായി പറയാം സ്ത്രീ സംവരണം എന്നല്ല ഒരു സംവരണവും പാടില്ല!
അതിനുള്ള സാമൂഹിക സാഹചര്യം ഒത്തുവന്നാൽ തീർച്ചയായും അതിൽ തെറ്റില്ല.
പക്ഷെ ഇന്നത്തെ ഇൻഡ്യൻ സാഹചര്യങ്ങൾ സംവരണം ഒരു അനിവാര്യതയാക്കുന്നു.
എന്തായാലും രാഷ്ട്രീയത്തിലും ഭരണത്തിലും സ്ത്രീകൾക്ക് ഇന്നു തുല്യതയില്ല.
ഇനിയിപ്പോ 33% സ്ത്രീ സംവരണംനടപ്പാക്കിയാൽ ഇൻഡ്യ അങ്ങു മുടിഞ്ഞുപോകുമോ? പോകുന്നെങ്കിൽ അങ്ങു പോകട്ടെ!
സമവായം ഉണ്ടെങ്കിലെ ബില്ലിനി മുന്നോട്ട് പോകു.
നമ്മള് വെറ്തെ ചര്ച്ചിക്കുന്നതുകൊണ്ട് എന്ത് കാര്യം?
ഏകദേശം 50% ഉള്ള സ്ത്രീകള്‍ക്ക് 33% സംവരണം ഏര്‍പ്പെടുത്തേണ്ടി വരുന്നു എന്നുള്ളിടത്തു തന്നെ പ്രശ്നം വ്യക്തമാണല്ലോ? ഇന്നുള്ള എല്ലാ സംവരണങ്ങള്‍ക്കും ഉള്ള കാരണം തന്നെയാണ് സ്ത്രീ സംവരണത്തിനും. പാര്‍ശ്വവല്‍ക്കരണം. അടുത്ത തെരഞ്ഞെടുപ്പ് കഴിഞ്ഞ് കണക്കെടുത്താല്‍ മാത്രമേ ഈ പുതിയ ബില്ലിന്റെ ‘ഗുണം’ വ്യക്തമാകൂ.
യാദവന്മാര് ചുമ്മാതല്ല എതിര്‍ക്കുന്നത്. പിന്നോക്ക വിഭാഗങ്ങളെ ഇനിയും പിന്നോട്ടടിക്കാന്‍ പോന്ന ഒരു വശം ഈ ബില്ലിനുണ്ട്. 33% സംവരണത്തിന്റെ സിംഹഭാഗം മേല്ജാതിയില് പെട്ട ‘മുടി ക്രോപ്പ്’ ചെയ്ത സ്ത്രീകള്‍ അടിച്ച് മാറ്റും എന്നത് മൂന്നര തരം. ജാതിഭേദമന്യേ എല്ലാ രാക്ഷ്ട്രീയപ്പാര്ട്ടികളിലും സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം വരുമെന്ന കാര്യത്തില്‍ സംശയം വേണ്ട. എങ്കിലും ദളിത് പാര്‍ട്ടികള്‍ കഷ്ടപ്പെട്ട് നേടിയ ‘അഡ്വാന്റേജ്’ ഒറ്റയടിയ്ക്ക് നിലംപരിശാക്കാന്‍ ഈ ബില്ലിന് കഴിഞ്ഞു എന്ന് തന്നെ പറയാം. Checkmate!
അരുൺ.... സ്ത്രീകൾ മുന്നോട്ട് വരട്ടെ, നല്ല കാര്യം തന്നെ.
ഷാജി.... പിന്നോക്കാർക്ക് ഇപ്പോൾ സംവരണമില്ലാത്തതിനാൽ സ്ത്രീകൾക്ക് മാത്രമായി സംവരണം ഏർപ്പെടുത്താൻ പറ്റുകയില്ല എന്നൊന്നുമില്ല. ഇപ്പോൾ അവതരിപ്പിക്കുന്ന വനിത സംവരണബില്ലിൽ അതിനുള്ള ഒരു വാചകം എഴുതിയാൽ മതി.
ജയൻ.... ഈ ബില്ലിനോടുള്ള എന്റെ അഭിപ്രായം 7 വാചകങ്ങളിൽ ചുരുക്കുകയായിരുന്നു. അതിൽ തന്നെ “സംവരണ സീറ്റുകൽ 50% ത്തോളം” അത് പ്രത്യേകം ശ്രദ്ധിക്കണം. ഇപ്പോഴുള്ള എല്ലാ സംവരണവും ഒറ്റയടിക്ക് തച്ചുടക്കണം എന്നെനിക്ക് അഭിപ്രായമ്മില്ല, കാലാനുസരണമായി കുറച്ച് കൊണ്ടുവരണം. അതിനാൽ തന്നെ പുതിയതായി തുടങ്ങരുത്.
റാബ്രി ഭരിച്ചിട്ട് മുടിഞ്ഞിട്ടില്ല പിന്നേയാ....
പട്ടേപാടം റാംജി... ഇപ്പോഴാണ് ചർച്ചിക്കേണ്ടത്, ബില്ല് പാസാക്കിയിട്ട് ചർച്ചിച്ചാൽ വല്ല ഗുണവുമുണ്ടൊ?
ജിജൊ.... പാർശ്വവത്ക്കരണമുണ്ട് പക്ഷെ ഈ ബില്ല് മൂലം ജനാധിപത്യത്തിന്റെ അടിത്തറയിളകും. (ഇന്നത്തെ ജനാധിപത്യമാണ് ശരി എന്നല്ല!!)
മാറി മാറി വരുന്ന പ്രതിനിധിക്ക് മണ്ഡലത്തോട് പ്രതിബദ്ധത കുറയുകയില്ലേ? കാരണം അടുത്ത തവണ ഈ മണ്ഡലം ഒന്നുകിൽ വനിത മണ്ഡലമാകും അല്ലെങ്ങിൽ ജനറൾ മണ്ഡലമാകും. പാർട്ടി ഭരണം കുറച്ചുകൂടി ഏകാധിപത്യമാകില്ലെ? ശക്തരായ സംസ്ഥാന / ദേശീയ നേതാക്കൾ പൊതു സീറ്റ് മാറി മാറി മൽസരിക്കും.
എന്റെ അഭിപ്രായത്തിൽ പാർട്ടിയിലാണ് സ്ത്രീ പ്രാതിനിധ്യം വർദ്ധിപ്പിക്കേണ്ടത്! അല്ലെങ്ങിൽ കുറെ റാബ്രികളും, അരാഷ്ട്രിയവാദികളായ കുറെ കൊച്ചമാരേയും നമ്മുക്ക് കാണാം.
ആറ് വർഷമെങ്ങിലും ഒരു സ്ഥലത്ത് സ്ഥിരമായി താമസിച്ചവരെ മാത്രമെ ആ പ്രദേശം ഉൽക്കൊള്ളുന്ന മണ്ഡലത്തിൽ മൽസരിപ്പിക്കാവു, അതുപോലെ തന്നെ രാജ്യസഭ സീറ്റും, സംസ്ഥാനം അതിർത്തിയായി കണക്കാക്കണം.
വനിത ബില്ലിൽ നിന്ന് എന്തുകൊണ്ട് രാജ്യസഭയെ ഒഴിവാക്കി?
കേരളത്തിൽ നിന്ന് രാജ്യസഭയിലും 33.3% സംവരണം!
ടി.എൻ സീമ - സി.പി.എം. സ്ഥാനാർഥി.
samvaranam illathavarkkum samvaranam vende? ethra %?
സംവരണം എന്ന ആശയത്തിലൂടെ വനിതകളേയും ജനാധിപത്യ പ്രക്രിയയുടെ മുഖ്യധാരയില്‍ എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നല്ലതുതന്നെ. എന്നാലും നമ്മൂടെ സാമാജികരില്‍ എത്ര ശതമാനം സഭക്കുള്ളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ശരിയായി പങ്കെടുക്കുന്നു. നമ്മൂടെ സംസ്ഥാനത്തുനിന്നും ആദ്യമായി പാര്‍ലമെന്റില്‍ എത്തിയ ഒരു എം പി തനിക്ക് ഒരു ചോദ്യം ചോദിക്കാന്‍ കടക്കേണ്ടിവന്ന കടമ്പകള്‍ ഒരിക്കല്‍ വിവരിക്കുകയുണ്ടായി. ഇപ്പോള്‍ ഉള്ള പുരുഷകേസരികള്‍ തന്നെ തങ്ങളുടെ പാര്‍ട്ടികള്‍ എടുക്കുന്ന തീരുമാനങ്ങള്ക്കനുസരിച്ച കൈപൊക്കുന്ന പാവകളാണെന്നേ ഞാന്‍ പറയൂ. വളരെ അപൂര്‍വ്വം ചിലര്‍ അല്ലാത്തവരും ഉണ്ടായേക്കാം. എന്നാല്‍ അവരുടെ സ്ഥാനം അധികം താമസിയാതെ സഭയ്ക്ക് പുറത്തും ആയിട്ടുണ്ട്. അതുകൊണ്ട് വനിതാസംവരണം വഴി പിന്‍സീറ്റ് ഡ്രൈവിങ്ങ് കൂടും എന്നുമാത്രമേ ഞാന്‍ കരുതുന്നുള്ളു.
യാദവത്രയത്തിന്റെ ബില്‍ വിരോധം പിന്നോക്കങ്ങളോടുള്ള സഹാനുഭൂതി കൊണ്ടല്ല മറിച്ച പരമ്പരാഗതമായി തങ്ങള്‍ അനുഭവിച്ചുവരുന്ന സീറ്റുകള്‍ കൈവിട്ടുപോകും എന്ന ഭയം കൊണ്ടാണെന്നും ഞാന്‍ കരുതുന്നു.
i think the whole thing of reservation for wonen will serve to create more rabri devis only
മഴമേഘങ്ങൾ... വോട്ട് ബാങ്ക് രാഷ്ട്രീയം പുരോഗമിക്കുന്നതിനനുസരിച്ച് എല്ലാവർക്കും സംവരണം കൊടുക്കും!!!
മണികണ്ഠൻ... നിഖിമേനോൻ... അഭിപ്രായത്തോട് യോജിക്കുന്നു. കൈപൊക്കികളേയും റാബ്രികളെയുമാണ് പാർട്ടി ഭരിക്കുന്നവർക്ക് കൂടുതൽ ഇഷ്ടം!!!
റാബ്രിയ്ക്കും സോണിയയ്ക്കും തമ്മില്‍ എന്താണ് വ്യത്യാസം? റാബ്രിയ്ക്കും ജയലളിതയ്ക്കും എന്താണ് വ്യത്യാസം? യുവരാജാവായ രാഹുലിന്റെ കാര്യം ഞാന്‍ പറയുന്നില്ല.
പിന്നെ പിന്‍സീറ്റ് ഡ്രൈവിങ്ങിന്റെ കാര്യം. അതൊന്നും വിചാരിയ്ക്കുന്ന അത്ര എളുപ്പമുള്ള കാര്യങ്ങളല്ല. അല്ലെങ്കില്‍ നാളെ ഭാര്യയെ ഡ്രൈവിങ് സീറ്റില്‍ ഇരുത്തി പിന്നിലിരുന്ന് ഓടിച്ച് നോക്കൂ. അങ്ങിനെ എളുപ്പം ഓടിയ്ക്കാമെന്ന് കരുതിയ പല പഞ്ചായത്തും മറ്റവന്മാര് അടിച്ച് കൊണ്ടു പോകുന്നത് കേരളത്തില്‍ നമ്മള് കണ്ടതല്ലേ?
(പെണ്ണായതു കൊണ്ടാണോ അതോ ജാതിയില്‍ താഴ്ന്നതെന്ന് കരുതുന്നത് കൊണ്ടോ റാബ്രി മലയാളം മാധ്യമങ്ങളില്‍ ഒരു ഹാസ്യ കഥാപാത്രമാണ്. പെണ്ണായതു കൊണ്ട് മാത്രമാവാന്‍ വഴിയില്ല കാരണം ലാലു എന്തൊക്കെ ചെയ്തിട്ടും അദ്ദേഹവും പരിഹാസ്യനായിരുന്നല്ലോ? അദ്ദേഹം കുടുംബസമേതം നടത്തിയ കേരള സന്ദര്‍ശനം നമ്മുടെ പത്രങ്ങള്‍ കൈകാര്യം ചെയ്തത് എങ്ങിനെയെന്ന് ആരും മറന്നിട്ടില്ലല്ലോ?)
സോണിയയ്ക്കും ജയലളിതയ്ക്കും റാബ്രിയുമായി ഒരു വലിയ വ്യത്യാസം കൂടിയുണ്ട്. അവരുടെ പുരുഷന്മാര് തട്ടിപ്പോയി. റാബ്രിയ്ക്ക് ആ ഭാഗ്യം കിട്ടിയില്ല.
ജിജൊ...മൂന്ന് പേരും വനിതകളാണ് എന്ന സാമ്യം ഒഴിച്ച് വേറെ വല്ല സാമ്യം അവർ തമ്മിലുണ്ടൊ?
റാബ്രിക്കും സോണിയയ്ക്കും റാബ്രിക്കും ജയലളിതയ്ക്കും തമ്മിൽ ഒരു പാട് വിത്യാസമുണ്ട്...... അക്ഷരഭ്യാസം മുതൽ ശരീര ഭാഷ വരെ.
മൂന്നുപേരുടെയും പുരുഷന്മാർ ശക്തരായിരുന്നു, രണ്ട് പേർ അത് “ചൂക്ഷണം” ചെയ്ത് നേതാക്കളായി, റാബ്രിയോ?
റാബ്രിയെ ലാലു “നിയമിച്ചു” ലാലു “ഭരിച്ചു”, റാബ്രി പോലും അറിഞ്ഞില്ല!
പെണ്ണായതുകൊണ്ടോ താഴ്ന്ന ജാതിയായതുകൊണ്ടോ അല്ല ലാലുവും റാബ്രിയും ഹാസ്യകഥാപാത്രങ്ങൾ ആകുന്നത്. ലാലുവിന്റെ ഹാസ്യം കളർന്ന സംഭാഷണങ്ങളും, “ചിരിക്ക്” വക നൽകുന്ന പ്രവർത്തികളും. മായാവതിയും പാസ്വാനും ജാനുവും ഹാസ്യകഥാപാത്രമാകുന്നില്ലലോ!
ഒരു കാര്യംകൂടി, ലാലുവിനെ കാക്കര നൂറു ശതമാനം നേതാവായി അംഗീകരിക്കുന്നു... റാബ്രിയേ 9 മക്കളുടെ അമ്മയായും ലാലുവിന്റെ വിശ്വസ്ത ഭാര്യയായും പിന്നെ “3 തവണ” ബീഹാറിന്റെ മുഖ്യമന്ത്രിയായും.....
എന്തിനാ 18 വരെ വെയിറ്റ് ചെയ്യുന്നേ ഉണ്ടായാല്‍ ഉടനെ കല്യാണം എപ്പടി!
സംവരണം ഇങ്ങനെമാത്രം മതി - 50% പുരുഷന്, 50% സ്ത്രീ.
കല്യാണപ്രായം തിരിച്ചാവുന്നതാ നല്ലത്. ആണിനും പെണ്ണിനും 21 വയസ്സ്.
B.J.P യിൽ 33.3% സ്ത്രീഭാരവാഹികൾ... നല്ലൊരു തുടക്കം.
ഒഴാക്കൻ... ആഗ്രഹം കൊള്ളാം.
ഗീത... 18 ന് മുൻപ് കേരളത്തിലെ വിദ്യാസമ്പന്നർപോലും മകളെ കെട്ടിക്കുന്നു, പിന്നെയാ 21!
അഭിപ്രായം പറഞ്ഞവർക്കും വായിച്ചവർക്കും നന്ദി.
എന്റെ പുതിയ പോസ്റ്റ്.
"സാഗറിലെ ബിരിയാണിയും “വല്ല ഭായി” പട്ടേലും... "
http://georos.blogspot.com/2010/03/blog-post.html
Post a Comment